tag:blogger.com,1999:blog-40684702003403438432024-03-13T02:04:06.107-07:00push pullApp Available at Google Play storeഅനൂപ് മോഹന്‍http://www.blogger.com/profile/03029853780834965715noreply@blogger.comBlogger57125tag:blogger.com,1999:blog-4068470200340343843.post-89169880431042565362016-07-23T23:31:00.003-07:002016-07-23T23:31:34.154-07:00പൊലിക പൊലിക ജീവിതം പൊലിക.....<div dir="ltr" style="text-align: left;" trbidi="on">
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><span style="font-size: x-large;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgMFmZ6pyvn8OdClap-53BXEobzinxKM4oWDNYaEb77Uwc6tHcA12lhiRznhOqeEr5pdfm91VaZF_0g15G-kryfzemZKgB_Yvv8UbHwOldfJRFNbSbBbFcWENtf6XGLT1SkrMW_CU5zolc/s1600/hh.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" height="640" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgMFmZ6pyvn8OdClap-53BXEobzinxKM4oWDNYaEb77Uwc6tHcA12lhiRznhOqeEr5pdfm91VaZF_0g15G-kryfzemZKgB_Yvv8UbHwOldfJRFNbSbBbFcWENtf6XGLT1SkrMW_CU5zolc/s640/hh.jpg" width="420" /></a></span></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-family: Meera; font-size: x-large;">രഘുറാം
</span></td></tr>
</tbody></table>
<span style="font-family: Meera; font-size: x-large;">
<br />
''ഏട്ടാ എവിടെത്തി..''<br />
<br />
കാലങ്ങള്‍ മുമ്പായിരുന്നെങ്കില്‍ ഇന്നലെ ഇങ്ങനയൊരു ഫോണ്‍ കോള്‍
പ്രതീക്ഷിക്കാമായിരുന്നു. തോളത്തൊരു തോര്‍ത്തുമിട്ട് </span><span style="font-family: Meera; font-size: x-large;"><span style="font-family: Meera;">വീട്ടില്‍ നില്‍ക്കുകയാണെങ്കിലും
</span>, അവനെ വിശ്വസിപ്പിച്ചു മറുപടി
പറയാമായിരുന്നു.<br />
<br />
''ദാ, എത്താറായെടാ, ഒരഞ്ചു മിനിറ്റ്..''<br />
<br />
ഇന്നലെ ആ കോള്‍ വന്നില്ല. ഇനിയൊരിക്കലും വരികയുമില്ല. എന്നാലും നിന്റെ
നമ്പര്‍ ഇപ്പോഴും ഞാന്‍ മായ്ച്ചു കളഞ്ഞിട്ടില്ല. ഇനിയൊരിക്കലും നീ
വിളിക്കില്ലെന്നറിഞ്ഞിട്ടും, നിന്നെ പറ്റിക്കാനെനിക്ക്
കഴിയില്ലെന്നറിഞ്ഞിട്ടും നിന്റെ നമ്പറിങ്ങനെ ശേഷിക്കും. ഒരു വിഷുനാള്‍
മുതല്‍ നിതാന്തമൗനത്താല്‍ നിശ്ചലമായിപ്പോയ അക്കങ്ങള്‍. മഴയും
വെള്ളച്ചാട്ടവും കാടുമൊക്കെ നിറഞ്ഞുനിന്ന യാത്രയുടെ മടക്കത്തില്‍ മനസില്‍
മുഴുവന്‍ നീയായിരുന്നു, രഘൂ.<br />
<br />
പറയാതെ പോയവരെ ഒടുവില്‍ കണ്ടതെവിടെ വച്ചായിരുന്നെന്നു ഞാന്‍ ഓര്‍ക്കാന്‍
ശ്രമിക്കാറുണ്ട്. വെറുതെയാണ്, ഇന്നലെയും കൂടി കണ്ടതാണല്ലോ എന്നു പറഞ്ഞു
തീര്‍ക്കുമ്പോള്‍, ഇന്നലെ കണ്ടിട്ടും പറയാതെ പോയതിന്റെ പരാതിയോ, ആ
കാഴ്ചയുടെ ആവര്‍ത്തനമുണ്ടാവില്ലെന്ന നിരാശയോ അല്ല നിഴലിക്കുന്നത്. അടുത്ത
കൂടിക്കാഴ്ചയ്ക്കായി കാത്തുവയ്ക്കാതെ മരണം തട്ടിയെടുത്തത്തിന്റെ വേദന
നിറഞ്ഞ അവിശ്വസനീയതയാണ്. രഘൂ, നീയും അങ്ങനെയായിരുന്നു. അവസാനമായി
വിളിച്ചത് നടന് അഗസ്റ്റിന്റെ നമ്പര്‍ ചോദിച്ചായിരുന്നു. പക്ഷേ അവസാനം
കണ്ടത്.... ഓര്‍മ്മയില്ല. ഒരു കണക്കിനതാണു നല്ലതും. ഒരുപാട് കാഴ്ചകളില്‍
ഒടുക്കത്തേതെന്നു തിരിച്ചറിഞ്ഞ് മനസില്‍ ചോര പൊടിയും പോലെ ചേര്‍ത്തു
വയ്ക്കണ്ടല്ലോ. നീ പോയതിനു ശേഷം ഞാനൊരു കരുതല്‍ കൊടുക്കുന്നുണ്ട്.
പലരുമായുള്ള ഓരോ കൂടിക്കാഴ്ചയും ഇനിയൊരിക്കലും
ആവര്‍ത്തിച്ചേക്കില്ലെന്നൊരു മുന്നൊരുക്കത്തില്‍ പെരുമാറാന്‍
ശ്രമിക്കുന്നുണ്ട് ഇപ്പോള്‍. അപൂര്‍വമായെങ്കിലും ആ മുന്നൊരുക്കം മറന്നു
പോവും, പിന്നീടു പശ്ചാത്തപിക്കുമെങ്കിലും. </span><br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><span style="font-size: x-large;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhp271c4KUoAoNvoNmWecqt8Qayw7FicE8YJ9Zp165pCrWoBd0EKSoK3fOQ0oy0qkrDaolMBNXtJv9T_-yQDT1I7C3barfVQSlbbETSTCvVnD3vDu53iQ6qnIU0RUMN-exfIEJyg2nwOM4/s1600/163261_1447005710270_2245292_n.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" height="480" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhp271c4KUoAoNvoNmWecqt8Qayw7FicE8YJ9Zp165pCrWoBd0EKSoK3fOQ0oy0qkrDaolMBNXtJv9T_-yQDT1I7C3barfVQSlbbETSTCvVnD3vDu53iQ6qnIU0RUMN-exfIEJyg2nwOM4/s640/163261_1447005710270_2245292_n.jpg" width="640" /></a></span></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-family: Meera; font-size: x-large;">രഘു, ലിബിന്, അമല്‍, രാജന്, സുദീപ്
</span></td></tr>
</tbody></table>
<span style="font-family: Meera; font-size: x-large;">ഒരു വിഷുത്തലേന്ന് കോഴിക്കോട് നിന്ന് നീ വീട്ടിലേക്ക് ബൈക്കോടിച്ചു
വരുന്നതു മനസില്‍ കാണാന്‍ കഴിയുന്നുണ്ട്. നിന്റെയാ മുഷിഞ്ഞ ബാഗില്‍ അനിയനു
കൊടുക്കാന്‍ കരുതിവച്ച കമ്പിത്തിരിയും മത്താപ്പുമൊക്കെയുണ്ടാകും.
അച്ഛനുമമ്മക്കും കൈനീട്ടം നല്കാന് കരുതിവച്ച പുതിയ പച്ചനോട്ടുകള്‍
മടങ്ങിക്കിടക്കുന്നുണ്ടാകും. പക്ഷേ പിറ്റേന്നു വിഷു പുലരുമ്പോള്‍ നീയില്ല.
നിന്റെ സാന്നിധ്യം ചേര്‍ന്നു നിന്ന പകലിരവുകളില്ല. അരങ്ങത്തു
കളിച്ചുകൊണ്ടിരിക്കുന്ന നാടകത്തിലെ നടന് പറയാതെ പാതിവഴിക്കങ്ങ്
ഇറങ്ങിപ്പോയതു പോലെയായി. കഥയും മറ്റു കഥാപാത്രങ്ങളും ശേഷിക്കുന്നു,
പൂര്‍ണ്ണമാക്കാന്‍ കഴിയാതെ, അരങ്ങൊഴിഞ്ഞ നടന്റെ അഭാവത്തില്‍ പകച്ചു
പോയവര്‍. ആദ്യം കാണുമ്പോള്‍ എനിക്കും രഘുവിനും അവനും വേഷം
വിദ്യാര്‍ത്ഥിയുടേതാണ്. പിന്നീട് പത്രപ്രവര്‍ത്തകരുടേത്. ഷോര്‍ട്ട്
ഫിലിമിന്റെ എഡിറ്റിങ് കഴിഞ്ഞ്, അകത്തിടമുണ്ടായിട്ടും പാസഞ്ചര്‍
തീവണ്ടിയുടെ വാതിലിനരികല്‍, മറൈന്‍ ഡ്രൈവിന്റെ സമരപ്പന്തലുകളില്‍,
റിനൈസന്‍സ് യാത്രകളില്‍...പിന്നെ പതിവായി ഫോണ്‍ കോളിന്റെ
അപ്പുറത്തുമിപ്പറത്തും കോര്‍ത്തിട്ട പത്രപ്രവര്‍ത്തനസങ്കടങ്ങളുടെ സമസ്യകള്‍
പൂരിപ്പിക്കാനായി. നീ പോയ ശേഷം, ചാലക്കുടിയിലൂടെ പലവട്ടം കടന്നു
പോയിട്ടുണ്ട്. പക്ഷേ നിന്റെ വീട്ടിലേക്കു പോകാന്‍ ഇപ്പോഴും ധൈര്യം
വന്നിട്ടില്ല. അമ്മ പലവട്ടം വിളിക്കുന്നുണ്ട്. കയറിച്ചെല്ലുമ്പോള്‍
നീയങ്ങനെ ചിരിച്ചു കൊണ്ടു നിശ്ചലനായി ഒരു ഫോട്ടൊയില് ഒതുങ്ങുന്നതു കാണാന്‍
വയ്യ. പുറത്തെ പച്ചപ്പിലേക്കു തുറക്കുന്ന ജനാലകളുള്ള നിന്റെ മുറിയില്‍ നീ
കാണാത്ത പച്ചപ്പിന്റെ തണുപ്പറിയാന്‍ വയ്യ. പണ്ടു നമ്മള് ഒരുമിച്ചു
തുടങ്ങിയ മൂകാംബിക യാത്രയില്‍ നിന്നും, എനിക്ക് പാതിവഴിയില്‍ ഇറങ്ങി
പോരേണ്ടി വന്നിട്ടുണ്ട്. പിന്നീടൊരിക്കല്‍ ഒരുമിച്ചു
പോകണമെന്നുറപ്പിച്ചിട്ടും നടന്നില്ല. ഇനിയൊട്ടു നടക്കുകയുമില്ല. യാത്രയില്‍
പാതിവഴിക്കിറങ്ങി പോയവരെയും നാം സഹയാത്രികര്‍ എന്നു തന്നെ വിളിക്കേണ്ടി
വരും, ജീവിച്ചിരിക്കുന്നവരായാലും മറഞ്ഞവരായാലും. അങ്ങനെ നിന്റെ
സഹയാത്രികരായിരുന്നവര്‍ ഇന്നും യാത്ര തുടരുന്നു, ദ ഷോ മസ്റ്റ് ഗോ ഓണ്‍,
പൊലിക പൊലിക ജീവിതം പൊലിക</span><br />
<div class="separator" style="clear: both; text-align: center;">
<span style="font-size: x-large;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjTyky7kI38b69NHRElRQbB6ORElLgVtLaH6WksJDjBKo0goXv1ObACHIrg1GKLO_IwOrbXYR74vzEJJzW3knOeP4ooJokBirPJA_7sAzWFNaBKzgCeou83DjmKdiR42R7YRplMOXI1uOA/s1600/478332_2707592464151_787560242_o.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="640" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjTyky7kI38b69NHRElRQbB6ORElLgVtLaH6WksJDjBKo0goXv1ObACHIrg1GKLO_IwOrbXYR74vzEJJzW3knOeP4ooJokBirPJA_7sAzWFNaBKzgCeou83DjmKdiR42R7YRplMOXI1uOA/s640/478332_2707592464151_787560242_o.jpg" width="640" /></a></span></div>
<span style="font-family: Meera; font-size: x-large;"><br />
മറഞ്ഞവരെക്കുറിച്ചെഴുതാനാണ് ഏറെ ബുദ്ധിമുട്ട്്. എങ്കിലും ഞാനിതങ്ങ്
കുറിക്കുകയാണ്. കുറിച്ചൊടുക്കുയാണ്. പണ്ടൊരിക്കല്‍ തീവണ്ടിയില്‍
അവിചാരിതമായി കണ്ടുമുട്ടിയപ്പോള്‍ പുസ്തകങ്ങളെക്കുറിച്ചായിരുന്നു നമ്മുടെ
ചര്‍ച്ച. എന്തെങ്കിലും എഴുതുന്നതിനു മുമ്പ് വെറുതെയൊരു പുസ്തകം മറിച്ചു
നോക്കി, ഒരു വാചകത്തിലുടക്കുന്നതും, ആ നിമിഷത്തില്‍, അപ്പോള്‍ നാം കടന്നു
പോകുന്നതുമായ ജീവിതസന്ദര്‍ഭത്തോട് താരതമ്യം ചെയ്യുന്നതും
ഓര്‍മിക്കുന്നുണ്ടാകും. ഈ കുറിപ്പ് അവസാനിക്കുമ്പോള്‍ മുന്നിലിരിക്കുന്നതു
വിശുദ്ധ ഖുറാന്റെ മലയാള ഭാഷാന്തരമാണ്. ആദ്യത്തെ മറിച്ചു നോക്കലില്,
പുതിയ പേജിന്റെ ഗന്ധമറിഞ്ഞ ശേഷം കണ്ണില്‍ കൊരുത്ത വാചകമിതാണ്.<br />
<br />
''നിശ്ചയമായും നാം തന്നെയാണ് മരിച്ചവരെ ജീവിപ്പിക്കുന്നത്. അവര്‍
ചെയ്തുകൂട്ടിയതും അവയുടെ അനന്തര ഫലങ്ങളും നാം രേഖപ്പെടുത്തുന്നു. എല്ലാ
കാര്യങ്ങളും നാം വ്യക്തമായ ഒരു രേഖയില്‍ കൃത്യമായി ചേര്‍ത്തിരിക്കുന്നു.''<br />
<br />
<br />
സമാന്തരരേഖയില്‍ നിന്നും നീയങ്ങിറങ്ങിപ്പോയപ്പോഴും, സ്മരണകളുടെ ഒരു രേഖ,
തീവണ്ടിപ്പാളങ്ങള്‍ പോലെ അറ്റമില്ലാതെ നീണ്ടു കിടക്കുന്നുണ്ട്. നീ
ഇപ്പോള്‍ കൊടുത്തിരിക്കുന്ന ഈ ഇടവേളയുണ്ടല്ലോ. അതൊക്കെ മാറ്റിവയ്ക്കേണ്ട
കാലമാകുമ്പോള്‍, ഒരിക്കല്‍ക്കൂടി ധൈര്യമായി എന്നെ വിളിച്ചു ചോദിക്കണം, <br />
<br />
''ഏട്ടാ എവിടെത്തി.''<br />
<br />
അന്നു പറയാനായി ഞാനാ പഴയ മറുപടി തന്നെ കാത്തുവചിട്ടുണ്ട്. <br />
<br />
''ദാ, എത്താറായെടാ, ഒരഞ്ചു മിനിറ്റ്..''<br />
<br />
ഇത്തവണ പറ്റിക്കില്ല. കുളിച്ചൊരുങ്ങി ഒരഞ്ചു മിനിറ്റിനുള്ളില്‍ ഞാന്‍ ഉറപ്പായുമെത്താം. അന്നു നമുക്കൊരുമിച്ചാ സവാരി പോകാം. <br />
<br />
</span>
</div>
അനൂപ് മോഹന്‍http://www.blogger.com/profile/03029853780834965715noreply@blogger.com0tag:blogger.com,1999:blog-4068470200340343843.post-38209775181452987512016-07-19T10:17:00.001-07:002016-07-19T10:20:03.803-07:00വികെഎന്നിന്റെ വേദവതി<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi4ssQY075DYBFhKam6VeT4Hgw3AiIDhC1cwQv6_ir94bIR34ojZwv1G8TLS40-z8p-i7jlncQ3Is0bnCSdPpKhvKFdjNj1uXf2e_IplDWqoZN1TOD-VMrfwlbuBhNjxopKRaiJTp0gNXo/s1600/vedavadi.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi4ssQY075DYBFhKam6VeT4Hgw3AiIDhC1cwQv6_ir94bIR34ojZwv1G8TLS40-z8p-i7jlncQ3Is0bnCSdPpKhvKFdjNj1uXf2e_IplDWqoZN1TOD-VMrfwlbuBhNjxopKRaiJTp0gNXo/s1600/vedavadi.jpg" /></a></div>
<span style="font-family: "meera"; font-size: medium;">
<br />
<br />
കഥയ്ക്കും യുദ്ധത്തിനും തുടക്കമാണു നന്നാവേണ്ടത്. യാത്ര ഭാരതപ്പുഴയുടെ
തീരത്തേയ്ക്കാണ്. എന്നാല്‍ യുദ്ധത്തിനല്ല. എഴുതുമ്പോള്‍ നിളയൊരു
ഒബ്സഷനാക്കി മാറ്റി ഒരു കഥ പടച്ചുവിടാനുമല്ല. ആജന്മപാപം തീരാന്‍,
ഇരുട്ടുവീണ ഇടുങ്ങിയ ജീവിതഗുഹയിലൂടെ അപ്പുറം ചെന്നാല്‍ മതിയെന്നു
തിരിച്ചറിയിപ്പിച്ച പുനര്‍ജനിയുടെ തീരത്തേക്ക്. മൃതപ്രായയായ നദിയുടെ
ഓരങ്ങളില്‍, നിസാരജന്മങ്ങളെ നാലടുക്കുള്ള വിറകില്‍ എരിച്ചൊടുക്കി
ജീവിതത്തിന്റെ നിസാരതയെ ബോധ്യപ്പെടുത്തിയ ഐവര്‍മഠത്തിന്റെ നാട്ടിലേക്ക്.
ഇനിയും ഗ്രാമത്തിന്റെ ഛായ മാറ്റാന്‍ വിസമ്മതിക്കുന്ന
തിരുവില്വാമലയിലേക്ക്. മൂന്നക്ഷരപ്പേരില്‍ മുക്കോടിമൂലയിലുമുള്ള വായനാരോഗം
ബാധിച്ച മലയാളികളെ ഗൗരവമായി ചിന്തിപ്പിച്ചു ചിരിപ്പിച്ചു ചികിത്സിച്ച
കഥാകാരന്റെ വീട്ടിലേക്കാണു സഞ്ചാരം.എഴുത്തിന്റെ സ്ഥിരം സങ്കേതങ്ങളെയും
രീതികളെയുമൊക്കെ തിരുവില്വാമലയിലെ ഒരു ഓടിട്ട വീടിന്റെ
വീട്ടുവരാന്തയിലിരുന്നു നിശബ്ദമായെഴുതി നിഷ്കരുണം തകര്‍ത്തു കളഞ്ഞ,
വാചകത്തിന്റെയും വാക്കിനേയും വരച്ച വരയില്‍ നിര്‍ത്തിയ എഴുത്തുകാരന്റെ
അക്ഷരസന്നിധിയിലേക്ക്. ഈ എഴുത്തിന്റെ ആദ്യവാചകത്തിനു കടപ്പാടു
രേഖപ്പെടുത്തേണ്ട വികെഎന്‍ എന്ന വടക്കേ കൂട്ടാല നാരായണന്‍കുട്ടി നായരുടെ
വീട്ടിലേക്ക്. <br />
<br />
തിരുവില്വാമലയില്‍ ബസിറങ്ങുമ്പോള്‍ വികെഎന്നിന്റെ വീട്ടിലേക്കു
വഴികാട്ടാനായി ഐവര്‍മഠത്തിലെ രമേശന് കോരപ്പത്ത്
കാത്തിരിക്കുന്നുണ്ടായിരുന്നു. കഥാകാരന് കഥയും ജീവിതവുമൊഴിഞ്ഞശേഷം ആ
വീട്ടിലേക്കു വരുന്ന ഹ്യൂമന്‍ ഇന്ററസ്റ്റ് സ്റ്റോറി ദാഹികളെ അവിടെ
എത്തിക്കുന്ന ചുമതല രമേശനാണ്. അതുകൊണ്ടു തന്നെ മഹാനായ സാഹിത്യകാരന്റെ,
ചിന്തകന്റെ, ബുദ്ധിജീവിയുടെ ജീവിതശേഷം പത്രവാക്കുകള്‍ കൊണ്ടു
മുറപ്പെടുത്തരുതെന്നൊരു ഉറപ്പു വാങ്ങിയിട്ടേ പലരെയും രമേശന് ആ വീടിന്റെ
ഉമ്മറത്തെത്തിക്കാറുള്ളൂ. വികെഎന്‍ ജീവിച്ചിരുന്ന കാലത്ത്, ആരാധനയോടെ,
ബഹുമാനത്തോടെ ആ സാന്നിധ്യത്തിന്റെ ഓരം ചേര്‍ന്നു നില്ക്കാന് കഴിഞ്ഞതിന്റെ
ഓര്‍മകള്‍ പങ്കുവയ്ക്കാനുമുണ്ട് രമേശന്. അതിനുമപ്പുറം ഒരു ജനുവരി
മാസത്തിന്റെ ഒടുക്കത്തില്‍ ഐവര്‍മഠത്തില്‍ വികെഎന്നിനു ചിതയൊരുക്കിയതും
രമേശനായിരുന്നു. തിരുവില്വാമലയില്‍ നിന്ന് ഒറ്റപ്പാലം റൂട്ടില്‍ അല്‍പ്പം
മുമ്പോട്ടു പോയാല്‍ വലത്തോട്ടു തിരിയുന്ന ഇടവഴി. ആ വഴിയിലൂടെയായിരുന്നു
പയ്യന്‍സും നാണ്വാരും ചാത്തന്സും നങ്ങേമയുമൊക്കെ സാഹിത്യലോകത്തിന്റെ
വിശാലഭൂമികയിലേക്കു വിനയാന്വിതം കടന്നു പോയത്.</span><br />
<span style="font-family: "meera"; font-size: medium;"></span><br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjGLimWKhGeYo-lhkL6yaHs72aFl8n6n_GctCZibgrwX35PZafKTrNa6ujaKN9FOj8t3yzznj67VdtIuSa66xywIgAiji9qXH5_hWnYT9nRP9YiQNOllCc39euW6fJI-FHkgivy2_Clcs4/s1600/vkn+3.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjGLimWKhGeYo-lhkL6yaHs72aFl8n6n_GctCZibgrwX35PZafKTrNa6ujaKN9FOj8t3yzznj67VdtIuSa66xywIgAiji9qXH5_hWnYT9nRP9YiQNOllCc39euW6fJI-FHkgivy2_Clcs4/s1600/vkn+3.jpg" /></a></div>
<span style="font-family: "meera"; font-size: medium;"><br />
<br />
കാതോര്‍ത്തു, ഒരു കാലത്തു സമകാലിക സാംസ്കാരിക രാഷ്ട്രീയ സാമൂഹിക സംഭവങ്ങളെ
ഗൗരവഹാസ്യത്തിന്റെ ചാട്ടവാറുകൊണ്ടു പ്രഹരിച്ചതിന്റെ മാറ്റൊലികള്‍
ഉയരുന്നുണ്ടോ ?<br />
<br />
വടക്കേ കൂട്ടാലയുടെ മുറ്റത്ത്<br />
<br />
ഇരുമ്പു ഗെയ്റ്റില്‍ ആംഗലേയത്തില്‍ എഴുതിയിരിക്കുന്നു, വികെഎന്‍.
ഇടതുവശത്ത് വികെഎന്‍ സ്മാരകം. വാഹനശബ്ദത്തിന്റെ കോലാഹലങ്ങളില്‍
നിന്നൊഴിഞ്ഞുമാറിയ വീടിനു മുന്നില്‍ സ്വതന്ത്രരായ അനേകം നായ്ക്കളുടെ
കാവല്‍. അപരിചിതരായ സഞ്ചാരികള്‍ക്കു മുന്നില്‍ ശ്രേഷ്ഠമായ സേവനത്തിന്റെ
സൂചനകള്‍ കുരയായി പുറത്തുവന്നു. ശേഷം, വീട്ടിലേക്കു കയറുമ്പോഴും
ഒഴിഞ്ഞുമാറിയും പ്രതിഷേധം തുടര്‍ന്നുകൊണ്ടിരുന്നു.<br />
<br />
വികെഎന്‍ വിട പറഞ്ഞിട്ടു വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു.
സര്‍ഗസൃഷ്ടിയുടെ സങ്കേതമായിരുന്നു ഒരുകാലത്ത് ഈ വീട്, പലപ്പോഴും
സജീവമായിരുന്ന സാഹിത്യചര്‍ച്ചകളുടെ തണുപ്പുള്ള വരാന്തകള്‍. അച്ഛനും
ഭര്‍ത്താവുമൊക്കെയായി ജീവിതത്തിന്റെ ചട്ടകള് മറിയുമ്പോള്‍ എക്കാലത്തും
എഴുത്തുകാരനായിരുന്നു അദ്ദേഹം. സ്വന്തം മനസിനിഷ്ടപ്പെട്ടതു
എഡിറ്റിങ്ങില്ലാതെ എഴുതി മലയാളിയെ വിസ്മയിപ്പിച്ചയാള്‍. കാലം തെറ്റി
അദ്ദേഹത്തിന്റെ വീട്ടിലേക്കു വരുന്നതിന്റെ ആകാംക്ഷയ്ക്കു വിരാമമിടാം.
വികെഎന്നിന്റെ വീട്ടില്‍ അദ്ദേഹത്തിന്റെ സഹധര്‍മ്മിണിയുണ്ട്.
സജീവമായിരുന്ന സാഹിത്യകാലത്തിലും ഔദ്യോഗിക ജീവിതത്തിന്റെ തിരക്കു നിറഞ്ഞ
ഏടുകളിലും ഒപ്പമുണ്ടായിരുന്ന ഒരാള്‍, ബാലചന്ദ്രന്റെയും രഞ്ജനയുടെയും അമ്മ.
വടക്കേ കൂട്ടാല നാരായണന്‍കുട്ടി നായരുടെ വാമഭാഗം. വേദവതിയമ്മ.
വികെഎന്നിന്റെ ഇരുപത്തഞ്ചാം വയസു മുതല്‍ ആ ജീവിതത്തിന്റെ കൂട്ട്. ഒടുവില്‍
എഴുപത്തഞ്ചാം വയസില്‍, അമ്പതുവര്‍ഷത്തെ ദാമ്പത്യജീവിതത്തിനൊടുവില്‍
വികെഎന്‍ വിട പറയുമ്പോഴും ശേഷിക്കുന്നു ആ ഓര്‍മകള്‍. പറയുന്നതിലേറെ
എഴുതിത്തീര്‍ത്ത സാഹിത്യകാരന്റെ സഹധര്‍മ്മിണി മുന്നിലിരിക്കുന്നു.
അരികില്‍, ഒരു പരിചയപ്പെടുത്തലിനു ശേഷം നിശബ്ദനാകാന്‍ രമേശനും. പക്ഷേ,
വികെഎന്‍ സ്മരണയുടെ സംസാരത്തിനിടയില്‍ നിശബ്ദത വഴിമാറിപോകുന്നു. കാരണം
പറയുന്നതു വികെഎന്നിനെക്കുറിച്ചാണ്.<br />
<br />
വേദവതി വികെഎന്നിന്റേതായി<br />
<br />
ഈ വീട്ടില്‍ അമ്മയ്ക്ക് മകന് ബാലചന്ദ്രന്റെ ഭാര്യ രമ കൂട്ടിനുണ്ട്.
മകള്‍ രഞ്ജന എറണാകുളത്തും. '' ഇവിടെയിരുന്നായിരുന്നു എഴുതിയിരുന്നത്,
ചിലപ്പോള്‍ മുകളില്‍''. അമ്മ പറഞ്ഞു തുടങ്ങി. അരികിലെ കസേരയിലിരുന്നു
ജനലഴികളിലൂടെ പുറത്തേക്കു നോക്കിയാല്‍ വീട്ടിലേക്കുള്ള വഴി കാണാം. കാറ്റ്
യഥേഷ്ടം കടന്നു പോകുന്ന വരാന്തയിലെ കസേരയിലിരുന്നു വികെഎന്‍ എഴുതുന്നതു
സങ്കല്പ്പിച്ചു നോക്കി. അമ്മ പറയുമ്പോള്‍ കണ്മുന്നില് കാണുന്നതു പോലെ,
ഇടയ്ക്കു ചിരിച്ചും കണ്ണുനിറഞ്ഞുമൊക്കെ സംസാരം തുടര്‍ന്നു. സാഹിത്യവും
ജീവിതവും സഹപ്രവര്‍ത്തകരും ശീലങ്ങളും നിശബ്ദതയും തമാശകളും......മുന്നിലൊരു
ക്യാന്‍വാസില്‍ വാക്കുകളിലൂടെയൊരു വികെഎന്‍ ജീവിതം വരച്ചിടുകയായിരുന്നു
അമ്മ. പ്രായാധിക്യത്തിനും മറയ്ക്കാന്‍ കഴിയാത്ത പൂര്‍ണതയോടെ.<br />
<br />
തലശേരിയില്‍ മലബാര്‍ ദേവസ്വം ബോര്‍ഡില്‍ വികെഎന്‍ ജോലി ചെയ്തിരുന്ന
കാലത്താണ് അദ്ദേഹത്തെ ആദ്യം കാണുന്നത് . അവിടെ ദേവസ്വം
ഇന്‍സ്പെക്റ്ററായിരുന്നു വേദവതി അമ്മയുടെ അച്ഛന് കെ. സി. നമ്പ്യാര്‍.
അക്കാലത്തും വികെഎന്‍ എഴുതിയിരുന്നു. ഫ്രീ ഇന്ത്യയിലും ഇലസ്ട്രേറ്റഡ്
വീക്കിലിയിലുമൊക്കെ വരുന്ന കഥകള്‍ വേദവതിയുടെ കൈകളിലുമെത്തിയിരുന്നു.
അച്ഛന്റെ ഓഫിസിലെ ജോലിക്കാര്‍ ഓഫിസിലെ ഒരാള്‍ എഴുതിയതാണെന്നു പറഞ്ഞുകൊണ്ടു
മാഗസിനുകള്‍ കാണിച്ചു തന്നു. ഇംഗ്ലിഷിലും മലയാളത്തിലും എഴുതും. വിമല,
ഡ്രിപ് ഡ്രോപ്പ് തുടങ്ങിയവയൊക്കെ അക്കാലത്ത് എഴുതിയവയാണെന്ന്
ഓര്‍ക്കുന്നു അമ്മ. എഴുത്തും വായനയും ജോലിയുമൊക്കെയായി ജീവിതം മുന്നോട്ടു
പോയി. പിന്നീടെപ്പോഴോ ആ എഴുത്തുകാരന്റെ വിവാഹാലോചന വന്നു. വേദവതി,
വികെഎന്നിന്റെ ഭാര്യയാവുന്നതു ഗുരുവായൂര്‍ അമ്പലനടയില്‍ വച്ച്. അന്ന്
അദ്ദേഹത്തിന് ഇരുപത്തഞ്ചു വയസ്.<br />
<br />
വിജയന് ഒരു സാധു, കുട്ടികളെ പോലെയാ<br />
<br />
<br />
ജേണലിസത്തില്‍ വലിയ താല്പ്പര്യമായിരുന്നു അദ്ദേഹത്തിന്. അതുകൊണ്ടു തന്നെ
അധികം വൈകാതെ പത്രപ്രവര്‍ത്തനത്തിനായി ഇന്ദ്രപ്രസ്ഥത്തിലെത്തി അദ്ദേഹം. ഒ.
വി. വിജയന് വിളിച്ചിട്ടായിരുന്നു ആ യാത്ര. ശങ്കേഴ്സ് വീക്കിലിയിലടക്കം
ഒരുപാടു സ്ഥാപനങ്ങളില്‍ ജോലി ചെയ്തു. ഡല്‍ഹിയിലായിരുന്ന കാലത്തു ഒ. വി.
വിജയന്, എം. പി. നാരായണപിള്ള തുടങ്ങിയവരുമൊക്കെയായി സജീവസൗഹൃദവും.
എഴുത്തും പുരോഗമിച്ചു കൊണ്ടിരുന്നു. ഒ. വി. വിജയനെക്കുറിച്ച് ഏറെ
പറയാനുണ്ട് വേദവതിയമ്മയ്ക്ക്. '' ഒരു സാധു, കുട്ടികളെപ്പോലെയാ, ഉണ്ണാനും
കൂടിയറിയില്ല. വികെഎന്നിനെ ചെറിയാ പേടിയാ. ചൂടുവെള്ളം വേണം കൈകഴുകാന്‍,
അതൊക്കെ സൂത്രത്തില്‍ ചോദിക്കും''. ഒരിക്കല്‍ വിജയന് വീട്ടില്‍ പോകാന്‍
ലീവെടുത്തു, താമസിച്ചിരുന്ന വീടൊഴിഞ്ഞു. എന്നാല്‍ വീട്ടില്‍ പോയതുമില്ല.
താമസിക്കാന്‍ ഇടമില്ലാതായപ്പോള്‍ എത്തിയതു വികെഎന്നിന്റെ മുന്നില്‍. അങ്ങനെ
കുറച്ചുനാള്‍ ഡല്‍ഹിയിലെ വീട്ടിലുണ്ടായിരുന്നെന്നു വേദവതിയമ്മ
ഓര്‍ക്കുന്നു. വികെഎന്‍ ഒ. വി. വിജയനെ വിശേഷിപ്പിച്ചിരുന്നതു ബുദ്ധിജീവി
എന്ന്. അങ്ങനെ പറയുമ്പോള്‍, നമ്മുടെ വിജയനോ എന്നു ഞാന്‍ സംശയിക്കും.
നന്നായി വരയ്ക്കുമായിരുന്നു, '' മൂന്നാല് വര വരഞ്ഞാല്‍ ഒരാളായി ''.</span><br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEggwD0G0knFF0poABv94Fs0x6udBbQVdWXrAnl0XUMV6KDVXAhelLD11XSSu131OMzlf66TJkpTAKNRcegSWzomBVn9M6iYNIy40krgdTFRWeP2dJhGsgwrbM_rcQCbB9i95TD_xzx31RI/s1600/vkn+4.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEggwD0G0knFF0poABv94Fs0x6udBbQVdWXrAnl0XUMV6KDVXAhelLD11XSSu131OMzlf66TJkpTAKNRcegSWzomBVn9M6iYNIy40krgdTFRWeP2dJhGsgwrbM_rcQCbB9i95TD_xzx31RI/s1600/vkn+4.jpg" /></a></div>
<span style="font-family: "meera"; font-size: medium;"><br />
<br />
അങ്ങനെ പത്തു കൊല്ലത്തോളം ഡല്‍ഹിയില്‍. ഒറ്റ മകനായിരുന്നതു കൊണ്ട് അമ്മ
വിളിച്ചപ്പോള്‍ നാട്ടിലേക്കു പോന്നു. വീട്ടില്‍ ഇരുന്നു വായനയും എഴുത്തും
തന്നെയായിരുന്നു പിന്നീട്. അങ്ങനെ സമയമൊന്നുമില്ല, തോന്നുമ്പോ എഴുതും.
രാത്രിയിലോ പകലോ. പക്ഷേ എഴുതുമ്പോള്‍ ചുറ്റുപുറം നടക്കുന്നതൊന്നും
അറിയില്ല. ഒരാള്‍ വന്നുനിന്നാല്‍പ്പോലും ചിലപ്പോള്‍ കണ്ടില്ലെന്നു വരും.
ഒരിക്കല്‍ അങ്ങനെ രണ്ടുപേരു വന്നു. ഗെയ്റ്റിന്റെ അവിടെ നില്‍ക്കായിരുന്നു.
നായ്ക്കള്‍ മുന്നില്‍ കിടക്കുന്നതു കൊണ്ടു വീടിന്റെ മുറ്റത്തേക്കു വരാനും
അവര്‍ക്കു പേടി. വികെഎന്‍ ഗൗരവമായ എഴുത്തില്‍ മുഴുകിയിരുന്നതു കൊണ്ടു
കണ്ടതുമില്ല. '' അതാരാ നിക്കണ്, നായ്ക്കളെ കണ്ടിട്ടാവും വരാത്തെ ''.
അദ്ദേഹം തലയുയര്‍ത്തി നോക്കി. നായകളെ പേടിച്ചു പുറത്തു നില്‍ക്കുവന്നരോട്
ഉറക്കെ വിളിച്ചു പറഞ്ഞു. '' വന്നോളിന്‍ അതൊക്കെ നമ്മടെ വര്‍ഗം തന്നെ''. </span><br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg14laR1YIGozARH3PMAWrrdmMR-F3DgPfy0iY30bHn0tSfxv5b-6RpvO9TSYn7ShWo1oHEjsXJTOCAmytGcYgNGOeuGEe2eDrdpE2rqjCGOwIYRxLFg7yXwWxYl2n7kyUt_B8pu0x-yOU/s1600/vkn+5.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg14laR1YIGozARH3PMAWrrdmMR-F3DgPfy0iY30bHn0tSfxv5b-6RpvO9TSYn7ShWo1oHEjsXJTOCAmytGcYgNGOeuGEe2eDrdpE2rqjCGOwIYRxLFg7yXwWxYl2n7kyUt_B8pu0x-yOU/s1600/vkn+5.jpg" /></a></div>
<span style="font-family: "meera"; font-size: medium;"><br />
<br />
ഈ വീട് ഒരിക്കലും ശൂന്യമായിരുന്നില്ല. വേദവതിയമ്മ അഴികള്‍ക്കുള്ളിലൂടെ
പുറത്തേക്കു നോക്കി. ഓര്‍മകള്‍ പടികടന്നു വരുന്നു. പിന്നെ മെല്ലെ പറഞ്ഞു,
എപ്പോഴും ആള്ക്കാര് വരും. പറ്റുന്നയാള്‍ക്കാരാണെങ്കില്‍ കുറെനേരം
സംസാരിക്കും. അല്ലാത്തവരെ പണിയുണ്ട് എന്നു പറഞ്ഞ് ഒഴിവാക്കുകയും ചെയ്യും.
'' ആ പടികള്‍ കയറി ബഷീര്‍ വരുന്നത് ഇപ്പോഴും ഓര്‍മ്മയുണ്ട്. ഇന്നാളു
വന്ന പോലെ കണ്ണിലിരിക്കണൂ''. സാക്ഷാല്‍ വൈക്കം മുഹമ്മദ് ബഷീര്‍. അടുത്ത
സുഹൃത്തായിരുന്നു അദ്ദേഹം. ഇവിടെ എപ്പോഴും വരും.</span><br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi1B-QYP3HBuYpbJziC03tdvc_HemGiML1Nvp7Pn6l59OHtQ49SjOhA61ToIujaeLUYvwlWx4THwG8z2pwlYpjm4ugUg9tdBpCXvIgEho6LegONY-_9Rullw7TYjUF1xDLrW6xgSVWl4-U/s1600/vkn+2.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi1B-QYP3HBuYpbJziC03tdvc_HemGiML1Nvp7Pn6l59OHtQ49SjOhA61ToIujaeLUYvwlWx4THwG8z2pwlYpjm4ugUg9tdBpCXvIgEho6LegONY-_9Rullw7TYjUF1xDLrW6xgSVWl4-U/s1600/vkn+2.jpg" /></a></div>
<br />
<br />
<div class="separator" style="clear: both; text-align: center;">
<br /></div>
<span style="font-family: "meera"; font-size: medium;"> നാണ്വാരില്‍ വികെഎന്നിന്റെ
ഒരു ബഷീര്‍ പരാമര്‍ശമുണ്ട്. പത്രപരസ്യത്തിലൂടെ പൂവനെ കണ്ടെത്തുന്ന കഥ
കോഴി വിവരിക്കുന്നു, '' കുക്കുടം വടമഗോത്രത്തില്‍പ്പെട്ട അഭിജാതയായ ഒരു
പിടയ്ക്ക് സുമുഖനായ ഒരു പൂവനെ ആവശ്യമുണ്ട്. റിപ്പീറ്റ് ' പൂവന്'
നോട്ട് 'പൂവന്‍പഴം' ബൈ വൈക്കം മുഹമ്മദ് ബഷീര്‍. ജാതകവും ഫോട്ടൊയും സഹിതം
അപേക്ഷിക്കുക. കോഴിക്കൂട് നമ്പര്‍..''കോഴി കഥ പറയുമ്പോള്‍ മൃഗങ്ങളും
ഭൂമിയുടെ അവകാശികളാണെന്നു പറഞ്ഞ ബഷീറിനെ ഓര്‍ക്കാതിരിക്കുന്നതെങ്ങനെ.
കഥയുടെ സുല്‍ത്താന്‍ ആ കിരീടം വികെഎന്നിനു നല്കിയ ഓര്‍മയുണ്ട് രമേശന്.
വികെഎന്‍ ഒരു കഥ പറഞ്ഞത്രേ. ആ കഥ കേട്ടതോടെ കഥയുടെ രാജാവ് എന്ന കിരീടം
അദ്ദേഹത്തിനു നല്കുന്നു എന്നായിരുന്നു ബഷീര്‍ പ്രഖ്യാപിച്ചത്. എന്നാല്‍
ഒരു കൂട്ടിച്ചേര്‍ക്കല്‍ കൂടി ഉണ്ടായി, ആ കഥ എന്താണെന്നു പറയാന്‍ കഴിയില്ല.<br />
<br />
ഒറ്റയെഴുത്താണ് തിരുത്തലൊന്നുമില്ല<br />
<br />
ഒരു പേപ്പറു കഷ്ണം കണ്ടാല്‍ പോലും വിടില്ല. എല്ലാം വായിക്കും. പക്ഷേ,
പഠിക്കുന്ന കാലത്ത് ക്ലാസ് പുസ്തകം വായിക്കില്ലായിരുന്നെന്നു
അദ്ദേഹത്തിന്റെ അമ്മ പറഞ്ഞു കേട്ടതായി വേദവതിയമ്മ പറയുന്നു. അതിനൊക്കെ
അമ്മാവന്മാരുടെ കൈയില്‍ നിന്നു നല്ല തല്ലും കിട്ടിയിട്ടുണ്ട്. വായിക്കണം
കുട്ടികളെ, എന്നാലേ എഴുതാന്‍ പറ്റൂ എന്നൊക്കെ കുട്ടികളോടും പറയുമായിരുന്നു
അദ്ദേഹം. ഡല്‍ഹിയില്‍ നിന്നു വീട്ടിലെത്തി, കുറച്ചുകാലം കാലം കൃഷിയൊക്കെ
ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ അമ്മയുടെ മരണശേഷം അതൊക്കെ വിറ്റു. അമ്മ
ജീവിച്ചിരിക്കുമ്പോള്‍ അങ്ങനെ ചെയ്താല്‍ അമ്മയ്ക്കു വിഷമമാകും എന്നും
കരുതിയിരുന്നു അദ്ദേഹം. ശിഷ്ടജീവിതം എഴുത്തിനും വായനയ്ക്കും മാത്രമായി.
എഴുത്തിന്റെ ചര്‍ച്ചകളില്‍ ഉണ്ടാകുമായിരുന്നോ എന്ന ചോദ്യത്തിനു മറുപടി ഉടനെ
ലഭിച്ചു. '' എന്നോടൊന്നും പറയാന്‍ നിക്കില്ല. ഒറ്റയെഴുത്താണ്. പിന്നീട്
തിരുത്തലൊന്നുമില്ല. വായിച്ചു പോലും നോക്കില്ല. എഴുതിക്കഴിഞ്ഞു കാര്യസ്ഥന്
കോരിയുടെ കൈയില്‍ കൊടുത്തു പോസ്റ്റ് ചെയ്യും. പി്ന്നീട് അച്ചടിച്ചു
വരുമ്പോഴായിരിക്കും അതൊക്കെ കാണുക തന്നെ. ചിലപ്പോഴൊക്കെ എവിടെയാണു
പോകുന്നതെന്നു പറയില്ല. എപ്പോഴാണു വരുന്നതെന്നും പറയില്ല. എഴുത്തുകാരെ
കിട്ടിയാല്‍ വിടില്ല, അവിടെ കൂടും. പക്ഷേ, എവിടെയെങ്കിലും ചെന്നാല്‍ ഒരു
ഫോണ്‍ വരും, '' ഞാന്‍ ഇവിടെ ഉണ്ട്ട്ടോ ''. <br />
<br />
അംഗീകാരങ്ങള്‍ ഒരിക്കലും മോഹിപ്പിക്കുകയോ, സന്തോഷിപ്പിക്കുകയോ
ചെയ്തിരുന്നില്ല അദ്ദേഹത്തെ. ഏതൊരു സാധാരണ ദിവസവും പോലെ അവാര്‍ഡ്
പ്രഖ്യാപനദിവസങ്ങളും കടന്നു പോയിരുന്നു ജീവിതത്തില്‍. ഒന്നിനോടും ഒരു
മോഹവുമില്ലാതെ എഴുത്തിനെ മാത്രം സ്നേഹിച്ച മനുഷ്യന്. ചില എഴുത്തൊക്കെ
ടൈപ്പ് റൈറ്ററില്‍ ചെയ്തുകൊടുത്തിരുന്ന അയ്യപ്പന് എന്ന അയല്ക്കാരന്
ഒരിക്കല്‍ രാവിലെ വന്നു പറഞ്ഞു, ചുങ്കത്ത് പോയപ്പോ പത്രം കണ്ടു, ഒരു
അവാര്‍ഡ് കിട്ടിയിരിക്കുന്നു. '' എനിക്കോ ? എന്തിനാണാവോ ? എന്തിനാ അവര്‍
അവാര്‍ഡ് തന്നേയെന്നു മനസിലായില്ല'' എന്നായി വികെഎന്‍. ചിലപ്പോഴൊക്കെ
യാതൊരു ഭാവവ്യത്യാസവുമില്ലാതെ വന്നു പറയും, അവാര്‍ഡ് എനിക്കാണ് ഇക്കുറി.
അവാര്‍ഡിനു സ്വാഗതം, പണമായി തന്നാല്‍ മതിയെന്നൊരു എക്സ്റ്റെന്ഷന്
കൂടിയുണ്ട് അംഗീകാരങ്ങളുടെ വികെഎന്‍ കഥകള്‍ക്ക്.<br />
<br />
ഒന്നിനോടും ആഗ്രഹമില്ലായിരുന്നു.<br />
<br />
ആരോടും ഭംഗിവാക്ക് പറയാന്‍ അറിയില്ല. മനസിലുള്ളതു മുഖത്തു നോക്കി പറയും.
ഒരിക്കല്‍ സുഖമില്ലാതായപ്പോള്‍ വികെഎന്നിനെ ആശുപത്രിയില്‍ എത്തിച്ചതു
രമേശനായിരുന്നു. പിറ്റേദിവസം അസുഖവിവരങ്ങള്‍ അറിയാന്‍ രമേശന്
ആശുപത്രിയിലെത്തി. ദൂരെ നിന്നു തന്നെ രമേശന് വരുന്നത് അദ്ദേഹം കണ്ടു.
നഴ്സുമാരെ വിളിച്ചു പറഞ്ഞു, ദാ വരുന്നവനോട് ഇങ്ങോട്ട് വരണ്ടാന്നു പറയൂ.
സമയമാകുമ്പോ അറിയിക്കാം എന്നു പറഞ്ഞാല്‍ മതി. ഒരിക്കല്‍ അസുഖമായി
ഒറ്റപ്പാലം ആശുപത്രിയില്‍ കിടക്കുന്നു. ഇദ്ദേഹം ആരാണെന്നോ,
എഴുത്തുകാരനാണെന്നോ അവിടുത്തുകാര്‍ക്ക് അറിയില്ലായിരുന്നു. അന്നത്തെ
ആരോഗ്യമന്ത്രി കബീര്‍ കാണാന്‍ വന്നപ്പോള്‍ മാത്രമാണ് ഇദ്ദേഹം ആരോ ആണെന്നു
മനസിലായതു തന്നെ. അതിനെക്കുറിച്ചു വികെഎന്നിന്റെ പ്രതികരണം
ഇങ്ങനെയായിരുന്നു, '' നേഴ്സുമാര്‍ക്ക് ഏറ്റവും വലിയയാള് ഡോക്ടര്‍മാരാടോ,
രബീന്ദ്രനാഥ ടാഗോര്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ തിരിച്ചറിഞ്ഞിട്ടില്ല,
പിന്നെയാ ''<br />
<br />
രാവിലെ എഴുന്നേറ്റാല്‍ ആദ്യം പത്രം വായന. പിന്നെ ബ്രേക്ക്്ഫാസ്റ്റ്.
പിന്നെ എഴുത്തിന്റേയും വായനയുടേയും ലോകമായിരുന്നു. ഇംഗ്ലിഷും മലയാളവുമൊക്കെ
വായിക്കും, കുറിച്ചു വയ്ക്കും. ഒന്നിനോടും ഒരു ആഗ്രഹവുമില്ലായിരുന്നു.
ഒരു മല്ല് മുണ്ടും ബനിയനും. കുറെ പുസ്തകങ്ങളും, വേദവതിയമ്മ ഓര്‍ക്കുന്നു.
പുതിയ വസ്ത്രം കൊടുത്താല്‍ പറയും, അതൊക്കെ അവിടെ വയ്ക്കൂ, പഴയതു മതി.
കുറെ പുസ്തകങ്ങള്‍ സമീപത്തെ ലൈബ്രറിക്കു കൊടുത്തു. ഒരു
ഓട്ടൊറിക്ഷയിലായിരുന്നു അതു കൊണ്ടുപോയത്. അത്രയ്ക്കുണ്ടായിരുന്നു
വികെഎന്നിന്റെ പുസ്തകശേഖരം. വായനയായിരുന്നു ഏറ്റവും വലിയ ശീലം. ''
അവസാനകാലമായപ്പോള്‍ കാഴ്ചയ്ക്കു പ്രശ്നം. വായിക്കാന്‍ പറ്റാത്ത അവസ്ഥ.
വല്ലാതെ മെലിയേം ചെയ്തു. ഞാന്‍ പേടിച്ചു ''. <br />
<br />
അറിവിന്റെ ആള്‍രൂപം തന്നെയായിരുന്നു വികെഎന്‍. വിജ്ഞാനം പരന്നു കിടക്കുന്ന
അവസ്ഥ. കാളിദാസനെപ്പറ്റി പറഞ്ഞു തുടങ്ങിയാല്‍ അവസാനിക്കുന്നതു
ക്രിക്കറ്റിലായിരിക്കും. പ്രകൃതിയെ ഇത്രയും സൂക്ഷ്മമായി നിരീക്ഷിച്ച
വ്യക്തിയില്ല. പക്ഷികളുടെ ശബ്ദം കേട്ടു പറയും ഏതാണെന്ന്. പാചകവും വലിയ
കാര്യമായിരുന്നു. കുറുക്ക് കാളനെക്കുറിച്ചൊക്കെ വര്‍ത്തമാനം പറയും.
പാചകമൊന്നും ചെയ്യില്ല. പക്ഷേ എല്ലാം അറിയും. കഥകളിയും മദ്ദളവും ചെണ്ടയും
ജ്യോത്സ്യവും..ഗംഗാധരന് മാഷ് എന്നൊരു ജ്യോത്സ്യന് വന്നതും രണ്ടു പേരും
ചേര്‍ന്നിരുന്നു പഠിച്ചതും, പിന്നെ വായിച്ചു മനസിലാക്കിയതുമൊക്കെ ഇന്നലെ
പോലെ ഓര്‍ക്കുന്നു.<br />
<br />
അങ്ങനെ ഒരു വികെഎന്‍ ഉണ്ടായിരുന്നു<br />
<br />
ജീവിതത്തിന്റെ ഓരോ സ്റ്റേജും തിരിച്ചറിഞ്ഞിരുന്നു. ഒരു ദിവസം അദ്ദേഹം ഭാര്യയോട് പറഞ്ഞു, നാളെ നിന്നെ വിട്ടു പോണോല്ലോ..<br />
എവിടേക്കാ പോണേ, ഇതാപ്പ രസായേ...<br />
അതിനുശേഷം മറ്റേതോ വിഷയത്തിലേക്കു വഴുതിപ്പോയ ആ പ്രവചനത്തിന്റെ അര്‍ഥം
പിറ്റേദിവസമാണു തിരിച്ചറിഞ്ഞത്. മലയാളത്തിന്റെ മഹാസാഹിത്യകാരന് വേദവതിയെ
വിട്ടുപോയി. '' ആരെയും ബുദ്ധിമുട്ടിച്ചേയില്ല, കുറച്ചു വയ്യായ്ക
ഉണ്ടായിരുന്നു. പാവം, അങ്ങനെ ഒരു വികെഎന്‍ ഉണ്ടായിരുന്നു. ''</span><br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi7PAzXE5HLS_rTExauo6uoOBrywXIAOsuBoDaN1Vn0CC5ZKKwKi1AWDMh1W1TTtl0VZ1pOdibTvAJIAJ-mOAvykgqtaZJQ4c_3d0FI4xKxSC0ck-wGvrFfvfnBAg5GEzYdFGWXCyIwmt4/s1600/vkn+6.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi7PAzXE5HLS_rTExauo6uoOBrywXIAOsuBoDaN1Vn0CC5ZKKwKi1AWDMh1W1TTtl0VZ1pOdibTvAJIAJ-mOAvykgqtaZJQ4c_3d0FI4xKxSC0ck-wGvrFfvfnBAg5GEzYdFGWXCyIwmt4/s1600/vkn+6.jpg" /></a></div>
<span style="font-family: "meera"; font-size: medium;"><br />
<br />
ഒരു കഥ പറഞ്ഞവസാനിപ്പിക്കുന്നതു പോലെ വേദവതി പറഞ്ഞു നിര്‍ത്തി. അദ്ദേഹം
പറഞ്ഞതു പോലെ ആ ജീവിതകഥയുടെ അവസാനവും നന്നായിത്തന്നെ അവസാനിച്ചിരിക്കുന്നു.
ആരെയും ബുദ്ധിമുട്ടിക്കാതെ. ഫോട്ടൊ എടുക്കുമ്പോള്‍ വേദവതിയമ്മ വീണ്ടും
പറഞ്ഞു. ഫോട്ടൊ എടുക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നു. അങ്ങനെ ഓരോ
ഓര്‍മയും എത്തിനില്ക്കുന്നതു വികെഎന്നിലേക്ക് തന്നെ. അമ്പതുവര്‍ഷം
മുഴങ്ങിയ ആ വിളിയുണ്ട് ഈ കാതുകളില്‍, വേദ. ആ വിളിക്കു ശേഷം എത്രയോ
പ്രാവശ്യം ഈ ഉമ്മറത്തേക്കു വന്നിട്ടുണ്ടാകാം. ഒടുവില്‍
മടങ്ങിപ്പോകുന്നതിന്റെ തലേന്നും പറയാനുണ്ടായിരുന്ന സങ്കടം, നിന്നെ വിട്ടു
പോകണമെന്നതായിരുന്നല്ലോ...?<br />
<br />
സ്വഭാവങ്ങള്‍ മറന്ന കര്‍ക്കടകത്തിന്റെ വെയില് മുറ്റത്തു വീണിരിക്കുന്നു.
ജനലിലൂടെ പുറത്തേക്കു നോക്കി. അകത്തേക്കു പോയ അപരിചിതര്‍ വരാന്‍ വൈകുന്നതു
കൊണ്ടാവും അര്‍ദ്ധമയക്കത്തിലൊരു കാവലിന്റെ ഭാവത്തില്‍ നായകള്‍.
തിരികെയിറങ്ങുമ്പോള്‍ വേദവതിയമ്മ, നാരായണന്‍നായരുടെ വേദ പറയാന്‍ മറന്നില്ല,
'' നല്ലതു മാത്രമേ എഴുതാവൂ, എന്നാലേ ഇനി വന്നാല്‍ ഞാന്‍ മിണ്ടോളൂ..''<br />
ഇടവഴിയിലൂടെ ടാറിട്ട റോഡിലേക്കു നടന്നു. ചാത്തന്‍സ്, നാണ്വാര്,
പയ്യന്‍സ്, നങ്ങേമ...ആ വഴിയിലൂടെ അടുത്ത ജീവിതപ്പെരുവഴിയിലേക്കു തിരിയും
വരെ അവരങ്ങനെ നിറഞ്ഞു നില്‍ക്കുകയായിരുന്നു മനസില്‍. പിന്നെ അതിനൊക്കെ
മുകളില്‍, ഒരിടത്തൊരിടത്തു ജീവിച്ചിരുന്ന വികെഎന്നും.<br />
<b><i><span style="font-size: small;"><br />
ഫോട്ടൊ...ജിമോന്‍ കെ. പോള്‍.<br />
വര..... ഗിരീശന് ഭട്ടതിരിപ്പാട്.</span></i></b><br />
<br />
<br />
<br />
</span>
</div>
അനൂപ് മോഹന്‍http://www.blogger.com/profile/03029853780834965715noreply@blogger.com0tag:blogger.com,1999:blog-4068470200340343843.post-14179337602921892292016-04-22T11:03:00.000-07:002016-04-22T19:28:27.083-07:00അഭ്ര''ലീലകള്‍'' കാണുന്ന നേരത്ത്.......<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhTgsKAhRwol6UZQ3xeUzo_81HSMzL4q-3e8pOu-abYiYucO6i-OmltYjy5o9yYA7UHgAHNPHVY8O3FIkN-GMyA021EmsYArNw8ZLclCGF0E8DbocS4PhLBYnmB3w3oRKCxK3Ao8-X9deM/s1600/Leela-Malayalam-Movie-Posters-Stills-Photos-Biju-Menon-CinemaDaddy-7.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="160" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhTgsKAhRwol6UZQ3xeUzo_81HSMzL4q-3e8pOu-abYiYucO6i-OmltYjy5o9yYA7UHgAHNPHVY8O3FIkN-GMyA021EmsYArNw8ZLclCGF0E8DbocS4PhLBYnmB3w3oRKCxK3Ao8-X9deM/s320/Leela-Malayalam-Movie-Posters-Stills-Photos-Biju-Menon-CinemaDaddy-7.jpg" width="320" /></a></div>
<span style="font-family: "meera"; font-size: medium;">
<br /> </span><br />
<span style="font-family: "meera"; font-size: medium;">മലയാള സാഹിത്യത്തില്‍ മറക്കാതെ ശേഷിക്കുന്ന രണ്ടു ലീലമാരുണ്ട്.
അധികമൊന്നും മിണ്ടാതെ അച്ഛന്റെ കൂടെ കയറിവന്ന്, കുടുംബത്തില്‍
സംശയത്തിന്റെ ശേഷിപ്പുകളും, സഹോദരന്റെ തൊണ്ടയില്‍ വേദനയുടെ മുഴയും
അവശേഷിപ്പിച്ച്, ഒരു പാടവരമ്പിലൂടെ നടന്നകന്നു പോയ ''നിന്റെ
ഓര്‍മയ്ക്ക്'' എന്ന ചെറുകഥയിലെ എംടിയുടെ ലീല. പിന്നെയുള്ളത്
എംടിയെക്കാള്‍ ഗൗരവമുഖം സ്വന്തമായുള്ള ആര്. ഉണ്ണിയുടെ ലീല<br />
<br />
എംടിയുടെ വരികള്‍ തന്നെ കടമെടുത്തെഴുതട്ടേ, പന്തീരാണ്ടിനുശേഷം ഞാനിന്നു ലീലയെക്കുറിച്ചോര്‍ത്തുപോയി.<br />
<br />
എംടിയുടെ ലീലയെപ്പോലെ അഭ്രപാളിയില്‍ അധികമൊന്നും സംസാരിക്കാതെ അച്ഛാ
എന്നൊരു ആശങ്കയുടെ നിലവിളി മാത്രമുപേക്ഷിച്ചു മനസില്‍ നിറഞ്ഞ
രഞ്ജിത്തിന്റെ ലീല, ഉണ്ണിയുടെ ലീല. ലീല എന്ന ചെറുകഥയുടെ അഭ്രാവിഷ്കാരം
സമ്മാനിക്കുന്നതു കഥയ്ക്ക് സമാനമായ ഭാവനാനുഭവം തന്നെ. പതിവുസിനിമയുടെ
ട്രാക്കില്‍ നി്ന്നും വ്യത്യസ്തമായി ഒരു ചെറുകഥയുടെ വായനാരസം നല്കുന്ന
സുഖം അനുഭവിക്കാം, കണ്ടറിയാം അഭ്രാവിഷ്കാരത്തിലെ ലീലയിലൂടെ<br />
<br />
വായിച്ചാസ്വദിച്ച സാഹിത്യം സിനിമയാക്കുക എന്നതു തന്നെ സാഹസമാണ്. വായനയുടെ
തലം നല്കുന്ന കാഴ്ചയുടെ ഭാവനാകാശങ്ങളുടെ ഉയരത്തിലേക്ക് പറക്കാന്‍,
വെള്ളിത്തിരയുടെ നാലതിരില്‍ ഒതുങ്ങുന്ന ആവിഷ്കാരങ്ങള്‍ക്ക് പലപ്പോഴും
കഴിയാറില്ല. എംടിയുടെ വാനപ്രസ്ഥം എന്ന കഥയുടെ സിനിമാവിഷ്കാരമായ
തീര്‍ഥാടനം, മഞ്ഞിന്റെ അതേപേരിലുള്ള വെള്ളിത്തിരയിലെ പുനരാവിഷ്കാരം
തുടങ്ങിയവയൊക്കെ ഇത്തരം ദുരന്തങ്ങള്‍ക്ക് പാത്രമായ സിനിമകളാണ്.
വാനപ്രസ്ഥത്തിലെ കരുണന് മാഷും വിനോദിനിയും തീര്‍ഥാടനത്തില്‍ ജയറാമിലൂടെയും
സുഹാസിനിയിലൂടെയും സിനിമയുടെ കുടജാദ്രി കയറിയപ്പോള്‍ അത്ഭുതം തോന്നിയില്ല
പ്രേക്ഷകര്‍ക്ക്. വേറൊന്നും കൊണ്ടല്ല, വായനയില്‍ അവര്‍ കയറിയതു ഭാവനയുടെ
സര്‍വജ്ഞപീഠം തന്നെയായിരുന്നു.<br />
<br />
ലീല വ്യത്യസ്ത അഭ്രാവിഷ്കാരമാകുന്നത് ഇവിടെയാണ്. ചെറുകഥ സിനിമയിലേക്ക്
എങ്ങനെ മാറ്റിയെഴുതണമെന്നു മനസിലാക്കിത്തരുന്ന അഭ്രലീല തന്നെയാണ്
രഞ്ജിത്തിന്റേത്. മധ്യതിരുവിതാകൂറില്‍ നിന്ന് പണക്കൊഴുപ്പിന്റെ
പല്ലക്കില്‍ പുരുഷമോഹങ്ങളുടെ വയനാടന്‍ ചുരം കയറുന്ന കുട്ടിയപ്പന്റെ
ആകാശക്കാഴ്ച മലയാള സിനിമയ്്ക്ക് എറെക്കുറെ അന്യം തന്നെയാണ്. എങ്കിലും
വന്യമായ മോഹങ്ങളുടെ സാക്ഷാത്കാരത്തി്ന് പണം മാത്രം തടസമായി നിന്ന
പുരുഷപ്രജകള്‍ക്ക് കുട്ടിയപ്പനെ കുറെയെങ്കിലും തിരിച്ചറിയാന്‍ സാധിക്കും.
ചെറുകഥകളില്‍ വേറിട്ട വഴികളിലൂടെ സഞ്ചരിക്കുക എന്ന അനായാസമായ രീതി
സിനിമയിലേക്ക് രൂപമാറ്റം വരുത്തുമ്പോള്‍ കുട്ടിയപ്പന്റെ ആത്മാവ് പേറാന്‍
ബിജു മേനോന് സാധിക്കുന്നു. നല്ല നടനുള്ള പുരസ്കാരം നായകനടനു
സമ്മാനിക്കുന്ന പ്രവണത ഉപേക്ഷിച്ചാല്‍ വിജയരാഘവന് അവതരിപ്പിക്കുന്ന
പിള്ളേച്ചനും അംഗീകാരങ്ങള്‍ക്ക് അര്‍ഹനാണ്. കുട്ടിയപ്പന്റെ
കാമമോഹങ്ങള്‍ക്ക് വഴിയൊരുക്കുമ്പോള്‍, പിള്ളേച്ചന്റെ മകളേക്കാള്‍ മൂന്നു
വയസേ കൂടുതലുള്ളൂ എന്ന കുട്ടിയപ്പന്റെ ഓര്‍മ്മപ്പെടുത്തലില്‍, ആ അച്ഛന്റെ
മുഖം പലവട്ടം ആശങ്കാകുലമാകുന്നുണ്ട്. സംഭാഷണമില്ലാതെ മുഖത്തു നിറയുന്ന ആ
ഭാവം മാത്രം മതി വിജയരാഘവനിലെ നടനെ വിലയിരുത്താന്‍.</span><br />
<span style="font-family: "meera"; font-size: medium;"></span><br />
<span style="font-family: "meera"; font-size: medium;"> </span><br />
<div class="separator" style="clear: both; text-align: center;">
<span style="font-family: "meera"; font-size: medium;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhkAvFjR_-AZJVylyph1hrTiSoR5OYt1FTejAp-EiYKQ_NLlGv0m4kzC9nErdVx7nqzFc3sfn1HSE05HhdXl1P7LUdgXYr_DIrpM_u3Y124t48BolgPIgYv3VTo8KTB5AgW9InLrz-0WoE/s1600/maxresdefault.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="180" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhkAvFjR_-AZJVylyph1hrTiSoR5OYt1FTejAp-EiYKQ_NLlGv0m4kzC9nErdVx7nqzFc3sfn1HSE05HhdXl1P7LUdgXYr_DIrpM_u3Y124t48BolgPIgYv3VTo8KTB5AgW9InLrz-0WoE/s320/maxresdefault.jpg" width="320" /></a></span></div>
<span style="font-family: "meera"; font-size: medium;"><br />
<br />
പിന്നെയും നിറയുന്നു, സിനിമയ്ക്കു ശേഷവും നിറയുന്ന അഭിനയങ്ങള്‍. ജഗദീഷ്
അവതരിപ്പിക്കുന്ന ലീലയുടെ അച്ഛന്, തൂവാനത്തുമ്പികളില്‍ ബാബു നമ്പൂതിരി
അവതരിപ്പിച്ച തങ്ങളുടെ ഛായ തോന്നിപ്പിക്കുന്ന ദാസപ്പാപ്പി (
യാദൃച്ഛികമാകാം, ഒരു ഗോവണി കയറി ദാസപ്പാപ്പി പോകുന്ന ദൃശ്യം പോലും
തൂവാനത്തുമ്പികളെ ഓര്‍മിപ്പിച്ചു ), നിനക്കൊക്കെ ഒന്നു പോയാല്‍ മതി
വീര്യവും വീറും തീരും എന്നു പറയുന്ന വിരമിച്ച ലൈംഗിക തൊഴിലാളിയുടെ
വേഷത്തില്‍ മിന്നിമറയുന്ന തങ്ങളം ശാന്ത എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന
ശാന്താദേവി...അങ്ങനെ ഒരുപാട് പേര്. അതിനൊക്കെയപ്പുറം മുമ്പു പറഞ്ഞതു
പോലെ, അച്ഛാ എന്നൊരു ദയനീയനിലവിളിക്കു ശേഷം ദൈന്യതയുടെ മുഖമായി നിറഞ്ഞ ലീല.
അതിനപ്പുറം ഒരു സംഭാഷണം പോലും ആ കഥാപാത്രത്തിനില്ല. ടൈറ്റില്‍
കഥാപാത്രത്തിന്റെ സംഭാഷണം ഒരു വാക്കില്‍ ഒതുങ്ങിയെന്നു കൗതുകത്തിനു പറയാം.
പക്ഷേ അവള് അഭ്രപാളിയില്‍ അറിയിക്കുന്നത് സംഭാഷണത്തിനപ്പുറമായ
യാഥാര്‍ഥ്യങ്ങളാണ്. കുട്ടിയപ്പന്റെ കു്ന്നായ്മകളുടെ തീവ്രതയറിയിക്കുന്ന
പശ്ചാത്തല സംഗീതമാണ് ലീലയിലേത്. വിചിത്രമോഹങ്ങളുടെ ചുരങ്ങളേറുമ്പോള്‍
പ്രേക്ഷകനെ ഒപ്പം കൊണ്ടു പോകാന്‍ ഈ സംഗീതത്തിനു കഴിയുന്നുവെന്നതു
രേഖപ്പെടുത്താതെ വയ്യ. <br />
<br />
ലീല കാണുന്നുവെന്ന് ഫേസ്ബുക്കില്‍ രേഖപ്പെടുത്തിയതിനു ശേഷം, കൃത്യമൊരു
സിനിമാദൂരം പിന്നിട്ടപ്പോള്‍ പഴയകാല പത്രപ്രവര്‍ത്തക സുഹൃത്ത്, അനുജന്
വിളിച്ചു ചോദിച്ചു, സത്യമായും ലീലയെ ഇഷ്ടപ്പെട്ടോ. ഇഷ്ടപ്പെട്ടന്നെ മറുപടി
പറഞ്ഞപ്പോള്‍ അവനും ആശ്വസിച്ചു. എനിക്കും. എന്നാലും ഒരു പേടി,
ഭൂരിപക്ഷത്തിന്റെ ആസ്വാദനത്തിന്റെ റേറ്റിങ്ങുണ്ടാവുമോ.... ആ ആശങ്ക
തന്നെയാണ് പങ്കുവയ്ക്കാനുള്ളത്. ലീല തിയറ്ററില്‍ പോയി കാണേണ്ട
സിനിമയാണ്. ടെലിവിഷനില്‍ പരസ്യങ്ങള്‍ക്കിടയില്‍ സിനിമ കാണുമ്പോള്‍, നല്ല
സിനിമയായിരുന്നു എന്ന ദീര്‍ഘനിശ്വാസത്തോടെയുള്ള അഭിപ്രായനിശ്വാസങ്ങള്‍
അവശേഷിപ്പിക്കേണ്ട സിനിമയല്ല ലീല. ചില രഞ്ജിത്ത്്
സിനിമകള്‍ക്കുണ്ടാവുന്ന സമാനദുരന്തം ലീലയ്ക്ക് സംഭവിക്കരുത്. സാഹിത്യം
സിനിമയാക്കി എന്ന സാഹസം കൊണ്ടു മാത്രമല്ല, ഒരു നല്ല സിനിമ
പ്രേക്ഷകനിലേക്കെത്തിക്കാന്‍ രഞ്ജിത്ത് എന്ന സംവിധായകനെടുത്ത സാഹസം കൂടി,
പോരാട്ടം കൂടി പരിഗണിക്കേണ്ടതുണ്ട്. അതിനപ്പുറം നല്ലൊരു സിനിമയെന്ന
സത്യവും മുന്നിലുണ്ട്.<br />
<br />
അഭ്രകഥകളിലെ ആള്‍രൂപങ്ങള്‍, പ്രത്യേകിച്ചും ആണ്‍രൂപങ്ങള്‍, ക്ലൈമാക്സില്‍
നല്ലവനായി മാറുന്ന കാഴ്ച മാത്രമേ മലയാള സിനിമ ഇക്കാലവും കാണിച്ചു
തന്നിട്ടുള്ളൂ. പൂര്‍വ്വകാലത്തിന്റെ എത്രയെത്ര പാപഭാരങ്ങളും
രണ്ടരമണിക്കൂറിനൊടുവില്‍ ഒരു വാക്കിലോ നോക്കിലോ ഇല്ലാതാക്കിത്തീര്‍ത്ത്
മര്യാദരാമന്മാരാകാന്‍ മലയാള സിനിമ നായകന്മാര്ക്ക് എളുപ്പം സാധിക്കും. അതേ
കണ്ടു ശീലിച്ചിട്ടുള്ളൂ നമ്മള്. അത്തരമൊരു വഴിയിലേക്ക്
നടന്നടുക്കുന്നുവെന്നു തോന്നിപ്പിച്ച്, ഇവിടെ കുട്ടിയപ്പന് എന്ന
കേന്ദ്രകഥാപാത്രം പരാജയപ്പെടുകയാണ്. ലീലയ്ക്ക് മുന്നില്‍, ആനയോളം
വലുപ്പത്തില്‍ നില്ക്കുന്ന ജീവിതയാഥാര്‍ഥ്യങ്ങള്‍ക്ക് മുന്നില്‍. <br />
<br />
<br />
ഇനി ലീലയുടെ ക്ലൈമാക്സിന്റെ സവിശേഷതയെന്താണെന്നറിയണ്ടേ.....<br />
കുമ്പിട്ടിരുന്ന് സ്വന്തം തൂക്കുക്കട്ട നോക്കാതെ സിനിമ കണ്ടറിയൂ ക്ലൈമാക്സും, ഈ ലീലാനുഭവവും. <br />
</span>
</div>
അനൂപ് മോഹന്‍http://www.blogger.com/profile/03029853780834965715noreply@blogger.com2tag:blogger.com,1999:blog-4068470200340343843.post-17454553370376425682015-12-29T00:46:00.001-08:002015-12-29T00:48:44.220-08:00സമര്‍പ്പണം, പുലരുന്നതു പുതുവര്‍ഷമെന്നറിയാത്തവര്‍ക്ക്<div dir="ltr" style="text-align: left;" trbidi="on">
<br />
<div class="separator" style="clear: both; text-align: center;">
<span style="font-size: large;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh_IS2jpQ4iBjmVqOHnIzX7Uz67-HBCJcIKWclyPDMrHRqDLr_VzAgASATswjeXhnxX0A5Hpw9Pa5MpG5HyrIOEkZcPJKzXeYjgYSxARul-u3ivbMuKuNBQ3wbdhZysyf4xO1Z0AdCbGwA/s1600/3.-Closeup-of-the-setting-sun-in-Santorini-1800.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="214" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh_IS2jpQ4iBjmVqOHnIzX7Uz67-HBCJcIKWclyPDMrHRqDLr_VzAgASATswjeXhnxX0A5Hpw9Pa5MpG5HyrIOEkZcPJKzXeYjgYSxARul-u3ivbMuKuNBQ3wbdhZysyf4xO1Z0AdCbGwA/s320/3.-Closeup-of-the-setting-sun-in-Santorini-1800.jpg" width="320" /></a></span></div>
<br />
<span style="font-size: large;">സമര്‍പ്പണം,</span><br />
<span style="font-size: large;">പുലരുന്നതു പുതുവര്‍ഷമെന്നറിയാത്തവര്‍ക്ക്</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">''ഇതല്ലോ കലണ്ടര്‍ </span><br />
<span style="font-size: large;">നാളെയുടെ നരകപടം''</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">കവി പാടിയതു പോലെ അനിവാര്യനായ അതിഥിയെ പോലെ, കണക്കുകളിലൊതുങ്ങുന്ന വര്‍ഷം വീണ്ടുമെത്തുന്നു. കാലത്തിന്റെ ചുമരില്‍ പുതിയൊരു കലണ്ടര്‍ തൂക്കാം. എന്നിട്ടു പ്രാര്‍ത്ഥിക്കാം. അതു നാളെയുടെ നരകപടമാകാതിരിക്കട്ടേ. ഒരാണ്ടിന്റെ രക്തസാക്ഷിത്വം. ആഘോഷത്തിന്റെ രാത്രിയില്‍ ഒരു വര്‍ഷനഷ്ടത്തിന്റെ വിങ്ങലുകള്‍. ഒരു സ്വാഭാവിക രാവൊടുങ്ങലിന്റെ പുലരിയില്‍ പുതുവര്‍ഷത്തിന്റെ നിമിഷാര്ധ ആഹ്ലാദശോഭ കാത്തിരിക്കുന്നു. ആശംസാവിപ്ലവത്തിന്റെ അന്തരീക്ഷത്തില്‍ ചെറുവാക്കുകളില്‍ വാട്സപ്പിലും ഇന്ബോക്സിലും നിസംഗമായ നന്മനേരലുകള്‍ തിക്കിത്തിരക്കുന്നു. പിന്നെ പതിവുജീവിതത്തിന്റെ ചതുരങ്ങളില്‍ ഒതുങ്ങിപ്പോകുന്ന ജീവിതാവര്‍ത്തനങ്ങള്‍, ദിനങ്ങള്‍, ചര്യകള്‍.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">എത്ര പെട്ടെന്നാ ഒരു വര്‍ഷം കടന്നു പോയത്, ദീര്‍ഘനിശ്വാസത്തിന്റെ അകമ്പടിയില്‍ പതിവു പ്രതിധ്വനി. പതിവു ജീവിതത്തിന്റെ പരിമിതിയിലേക്കെന്ന തിരിച്ചറിവുകളെ മറന്ന് ഒരാണ്ട് തുടങ്ങുകയായി. 2016ന്റെയും വര്‍ഷാവസാനത്തില്‍ നിരത്താന്‍ കണക്കുകള്‍ കാത്തിരിക്കുന്നുണ്ടാകും. നേട്ടങ്ങള്‍, നഷ്ടങ്ങള്‍, നൊമ്പരങ്ങള്‍, ഒരു വര്‍ഷം പൊയ്പ്പോയതറിഞ്ഞില്ല എന്ന ആവര്‍ത്തനങ്ങള്‍. ജീവിതക്കടവിലേക്ക് ഒരു വര്‍ഷാരംഭത്തിന്റെ തോണി കൂടി അടുക്കുന്നു. മറുകരയിലേക്ക് എത്ര തുഴപ്പാട് ബാക്കിയെന്നറിയാതെ.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">പതിവു തെറ്റുന്നില്ല. പുതുവര്‍ഷം പ്രതീക്ഷകളുടേതും പ്രതിജ്ഞകളുടേതും തന്നെ. ആണ്ടുതുടക്കത്തിന്റെ അച്ചടക്കങ്ങളില്‍ പുതിയ ജീവിതം തുടങ്ങുമെന്നുറപ്പിച്ചവര്‍. കാലത്തിന്റെ കലണ്ടര്‍ കണക്കുകളില്‍ കൃത്യതയോടെ ജീവിതം പാകപ്പെടുത്തുന്നവര്‍. ഇടയ്ക്കൊന്ന് ഇടറിയാല്‍ കൈപിടിച്ചു നടക്കാന്‍ ഇനിയൊരു വര്‍ഷാരംഭത്തിന്റെ ആശ്വാസത്തിനായി കാത്തിരിക്കുന്നവര്‍. ഒരു തുടക്കത്തിന്റെ പൂമുഖത്ത് ഇത്തരം മുഖങ്ങള്‍ ഒരുപാടുണ്ട്, മുഖംമൂടികളും. വിഷമങ്ങളുടെ ചുമടിറക്കിവയ്ക്കാന്‍ മലയാളിക്ക് ഇടവേളകളില്ലാതെ ഓരോ അത്താണികളുണ്ട്. ക്രിസ്മസ്, പുതുവര്‍ഷം, ഓണം, വിഷു...ഓരോ വിശേഷദിനാന്ത്യത്തിലും, ആളൊഴിഞ്ഞ ഉത്സവപ്പറമ്പിലെ ആഘോഷശേഷിപ്പുകള്‍ കണ്ട് അടുത്ത ഉത്സവം സ്വപ്നം കാണുന്നു ധാരാളം പേര്.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഇനി അടുത്ത വര്‍ഷം കാണാം എന്നു പറഞ്ഞ സായാഹ്നത്തില്‍ നിന്നും അടുത്ത വര്‍ഷത്തിലേക്കുള്ള ദൂരം ഏതാനും മണിക്കൂറുകള്‍, വാക്കുകളിലെ ഒരു വര്‍ഷത്തിന്റെ അനിശ്ചിതത്വത്തിന് ഒരു രാത്രിയുടെ ആയുസ്. കച്ചവടക്കാര്‍, സിരകളില്‍ ലഹരിയുടെ ആഹ്ലാദം നിറച്ചവര്‍, പതിവുരീതികളില്‍ നിന്നു മാറ്റമില്ലാതെ ജോലി കഴിഞ്ഞു അവസാനവണ്ടിയില്‍ വീട്ടിലെത്തിയവര്‍, പോയവര്‍ഷത്തെ തിന്മകള്ക്ക് ആള്‍രൂപം നല്കി അര്‍ധരാത്രി അഗ്നിക്കിരയാക്കിയവര്‍. പുതുവര്‍ഷമെന്ന പ്ലാറ്റ്ഫോമില്‍ വ്യത്യസ്ത ആഘോഷങ്ങളുടെ ലഹരി നിറയുകയാണ്.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഓര്‍ക്കണം. അതിര്‍ത്തിയില്‍ ഇമവെട്ടാതെ രാജ്യത്തെ കാക്കുന്ന സൈനികരുണ്ട്. നഗരങ്ങളുടെ ആഘോഷങ്ങളില്‍ സുരക്ഷയുടെ കവചം തീര്‍ക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുണ്ട്, പുലരുന്നത് പുതുവര്‍ഷമെന്നറിയാതെ അധ്വാനിക്കുന്നവരുണ്ട്, ആഘോഷം കഴിഞ്ഞു വൈകിയെത്തുന്ന അച്ഛനെന്ന ആശങ്കയെ ഇരുട്ടില്‍ കാത്തിരിക്കുന്ന മക്കളുണ്ട്, പോയവര്‍ഷത്തിന്റെ നഷ്ടങ്ങളില്‍ ഉറ്റവരില്ലാതെ ഉറങ്ങാതെ പുതുവര്‍ഷം വേദനയായി നീറുന്നവരുണ്ട്....ദുരിതത്തിന്റെ ജീവിതക്കടലു താണ്ടുന്നവര്‍. ഇവരെ ഒരു നിമിഷമെങ്കിലും ഓര്‍ക്കാതെ, കനിവിന്റെ ഒരുരുള മാറ്റിവയ്ക്കാതെ കടന്നു പോകരുത്, ഒരാണ്ടും ഒരായുസും.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഹാപ്പി ന്യൂ ഇയര്‍ എന്നാശംസിച്ചപ്പോള്‍, അല്‍പ്പം നിരാശയോടെ അക്കം മാറുന്നതല്ലാതെ ഒരു ചുക്കും സംഭവിക്കില്ലെന്നായിരുന്നു ഒരു പ്രത്യഭിവാദ്യം. ഈ മറുപടിക്കു പിന്തുണ പ്രഖ്യാപിക്കുന്നവരാണ് പലരും. ജീവിതം കരുപ്പിടിപ്പിക്കാന്‍ പായുന്നവര്‍ക്കും ദേശാടനക്കിളികള്‍ക്കും കലണ്ടറിലെ അക്കം മാറുന്ന തീയതി ബാധകമല്ല. നമുക്ക് പ്രതീക്ഷകളില്ലാതെ പ്രതീക്ഷിക്കാം, അടുത്ത ദിവസത്തില്‍, പുതുവര്‍ഷത്തില്‍ ഉണ്ടാകട്ടേ, യുദ്ധമില്ലാത്ത ലോകം, പ്രണയത്തിന്റെയും പ്രതീക്ഷയുടെയും ലോകം, കാവ്യസാക്ഷരതയുള്ള സബ് എഡിറ്റര്‍മാരുടെ ലോകം, കംപ്യൂട്ടറിന്റെ അക്ഷരക്കട്ടകളില്‍ യാതൊരു ചെലവുമില്ലാതെ ആശംസകള്‍ നേരുന്നവരുടെ ലോകം, ഭൂമിയുടെ വേദനകളെ സഹനമാക്കി മാറ്റുന്നവരുടെ ലോകം. നല്ലൊരു ലോകം.</span></div>
അനൂപ് മോഹന്‍http://www.blogger.com/profile/03029853780834965715noreply@blogger.com2tag:blogger.com,1999:blog-4068470200340343843.post-54140946356589172142015-04-04T22:16:00.000-07:002015-04-04T22:16:21.194-07:00ടൈപ്പ്റൈറ്റര്‍ ഓരോര്‍മ<div dir="ltr" style="text-align: left;" trbidi="on">
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhnU1gAbFIrBnHQLrMb0ZM8j4sy87DHyJpgWwVv-11eP8wmaKksGn7Z561KJe-2T3s6DoAacbqr_jS_n648OFV9ZwPltgyWTPx7sQj4yOAr4s8O1E1sUOCVUW1DUCouxm9BQOxU0S8hqr0/s1600/217727_1575186554711_487827_n.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhnU1gAbFIrBnHQLrMb0ZM8j4sy87DHyJpgWwVv-11eP8wmaKksGn7Z561KJe-2T3s6DoAacbqr_jS_n648OFV9ZwPltgyWTPx7sQj4yOAr4s8O1E1sUOCVUW1DUCouxm9BQOxU0S8hqr0/s1600/217727_1575186554711_487827_n.jpg" height="213" width="320" /></a></div>
<span style="font-size: large;">ഈ കഥയിലെ മുഖങ്ങള്‍ക്കു കുറച്ചു പ്രായമായിട്ടുണ്ടാകും. കഥാപാത്രങ്ങ ളും
സാഹചര്യങ്ങളും ഒട്ടും സാങ്കല്പ്പികമല്ല. സാങ്കല്‍പ്പികമായി
തോന്നുന്നെങ്കില്‍, അതു വൈകി ജനിച്ചതു കൊണ്ടു മാത്രമാണ്....</span><br />
<br />
<span style="font-size: large;">കുറവൊന്നും
വരുത്തിയില്ല. ഇക്കുറിയും പത്താം ക്ലാസ് വിശാലമാ യി തോറ്റു. 210
മാര്‍ക്കിനപ്പുറം കടക്കാന്‍ അസൂയയുള്ള അധ്യാപകര്‍ സഹായിച്ചില്ലെന്നു
പതിവുപോലെ ആശ്വസിച്ചു. ഇനിയവളെ കെട്ടിച്ചയയ് ക്കാമെന്നു കുടുംബത്തി ലെ
കാരണവര്‍ പ്രഖ്യാപിക്കുന്നു. പത്താം ക്ലാസ്തോല്‍വിയും കല്യാണപ്പരീക്ഷയും
തമ്മിലുള്ള ഗ്യാപ്പ് ഫില്‍ ചെയ്യാനുള്ള അക്കാലത്തെ സ്ഥിരം പോംവഴിയും
കാരണവര്‍ തന്നെ നിര്‍ദ്ദേശിച്ചു.</span><br />
<br />
<span style="font-size: large;"><strong>അവള് ടൈപ്പ് പഠിക്കട്ടേ... </strong></span><br />
<br />
<span style="font-size: large;">അന്ന്
അതായിരുന്നു ഏറ്റവും എളുപ്പവും ഇഫക്റ്റിവുമായ വഴി. ടൈപ്പ്
പഠിക്കുകയാണെങ്കില്‍ ഇടയ്ക്കുവച്ചു നിര്‍ത്തിപ്പോന്നാലും കുഴപ്പമില്ല.
പഠിച്ചു മുഴുമിപ്പിച്ചാല്‍ വെറുതെയാവുകയുമില്ല. കൈയിലൊരു കുടയും
വെള്ളക്കടലാസും വായിച്ചു പകുതിയാക്കിയ വാരികയും നെഞ്ചോടു ചേര്‍ത്തു
പിടിച്ച് എത്രയോ കൗമാരക്കാരികള്‍ ടൈപ്പ് റൈറ്റിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലേ
ക്കു നടന്നു. കലുങ്കിലും കവലയിലും കണ്ണെത്താത്ത മതിലിനുമുകളിലുമൊക്കെ
എത്രയോ പൂവാലക്കൂട്ടങ്ങള്‍ കാത്തുനിന്നു. ഒരു പക്ഷേ, വീട്ടുകാര്‍
ഉറപ്പിക്കുന്ന വിവാഹം വരെ കാത്തു നില്‍ക്കാതെ, ടൈപ്പ് റൈറ്റി ങ്
സഞ്ചാരത്തിന്റെ നടവഴിയില്‍വച്ചു ഭാവിവരനെ കണ്ടെത്തിയവരും ഒട്ടും കുറവല്ല.
പത്തും ടൈപ്പുമെന്ന കല്യാണയോഗ്യത പാസായവര്‍ എത്രയോ പേര്. കണ്ണും മനസും
കീബോര്‍ഡില്‍ പതിയേണ്ട വിദ്യ പരിശീലിക്കുമ്പോള്‍ എത്രയോ കണ്ണുകള്‍
വഴിയരികിലേ ക്കും ആള്‍ക്കൂട്ടങ്ങളിലെ സൗന്ദര്യങ്ങളിലേക്കും
പാഞ്ഞിരിക്കുന്നു.</span><br />
<br />
<span style="font-size: large;">അസമയത്തൊരു ടൈപ്പ് റൈറ്റര്‍
നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്നത് എന്തിനാണെന്നൊരു സംശയം തോന്നാം. കേരളത്തിലെ ഗ്രാമങ്ങളിലെ ചില ടൈപ്പ് കാഴ്ചകള്‍
സ്മരണയിലെത്തുന്നു. ഓര്‍മയുടെ കീബോര്‍ഡില്‍ കറുത്ത പ്രതലത്തിലെ
വിരല്‍കൊണ്ടു തേഞ്ഞു മങ്ങിയ വെളുത്ത അക്ഷരാനുഭവങ്ങള്‍ വീണ്ടും
താഴ്ന്നുപൊങ്ങു ന്നു. എ എസ് ഡി എഫ് സ്ലാഷ് എല്‍ കെ ജെ എന്ന ടൈപ്പ്
റൈറ്റിങ് ആദ്യപാഠത്തിന്റെ താളുകള്‍ വീണ്ടും മറിഞ്ഞു മുന്നില്‍
നിവര്‍ന്നിരിക്കുന്നു. ടൈപ്പ് റൈറ്ററിന്റെ ജനനവും വളര്‍ച്ച യും
വികാസവുമടങ്ങുന്നു പ്രൊഫൈല്‍ ഡീറ്റെയ്ല്‍സ് മാറ്റിവച്ച് ആ അച്ചടി ഉപകരണം
ഉയര്‍ത്തിയ ഊഷ്മളത തിരിച്ചറിയാം.</span><br />
<br />
<span style="font-size: large;">ഉപരിപഠനത്തിന്റെ
ഉന്നതികളിലേ ക്ക് ഇപ്പോഴത്തെ സോ കോള്‍ഡ് കോഴ്സുകള്‍ എത്തുന്നതിനു
മുമ്പ്, കേരളത്തിലെ സാധാരണക്കാരന്റെ മനസില്‍ ഉദിച്ചിരുന്ന പ്രാദേശിക
ഉപരിപഠനമാര്‍ഗം ടൈപ്പ് റൈറ്റിങ് തന്നെയായിരുന്നു. അതുകൊണ്ടു തന്നെ
ഗ്രാമങ്ങളും നഗരങ്ങളും വ്യത്യാസമില്ലാതെ അനേകം ടൈപ്പ് റൈറ്റിങ്
ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ഉയര്‍ന്നു. ഒരു ചെറിയ മുറിയില്‍ ഒരിക്കലും
മുറിയാതെ ടൈപ്പ് റൈറ്റിങ് താളങ്ങള്‍ ഉയര്‍ന്നു കേട്ടുകൊണ്ടിരു ന്ന കാലം.
ലോവറും ഹയറും ഷോര്‍ട്ട് ഹാന്‍ഡും പാസായാല്‍ ജോലി ഉറപ്പ് എന്ന സാഹചര്യം
വരെ നിലനിന്നിരു ന്നു. ടൈപ്പ് റൈറ്റിങ് പഠിക്കുന്നവര്‍ ഏറെക്കുറെ
ഇല്ലാതായെങ്കിലും, ഇപ്പോ ഴും ജോലിയോഗ്യതയുടെ കോളങ്ങളില്‍ ടൈപ്പ്
റൈറ്റിങ് (ഹയര്‍) എന്നു തെളിയുന്ന തസ്തികകള്‍ നിലനില്ക്കുന്നു. ജോലിക്കു
കയറിയാല്‍ ടൈപ്പ് റൈറ്റിങ് മെഷീന് ചിലപ്പോള്‍ കണ്ടെ ന്നു പോലും വരില്ല,
കംപ്യൂട്ടറുകള്‍ കളം വാഴുന്നുണ്ടാകാം. ഒരു കാലത്തു സ്റ്റെനോഗ്രഫര്‍ എന്നു
കേള്‍ക്കുമ്പോള്‍ത്തന്നെ ഓര്മ വരുന്നതു ടൈപ്പ് റൈറ്റിങ് മെഷീന്റെ
മുന്നിലിരിക്കുന്ന സുന്ദരിയായിരുന്നു.</span><br />
<br />
<span style="font-size: large;">ടൈപ്പ് റൈറ്റിങ്ങും
കഴിഞ്ഞ്, പഴയ ട്രങ്ക് പെട്ടിയില്‍ തുണി വാരിനിറച്ചു ബോംബെയിലേക്കും
മദ്രാസിലേക്കും ജോലിമോഹവുമായി വണ്ടി കയറുന്നവര്‍. പിന്നെ ഏതെങ്കിലുമൊരു
ഉദ്യോഗ സ്ഥന്റേയോ അഡ്വക്കെറ്റിന്റേയോ സഹായിയായി ഔദ്യോഗിക ജീവിതം
ആരംഭിക്കുന്ന കഥാപാത്രങ്ങളെ എത്രവട്ടം വായിച്ചാസ്വദിച്ചു. മലയാറ്റൂര്‍
രാമകൃഷ്ണന്റെ വേരുകളില്‍ ടൈപ്പ് റൈറ്റിങ്ങിന്റെ താളം വരെ വിവരിക്കുന്നു,
കൊട്ട് കൊട് കൊട്ട്... ആനന്ദിന്റെ ആള്‍ക്കൂട്ടത്തിലും ടൈപ്പ്
റൈറ്ററിന്റെ താളമുണ്ടായിരുന്നു. ടൈപ്പ് റൈറ്റി ങ് പഠിക്കാനായി പോകുന്ന
വഴിയില്‍ എത്രയോ പെണ്‍കഥാപാത്രങ്ങള്‍ സ്വന്തം കാമുകനെ
കണ്ടെത്തിയിരിക്കുന്നു, മലയാള സിനിമയില്‍. പത്രസ്ഥാപ നങ്ങളുടെ
ന്യൂസ്റൂമുകളില്‍ ടൈപ്പ് റൈറ്റിങ്ങിന്റെ താളം മുഴങ്ങിക്കേട്ടിരു ന്ന
കാലവുമുണ്ടായിരുന്നു. ടൈപ്പ് ചെയ്തു കൊടുക്കപ്പെടും എന്ന ബോര്‍ഡ് വച്ചു
സ്വയം തൊഴിലിന്റെ സാധ്യത തേടിയവരും കുറവല്ല.</span><br />
<br />
<span style="font-size: large;">അവസാന ടൈപ്പ്
റൈറ്റിങ് മെഷീന് ഫാക്റ്ററിയും വിസ്മൃതിയിലേക്കു മറയുന്നു. 1955ലാണ്
മഹരാഷ്ട്രയിലെ സത്താറയിലുള്ള ഷീര്‍വാളില്‍ ഗോദ്റേജ് കമ്പനി ടൈപ്പ്
റൈറ്റര്‍ ഫാക്റ്ററി ആരംഭിച്ചത്. ഏഷ്യയിലെ ആദ്യ ടൈപ്പ്റൈറ്റിങ് ഫാക്റ്ററി
എന്ന പെരുമയുണ്ടായിരുന്നു അന്നതിന്. പ്രശ്നം നില നില്പ്പിന്റേതാണ്.
2009വരെ പതിനായിരം മുതല്‍ പന്ത്രണ്ടായിരം വരെ മെഷീനുകളായിരുന്നു ഗോദ്റേജ്
ആന്‍ഡ് ബോയ്സ് കമ്പനി പ്രതിവര്‍ഷം ഉത്പാദിപ്പിച്ചിരുന്നത്. ഏറ്റവും
ഡിമാന്‍ഡുണ്ടായിരുന്ന തൊണ്ണൂറുകളുടെ തുടക്കത്തില്‍ പ്രതിവര്‍ഷം അമ്പതിനായി
രം ടൈപ്പ്റൈറ്ററുകള്‍ നിര്‍മിച്ചിരുന്നനു. 2009ല്‍ പ്രൊഡക്ഷന്‍
നിര്‍ത്തി. പിന്നെ വിതരണം മാത്രമായിരുന്നു. </span><br />
<br />
<span style="font-size: large;">ഇനി
വരുന്ന തലമുറയ്ക്കു പറഞ്ഞു കൊടുക്കേണ്ടി വരും, ടൈപ്പ് റൈറ്ററുകള്‍
എന്തായിരുന്നെന്ന്. കാലത്തിന്റെ പൊടിപിടിച്ച പിന്‍വഴികളിലെ പഠനമുറികളില്‍
ഒരേ താളത്തില്‍ അവ അച്ചടിയുടേയും അനുഭവങ്ങളുടേയും ആന ന്ദം
പകര്‍ന്നിരുന്നെന്ന്. ടൈപ്പ് പഠിക്കാന്‍ പോകുന്ന കൗമാരാനുഭവങ്ങളില്‍
ഗൃഹാതുരതയുടെ മായാത്ത മഷി പടര്‍ന്നിരുന്നുവെന്ന്. പിന്നെ പറഞ്ഞു കൊടുത്തു
മനസിലാക്കാന്‍ കഴിയാ ത്ത ഒരുപാട് അനുഭവങ്ങളും.</span><br />
<br />
<span style="font-size: large;">മഴ
തിമിര്‍ക്കുമ്പോള്‍ ചാറ്റലുകള്‍ ചിതറിവീഴുന്ന ജനലരികിലെ സീറ്റില്‍
വീണ്ടുമിരുന്നു. ടൈപ്പ് റൈറ്റിങ് മെഷീന് നേരെയാക്കി. ആദ്യാക്ഷരത്തില്‍
ആഞ്ഞു കൊട്ടി. പേപ്പറിന്റെ വെളുത്ത പ്രതലത്തില്‍ വാക്കുകളുടെ കറുത്ത
കുനിപ്പുകള്‍. അവയ്ക്കു മീതേ കാലത്തിന്റെ മഴച്ചാറ്റലുകള്‍ അക്ഷരങ്ങളെ
മായ്ക്കാനെത്തുന്നു. നിലനില്‍പ്പിന്റെ വാക്കുകള്‍ക്കു പൊട്ടലുകള്‍
വീഴുന്നു. ടൈപ്പ് ചെയ്തു പൂര്‍ത്തിയാക്കാത്ത കടലാസ് തിരികെ എടുക്കാം.
പക്ഷേ, വീണ്ടുമൊരു തലമുറയ്ക്കായി പുതിയ കടലാസ് തിരുകി, ഹാന്‍ഡില്‍
വലിച്ചിട്ട്, അടുത്ത വരിയിലേക്ക് അക്ഷരം പകരാനാവില്ല. എങ്കിലും
ടൈപ്പിങ്ങിന്റെ താളം ശേഷിക്കുന്ന മനസുകള്‍ ബാക്കി.</span></div>
അനൂപ് മോഹന്‍http://www.blogger.com/profile/03029853780834965715noreply@blogger.com0tag:blogger.com,1999:blog-4068470200340343843.post-39537301202261425002015-04-01T20:20:00.001-07:002015-04-01T20:20:45.267-07:00പുഴകടന്ന് മലമുകളിലേക്ക്<div dir="ltr" style="text-align: left;" trbidi="on">
<div class="uiTypeahead" data-ft="{"tn":"+Q"}" id="u_0_b">
<div class="wrap">
<div class="separator" style="clear: both; text-align: center;">
<span style="font-size: large;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhD1_0jiXS1VgLweJZ8oImKlSktue2XRGQU0RxVJsIrGpI-EqnR4xMzaVpk7h4reNrnVzI9nerM85Uba5HvD7k5iZolFAyyk3KdvGKHDVjfHwX3vtFJ2fWa1PQhzebXGhYYL8YFGud6sGE/s1600/207123_1565806040204_7023270_n.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhD1_0jiXS1VgLweJZ8oImKlSktue2XRGQU0RxVJsIrGpI-EqnR4xMzaVpk7h4reNrnVzI9nerM85Uba5HvD7k5iZolFAyyk3KdvGKHDVjfHwX3vtFJ2fWa1PQhzebXGhYYL8YFGud6sGE/s1600/207123_1565806040204_7023270_n.jpg" height="320" width="240" /></a></span></div>
<div class="innerWrap">
<span style="font-size: large;"><span class="uiSearchInput textInput" id="u_0_c"><br /></span></span></div>
</div>
</div>
<div data-click-phase="0" data-click="bluebar" id="pagelet_bluebar" role="banner">
<div class="_21mm" id="blueBarDOMInspector">
<div class="_4f7n _xxp fixed_elem" id="blueBarNAXAnchor">
<div class="_uaw clearfix _uaw __wu" role="banner">
<div class="_59g8">
<div class="clearfix">
<div data-click-phase="0" data-click="Search">
<form action="https://www.facebook.com/search/results/" class="_539- roundedBox" id="searchBarClickRef" method="get" role="search">
</form>
</div>
</div>
</div>
</div>
</div>
</div>
</div>
<div class="clearfix _4_vt">
<div class="_4bl7 _4k2o" role="main">
<div>
<div class="_4-u2">
<div class="_4-u3 _5cla">
<div class="clearfix">
<div>
<span style="font-size: large;"><i>അവന്
സ്വയം കുരിശും ചുമന്നുകൊണ്ട് തലയോടിടം - ഹെബ്രായ ഭാഷയില്‍ ഗൊല്ഗോഥാ -
എന്നു വിളിക്കപ്പെടുന്ന സ്ഥലത്തേക്കു പോയി. അവിടെ അവര്‍ അവനെ
ക്രൂശിച്ചു... </i></span></div>
</div>
<div class="_5k3v _5k3w clearfix">
<div>
<br />
<span style="font-size: large;">യോഹന്നാന്റെ സുവിശേഷത്തിലെ ഈ
വാക്യങ്ങള്‍ക്ക് പെരിയാറിന്റെ ശോകതാളം. വിശ്വാസത്തിന്റെ
മലമുകളിലേക്കുള്ള യാത്രയു ടെ അടിവാരത്തെത്താന്‍ അല്‍പ്പദൂരം ബാക്കി.
താഴത്തെ പള്ളിയു ടെ താഴ്വരയില് പുഴ കടന്നു വരു ന്ന കാറ്റേറ്റു
വിശ്രമിക്കുമ്പോള്‍ മലയാറ്റൂര്‍ മുത്തപ്പനെ വണങ്ങാന്‍ കാതങ്ങള്‍ താണ്ടി
കാല്‍നടയായി വിശ്വാസിസംഘങ്ങള്‍ പ്രവഹിച്ചു കൊണ്ടേയിരുന്നു. കാറി ലും
ജീപ്പിലുമൊക്കെയായി ക്യാപ്സ്യൂള്‍ തീര്‍ഥാടനത്തിന്റെ കനിവു നേടാന്‍
ഇറങ്ങിപ്പുറപ്പെടുന്നവര്‍ക്കൊപ്പം ചെറിയൊരു കുറ്റബോധത്തോടെ ആ സംഘങ്ങളെ
നോക്കി. പെരിയാറിന്റെ തണുപ്പില്‍ കാലും മുഖവുമൊക്കെ കഴുകി യാത്ര
തുടരുകയായി, അടിവാരത്തേക്ക്. പിന്നെ പാപങ്ങളു ടെ ആണ്ടറുതിയില്
അഹങ്കാരത്തിന്റെ മെതിയടികള്‍ അഴിച്ചുവച്ച്, പാറക്കൂട്ടങ്ങളും കല്ലും
താണ്ടി അന്താരാഷ്ട്ര തീര്‍ഥാടന കേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടിയുടെ
പുണ്യത്തിലേക്ക്.</span><br />
<br />
<span style="font-size: large;">ഭാരമേറിയ കുരിശേന്തി വരുന്ന
വിശ്വാസിസംഘങ്ങള്‍ക്ക് ഇനിയെത്ര ദൂര മെന്ന ആശങ്കയില്ല. സന്നിധിയിലേക്കു ള്ള
യാത്രയുടെ ഓരോ ചുവടുകളിലും വിശ്വാസ കവചങ്ങളുടെ കാവല്‍.
ആദിശങ്കരാചാര്യരുടെ ജന്മദേശമായ കാലടിയില്‍ നിന്നു കിലോമീറ്ററുകള്‍ അകലെ
സ്ഥിതി ചെയ്യുന്ന സ്ഥലം, മലയാറ്റൂര്‍. വേരുകള്‍ തേടിച്ചെന്ന
സാഹിത്യകാരനേയും വിശ്വാസ ത്തിന്റെ പുണ്യമലയേയും പ്രകൃതിമനോഹരമായ
ദൃശ്യങ്ങളേയും ഓര്‍മിപ്പിക്കുന്ന ഇടം. താഴത്തെ പള്ളിയ്ക്കു മുമ്പില്‍
നിന്നു കുറച്ചുദൂരം നടന്നു. വെയിലിന്റെ കാഠിന്യമേറുന്നു. കുറച്ചകലെ
ഐതിഹ്യങ്ങളുടെ മല തലയുയര്‍ത്തി നില്ക്കുന്നു. തീര്‍ഥാടനത്തിന്റെ തുടക്കം
കുറിക്കുന്ന അടിവാരത്തേക്ക്. തിരുനാളിനൊരുങ്ങുന്ന താഴ്വാരം.
തീര്‍ഥാടകപ്രവാഹത്തെ കാത്തിരിക്കുന്ന തീരം. ആഘോഷത്തിന്റെ
ദിനങ്ങളല്ലെങ്കില്‍ ആള്‍ക്കൂട്ടങ്ങളില്ലാത്ത അടിവാരത്ത്,
കച്ചവടസമൃദ്ധിയില്‍ ജീവിതം നെയ്യുന്നവര്‍ തമ്പടിച്ചിരിക്കുന്നു. അടിവാരത്തെ
തടാകമായ മണപ്പാട്ടിച്ചിറയുടെ തീരത്തു നിന്നു മലയുടെ മുകളിലേക്ക് ഇനിയെ ത്ര
ദൂരം...?</span><br />
<br />
<span style="font-size: large;">പ്രാര്‍ഥനയുടെ പ്രതിധ്വനികള്‍. പാറക്കൂട്ടങ്ങളും
പ്രാര്‍ഥനക്കൂട്ടങ്ങളും കടന്നു മല കയറിത്തുടങ്ങുന്നു. മലകയറ്റത്തിന്റെ
ആദ്യ ആവേശത്തിനു മീതേ കിതപ്പിന്റെ തളര്‍ച്ചകള്‍. പാതയ്ക്കരികില്‍
ജീവിതത്തിന്റെ വിളികള്‍, യാചനയാ യും ക്ഷീണമകറ്റാനുള്ള കുടിനീരായും
കളിപ്പാട്ടങ്ങളിലേക്കുള്ള പ്രലോഭനങ്ങളായും... മലകയറ്റത്തിന്റെ
കാഠിന്യമറിഞ്ഞുതുടങ്ങുമ്പോള്‍ പ്രാര്‍ഥനകളും ശരണം വിളികളും
ഉച്ചസ്ഥായിയിലെത്തു ന്നു. ആത്മശാന്തി തേടി ആയിരങ്ങള്‍ കല്ലും
പാറക്കൂട്ടങ്ങളും താണ്ടി മുകളിലേ ക്ക്. ക്രിസ്തുവിന്റെ പീഡാനുഭവയാത്ര യെ
അനുസ്മരിപ്പിക്കുന്ന പതിനാലു സ്ഥലങ്ങള്‍ താണ്ടിയാല്‍ മലയാറ്റൂര്‍
കുരിശുമലയുടെ മുകളിലെത്താം. പാറക്കെട്ടുകള്‍ നിറഞ്ഞ, കുത്തനെയുള്ള
കഠിനപാതയാണു മലകയറ്റത്തില്‍ ഏറ്റ വും ബുദ്ധിമുട്ടേറിയ പ്രദേശം. എങ്കിലും
വിശ്വാസത്തിന്റെ ശരണമന്ത്രങ്ങള്‍ ഉയരുമ്പോള്‍, പാതയിലെ കാഠിന്യം
വഴിമാറുമെന്നു വിശ്വാസവും അനുഭവവും. അതുകൊണ്ടു തന്നെ ആ മന്ത്രങ്ങള്‍
വാനിലുയര്‍ന്നുകൊണ്ടേയിരുന്നു. പൊന്നിന്‍കുരിശു മുത്തപ്പാ...
പൊന്മലകയറ്റം.</span><br />
<br />
<span style="font-size: large;">വിശ്രമിക്കാതെ വയ്യ. അല്പ്പനേരമിരുന്നു.
ചെറുപ്പത്തിന്റെ മുഖത്തേക്കു വാര്‍ധക്യത്തിന്റെ വെല്ലുവിളി നിറഞ്ഞ
പുഞ്ചിരി എറിഞ്ഞൊരാള്‍ കടന്നു പോയി. കിതപ്പിനിടയിലും മറുചിരി നല്കി.
അപ്പോള്‍ മനസോര്‍ത്തതു നൂറ്റാണ്ടുകള്‍ക്കു മുമ്പ്, മനുഷ്യയാത്രയുടെ
കാലടിപ്പാടുകള്‍ ആ മലയുടെ മുകളിലേക്കു പ്രവഹിക്കും മുമ്പ്,
വഴിതെളിക്കാനൊരു മുന്‍ഗാമി എത്തുംമുമ്പ്, ആദ്യമായി കയറിയ ഒരു
വിശുദ്ധനെക്കുറിച്ചായിരുന്നു. ക്രിസ്തുവിന്റെ പന്ത്രണ്ടു ശിഷ്യന്മാരില്
ഒരാളായ വിശുദ്ധ തോമാസ്ലീഹയെക്കുറിച്ച്...</span><br />
<br />
<span style="font-size: large;">എ.ഡി 52.
കൊടുങ്ങല്ലൂരില്‍ വന്നിറങ്ങിയ തോമാസ്ലീഹ ഏകാന്തധ്യാനത്തിനിടം തേടി
മലയാറ്റൂര്‍ മലമുകളിലെത്തി. കാലം ഒരുപാടു പിന്നില്‍. പശ്ചിമഘട്ടത്തിലെ
മലയിലേക്കാണു തോമാസ്ലീഹാ എത്തിയത്. വന്യമൃഗങ്ങള്‍ സ്വസ്ഥമായി മേയുന്ന
കൊടുങ്കാട്, പകലും രാത്രിയും പ്രാര്‍ഥനയുടെ പുണ്യവുമായി തോമാസ്ലീഹ
പാറപ്പരപ്പില്‍ ധ്യാനനിരതനായി. മുട്ടുകാലില്‍ നിന്ന് ആകാശത്തേക്കു നോക്കി
മനസുരുകി പ്രാര്‍ഥിച്ചു. പാറയുടെ പുറത്തു കുരിശടയാളം വരച്ചു ചുംബിച്ചു.
പെട്ടെന്നാണ് ആ അത്ഭുതം സംഭവിച്ചത്.</span><br />
<br />
<span style="font-size: large;">ഇങ്ങനെ ഇരുന്നാല്‍
മലകയറ്റം ബുദ്ധിമുട്ടാകും, മുകളിലെത്തും വരെ പതുക്കെ ആണെങ്കിലും
നടന്നുകൊണ്ടിരിക്കണം. ഒരു പരിചിതതീര്‍ഥാടകന്റെ ഉപദേശത്തിന്റെ കരുത്തില്‍
പതുക്കെ നടന്നു തുടങ്ങി, തോമാസ്ലീഹ ദര്‍ശിച്ച ആ അത്ഭുതം സംഭവിച്ച ഇടം
കാണാനുള്ള വ്യഗ്രത മനസില്‍. കുറച്ചകലെ ഒന്നാം സ്ഥലത്തിന്റെ തിരിനാളങ്ങള്‍.
ക്രിസ്തുവിനെ കുരിശുമരണത്തിനു വിധിക്കുന്ന പീലാത്തോസ്. സഹനത്തിന്റെ
നിശബ്ദതയില്‍ യേശു നില്ക്കുന്ന രംഗം ആലേഖനം ചെയ്തിരിക്കുന്ന ഒന്നാം ഇടം.
വാനിലുയര്‍ന്ന പ്രാര്‍ഥനകളെ പിന്നിലാക്കി യാത്ര തുടര്‍ന്നു.</span><br />
<br />
<br />
<span style="font-size: large;">കുരിശു ചുമന്നിടുന്നു ലോകത്തിന്</span><br />
<br />
<span style="font-size: large;">വിനകള്‍ ചുമന്നിടുന്നു</span><br />
<br />
<span style="font-size: large;">നീങ്ങുന്നു ദിവ്യനാഥന് നിന്ദനം</span><br />
<br />
<span style="font-size: large;">നിറയും നിരത്തിലൂടെ ‘’</span><br />
<br />
<br />
<span style="font-size: large;">സഹായിക്കാന്‍
ആരുമില്ലാതെ, ആശ്വാസത്തിനാരുമില്ലാതെ ക്രിസ്തു കുരിശും ചുമന്നു നടന്ന
വഴികളുടെ സ്മരണയില്‍ പ്രാര്‍ഥനകള്‍ ഉയരുന്നുണ്ട്. എങ്കിലും
തീര്‍ഥാടനത്തിന്റെ കാഠിന്യങ്ങള്‍ മനസിലേറ്റാതെ വിനോദയാത്രയുടെ
ലാഘവത്തോടെ മലയാറ്റൂരില്‍ മലചവിട്ടുന്നുണ്ട്, ചിലര്‍. നടക്കുന്നതു
പതുക്കെയാണെങ്കിലും കഠിനപാതയുടെ തളര്‍ച്ച കാലുകളിലേക്കു വേദനയായെത്തുന്നു.
ജീവിതത്തിന്റെ നിരപ്പായ വഴികളില്‍ നിന്നൊരു തിരിവു വരുമ്പോള്‍ തളരുന്നതു
പോലെ. ഇവിടെ കൈപിടിച്ചു നടത്താന്‍ വിശ്വാസത്തിന്റെ കൂട്ടുണ്ട്, മുന്‍പേ
പോയവര്‍ തെളിച്ച സഞ്ചാരപാതകളും.</span><br />
<br />
<span style="font-size: large;">ക്രിസ്തു കുരിശു ചുമക്കുന്ന
രംഗം ആലേഖനം ചെയ്ത രണ്ടാം സ്ഥലം. ഇവിടെയും പ്രാര്‍ഥന നല്കുന്ന
വിശ്രമത്തിനായി കുറച്ചു നിമിഷങ്ങള്‍. പാതയ്ക്കരികിലെ തണലില്‍
വീണ്ടുമിരുന്നു. അടിവാരത്തു നിന്നു തലച്ചുമടുകളുമായി സ്ത്രീകള്‍
മുകളിലേക്കു പോകുന്നു. കുരിശുമുടിയിലേക്ക് ആവശ്യമായ എല്ലാ സാധനങ്ങളും
തലച്ചുമടായി താഴെ നിന്നു കൊണ്ടു പോകുന്നതാണ്. ഭാരം ചുമക്കുന്ന ആ
തൊഴിലാളികള്‍ക്കൊപ്പം മുകളിലേക്കുള്ള യാത്ര തുടര്‍ന്നു.</span><br />
<br />
<br />
<span style="font-size: large;">കുരിശിന് കനത്ത ഭാരം താങ്ങുവാന്‍</span><br />
<br />
<span style="font-size: large;">കഴിയാതെ ലോകനാഥന്</span><br />
<br />
<span style="font-size: large;">പാദങ്ങള്‍ പതറിവീണു കല്ലുകള്‍</span><br />
<br />
<span style="font-size: large;">നിറയും പെരുവഴിയില്‍ ‘’</span><br />
<br />
<br />
<span style="font-size: large;">എന്നാല്‍
ഭാരമേറ്റി പൊന്മലയുടെ മുകളിലേക്കു പോകുന്ന തൊഴിലാളികളുടെ കാല്
ഇടറുന്നില്ല. അത് അന്നന്നത്തെ അപ്പത്തിനായുള്ള മലകയറ്റം.
ശീലമായിട്ടുണ്ടാവണം. കാല്‍വരിക്കുന്നിലേക്കുള്ള യാത്രയില്‍ പാദങ്ങള്‍
ഇടറിവീണ നാഥന് നല്കുന്ന വിശ്വാസത്തിന്റെ തുണയുണ്ട് അവര്‍ക്ക്. നല്ല
ജീവിതത്തിന്റെ തുരുത്തുകളില്‍ ചേക്കേറാന്‍ കഴിയുന്ന വിധമൊരു അത്ഭുതം
സംഭവിക്കുമെന്നു സ്വപ്നം കാണുന്നു, അവര്‍.</span><br />
<br />
<span style="font-size: large;">പാറയുടെ പുറത്തു
കുരിശടയാളം വരച്ച തോമാസ്ലീഹയ്ക്കു മുന്നില്‍ സംഭവിച്ച ആ അത്ഭുതം.
പരിശുദ്ധമാതാവ് ഉണ്ണിയുമായി പെട്ടെന്നു പ്രത്യക്ഷപ്പെടുകയായിരുന്നു.
അനുഗ്രഹം ചൊരിഞ്ഞു. അദ്ദേഹത്തിനു വിശ്വാസത്തിന്റെ കരുത്തു പകര്‍ന്നു ആ
സാന്നിധ്യം. പിന്നീടു മദ്രാസിലെ മൈലാപ്പൂരില്‍ വച്ചു തോമാസ്ലീഹ
കുന്തത്താലുള്ള കുത്തേറ്റു രക്തസാക്ഷിത്തം വഹിച്ചെന്ന് ഐതിഹ്യം.</span><br />
<br />
<span style="font-size: large;">പക്ഷേ
മലയാറ്റൂര്‍ പൊന്മലയില് മറ്റൊരു ആശ്ചര്യസംഭവം അരങ്ങേറി. ആ സംഭവം
നടക്കുന്നതു തോമാസ്ലീഹ വന്നുപോയി ഒരുപാടു കാലങ്ങള്‍ക്കു ശേഷം.</span><br />
<br />
<span style="font-size: large;">രാത്രി,
കണ്ണില്‍ക്കുത്തിയാലും കാണാന്‍ കഴിയാത്തവിധം ഇരുട്ട്. നായാട്ടിനായി
മലമുകളില്‍ എത്തിയതായിരുന്നു മലവേടന്മാര്. പണ്ടു തോമാസ്ലീഹ
ധ്യാനിച്ചിരുന്ന പാറപ്പുറത്തെത്തിയ അവര്‍ അമ്പരന്നു പോയി.</span><br />
<br />
<span style="font-size: large;">ആ
അമ്പരപ്പിന്റെ വിശദീകരണത്തിലേക്കു മനസെത്തും മുമ്പ് മുന്നില്‍ മൂന്നാം
സ്ഥലം. ക്രിസ്തു ആദ്യം വീഴുന്ന രംഗം. പ്രായമേറിയ ഒരു അമ്മയുടെ കണ്ണു
നിറയുന്നു. ആ അമ്മയുടെ പ്രാര്‍ഥനയ്ക്കു ശേഷം അമ്മയെ കൈപിടിച്ചു മകന്
നടത്തി, മുകളില്‍ നാലാം സ്ഥലത്തേക്ക്...</span><br />
<br />
<br />
<span style="font-size: large;">വഴിയില്‍ക്കരഞ്ഞു വന്നോരമ്മയെ</span><br />
<br />
<span style="font-size: large;">തനയന് തിരിഞ്ഞു നോക്കി</span><br />
<br />
<span style="font-size: large;">സ്വര്‍ഗ്ഗീയകാന്തി ചിന്തും മിഴികളില്‍</span><br />
<br />
<span style="font-size: large;">കൂരമ്പു താണിറങ്ങി ‘’</span><br />
<br />
<br />
<span style="font-size: large;">വലിയ
മരക്കുരിശുമേന്തി ഒരു സംഘം കാഷായധാരികള്‍ മുകളിലേക്കു വരുന്നു. ഒരുപാടു
ദൂരങ്ങളില്‍ നിന്നു കാല്‍നടയായി എത്തുന്നവര്‍. ദിവസങ്ങള്‍ക്കു മുമ്പേ
നടന്നു തുടങ്ങുന്നവര്‍. പാപപരിഹാരത്തിനായി കല്ലു തലയില്‍ വച്ചാണു ചിലരുടെ
മലകയറ്റം. ഓരോ സ്ഥലങ്ങളിലും പ്രാര്‍ഥന അര്‍പ്പിച്ചു പൊന്മല ചവിട്ടുന്നു.
ശരണമന്ത്രങ്ങള്‍ ഉരുവിടുന്നു, കൂടെയുള്ളവര്‍ ഏറ്റുവിളിക്കുന്നു. കഠിനമായ
പാതയിലെ തടസങ്ങളൊന്നും അവരെ പിന്നോട്ടു വലിക്കുന്നേയില്ല.</span><br />
<br />
<span style="font-size: large;">ഇവിടെ
കാട്ടില്‍ മൃഗങ്ങളുണ്ടോ....? മകനെ തോളത്തേറ്റി വരുന്ന അച്ഛനോടു മകന്റെ
സംശയം. ഇപ്പോ മൃഗമൊന്നും കാണില്ല. പണ്ടുണ്ടായിരുന്നുവെന്ന മറുപടി. ആ
മൃഗങ്ങളെ വേട്ടയാടാന്‍ എത്തിയ മലവേടന്മാരായിരുന്നല്ലോ മലമുകളിലെ അത്ഭുതം
നാട്ടുകാരെ അറിയിച്ചതും, മലയാറ്റൂര്‍ എന്ന പൊന്മലയുടെ
വിസ്മയത്തെക്കുറിച്ചു ലോകം അറിയാന്‍ ഇടയാക്കിയതും.</span><br />
<br />
<br />
<span style="font-size: large;">മലവേടന്മാര്
ഇരുന്ന പാറയില്‍ പ്രകാശം പരക്കുന്നു. അവര്‍ ഭയന്നു. ഒടുവില്‍ ധൈര്യം
സംഭരിച്ച് പ്രകാശത്തില്‍ ആയുധം കൊണ്ടു തട്ടി. ചോരപ്പാടുകള്‍ തെളിഞ്ഞു.
പെട്ടെന്ന് അവിടെ നിന്നൊരു പൊന്‍കുരിശുയര്‍ന്നു. തൊട്ടടുത്തു തന്നെ
കാല്‍പ്പാടുകളുടേയും കാല്മുട്ടുകളുടേയും മുദ്രയും തെളിഞ്ഞു. മലയിറങ്ങിയ
വേടന്മാര് ഈ സംഭവം അടിവാരത്തെ നാട്ടുകാരെ അറിയിച്ചു. അവരെത്തി ആരാധന
ആരംഭിച്ചു.</span><br />
<br />
<br />
<span style="font-size: large;">മലയാറ്റൂര്‍ പൊന്‍മലയിലേക്കുള്ള
തീര്‍ഥാടനത്തിന്റെ തുടക്കം. കഥയും ഐതിഹ്യവും കേട്ടുകേള്‍വികളും
പ്രതിധ്വനിക്കുന്ന മലയാറ്റൂര്‍ പൊന്മല ഇന്നും തലയുയര്‍ത്തി
നില്ക്കുന്നു. കുരിശിന്റെ വഴിയിലെ ഏറ്റവും വികാരനിര്‍ഭരമായ രംഗമായ നാലാം
സ്ഥലത്തെത്തിയിരിക്കുന്നു. ക്രിസ്തു വഴിയില്‍ വച്ചു തന്റെ മാതാവിനെ
കാണുന്നു. അമ്മയും മകനും തമ്മില്‍ സംസാരിക്കുന്നില്ല. പക്ഷേ അമ്മയുടെ വേദന
മകനെ ദു: ഖിപ്പിക്കുന്നു.</span><br />
<br />
<span style="font-size: large;">വെയിലിന്റെ ചൂടേറി വരുന്നു.
യാത്രയുടെ ദുരിതങ്ങളും. മലയിറങ്ങി വരുന്നവരും ശരണമന്ത്രങ്ങള്‍ ഉച്ചത്തില്‍
വിളിക്കുന്നുണ്ട്, പൊന്‍കുരിശു മുത്തപ്പാ പൊന്മല ഇറക്കം. ഇനി
കുറച്ചുദൂരമേയുള്ളൂ എന്നാരോ പറഞ്ഞു. കുരിശു ചുമക്കാന്‍ ക്രിസ്തുവിനെ
ശിമയോന് സഹായിക്കുന്ന അഞ്ചാം സ്ഥലവും, വെറോനിക്ക മുഖം തുടയ്ക്കുന്ന ആറാം
സ്ഥലവും, രണ്ടാം പ്രാവശ്യം വീഴുന്ന ഏഴാം സ്ഥലവും ഓര്‍ശ്ലേം നഗരിയിലെ
സ്ത്രീകളെ ആശ്വസിപ്പിക്കുന്ന ഏട്ടാം സ്ഥലവും മൂന്നാം പ്രാവശ്യം വീഴുന്ന
ഒമ്പതാം സ്ഥലവും ക്രിസ്തുവിന്റെ വസ്ത്രങ്ങള്‍ ഉരിഞ്ഞെടുക്കുന്ന പത്താം
സ്ഥലവും പിന്നിട്ടു.</span><br />
<br />
<span style="font-size: large;">വെറുതെ തിരിഞ്ഞുനോക്കി,
പാപമോചനത്തിനായി വിശ്വാസത്തിന്റെ ഊന്നുവടികളേന്തി നിരവധിപേര്‍ മലകയറി
വരുന്നു. എല്ലാ ഇടങ്ങളിലും മെഴുകുതിരിനാളങ്ങള്‍ തെളിയിച്ച്, മനസുരുകി
പ്രാര്‍ഥിച്ച്... വൈകല്യങ്ങളും ശാരീരിക അവശതകളും മറന്നാണു പലരും മല
ചവിട്ടുന്നത്. വ്രതാനുഷ്ഠാനങ്ങളോടെ എത്തുന്നവരും ധാരാളം. ഇനി കുറച്ചു ദൂരം
കൂടിയേ കുരിശുമുടിയിലേക്കു ബാക്കിയുള്ളൂ. താഴെ തെളിഞ്ഞു കാണുന്ന നദിയുടെ
നേര്‍രേഖയെ പശ്ചാത്തലമാക്കി, ഫോട്ടൊ എടുക്കുന്ന ഒരു സംഘം, പ്രാര്‍ഥന
മാത്രമായി മല കയറുന്നവര്‍, കുടുംബവുമൊത്തു പ്രാര്‍ഥിക്കാനും ഒരു
യാത്രയ്ക്കായും ഇറങ്ങിത്തിരിച്ചവര്‍, ഏകാന്തതീര്‍ഥാടകര്‍, കൈയിലൊരു
ക്യാമറയുമേന്തി കാഴ്ച പകര്‍ത്താനിറങ്ങിയവര്‍, കച്ചവടക്കാര്‍...... ഇതു
ജീവിതവീഥികളിലൂടെയുള്ള തീര്‍ഥാടനമാകുന്നു.</span><br />
<br />
<span style="font-size: large;">ക്രിസ്തുവിനെ
കുരിശില്‍ തറയ്ക്കുന്ന പതിനൊന്നാം സ്ഥലം. ലോകരക്ഷകന് വേദനയില്‍
അമരുന്നതു നിശ്ചലമായ നിറഞ്ഞമിഴികളില്‍ നോക്കിനില്ക്കുന്നു, ഒരാള്‍.
പ്രാര്‍ഥനയില്‍ വാക്കുകള്‍ ഇടറുന്നുവോ...</span><br />
<br />
<span style="font-size: large;">ക്രിസ്തു
കുരിശില്‍ മരണം വരിക്കുന്ന പന്ത്രണ്ടാം സ്ഥലവും പിന്നിട്ടു. ആ മൃതദേഹം
മാതാവിന്റെ മടിയില്‍ കിടത്തിയിരിക്കുന്ന പതിമൂന്നാം സ്ഥലം. മനസില്‍
പ്രശസ്തമായ പിയാത്ത ചിത്രത്തിന്റെ സ്മരണ. വിശ്വപ്രസിദ്ധമായ ഒരു
കലാരൂപത്തിനു പ്രചോദനമായ രംഗം. ഇനി ഒരു സ്ഥലം മാത്രം, മൃതദേഹം കല്ലറയില്‍
സംസ്കരിക്കുന്ന പതിനാലാം ഇടം. കുരിശുമല തീര്‍ഥാടനത്തിന്റെ ഉയരങ്ങളിലേക്ക്.
വിശ്രമിച്ചും വിസ്മയിച്ചും കഥകളറിഞ്ഞും തുടര്‍ന്ന തീര്‍ഥാടനത്തിന്റെ
പുണ്യത്തിലേക്ക്. മലയാറ്റൂര്‍ കുരിശുമുടിയുടെ ഉയരത്തിലെത്തുമ്പോള്‍
വേനല്‍സൂര്യന്‍ കത്തിനിന്നു. വിശ്വാസത്തിന്റെ വെളിച്ചത്തില്‍
പ്രാര്‍ഥനയുടെ ശകലങ്ങള്‍ ആ മലമുകളില്‍ നിരന്തരം പ്രതിധ്വനിച്ചു
കൊണ്ടിരുന്നു. തോമാസ്ലീഹയുടെ രൂപവും തിരുശേഷിപ്പും സ്ഥാപിച്ചിരിക്കുന്ന
മാര്‍ത്തോമാ മണ്ഡപത്തിലും പള്ളിയിലും വിശ്വാസികളുടെ പ്രാര്‍ഥന.</span><br />
<br />
<span style="font-size: large;">കഥയും
ഐതിഹ്യവും അത്ഭുതവും നിറയുന്ന നിരവധി സാന്നിധ്യങ്ങളുണ്ട്, മലയാറ്റൂര്‍
കുരിശുമുടിയില്‍. ഏറ്റവും ശ്രദ്ധേയമാണ് ആന കുത്തിയ പള്ളി. കാലം
രേഖപ്പെടുത്തിയത് അനുസരിച്ചു 1595 മുതല്‍ 1968 വരെ കുരിശുമുടി
ഘോരവനമായിരുന്നു. ധാരാളം വന്യമൃഗങ്ങള്‍ സ്വസ്ഥമായി വാണിരുന്ന കൊടുങ്കാട്.
അക്കാലത്ത് ആനകള്‍ കപ്പേള ആക്രമിച്ചു. അങ്ങനെ ആന കുത്തിയ പള്ളി എന്ന പേരു
കിട്ടി. കപ്പേളയുടെ പുറകിലെ ചുവരില്‍ ആന കുത്തിയ പാട് ഇപ്പോഴും ചില്ലിട്ടു
സംരക്ഷിച്ചു നിര്‍ത്തിയിരിക്കുന്നു. ഒപ്പം ഐതിഹ്യങ്ങളില്‍ മലവേടന്മാര്
അമ്പരന്നു പോയ കാല്‍പ്പാടുകളും ഇവിടെയുണ്ട്. തോമാസ്ലീഹയുടേതെന്നു
വിശ്വസിക്കപ്പെടുന്ന കാല്‍പ്പാദം. വിശ്വാസികളുടെ നേര്ച്ചപ്പണം കാരണം
വ്യക്തമായി കാണാന്‍ കഴിയില്ലെന്നു മാത്രം. പൊന്‍കുരിശു കണ്ടുവെന്നു
വിശ്വസിക്കപ്പെടുന്ന സ്ഥലത്തു തങ്കം പൂശിയ പതിനാറ് അടി ഉയരമുള്ള കുരിശു
സ്ഥാപിച്ചിരിക്കുന്നു. മലമുകളില്‍ നിന്നു കുറച്ചുതാഴെയാണ് അത്ഭുതഉറവ.
തണുത്ത തെളിനീരൂറുന്ന ഉറവയ്ക്കും ഐതിഹ്യത്തിന്റെ കുളിര്. തോമാസ്ലീഹ
മലയില്‍ ധ്യാനിച്ചിരുന്നപ്പോള്‍ വെള്ളത്തിനായി പാറയില്‍ കുത്തിയെന്നും,
അവിടെ നിന്നും ജലം പ്രവഹിച്ചുവെന്നും. കടുത്ത വേനലില്‍പ്പോലും വറ്റാതെ
വെള്ളം നല്കുന്ന ഉറവ പലര്‍ക്കും അത്ഭുതം. പലരും ഇവിടെ നിന്നു വെള്ളം
ശേഖരിച്ചു കൊണ്ടു പോകുന്നു. ഉറവയുടെ തെളിനീരില്‍ മുഖം കഴുകി. തിരികെ
ഇറങ്ങാന്‍ ഒരുങ്ങി.</span><br />
<br />
<span style="font-size: large;">അത്ഭുതങ്ങളുടേയും ഐതിഹ്യങ്ങളുടേയും
കഥകളുടെയും കൈപിടിച്ചു തുടങ്ങിയ തീര്‍ഥാടനം അവസാനിക്കുന്നു. ഇനി
കാത്തിരിക്കുന്നതു മലമുകളില്‍ നിന്നുള്ള താഴ്വാരത്തിന്റെ ഒരിക്കലും
മറക്കാനാകാത്ത കാഴ്ച. ചുറ്റുപാടും പച്ചപ്പിന്റെ മേലാപ്പ്. പേരറിയാത്ത
ഗ്രാമത്തിന്റെ മേല്‍ക്കൂരകള്‍. മലയാറ്റൂര്‍ പള്ളിയിലെ പെരുന്നാളു കൂടി
ആലുവ ശിവരാത്രി മണപ്പുറത്തേക്ക് ഒഴുകുന്ന പെരിയാര്‍ ഒരു ചെറിയ നീര്‍ച്ചാലു
പോലെ... തിരികെയിറങ്ങുമ്പോള്‍ മനസിലുണ്ടായിരുന്നു, ചരിത്രവും വിശ്വാസവും
ഇഴചേര്‍ന്നൊഴുകിയ ഒരു പുഴ</span></div>
</div>
</div>
</div>
</div>
</div>
</div>
</div>
അനൂപ് മോഹന്‍http://www.blogger.com/profile/03029853780834965715noreply@blogger.com0tag:blogger.com,1999:blog-4068470200340343843.post-64053371711588200792014-12-30T06:28:00.002-08:002014-12-30T06:28:53.745-08:00വേദിയില്‍ ജോണ്സണ്<div dir="ltr" style="text-align: left;" trbidi="on">
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiKY06rprUPDMWtDV7tU4HP6fh3QC5EeBRyEqMEU7dilA4xyRHRbWMgQz4g0zwWpB1xrdIJtPX9z90Ic5aUjdmVZlum0_96XglIOjwlk2TB8ROWA3ZlnIp6RRr-UuJbMaJY0KPE5LPwbVQ/s1600/allpy+johson.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiKY06rprUPDMWtDV7tU4HP6fh3QC5EeBRyEqMEU7dilA4xyRHRbWMgQz4g0zwWpB1xrdIJtPX9z90Ic5aUjdmVZlum0_96XglIOjwlk2TB8ROWA3ZlnIp6RRr-UuJbMaJY0KPE5LPwbVQ/s1600/allpy+johson.jpg" height="320" width="216" /></a></div>
<br />
<br />
<span style="font-size: large;">എത്താന്‍ വൈകിയ ഒരു നാടകസംഘത്തിന്റെ മനസായിരുന്നു അപ്പോള്‍.
തിരുവനന്തപുരം നഗരത്തില്‍ നിന്ന് പോത്തന്‍കോടിനുള്ള റൂട്ടില്‍
കീഴാവൂരില്‍ ബസിറങ്ങി. എത്താന്‍ വൈകിയോ?. അരങ്ങുണരാനുള്ള ബെല്‍ വളരെ
നേരത്തേ മുഴങ്ങിയിരുന്നു. യവനിക ഉയര്‍ന്നിരുന്നു. അവതരണഗാനത്തിന്റെ
അവസാനത്തെ വരിയില്‍ ഓര്‍മകളുടെ ഈണങ്ങള്‍ പിടഞ്ഞു. വീടിന്റെ ഉമ്മറത്ത്
അസ്വസ്ഥനായി ഉലാത്തുകയാണ് ആ കഥാപാത്രം. നടന്റെ ഭാവതീവ്രതയില്‍ നിശബ്ദമായ
സദസുപോ ലെ അന്തരീക്ഷം. ചുമരില്‍ തൂക്കിയ ഒരു ചിത്രത്തിലേക്കു നോക്കി
നില്ക്കുകയാണിപ്പോള് കഥാപാ ത്രം. പിന്നില്‍ നിന്നു വിളിച്ചു, മാഷേ...
ഏറ്റവും നാട കീയമായിത്തന്നെ പതുക്കെ മുഖം തിരിച്ചു, ജോണ്സണ് കെപിഎസി.</span><br />
<br />
<span style="font-size: large;">അപ്പോഴേക്കും അങ്ങു ദൂരെ എവിടേയോ കാ ലം എന്ന സൂത്രധാരന്‍ അരങ്ങിന്റെ മറ്റൊരു ബ്ലാ ക് ആന്‍ഡ് വൈറ്റ് ദൃശ്യം ഒരുക്കി വച്ചിരുന്നു.</span><br />
<br />
<span style="font-size: large;">പാമ്പുകള്‍ക്കു മാളമുണ്ട്,</span><br />
<br />
<span style="font-size: large;">പറവകള്‍ക്കാകാശമുണ്ട്,</span><br />
<br />
<span style="font-size: large;">മനുഷ്യപുത്രനു തല ചായ്ക്കാന്‍ മണ്ണിലിടമില്ല....</span><br />
<br />
<span style="font-size: large;">വേച്ചു വേച്ച് അരങ്ങിലെത്തിയ കുഷ്ഠരോഗിയു ടെ വിറയ്ക്കുന്ന കൈകള്‍, ഇടറുന്ന ശബ്ദം.</span><br />
<br />
<span style="font-size: large;">മോഹങ്ങള്‍ മരവിച്ചു,</span><br />
<br />
<span style="font-size: large;">മോതിരക്കൈ മുരടിച്ചു</span><br />
<br />
<span style="font-size: large;">മനസു മാത്രം മനസു മാത്രം മുരടിച്ചില്ല...</span><br />
<br />
<span style="font-size: large;">കൊയ്ത്തൊഴിഞ്ഞ
പാടത്തു പറന്നിറങ്ങാന്‍ വെമ്പി നിന്ന കതിരുകാണാക്കിളികളും നിശബ്ദം. സദസ്
അടക്കം പറഞ്ഞു, ജോണ്സണ്. അവസാനരംഗം കഴിഞ്ഞ് ഗ്രീന്‍ റൂമിനു പിന്നില്‍
ഗോവിന്ദന് എന്ന കുഷ്ഠ രോഗിയെക്കാണാണ്‍ ആരാ ധകര്‍ കാത്തു നിന്നു.</span><br />
<br />
<span style="font-size: large;">കയറിയിരിക്കൂ,
ഓര്‍മകള്‍ക്ക് യവനികയിട്ട വാക്കുകള്‍. കെപിഎസിയുടെ അശ്വമേധത്തിലെ
കുഷ്ഠരോഗിയുടെ റോളിലടക്കം അരങ്ങുകളെ വിസ്മയിപ്പിച്ച ജോണ്സണ് കെപിഎസി
എന്ന നടന്റെ മുന്നിലാണ് ഇപ്പോള്‍ നില്‍ക്കുന്നത്. ഒരു ഹസ്തദാനത്തിനു കൈ
നീട്ടിയപ്പോള്‍ സദസുകളെ കരയിപ്പിച്ച ആ മോതിര ക്കൈയെ മനസില്‍ നമിച്ചു.</span><br />
<br />
<span style="font-size: large;"><strong>നാടകം ആരംഭിക്കുകയായി</strong></span><br />
<br />
<span style="font-size: large;">ഓര്‍മയുടെ
ഒരു നാടകവണ്ടി ഇപ്പോള്‍ എത്തിനില്ക്കുന്നതു കോട്ടയം നഗരത്തിലെ
കീഴ്ക്കുന്നില്‍. ജോണ്‍സന്റെ ജന്മനാട്. വടശേരില്‍ ഡാനിയലിന്റെയും
മോനിക്കയുടെയും നാലു മക്കളില്‍ ഇളയവന്. സ്കൂള്‍ പഠനകാലത്തു പ്രവാചകന്
എന്ന നാടകത്തിലൊരു മാലാഖയുടെ വേഷം. ഓര്‍മകളിലെ ആദ്യ അരങ്ങ്. അക്കാലത്താണു
കോട്ടയം നാണുക്കുട്ടന് ഭാഗവതരുടെ ഒരു പെര്‍ഫോമന്‍സ് കണ്ടത്. ഡബിള്‍
ഹാര്‍മോണിയം വായിക്കുന്നു. ജോണ്സണ് എന്ന കുട്ടി ഹാര്‍മോണിയത്തെ
പ്രണയിച്ചു. ആഗ്രഹം അറിയിച്ചപ്പോള്‍ അഞ്ചു പൈസ വാങ്ങാതെ ഭാഗവതര്‍
പഠിപ്പിക്കുകയും ചെയ്തു. ഇതിനിടയില്‍ വിജയപുരം രൂപതയിലെത്തിയ
സ്പെയ്ന്‍കാരനായ പുരോഹിതന് ഓര്‍ഗണ്‍ വായിക്കാനും പഠിപ്പിച്ചു. ചെറിയ
ചെറിയ പരിപാടികള്‍, അരങ്ങുകള്‍, പ്രതിഫലങ്ങള്‍...</span><br />
<br />
<span style="font-size: large;">കോളെജ്
പഠനമോഹത്തിനു മുന്നില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ യവനികയിട്ട നാളുകള്‍.
തൊഴില്‍ തേടുകയായിരുന്നു പോംവഴി. കോട്ടയത്തെ കത്തോലിക് മിഷന് പ്രസില്‍
ജോലിക്കു കയറി. അക്ഷരങ്ങളുടെ അച്ചുനിരത്തി. കംപോസിങ്ങും പ്രിന്റിങ്ങും
ബൈന്‍ഡിങ്ങുമെല്ലാം പഠിച്ചു. ഫോര്‍മെന്‍ എന്നൊരു പേരും. അത്യാവശ്യം നല്ല
ശമ്പളവും കിട്ടി. കലാപ്രവര്‍ത്തനത്തിന് അവധി ദിവസം പതിച്ചു കൊടുത്തു
ജോണ്സണ്. കോട്ടയം ആര്‍ട്സ് ക്ലബ്ബിലും സജീവമായി. ഹാര്‍മോണിസ്റ്റ് എന്ന
നിലയില്‍ പേരെടുത്തു. എന്‍. എന്‍. പിള്ളയുടെ വിശ്വകേരള കലാസമിതിയില്‍
ഒഴിവു വന്നപ്പോള്‍ ജോണ്‍സണെ വിളിച്ചു. അമച്വര്‍ നാടകത്തിന്റെ വേദിയിലെ
അഭിനയസാന്നിധ്യം.</span><br />
<br />
<span style="font-size: large;">കഥാപ്രസംഗത്തിനു ഹാര്‍മോണിയത്തിന്റെ പിന്നണി.</span><br />
<br />
<span style="font-size: large;">പ്രസിലെ ഫോര്‍മെന്‍.</span><br />
<br />
<span style="font-size: large;">വേദിയൊന്ന്, വേഷങ്ങള്‍ അനവധി.</span><br />
<br />
<span style="font-size: large;"><strong>നിങ്ങളെന്നെ നാടകക്കാരനാക്കി</strong></span><br />
<br />
<span style="font-size: large;"><strong> </strong>ഒരു
ഞായറാഴ്ച. രാവിലെ പത്തുമണി. കെപിഎസിയില്‍ ക്ലാരിനെറ്റ് വായിക്കുന്ന
തയ്യില്‍ ആന്റണി, ജോണ്‍സന്റെ വീട്ടിലെത്തി. അന്നു വൈകിട്ട് കോട്ടയം
ജില്ലാക്കോടതി ( ഇപ്പോഴത്തെ പൊലീസ് ഗ്രൗണ്ട്) വളപ്പില്‍ കെപിഎസിയുടെ
നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി നാടകം കളിക്കുന്നു. ജോണ്സണ് വന്നു
ഹാര്‍മോണിയം വായിക്കണം. ആരോ പറഞ്ഞ് ജോണ്‍സനെക്കുറിച്ചറിഞ്ഞിട്ട്
ദേവരാജന്‍ മാസ്റ്റര്‍ അറിഞ്ഞു. മാസ്റ്റര്‍ പറഞ്ഞിട്ടാണ് ആന്റണിയുടെ വരവ്.
ജോണ്സണ് നടുങ്ങി. കെ.എസ് ജോര്‍ജും സുലോചനയുമൊക്കെ പാടുമ്പോള്‍,
ഹാര്‍മോണിയ ശബ്ദത്തില്‍ എന്തെങ്കിലും അപാകതയുണ്ടായാലോ. ഒരു റിഹേഴ്സല്‍
പോലുമില്ല. ആശങ്കയ്ക്കൊക്കെ വാക്കുകളാല്‍ ആശ്വാസം നല്കി, ആന്റണി.
നാടകസമയത്തു ജോണ്സണ് വേദിയിലെത്തി. ഹാര്‍മോണിയം ഭംഗിയായി വായിച്ചു. ഒരു
തെറ്റും സംഭവിച്ചതുമില്ല. ദേവരാജന്‍ മാസ്റ്റര്‍ക്കു ബോധിച്ചു.</span><br />
<br />
<br />
<br />
<span style="font-size: large;">നാടകം
കഴിഞ്ഞു. നാടക വണ്ടി കോട്ടയം വിടാന്‍ ഒരുങ്ങുന്നു. എന്ജിന്
ഇരമ്പിത്തുടങ്ങി. ഒരു ഔപചാരിക യാത്ര ചോദിക്കലിന്റെ ചടങ്ങിനായി കാത്തു
നില്‍ക്കുകയാണ് ജോണ്സണ്. വണ്ടിയുടെ ഡോര്‍ ദേവരാജന്‍ മാസ്റ്റര്‍
അടയ്ക്കുന്നില്ല. അത് ജോണ്‍സണു മുന്നില്‍ തുറന്നിട്ടിരിക്കുകയായിരുന്നു.
വണ്ടിയില്‍ കയറിക്കോളൂ. ദേവരാജന്‍ മാസ്റ്ററുടെ വാക്കുകള്‍ ജോണ്സണ് എന്ന
നാടകക്കാരന്റെ രംഗപ്രവേശത്തിനുള്ള അവതരണ ഗാനമായിരുന്നു. നേരേ കൊല്ലം
നളന്ദ ഹോട്ടലിലേക്ക്. വീട്ടില്‍പ്പറഞ്ഞിട്ടില്ലല്ലോ പോന്നത്
എന്നോര്‍ത്തത് അപ്പോഴാണ്. പിറ്റേദിവസം രാവിലെ ചേട്ടന് ജോലി ചെയ്യുന്ന
പ്രസിലേക്കു വിളിച്ചു കാര്യം പറഞ്ഞു. അന്നു പകല്‍ ദേവരാജന്‍ മാസ്റ്റര്‍
മുറിയിലെത്തി. സംഗീതത്തില്‍ ചില മിനുക്കുപണികള്‍ പറഞ്ഞു തന്നു. ചെയ്യേണ്ടത്
എന്തൊക്കെയെന്നു നിര്‍ദ്ദേശിച്ചു. ആദ്യവേദിയുടെ തീയതി ജോണ്സണ്
ഓര്‍മയില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു....1952 ഓഗസ്റ്റ് 14. വെറും
ജോണ്‍സണല്ല, ജോണ്സണ് കെപിഎസി.</span><br />
<br />
<span style="font-size: large;"><strong>അഭിനയത്തിന്റെ മാനിഫെസ്റ്റോ </strong></span><br />
<br />
<span style="font-size: large;"><strong> </strong>അറുപത്തിനാലില്‍
നാടകത്തില്‍ നിന്ന് ഓര്‍ക്കസ്ട്ര പുറത്തായി. കസെറ്റിലേക്കൊതുങ്ങി സംഗീതം
സൃഷ്ടിച്ച തീവ്രമുഹൂര്‍ത്തങ്ങള്‍. അപ്പോഴും ജോണ്‍സണെ കെപിഎസി
കൈവിട്ടില്ല. ഓര്‍ക്കസ്ട്രയിലെ അഭിനയശേഷിയുള്ളവരെ നിലനിര്‍ത്തുക തന്നെ
ചെയ്തു. തോപ്പില്‍ ഭാസി, എസ്. എല്‍. പുരം സദാനന്ദന്, കെ. ടി. മുഹമ്മദ്,
എന്‍. എന്‍. പിള്ള....അങ്ങനെ നിരവധി നാടകകൃത്തുക്കളുടെ തൂലികയില്‍ പിറന്ന
കഥാപാത്രങ്ങളാകാന്‍ കഴിഞ്ഞു. നിങ്ങളെന്ന കമ്യൂണിസ്റ്റാക്കിയിലെ പപ്പു എന്ന
കഥാപാത്രത്തിലൂടെ തുടങ്ങിയ അഭിനയജീവിതം. അരങ്ങുകള്‍ കടല്‍ കടന്നു,
അമേരിക്ക, കാനഡ...ഭഗവാന് കാലു മാറുന്നു എന്ന നാടകം കളിക്കുമ്പോള്‍
കല്ലേറു കൊണ്ടു പരുക്കേറ്റു. വര്‍ഷങ്ങള്‍ക്കു ശേഷവും കാലില്‍ ആ മുറിപ്പാട്
അവശേഷിക്കുന്നു. അരങ്ങില്‍ നിന്നുള്ള മായാത്ത അനുഭവങ്ങളില്‍ ഒന്ന്.</span><br />
<br />
<br />
<br />
<span style="font-size: large;">നിങ്ങളെന്നെ
കമ്യൂണിസ്റ്റാക്കി കഴിഞ്ഞ് മനുഷ്യന്റെ മാനിഫെസ്റ്റോ, മന്വന്തരം,
അശ്വമേധം, മുടിയനായ പുത്രന്.....കേരളം ആവേശത്തോടെ കണ്ടിരുന്ന നിരവധി
കെപിഎസി നാടകങ്ങളില്‍ ജോണ്‍സന്റെ സാന്നിധ്യമുണ്ടായിരുന്നു. രണ്ടു മൂന്നു
സിനിമകളിലും അഭിനയിച്ചു. ഒതേനന്റെ മകന്, ഒരു സുന്ദരിയുടെ കഥ,
പിച്ചാത്തിക്കുട്ടപ്പന്‍. ഒതേനന്റെ മകന് എന്ന ചിത്രത്തില്‍ പുള്ളുവനായി
അഭിനയിക്കുമ്പോള്‍ കൂടെ ഒരു പുള്ളോത്തിയുണ്ടായിരുന്നു. ആദ്യമായി ക്യാമറയെ
അഭിമുഖീകരിക്കുകയായിരുന്നു ലളിത എന്ന ആ പെണ്‍കുട്ടി. പിന്നെ
മലയാളത്തിന്റെ കെപിഎസി ലളിത.</span><br />
<br />
<span style="font-size: large;"><strong>ഇന്നലെകളിലെ ആകാശം</strong></span><br />
<br />
<span style="font-size: large;">അഭിനയത്തോടുളള
അഭിനിവേശം അടക്കിവച്ച് 2006ല്‍ ജോണ്സണ് നാടകവേദി വിട്ടു. കെപിഎസിയില്‍
നിന്നു പടിയിറങ്ങി. മാവേലിക്കരയിലെ വേദി. ഇന്നലെകളിലെ ആകാശമായിരുന്നു അവസാന
നാടകം. നാടകത്തിന്റെ വിശാലമായ ആകാശത്തു നക്ഷത്രമായി തിളങ്ങിയ ജോണ്സണ്
അരങ്ങിറങ്ങിയ നാടകത്തിന്റെ പേര് ഇന്നലെകളിലെ ആകാശം എന്നായതു യാദൃച്ഛികതമായ
അറം പറ്റലായിരിക്കാം. അമ്പത്തെട്ടു വര്‍ഷം ഒരേ ട്രൂപ്പില്‍. പതിനഞ്ചു
രൂപയില്‍ തുടങ്ങിയ പ്രതിഫലം എത്തിയത് നൂറ്റമ്പതു രൂപ വരെ. തോപ്പില്‍ ഭാസി
മുതല്‍ പുതുതലമുറ വരെയുള്ള നാടകകൃത്തുക്കള്‍. ഓരോ വര്‍ഷവും അഡ്വാന്‍സ്
തുകയിലെ ആധിക്യത്തില്‍ ആകൃഷ്ടനായി ട്രൂപ്പുകള്‍ മാറുന്ന നാടകക്കാര്
ഒരുപാട് പേരുണ്ട്. ഒരു റോള്‍ ഉണ്ട് എന്നു ചോദിച്ചാല്‍, എത്ര അഡ്വാന്‍സ്
ഉണ്ട് എന്നു മറുചോദ്യമുന്നയിക്കുന്നവര്‍. എന്നിട്ടും ജോണ്സണ്
കെപിഎസിയില്‍ നിന്നതു അമ്പത്തെട്ടു വര്‍ഷം. അരങ്ങൊഴിയാനുള്ള കാരണം
ചോദിച്ചാല്‍, ഒരു നിമിഷം നിശബ്ദനാകും ജോണ്സണ്. ചുമരിലെ ബ്ലാക് ആന്‍ഡ്
വൈറ്റ് ചിത്രത്തിലേക്കു കൈ ചൂണ്ടി...</span><br />
<br />
<span style="font-size: large;">എന്റെ എല്‍സമ്മ
പറഞ്ഞിട്ടാ...അയര്‍ക്കുന്നംകാരി എല്‍സമ്മ ജോണ്‍സന്റെ ഭാര്യയായതു
അറുപത്തൊന്നില്‍. അരങ്ങില്‍ നിന്ന് അരങ്ങിലേക്കുള്ള
ഒഴുക്കില്‍പ്പെടുമ്പോള്‍ ജോണ്സണ് അത്താണിയായിരുന്നതു
എല്‍സമ്മയായിരുന്നു. ഭാര്യയുടെ മരണം തളര്‍ത്തിക്കളഞ്ഞു ജോണ്‍സണെ.
ജീവിതത്തിന്റെ അരങ്ങില്‍ അഭിനേതാവ് തോറ്റുപോയ നാളുകള്‍. ഒരിക്കല്‍
പള്ളിയില്‍ കുര്‍ബാന കഴിഞ്ഞ് എല്‍സമ്മയുടെ കുഴിമാടത്തില്‍ പോയി തിരി
കത്തിച്ചു. തിരികെ മടങ്ങാന്‍ ഒരുങ്ങുമ്പോള്‍, ആ പരിചിത ശബ്ദം, എല്‍സമ്മ
എന്തോ പറഞ്ഞു...ഇനി നാടകത്തിനു പോകണ്ട, മക്കളെ നോക്കണം. കുരിശില്‍
പിടിച്ചു തളര്‍ന്നിരുന്നു പോയി ജോണ്സണ്. ഭര്‍ത്താവിന്റെ ദുശീലം
മാറ്റാന്‍ മുറുക്കാന്‍പൊതി ഒളിച്ചുവയ്ക്കുന്ന ഭാര്യ, സീനയുടെയും
നീനയുടെയും ബെന്നിയുടെയും അമ്മ. അനുസരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല,
അരങ്ങിനെ ഏറെ സ്നേഹിച്ച ഈ നടന്.</span><br />
<br />
<span style="font-size: large;">ക്ലൈമാക്സ് സെന്റിമെന്റലാക്കാന്‍ ഉറപ്പിച്ച് ചോദിച്ചു, ഇപ്പോഴും തോന്നുന്നില്ലേ അരങ്ങിലെത്താന്‍, അഭിനയിക്കാന്‍?</span><br />
<br />
<span style="font-size: large;">ഇല്ല,
ഇപ്പോള്‍ നാടകം കാണാനും പോകാറില്ല. കെപിഎസിക്കാര്‍ തിരുവനന്തപുരത്തു
വേദി ഉള്ളപ്പോഴൊക്കെ വിളിക്കും. പോകില്ല. ആള്‍ക്കൂട്ടത്തില്‍ ഒരാളായി
നാടകം കാണാന്‍ വയ്യ. കൊതിയാവും. ആരോ അരങ്ങിലേക്കു പിടിച്ചു വലിക്കുന്നതു
പോലെ...ജോണ്സണ് കെപിഎസി എന്ന എണ്‍പത്തൊമ്പതുകാരന്‍ മെല്ലെ ചിരിച്ചു.
കല്ലറയ്ക്കരികില് നിന്ന് പ്രിയപ്പെട്ട എല്‍സമ്മയ്ക്ക് കൊടുത്ത വാക്ക്
പിടയുന്നുണ്ടോ ആ ചിരിയില്‍.</span><br />
<br />
<span style="font-size: large;">പറയാന്‍ ഇനിയും ബാക്കി.
എന്നാലും സംസാരത്തിന് യവനിക വീണേ പറ്റൂ. അതാണു നാടകത്തിന്റേയും നിയമം.
തുടക്കത്തില്‍ ഇല്ലാതെ പോയ അവതരണഗാനത്തിനായി ആ ചുണ്ടുകള്‍ പതുക്കെ
ചലിച്ചു.</span><br />
<br />
<span style="font-size: large;">പോകാം ഒരേ അണിയായ്</span><br />
<br />
<span style="font-size: large;">പോക നാം</span><br />
<br />
<span style="font-size: large;">പോക നാം ..</span></div>
അനൂപ് മോഹന്‍http://www.blogger.com/profile/03029853780834965715noreply@blogger.com0tag:blogger.com,1999:blog-4068470200340343843.post-28001687431289521052014-10-09T06:57:00.002-07:002014-10-09T06:57:44.536-07:00നഗരമേ നന്ദി.....<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhoCvS7KlB0a91ii7JQkQE215wVsmI1dLQsxD0HABeJDGKBoQbcJqHCg5A8yk0DKx-0vFFf1tlfOCfAKjevGYbeDuAkIv4NUarGhV0cfdF6X2AgeKapVb7IFCvFWdE6Sh22pVwE3_l4Wnc/s1600/bbbb.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"><span class="Apple-style-span" style="font-size: x-large;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhoCvS7KlB0a91ii7JQkQE215wVsmI1dLQsxD0HABeJDGKBoQbcJqHCg5A8yk0DKx-0vFFf1tlfOCfAKjevGYbeDuAkIv4NUarGhV0cfdF6X2AgeKapVb7IFCvFWdE6Sh22pVwE3_l4Wnc/s1600/bbbb.JPG" height="213" width="320" /></span></a></div>
<span style="font-family: Meera; font-size: medium;"><span class="Apple-style-span" style="font-size: x-large;"><br /><br />
ഏറെ വൈകിയൊരു രാത്രിയില്‍ തീവണ്ടിയില്‍ മടങ്ങുകയാണ്, കൊച്ചിയില്‍ നിന്ന്.
അവസാനപേജിലെ തെറ്റുനോട്ടങ്ങള്ക്കുശേഷം അരണ്ട വെളിച്ചത്തില്‍, അല്‍പ്പം
വീഞ്ഞാല്‍ ബോധത്തെ തെളിയിച്ച ഇരവ് ഇനിയില്ലെന്നുറപ്പിച്ചു പതിവുപോലെ.
തീവണ്ടിയുടെ സൗഹൃദപ്പാളങ്ങളില് കൂകിയാര്‍ത്തൊരു മടക്കം. അടുത്ത
പുലര്‍ച്ചയുടെ ശീലങ്ങളിലേക്കും ശീലക്കേടുകളിലേക്കുമൊരു മടക്കയാത്ര.
ഇന്നലത്തെ ഉറപ്പുകളുടെ ലംഘനം. ആവര്‍ത്തനങ്ങളുടെ
അതിപ്രസരമായിരുന്നെങ്കിലും....ഓരോ ഇടവും സങ്കേതവും മനുഷ്യരെയുമൊക്കെ
ഹൃദയത്തോളം ചേര്‍ന്നു വച്ച കാലമായിരുന്നു അത്. ഇന്നും നഗരഞെരമ്പുകളിലൂടെ
കയറിയിറങ്ങിപ്പോകുന്ന അപരിചിതരെ വരവേല്‍ക്കുന്നുണ്ട് കൊച്ചി, ആസക്തികള്‍
ഒടുങ്ങാത്ത ഒരു വേശ്യയെപ്പോലെ....<br /><br />
എറണാകുളത്തു പോകുക എന്നതു തന്നെ ആവേശമായിരുന്ന കാലത്താണ്, ഞങ്ങള്‍ കുറച്ചു
കൂട്ടുകാര്‍ എറണാകുളത്ത് സിനിമയ്ക്ക് പോകുക എന്ന അതിസാഹസികമായ
തീരുമാനമെടുത്ത് ഇറങ്ങിത്തിരിക്കുന്നത്. ആലുവയില്‍ നിന്നും ബസില്‍ മൂന്നു
പെണ്ണുങ്ങളുടെ പേരിലുള്ള തിയറ്ററുകളിലേക്ക്. മോഹന്‍ലാലിന്റെ
സിനിമയായിരുന്നു ലക്ഷ്യം. സിനിമ തുടങ്ങിക്കഴിഞ്ഞാല്‍ എല്ലാ വാതിലുകളും
തുറന്നിട്ട് എയര്‍ കണ്ടീഷനാക്കുന്ന തിയറ്ററുള്ള നാട്ടില്‍ നിന്നും
എറണാകുളത്തേക്ക് ബസ് കയറുമ്പോള്‍ ഹൗസ്ഫുള് എന്നൊരു വാക്ക്
കേട്ടിട്ടേയില്ലായിരുന്നു. ടിക്കറ്റ് കിട്ടില്ലെന്നുറപ്പായി. അപ്പോഴാണ്
രണ്ടാമത്തെ പെണ്‍തിയേറ്റര്‍ വാതില്‍ മലക്കെ തുറന്നത്. സിനിമയുടെ പേര്
പൊന്നരഞ്ഞാണം എന്നാണ് ഓര്‍മ്മ. ആംഗലേയത്തിലെ ആദ്യ അക്ഷരം
വളയത്തിലാക്കിയിട്ട സിനിമ. അന്നതിന്റെ അര്‍ത്ഥം അറിയില്ലായിരുന്നു,
പിന്നീടതിന്റെ അര്‍ത്ഥം അറിഞ്ഞപ്പോള്‍ പലപ്പോഴും വിട്ടുകളഞ്ഞിട്ടുമില്ല.
അങ്ങനെ ആദ്യ എറണാകുളം സിനിമാനുഭവം സംഭവബഹുലമായി. വീട്ടില്‍ തിരികെ
ചെല്ലുമ്പോള്‍ പറയാന്‍ ഒരു മോഹന്‍ലാല്‍ സിനിമാക്കഥ ഒരുക്കിയും വച്ചു.<br /><br />
പിന്നെ കാലങ്ങള്‍ക്കു ശേഷം നഗരം ജീവിതത്തിന്റെ ഭാഗമാകുകയായിരുന്നു.
പത്രപ്രവര്‍ത്തനകാലത്ത് കടന്നു ചെല്ലാത്തയിടങ്ങളില്ല. ഇടവഴികളും
ഊടുവഴികളും നല്ല ഭക്ഷണം കിട്ടുന്ന ചെറിയ കടകളും, മുറുക്കാന്‍ കടകളും,
അധികമാരുമെത്താത്ത ലഹരിയിടങ്ങളും.....എല്ലാ വഴികളും എല്ലാ തരത്തിലും
ആസ്വാദനത്തിന്റെ ഏതെങ്കിലുമൊരു തുരുത്തിലേക്ക് തന്നെയായിരുന്നു. നഗരവും
സാഗരവും സംഗമിക്കുന്ന തീരം ഇന്നു നിത്യജീവിതത്തിന്റെ ഭാഗമല്ല. പുതിയ
ജോലിയിടത്തിലേക്ക് അഞ്ച് മിനിറ്റിന്റെ യാത്ര പോലുമില്ല. എങ്കിലും
അന്യനാട്ടില്‍ താമസമാക്കി ഇടയ്ക്ക് മടങ്ങിയെത്തുന്ന പോലെ ചില വരവുകള്‍,
പോക്കുകള്‍ പോലെ കൊച്ചിയിലേക്ക് ഇടയ്ക്കൊക്കെ. അത്രയും കാലം
ആസ്വാദനങ്ങള്‍ ആതിഥ്യമരുളിയ നഗരത്തോട് നന്ദികേടിന്റെ ഒരായിരം
നൊസ്റ്റാള്‍ജിയകള്‍ വര്‍ക്ക് ചെയ്യിപ്പിച്ച് ഇപ്പോഴിങ്ങനെ ഒരു
എഴുത്തും....വെറുതെ വാക്കുകളില്‍ പറഞ്ഞൊതുക്കാം. നഗരമേ നന്ദി. അല്ലാതെ ഒരു
നന്ദിയുമില്ല. നല്ലൊരു തലക്കെട്ടിനും, അവസാനിപ്പിക്കാനും വേണ്ടി മാത്രം. <br /><br /></span>
</span></div>
അനൂപ് മോഹന്‍http://www.blogger.com/profile/03029853780834965715noreply@blogger.com2tag:blogger.com,1999:blog-4068470200340343843.post-91513089444530997362014-09-29T08:21:00.001-07:002014-09-29T08:22:11.347-07:00നിന്നെ തഴുകാന്‍ പാടിയ പാട്ടിലും വേദനയോ<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi8JEb5Z8apcqPzgfbJvzDrGhNQXLAhMGbZqbCuOX_FSL1Wx1aqbDkPLnxZ2VZhH2LS57pkjvQKYZdA8iOdQIG9FNadzxKLX0ZbwSr7H4FEzUVSKb68ef6HXKepVavxicTA2LyusuDT05Q/s1600/vellanad+narayanan.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi8JEb5Z8apcqPzgfbJvzDrGhNQXLAhMGbZqbCuOX_FSL1Wx1aqbDkPLnxZ2VZhH2LS57pkjvQKYZdA8iOdQIG9FNadzxKLX0ZbwSr7H4FEzUVSKb68ef6HXKepVavxicTA2LyusuDT05Q/s1600/vellanad+narayanan.jpg" height="320" width="277" /></a></div>
<span style="font-family: Meera; font-size: medium;">
<br />
കൊച്ചുമകന് കോറിയിട്ട ചുമരുകള്‍ക്കുള്ളില്‍ വിധി കോറിയിട്ട ജീവിതം
പ്രതിധ്വനിക്കുന്നു. വരികളില്‍ വിഷാദത്തിന്റെ അശ്രുബിന്ദുക്കള്‍ പൊഴിച്ച
എഴുത്തുകാരന് മുന്നിലാണിപ്പോള്‍. എണ്‍പതുകളിലെ യൗവനങ്ങള്‍ക്കും
പിന്നീടിങ്ങോട്ടുള്ള തലമുറകള്‍ക്കും സ്നേഹിക്കാനും, സ്വന്തം
ജീവിതാവസ്ഥകളോട് താരതമ്യപ്പെടുത്താനും വരികള്‍ കോറിയിട്ട ഒരാള്‍.
തിരുവനന്തപുരത്തിന്റെ തിരക്കില്‍ നിന്നും വെള്ളനാട് ഗ്രാമത്തിലേക്ക്
തിരിക്കുമ്പോഴും മനസില്‍ അതേ വരികളായിരുന്നു. <br />
<i><br />
നിന്നെ പുണരാന്‍ നീട്ടിയ<br />
കൈകളില്‍ വേദനയോ<br />
വേദനയോ...<br />
നിന്നെ തഴുകാന്‍ പാടിയ<br />
പാട്ടിലും വേദനയോ <br />
വേദനയോ....</i><br />
<br />
1980ല്‍ പുറത്തിറങ്ങിയ സരസ്വതീയാമം എന്ന ചിത്രത്തിന്റെ ഗാനരചയിതാവ്.
തലമുറകള്‍ ഏറ്റെടുത്ത നിന്നെ പുണരാന്‍ നീട്ടിയ കൈകളില്‍ എന്ന ഗാനത്തിന്റെ
സ്രഷ്ടാവ്, വെള്ളനാട് നാരായണന്. വിഷാദത്തിന്റെ ഭൂതകാലവരികളെഴുതിയ
എഴുത്തുകാരന്റെ വര്‍ത്തമാനകാലജീവിത്തില്‍ താളമിടറുന്നുണ്ട്. പക്ഷേ
മുറിയുടെ നേരിയ ഇരുട്ടില്‍ ജീവിതത്തിന്റെ ആദ്യരംഗം തെളിയുമ്പോള്‍
വാക്കുകളില്‍ വേദനയില്ല, നഷ്ടബോധത്തിന്റെ മൂകവിഷാദതുഷാരങ്ങളില്ല...<br />
<br />
പറഞ്ഞുതുടങ്ങാന്‍ പാരമ്പര്യത്തിന്റെ പശ്ചാത്തലമില്ല. വെള്ളനാട്
ഗ്രാമത്തിലെ കൂലിപ്പണിക്കാരനായിരുന്ന പൊന്നന്റേയും തങ്കമ്മയുടെയും മകന്,
നാരായണന്. നഗരത്തില്‍ നിന്ന് ഒറ്റപ്പെട്ട ഗ്രാമമായിരുന്നിട്ടു കൂടി
നാരായണന്റെ ആദ്യതാല്‍പ്പര്യത്തിന്റെ വിത്തുകള്‍ പാകാനുള്ള
വിളനിലങ്ങളുണ്ടായിരുന്നു വെള്ളനാട്ടില്‍. വര്‍ഷങ്ങള്‍ പഴക്കമുള്ള കലാസമിതി.
പുസ്തകസമ്പത്തിന്റെ സമൃദ്ധി വേണ്ടുവോളമുള്ള ലൈബ്രറി എന്നിവയൊക്കെ
ഉണ്ടായിരുന്നു. ജര്‍മന്‍കാരന്റെ ഈയക്കമ്പനിക്കായി പലയിടങ്ങളില്‍ നിന്നും
നിരവധി ഉദ്യോഗസ്ഥര്‍ എത്തിയതോടെ സാസ്കാരിക വിനിമയസാധ്യത കൂടി ഉണ്ടായി.
അക്കാലത്തൊക്കെ ധാരാളമായി നാടകങ്ങള്‍ കാണും.പുസ്തകങ്ങള്‍ വായിക്കും.
കലാപശ്ചാത്തലത്തിന്റെ ഒരു കെടാവിളക്ക് നിറഞ്ഞു കത്തി നിന്നിരുന്നു ആ
ഗ്രാമത്തില്‍. അണയാതെ സൂക്ഷിക്കാനുള്ള നിയോഗം അറിയാതെ
ഏറ്റെടുക്കുകയായിരുന്നു നാരായണന്.<br />
<br />
തുടക്കം ജേതാക്കളില്‍<br />
<br />
ഓച്ചറി വേലുക്കുട്ടിയുടെ കൂട്ടുകാരനായ ബാലന് എഴുതിയ നാടകം, ജേതാക്കള്‍
അരങ്ങിലെത്തിക്കാന്‍ തീരുമാനിക്കുന്നു. പട്ടിണിയാല്‍ മരിക്കുന്ന ഒരു
കുട്ടിയുടെ കഥാപാത്രം ചെയ്യാനുള്ള നടനെ തേടിയുള്ള അന്വേഷണം അവസാനിച്ചത്
ഏഴു വയസുകാരന് നാരായണനില്‍. ഭഗവതി ക്ഷേത്രത്തിനു മുന്നിലെ വേദിയില്‍,
പെട്രോള്‍ മാക്സിന്റെ വെളിച്ചത്തില്‍ നാരായണന് അരങ്ങിലെത്തി,
അഭിനയിച്ചു. അന്നുകിട്ടിയ പ്രചോദനവും അഭിനന്ദനവുമൊക്കെ ആവേശമായി മാറി.
ബിസ്ക്കറ്റും മിഠായിയുമൊക്കെ സമ്മാനമായി കിട്ടി. അക്കാലത്തെ പ്രശസ്ത
മേക്കപ്പ്മാന് നെല്ലിമൂട് രാമകൃഷ്ണപിള്ളയായിരുന്നു മുഖത്ത് ചായം
തേച്ചത്. അരങ്ങിന്റെ ആദ്യചായം ഒരാഴ്ച കഴുകാതെ സൂക്ഷിച്ചു നാരായണന്.
എന്തോ നേടിയ സംതൃപ്തിയിലായിരുന്നു ആ ഏഴു വയസുകാരന്.<br />
<br />
അതൊരു തുടക്കം. പത്തു മൈലോളം നടന്ന് നെടുമങ്ങാട് ഹൈസ്ക്കൂളില്‍ പഠനം.
നാട്ടിലുണ്ടായിരുന്ന ബാലസമാജത്തിലൂടെ സമാന്തരമായ കലയുടേയും
എഴുത്തിന്റേയുമൊക്കെ രുചി അറിയുന്നുണ്ടായിരുന്നു നാരായണന്. സ്കൂള്‍
വിദ്യാഭ്യാസത്തിനു ശേഷം എം ജി കോളെജില്‍ നിന്നും സുവോളജിയില്‍ ബിരുദം നേടി.
തുടര്‍ന്നു വാട്ടര്‍ അതോറിറ്റിയില്‍ ജോലി. അമേച്വര്‍ നാടകരംഗത്ത്
അപ്പോഴും സജീവമായിരുന്നു. ജ്വാലാമുഖം, കര്‍മ്മഭൂമി, വര്‍ഷമേഘങ്ങള്‍, ഇവിടെ
ജനിച്ചവര്‍, തിരസ്ക്കരണി...ഒറ്റവേദിയുടെ ആവേശത്തിലേക്ക് നാടകം
അവതരിപ്പിക്കുന്നതിന് മനസുണ്ടായിരുന്ന ഒരു തലമുറയുടെ കാലത്ത്, വെള്ളനാട്
നാരായണന്റെ നാടകങ്ങള്‍ക്ക് വളരെയധികം സ്വീകാര്യതയുണ്ടായിരുന്നു.
തിരുവനന്തപുരത്തെ ആശാന് മെമ്മോറിയലിനു വേണ്ടി എഴുതിയ അന്വേഷണം ആയിരുന്നു
ആദ്യ പ്രൊഫഷണല്‍ നാടകം. ഇതിനിടയില്‍ സിനിമയോട് താല്‍പ്പര്യം
തോന്നിത്തുടങ്ങി. സിനിമയ്ക്കായുള്ള എഴുത്ത് എങ്ങനെയെന്നറിയാനുള്ള മോഹം
തീവ്രമായി. വെള്ളനാട് ഭദ്ര തിയറ്ററില്‍ അഗ്നിപുത്രി സിനിമ കളിക്കുമ്പോള്‍
പേപ്പറും പെന്‍സിലുമെടുത്ത് തിയറ്ററില്‍ എത്തി, നാരായണന്. കൊട്ടകയുടെ
ഇരുട്ടിലിരുന്ന് ഓരോ സീനും കുറിച്ചെടുത്തു. അങ്ങനെ ആറു ദിവസം കൊണ്ട്
അഗ്നിപുത്രിയുടെ സ്ക്രിപ്റ്റ് എഴുതിത്തീര്‍ത്തു. വെള്ളിത്തിരയുടെ
രംഗഭാഷ്യം അറിയാനുള്ള ആത്മാര്‍ത്ഥശ്രമം.<br />
<br />
അഴകിന് തുമ്പികള്‍ പാടിയൊരുക്കിയ....<br />
<br />
കുട്ടുകാരനായ കല്ലയം കൃഷ്ണദാസായിരുന്നു ആദ്യ സിനിമയിലേക്ക് വിളിച്ചത്.
അവളെന്റെ സ്പ്നം എന്ന സിനിമയുടെ സ്ക്രിപ്റ്റ് എഴുതി പൂര്‍ത്തിയാക്കി.
പക്ഷേ ചിത്രം തിയറ്ററുകളിലെത്തിയില്ല. പിന്നീടാണ് സരസ്വതിയാമം എന്ന
ചിത്രത്തില്‍ എത്തുന്നത്. കഥയും സംഭാഷണവും എഴുതി. അക്കാലത്ത് ഏറെ
വേരോട്ടമുണ്ടായിരുന്ന തൊഴിലാളി - മുതലാളി കഥയായിരുന്നു ആ സിനിമ. നിന്നെ
പുണരാന്‍ എന്ന പാട്ടും ആ ചിത്രത്തിലേത് തന്നെ. എ. ടി ഉമ്മറിന്റെ
സംഗീതത്തില്‍ യേശുദാസ് പാടിയ ഗാനം. മൂളിപ്പാട്ടായും ഓട്ടൊഗ്രാഫിലെ
വിടവാങ്ങല്‍ വരികളായും നിറഞ്ഞു ആ വരികള്‍. പക്ഷേ നിന്നെ പുണരാന്‍ എന്ന
പാട്ടിനെക്കുറിച്ചു ചോദിച്ചാല്‍ നാരായണന് പറയും, പല്ലവി ഇഷ്ടമായില്ല.
അതിലേറെ ഇഷ്ടം സരസ്വതീയാമത്തിലെ മറ്റൊരു പാട്ടാണ്...<br />
<br />
<i>ശ്രീരഞ്ജിനി സ്വരരാഗിണി<br />
നീയെന്റ ഭാവനാശില്‍പ്പം<br />
അഴകിന് തുമ്പികള്‍ പാടിയൊരുക്കിയ<br />
അനുരാഗ രാഗതരംഗം</i><br />
<br />
പിന്നീട് ശശികുമാര്‍ സംവിധാനം ചെയ്ത പൗരുഷം എന്ന ചിത്രം. പാപ്പനംകോട്
ലക്ഷ്മണന് വഴിയാണ് ശശികുമാറിനെ പരിചയപ്പെടുന്നത്. ആദ്യ ഫ്ളൈറ്റ്
യാത്രയും അതിനുവേണ്ടിയായിരുന്നു. ജോലി സ്ഥലത്ത് ആള് അന്വേഷിച്ച്
എത്തുകയായിരുന്നു. വീട്ടില്‍ പോയി പുറപ്പെടാന്‍ നേരമില്ല.
പൊതിച്ചോറുമൊക്കെയായി ഓഫീസിലേക്ക് വന്നതാണ്. ഒടുവില്‍ കടം വാങ്ങിയ
ഷര്‍ട്ടുമായി മദ്രാസിലേക്ക്. ലൊക്കേഷനില്‍ ഇരുന്നായിരുന്നു എഴുത്ത്. ഓരോ
നടന്മാര് വരുന്നതനുസരിച്ചായിരുന്നു എഴുതിയിരുന്നത്. <br />
<br />
അതിനുശേഷം പാതിവഴിയില്‍ മുടങ്ങിപ്പോയ കുറെയേറെ സിനിമകളുടെ പിന്നണിയില്‍
വെള്ളനാട് നാരായണന് ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥമായ
എഴുത്തുകളില്‍ പലതും റിലീസ് ചെയ്യാനുള്ള ഭാഗ്യമുണ്ടായിരുന്നില്ല. അശോകവനം
എന്ന ചിത്രത്തിലെ പ്രേമത്തിന്റെ ലഹരിയില്‍, സരസ്വതീയാമത്തിലെ പ്രകൃതി
നീയൊരു, പൗരുഷത്തിലെ ഇനിയും ഇതള്‍ ചൂടി വരും....ആ തൂലികയില്‍ ഒരുപാട്
ഗാനങ്ങള്‍ പിറന്നു.<br />
<br />
വെള്ളനാട് നാരായണന്റെ കലാജീവിതം പിന്നീട് വേരോടിയത്
പുരാണനാടകങ്ങളിലായിരുന്നു. ഇരുന്നൂറില്‍ അധികം പുരാണനാടകങ്ങള്‍ എഴുതി.
കൃഷ്ണയാനം, ചിലപ്പതികാരം, ്അനന്തപത്മനാഭന്‍. ഇളങ്കോ അടികളുടെ
ചിലപ്പതികാരത്തിന്റെ നാടകാവിഷ്കാരത്തിന് അഭിനന്ദനങ്ങള്‍ ഒരുപാട്
ലഭിച്ചു. പിന്നീട് സീരിയലുകളിലും സജീവമായി. എന്നാല്‍ അപ്രതീക്ഷിതമായി
അസുഖങ്ങള്‍, ചികില്‍സ...ജീവിതം താങ്ങിനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്കിടെ
എഴുത്തിനും വായനയ്ക്കുമൊക്കെ കുറച്ചുനാളത്തേക്ക് വിശ്രമം കൊടുക്കേണ്ടി
വന്നു. അതിനിടെ നാടകരംഗത്തെ സംഭാവനയ്ക്ക് കേരള സംഗീത നാടക അക്കാഡമിയുടെ
ഗുരുപൂജ പുരസ്കാരം തേടിയെത്തി. <br />
<br />
വെള്ളനാട്ടെ വസന്തം എന്ന വീട്ടിലിരുന്നുള്ള സംസാരത്തിന് ക്ലൈമാക്സ്
ആകാറായി. വെള്ളനാട് നാരായണന്റെ ജീവിതാനുഭവങ്ങളെ പുണര്‍ന്നു കഴിയുമ്പോള്‍
മനസില്‍ ശേഷിക്കുന്നതു വേദനയോ എന്നറിയില്ല. എങ്കിലും എണ്‍പതുകളില്‍
നാരായണന് എഴുതിയ വരികളുടെ വേദനയില്‍ കുരുങ്ങിത്തന്നെ അവസാനിപ്പിക്കാം...<br />
<br />
<i>മാധവമെത്തിയ ജീവിതവാടിയില്‍ </i></span><br />
<i><span style="font-family: Meera; font-size: medium;">മൂകവിഷാദതുഷാരമോ നീ<br />
ഏതോ മൃദുലതലങ്ങളില്‍ നേടിയ </span></i><br />
<span style="font-family: Meera; font-size: medium;"><i>തേനും മണവും മറന്നു പോയോ<br />
നിന്നെ പുണരാന്‍ നീട്ടിയ കൈകളില്‍ വേദനയോ..</i><br />
</span>
</div>
അനൂപ് മോഹന്‍http://www.blogger.com/profile/03029853780834965715noreply@blogger.com0tag:blogger.com,1999:blog-4068470200340343843.post-76836489006037863842014-09-28T08:30:00.002-07:002014-09-28T08:30:49.474-07:00താഴ്വര ശബ്ദിക്കുന്നു, നിശബ്ദമായി<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgB9h0I51275N7F2zYu-zuWptMFJUrCaHlor2kb57S_nT_XZP9XBQs5yYrqRNgBCGhWUdfKWCQTeywXlpn2Uf3LOHUfNYmRX9_c2B_wvIAbk95-nvdsTqWFtAw0_yUKTgS4yGsur5ewres/s1600/DSC09974.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgB9h0I51275N7F2zYu-zuWptMFJUrCaHlor2kb57S_nT_XZP9XBQs5yYrqRNgBCGhWUdfKWCQTeywXlpn2Uf3LOHUfNYmRX9_c2B_wvIAbk95-nvdsTqWFtAw0_yUKTgS4yGsur5ewres/s1600/DSC09974.JPG" height="240" width="320" /></a></div>
<span style="font-family: Meera; font-size: medium;">
<br />
കാട് മ്മളെ ചെലപ്പോ കറക്കും<br />
പക്ഷേ ഒരിക്കലും ചതിക്കില്ല<br />
<br />
തൂക്കുപാലത്തിന്റെ ഞെരക്കത്തിനും മീതെ മാരിയുടെ വാക്കുകള്‍
വന്യതയുണ്ടായിരുന്നോ ? താഴെ ആ വാക്കുകള്‍ ശരിവെച്ച പതിവ്രതയായി കുന്തിപ്പുഴ
ഒഴുകുന്നു. ഉത്ഭവസ്ഥാനത്ത് നിന്ന് മനുഷ്യസ്പര്‍ശമില്ലാത്ത
ഇരുപത്തിമൂന്നു കിലോമീറ്ററുകള്‍ പിന്നിട്ടിരിക്കുന്ന ഈ പുഴ,
നിശബ്ദതാഴ് വരയുടെ താളം. അതിരറിയാത്ത ആരണ്യകത്തിന്റെ നടുവില്‍ നിന്നു
മാരി പറഞ്ഞു തുടങ്ങിയതു കാടിനെക്കുറിച്ച്, പറയുന്നതെല്ലാം
കാടിനെക്കുറിച്ച്. കൈപിടിച്ചു കൊണ്ടുപോകുന്നതു കാടിന്റെ കൈവഴികളിലേക്ക്,
അറിയാത്ത കാട്ടറിവുകളിലേക്ക്, ചതിക്കാത്ത കാടിന്റെ നേരറിവുകളിലേക്ക്.
സൈലന്റ് വാലിയുടെ കാവല്‍ക്കാരനായ മാരിയില്‍ നിന്ന് അനുഭവങ്ങള്‍ പൊഴിഞ്ഞു
കൊണ്ടേയിരുന്നു.<br />
<br />
സൈരന്ധ്രിയിലെ ക്യാംപ് ഹൗസില്‍ നിന്നും താഴെ കുന്തിപ്പുഴയുടെ തീരത്തേക്കു
നടക്കാം, കൂടെ മാരിയുണ്ട്. സമയം ഉച്ചയ്ക്കു മൂന്നരയോടടുക്കുന്നതേയുള്ളൂ.
പക്ഷേ കാട്ടില്‍ ഇരുട്ടിന്റെ നിഴല്‍ വീണു തുടങ്ങി. കരിയിലകള്‍ മൂടിയ
വഴിത്താരയിലേക്ക് തണുപ്പ് അരിച്ചിറങ്ങുന്നു. രണ്ടു കിലോമീറ്ററോളം
കാല്‍നടയായി കാട്ടുവഴിയുടെ ഇറക്കത്തിലേക്ക്. ഒരു ചെറിയ പൂവിന്റെ കഥയാണ്
മാരി ആദ്യം പറഞ്ഞു തുടങ്ങിയത്. ഔഷധത്തിന്റെ ശക്തി, കാട്ടുചെടികളുടെ
കുസൃതി, വഴികളിലെ മൃഗസാന്നിധ്യത്തിന്റെ സാധ്യത...വര്‍ത്തമാനങ്ങള്‍
കാടുകയറിക്കൊണ്ടേയിരുന്നു.<br />
<br />
കാട്ടിലെ കുഞ്ഞുപൂവുകള്‍ക്ക് പോലും കഥയുണ്ട്. മാരിക്ക് കഥയില്ലേ ? ആ കഥ
ഇങ്ങനെ തുടങ്ങാം. മുഡുഗ ഗോത്രത്തില്‍പ്പെട്ട ലച്ചിയപ്പന്റെയും
കുറുമ്പിയുടെയും മകനാണു മാരി. സൈലന്റ് വാലിയുടെ കാട് കാത്തിരുന്ന
അച്ഛന്റെ മകന്. സൈലന്റ് വാലിയുടെ സംരക്ഷകനായിരുന്നു ലച്ചിയപ്പന്‍. താഴ്
വരയ്ക്കു നിശബ്ദത മാത്രമല്ല, നിഗൂഢതയും ഉണ്ടായിരുന്ന കാലത്ത് ഗവേഷകരെയും
സഞ്ചാരികളെയും കാട്ടിലേക്ക് നയിച്ചതു ലച്ചിയപ്പനായിരുന്നു. ഒപ്പം,
നിത്യഹരിത വനത്തിന്റെ സമ്പത്ത് നഷ്ടമാകുന്നില്ലെന്നും ഉറപ്പിച്ചു
ലച്ചിയപ്പന്‍. കാടിന്റെ കാവല്‍ക്കാരന്റെ മകനും ആ വഴി തന്നെ പിന്തുടര്ന്നു.
അച്ഛന് നടന്ന വനവഴികളിലൂടെ മാരിയും നടന്നു. മാസാവസാന ശമ്പളത്തിന്റെയും
അവധിയുടെയും കണക്കുകളില്‍ കുടുങ്ങാതെ, വാച്ചറെന്ന ഔദ്യോഗിക വിശേഷണത്തിന്റെ
തണലില്‍ ഒതുങ്ങാതെ കാടിനെ കാത്തു സൂക്ഷിക്കുന്നു മാരി. കൊടുങ്കാടിന്റെ
ഇരുളും വെളിച്ചവും താണ്ടി നടക്കുന്നു.<br />
<br />
മാരിയറിയാത്ത കാടില്ല...<br />
<br />
<br />
മാരിയറിയാതെ കാടിന് ഒരു രഹസ്യവുമില്ല. ഇരുപത്തഞ്ചിലേറെ വര്‍ഷത്തെ സൗഹൃദം.
കാട്ടിലൂടെ നടക്കുകയല്ല മാരി. കാടിനൊപ്പം നടക്കുകയാണ്. പതിനഞ്ചാം വയസില്‍ ഈ
നിശബ്ദതയിലേക്ക് എത്തി. കാട്ടുതീ വരുമ്പോള്‍ ലക്ഷ്മണരേഖ
ചമയ്ക്കലായിരുന്നു ആദ്യജോലി, ഫയര്‍ലൈന്‍ ഒരുക്കല്‍. പിന്നീടു വാച്ചറായി.
ഒരു ദിവസം ഇരുപതിലധികം കിലോമീറ്റര്‍ കാട്ടിലൂടെ നടക്കും. ചിലപ്പോള്‍
കൊടുങ്കാട്ടിലൂടെ ഒറ്റയ്ക്ക്. സൂര്യപ്രകാശമെത്താത്ത പകലുകളും, ഇരുളിന്റെ
തീവ്രതയറിയിക്കുന്ന ദൂരങ്ങളും പിന്നിടും. ഗവേഷണത്തിനെത്തുവരും
ആശ്രയിക്കുന്നതു മാരിയെത്തന്നെ. കാരണം മാരി കാടിനെ അറിയുന്നു, മാരിയെ
കാടറിയുന്നു.<br />
<br />
മാരിയുടെ വാക്കുകളില്‍ വന്യാനുഭവങ്ങള്‍ വീണ്ടും കാടു കയറുന്നു. രണ്ടുമൂന്നു
കൊല്ലങ്ങള്‍ക്ക് മുമ്പൊരു സഞ്ചാരം. സംഘത്തില്‍ ഏഴു പേര്. കൊടുങ്കാടിന്റെ
പേരറിയാ തെരുവിലെവിടെയോ എത്തിയപ്പോള്‍ ഒരു കൊമ്പന്. എല്ലാവരും ഓടി. മാരി
ഒരു മരച്ചുവട്ടില്‍ ശ്വാസമടക്കിപ്പിടിച്ച് കുത്തിയിരുന്നു.
മരത്തിനപ്പുറത്തു വന്ന് കൊമ്പന് മനുഷ്യന്റെ മണം പിടിച്ചു.
കുറച്ചുദൂരത്ത് നിന്ന് മറ്റൊരാള്‍ കൊമ്പന്റെ ചെയ്തികള്‍ മാരിയോട്
വിളിച്ചു പറയുന്നുണ്ടായിരുന്നു. കുറെ നേരം കഴിഞ്ഞു. കൊമ്പന്
പിന്മാറിയെന്നു തോന്നിയപ്പോള്‍ എഴുന്നേറ്റു. ആനച്ചാലിലൂടെ മാരിയും സംഘവും
നീങ്ങി. കുറച്ചുദൂരം മുന്നോട്ടേക്ക്. ഒരു വളവില്‍ കൊമ്പന്
കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അന്നു കൊമ്പന് മാരിയെ ഓടിച്ചു
കൊക്കയില്‍ ചാടിച്ചു.....<br />
<br />
പൂച്ചിപ്പാറ വനമേഖല. മാരിയുടെ പതിവുസഞ്ചാരം. കുറച്ചുദൂരം ചെന്നപ്പോള്‍
മുന്നില്‍ ചെന്നായയും രണ്ടു കുഞ്ഞുങ്ങളും. ചെറിയ കുഞ്ഞുങ്ങളെ കണ്ടപ്പോള്‍
മാരിക്ക് കൗതുകം. ഒന്നു കൊഞ്ചിക്കാമെന്നു കരുതി. ഒരു കുഞ്ഞിനെ
കൈയിലെടുത്തു തലോടി. അമ്മച്ചെന്നായ അലറിക്കൊണ്ട് ഓടിവന്നു. കുഞ്ഞിനെ
താഴെവച്ച് മാരി ഓടി. ഒരു മരത്തില്‍ കയറി. ചെന്നായ വിടുന്ന മട്ടില്ല.
മാരിയെ താഴെയിറക്കാനായി ശ്രമം. ഒടുവില്‍ അലറിക്കരഞ്ഞും ചെന്നായയെ ഓടിച്ചു.
എങ്കിലും മാരി പറയും സൈലന്റ് വാലിയിലെ മൃഗങ്ങളെ വന്യമൃഗങ്ങള്‍ എന്നു
വിളിക്കരുത്. ആരും ഇങ്ങോട്ട് ആക്രമിച്ചിട്ടില്ല. കരടി, കടുവ,
പുള്ളിപ്പുലി, പാമ്പുകള്‍.....ഇങ്ങനെ മൃഗങ്ങളേറെ മാരിയുടെ മുന്നില്‍
വന്നിട്ടുണ്ട്.<br />
<br />
കുന്തിപ്പുഴയിലേക്ക് നടക്കുമ്പോള്‍, ഭയത്തിന്റെ വിത്തുപാകി കൊണ്ട് മാരി
ഈറ്റക്കാടുകള്‍ ചൂണ്ടിപ്പറഞ്ഞു, രാജവെമ്പാലകളുടെ കേന്ദ്രമാണിത്. <br />
<br />
മാരി പറയാത്ത കഥകള്‍<br />
<br />
ഇത്ര നേരമായിട്ടും മാരി ദുരിതങ്ങളുടെ കഥ പറയുന്നില്ല. മാരിയുള്‍പ്പെടുന്ന
വാച്ചര്‍മാരുടെ ജീവിതത്തിന്റെ ദുരവസ്ഥ ഈ കാട്ടില്‍ മറഞ്ഞിരിക്കുന്നു.
മാരിയുടെ വാക്കുകളില്‍ നിന്നും വായിക്കാനാകും വാച്ചര്‍മാരുടെ ദുരിതങ്ങള്‍.
കരിയില പോലെയുള്ള വാഗ്ദാനങ്ങള്‍. കാടിനെ ഇത്രമേല്‍ സ്നേഹിക്കുന്ന മാരി
ഒരിക്കല്‍ കെഎസ്ഇബി മസ്ദൂര്‍ ജോലിക്ക് ശ്രമിച്ചു, എന്തിനി ?
ജീവിതദുരിതങ്ങള്‍ തന്നെ കാരണം. അതിരു കാക്കുന്ന മാരിയെ നഷ്ടപ്പെടുത്താന്‍
കാട് ഒരുക്കമായിരുന്നില്ല. സൈക്കിള്‍ ചവിട്ടാന്‍ അറിയാത്തതു കൊണ്ട്
മസ്ദൂര്‍ ജോലി നഷ്ടപ്പെട്ടു. സൈലന്റ് വാലിക്ക് മാരിയെ തിരിച്ചുകിട്ടി.
മാസത്തില്‍ ഇരുപത്തഞ്ചു ദിവസത്തിലധികവും കാടിനകത്താണ് താമസം. ബാക്കിയുള്ള
കുറച്ചുദിവസം ഭാര്യ പുഷ്പയ്ക്കും മക്കള്‍ക്കുമൊപ്പം വീട്ടില്‍.<br />
<br />
<br />
ഇതു മാരിയുടെ മാത്രം കഥയല്ല. വനം കാക്കുന്ന വാച്ചര്‍മാരുടെ എല്ലാം
സ്ഥിതിയാണ്. നിശബ്ദതാഴ് വരയുടെ കാവല്‍ക്കാരായി എണ്‍പതോളം പേര്
അട്ടപ്പാടി വനമേഖലയിലുണ്ട്. അമ്പതു വയസുള്ള ശങ്കരനാരായണ് എന്ന
അപ്പുവേട്ടന്, മുസ്തഫ, ഷണ്മുഖന്, രവി, ഗോപിയേട്ടന്, രതീഷ്.....അങ്ങനെ
കാടിനെ പോറല്‍ പോലുമേല്‍ക്കാതെ കാത്തുസുക്ഷിക്കുന്നവര്‍. കാട്ടുപാതയില്‍
ഒരു മിഠായിക്കടലാസിന്റെ, പ്ലാസ്റ്റിക്കിന്റെ കഷണം പോലും ഇല്ലെന്നു
വാശിപിടിക്കുന്നു അവരെല്ലാം. പൂച്ചിപ്പാറ വനമേഖലയിലെ ഔട്ട്പോസ്റ്റില്‍
പുറംലോകവുമായി വയര്‍ലെസിന്റെ ബന്ധത്തില്‍ മാത്രം കഴിയുന്നവരുണ്ട്. ഒരു
അത്യാവശ്യമുണ്ടായാല്‍ അതറിയാനും തിരികെ നാട്ടിലെത്താനും ദിവസങ്ങള്‍ കഴിയും.
ഔട്ട് പോസ്റ്റില്‍ വച്ച് അസുഖമുണ്ടായാല്‍ മറ്റു മാര്‍ഗങ്ങളൊന്നുമില്ല.<br />
<br />
വിനോദസഞ്ചാരത്തിന്റെ കൗതുകങ്ങളില്‍ എത്തുന്നവര്‍ക്ക് ഇതൊക്കെ വെറും
കാഴ്ച. പ്രഖ്യാപനങ്ങള്‍ നടത്താനും പരിശോധനകള്‍ക്കുമായി എത്തുന്നവര്‍ക്ക്
സൈലന്റ് വാലി ഒരു അത്ഭുതം. ഇതാണ്, ഇതു തന്നെയാണ് ദൈവത്തിന്റെ ഗിഫ്റ്റ്
എന്ന വാഴ്്ത്തലുകളിലൊതുങ്ങുന്നു എല്ലാം. കൊടുങ്കാട്ടിലെ
ഒറ്റപ്പെടലുകള്‍, അട്ട കടിയില്‍ വാര്‍ന്നൊഴുകുന്ന
ചോരച്ചാലുകള്‍...വാച്ചര്‍മാരുടെ ജോലിയില്‍ പുറംലോകമറിയാത്ത കഷ്ടപ്പാടുകള്‍
ഏറെയുണ്ട്. മനസില്‍ ദുരിതങ്ങളുടെ കൊടുങ്കാടുള്ളപ്പോഴും ഈ താഴ്്്വരയെ
അവരാരും ഉപേക്ഷിക്കുന്നില്ല. സൈലന്റ് വാലിയുടെ ശ്വാസത്തില്‍
വാച്ചര്‍മാരുടെ കഠിനാധ്വാനത്തിന്റെ നിശ്വാസങ്ങളുണ്ട്.<br />
<br />
ഒരു മരത്തിന്റെ ചുവട്ടില്‍ നിന്നും ഒരു കാട്ടിലേക്ക് എന്ന പോലെ മാരിയിലൂടെ
നിരവധി പേരിലേക്ക് എത്തി. കാടിറങ്ങുമ്പോള്‍ കൂടെ മറ്റാരൊക്കയോ ഉള്ളതു
പോലെ. അങ്ങോട്ടു പോകുമ്പോള്‍ കൈപിടിച്ചത്, കഥകള്‍ പറഞ്ഞത് മാരി
മാത്രമായിരുന്നു. ഇപ്പോള്‍ അപ്പുവേട്ടന്, ഗോപിയേട്ടന്, മുസ്തഫ, രവി,
രതീഷ്...കാടിന്റെ കഥയറിയാന്‍ പോയിട്ട് കുറേ മനുഷ്യരുടെ കഥയറിഞ്ഞു
തിരിച്ചിറങ്ങുന്നു. എല്ലാ കഥകളും ഏറ്റുവാങ്ങി കുന്തിപ്പുഴ ഒഴുകുകയാണ്...
</span>
</div>
അനൂപ് മോഹന്‍http://www.blogger.com/profile/03029853780834965715noreply@blogger.com0tag:blogger.com,1999:blog-4068470200340343843.post-1668529783870592402013-11-11T05:50:00.000-08:002013-11-11T05:50:17.956-08:00അറിയപ്പെടാത്ത നടന്<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjKEPZux532mZ8RHU02ZZ4kVynSNk5IxJkoeKftk2U8U9OP2Y3RxFUu6q0v4NKfdsl2M-qpchXXuNaAueC68hRd0nawXRfsbVYDuZO6UkjIJgZObEZpHZ4CgnRFt8ZOYgG5bNprbWyIADE/s1600/nmnm.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="212" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjKEPZux532mZ8RHU02ZZ4kVynSNk5IxJkoeKftk2U8U9OP2Y3RxFUu6q0v4NKfdsl2M-qpchXXuNaAueC68hRd0nawXRfsbVYDuZO6UkjIJgZObEZpHZ4CgnRFt8ZOYgG5bNprbWyIADE/s320/nmnm.jpg" width="320" /></a></div>
<span class="Apple-style-span" style="font-family: vaarthaUni, Verdana, Arial, sans-serif;"><span class="Apple-style-span" style="font-size: x-large;"><br /></span></span>
<span class="Apple-style-span" style="font-family: vaarthaUni, Verdana, Arial, sans-serif; font-size: x-large;">യവനിക ഉയര്‍ന്നു. തിരക്കേറിയ ബസ് സ്റ്റാന്‍ഡിന്റെ ആളൊഴിഞ്ഞയിടം. ഒരു തെരുവുതെണ്ടി ചെറുക്കന് കിടന്നുറങ്ങുന്നു. പെട്ടെന്ന് അവന് എഴുന്നേറ്റു. സദസിനെതിരെ തിരിഞ്ഞു നിന്നു മൂത്രമൊഴിക്കുന്നു. അവിടേക്കു കടന്നു വരുന്നയാള്‍ ഛെ, റാസ്ക്കല്‍ എന്നുറക്കെ വിളിക്കുമ്പോള്‍, ആ ചെറുക്കന് പൊടുന്നനെ മൂത്രമൊഴിക്കുന്ന അതേ നില്‍പ്പില്‍ത്തന്നെ ഞെട്ടിത്തരിച്ചു സദസിനു നേരെ തിരിയുന്നു. നാടകത്തില്‍ മുഖം കാണിക്കുക എന്ന പ്രയോഗത്തെ തെറ്റിക്കുകയായിരുന്നു ആ പുതുമുഖം. കാരണം മൂത്രമൊഴിക്കുന്ന പോസില്‍ തിരിഞ്ഞപ്പോള്‍ കാണിച്ചതു മുഖം മാത്രമായിരുന്നില്ലല്ലോ... നാടകം പോര്‍ട്ടര്‍ കുഞ്ഞാലി രചന എന്‍. എന്‍ പിള്ള. ആര്‍ത്താര്‍ത്തു ചിരിക്കുന്ന കാണികള്‍ ഒരാവേശമായി തോന്നി ആ പയ്യന്. ശിഷ്ടകാലം ജീവിതം അരങ്ങിന്റെ ആവേശത്തിലായിരിക്കുമെന്ന് ഉറപ്പിക്കാനുള്ള പ്രായമൊന്നുമായിരുന്നില്ല അപ്പോള്‍. പക്ഷേ അരങ്ങുകള്‍ കാത്തിരിക്കുകയായിരുന്നു. പിന്നീട് മലയാളി നെഞ്ചേറ്റിയ നാടകങ്ങളുടെ അരങ്ങില്‍ അഭിനേതാവായി ഇദ്ദേഹം നിറഞ്ഞു. മലയാളത്തിന്റെ നാടകാചാര്യന് എന്‍. എന്‍ പിള്ളയുടെ മകന് നാടകത്തെക്കുറിച്ചു സംസാരിക്കുമ്പോള്‍ അതിന് അനുഭവങ്ങളുടെ കരുത്ത്, സിനിമാനടനെന്ന വിശേഷണത്തില്‍ ചോരാത്ത നാടകസ്നേഹം, അരങ്ങിനോടുള്ള ആത്മാര്‍ഥതയ്ക്കു മേക്കപ്പണിയിക്കാതെ നാടകനടന്‍ വിജയരാഘവന് സംസാരിക്കുന്നു വിശ്വകേരളകലാസമിതിയുടെ നാടകവണ്ടിയില്‍ സഞ്ചരിച്ച വഴികളെക്കുറിച്ച്.... ആദ്യകാലത്ത് അഭിനയത്തിന്റെ ബാല്യം പിന്നിടുമ്പോള്‍ കൂടെ അഭിനയിച്ചവരെല്ലാം പില്ക്കാലത്തു നാടറിഞ്ഞവര്‍ തന്നെയായിരുന്നു. ആത്മബലി എന്ന നാടകത്തില്‍ വിജയരാഘവന്റെ അച്ഛനായി അഭിനയിച്ചത് അന്തരിച്ച വിഖ്യാതനടന് ജോസ് പ്രകാശ്. സോങ് ആന്‍ഡ് ഡ്രാമ ഡിവിഷന്റെ അംഗീകാരം നേടിയ നാടകമായിരുന്നു എന്‍. എന്‍ പിള്ളയുടെ ആത്മബലി. പിന്നീടു പല ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ട നാടകം അരങ്ങിലെത്തിയപ്പോള്‍ ഒപ്പം നിരവധി പ്രഗത്ഭരുണ്ടായിരുന്നു. എന്‍. എന്‍ പിള്ള, ജോസ് പ്രകാശ് എന്നിവര്‍ക്കൊപ്പം മാവേലിക്കര എന്‍. പൊന്നമ്മ, വി. ടി തോമസ്, ഓമന തുടങ്ങിയവര്‍. അപ്പോഴും അഭിനയത്തെ ജീവിതോപാധിയായി എടുത്തിട്ടുണ്ടായിരുന്നില്ല വിജയരാഘവന്. അഭിനേതാക്കള്‍ക്ക് അസൗകര്യങ്ങള്‍ വരുമ്പോള്‍ പകരം വേഷമണിയുന്നയാള്‍. ഈശ്വരന് അറസ്റ്റില്‍ എന്ന നാടകത്തില്‍ അഭിനയിച്ചു കൊണ്ടിരുന്ന കോട്ടയം വല്സന് എന്ന നടനു ടൈഫോയ്ഡ് ബാധിച്ചു. പകരം അഭിനയിക്കാന്‍ ആളില്ലാതായപ്പോള്‍ ആ വേഷം വിജയരാഘവനിലേക്കെത്തി. സ്വര്‍ഗത്തിനും നരകത്തിനുമിടയിലുള്ള സ്ഥലത്താണു നാടകം നടക്കുന്നത്. എന്‍. എന്‍ പിള്ളയുടെ ഭാഷയില്‍പ്പറഞ്ഞാല്‍ സ്ഥലകാലങ്ങളില്ലാത്ത അപാരതയില്‍. അവിടേക്ക് എത്തുന്ന മണ്ടന്‍ ചാക്കോ എന്ന കഥാപാത്രമായിരുന്നു വിജയരാഘവന്. മരണദേവതയെ പ്രേമിക്കാന്‍ ശ്രമിക്കുന്ന, സൗകര്യമായിട്ട് എപ്പോഴോ ഒന്നു കാണാന്‍ കഴിയുക എന്നൊക്കെ ചോദിക്കുന്ന കഥാപാത്രം. ഒരിക്കല്‍ നാടകാവതരണം കഴിഞ്ഞപ്പോള്‍ എം. ടി വാസുദേവന്‍ നായര്‍ ഗ്രീന്‍ റൂമിലേക്കെത്തി എന്‍. എന്‍ പിള്ളയോടു ചോദിച്ചു, ആ കഥാപാത്രത്തെ അവതരിപ്പിച്ചതാരാണെന്ന്. മകനാണെന്ന് അദ്ദേഹത്തിന്റെ മറുപടി. അഭിനയം ഇഷ്ടമായെന്നു പറഞ്ഞാണ് എംടി അന്നു മടങ്ങിയതെന്നോര്‍ക്കുന്നു വിജയരാഘവന്. ആദ്യ അഭിനന്ദനങ്ങളുടെ ആഹ്ലാദം നിറയുന്ന വാക്കുകള്‍. ഗറില്ല എന്ന നാടകത്തോടെയായിരുന്നു അതൊരു പ്രൊഫഷനായി എടുക്കാന്‍ തീരുമാനിക്കുന്നത്. എത്തെല്‍വോയിച്ചിഷിന്റെ ഗി ഗാഡ് ഫ്ളൈ എന്ന നോവലിന്റെ പ്രേരണയില്‍ എന്‍. എന്‍ പിള്ള എഴുതിയ നാടകമാണു ഗറില്ല. ഗറില്ലയ്ക്കു ശേഷം നിരവധി നാടകങ്ങളില്‍ അഭിനയിച്ചു. ഫോളിഡോള്‍, ടു ബി ഓര് നോട്ട് ടു ബി, കണക്ക് ചെമ്പകരാമന്‍, വിഷമവൃത്തം.......നാടകത്തിന്റെ വസന്തകാലമായിരുന്നു അപ്പോള്‍. കെപിഎസിയും ഗീഥായും കാളിദാസ കലാകേന്ദ്രവുമാക്കെ ശക്തമായ നാടകങ്ങള്‍ അരങ്ങത്തെത്തിച്ചിരുന്ന കാലം. നാടകം കാണാന്‍ വേണ്ടി മാത്രം എത്തുന്ന പ്രേക്ഷകന് അക്കാലത്തുണ്ടായിരുന്നുവെന്നു പറയുന്നു വിജയരാഘവന്. പണം കൊടുത്തു ടിക്കറ്റ് എടുത്തേ നാടകം കാണാന്‍ കഴിയുമായിരുന്നുള്ളൂ. അങ്ങനെ വരുമ്പോള്‍ നാടകത്തിനു വിലയുണ്ട്. അമ്പലപ്പറമ്പില്‍ എത്തുന്നവന് ഉത്സവവും കാണും പൂരവും കാണും, കൂട്ടത്തില്‍ നാടകവും. നാടകത്തിനു മാത്രമായി പ്രേക്ഷകരുണ്ടായിരുന്നു കാലമായിരുന്നു അത്. കൊട്ടും പാട്ടും വിഷ്വല്‍ മാജിക്കുമൊന്നുമില്ലാതെ ജീവനുള്ള നാടകങ്ങള്‍ ഉണ്ടായിരുന്ന കാലത്തു ജനങ്ങള്‍ നാടകത്തെ അംഗീകരിച്ചിരുന്നു, അദ്ദേഹം പറയുന്നു. പരിഹസിച്ചു പവിത്രീകരിക്കുക എന്ന ശൈലിയിലുള്ള നാടകങ്ങളായിരുന്നു വിശ്വകേരള കലാസമിതി അവതരിപ്പിച്ച നാടകങ്ങളില്‍ അധികവും. അച്ഛന് നാടകം പരിശീലിപ്പിച്ചിരുന്ന രീതിയും വ്യത്യസ്തമായിരുന്നെന്നു പറയുന്നു വിജയരാഘവന്. ആദ്യം ഒരുമിച്ചിരുന്നു വായിക്കും. മനസിലേക്കു നാടകത്തിന്റെ കൃത്യമായ രൂപം തരും. ഒരിക്കലും ഡയലോഗ് കാണാപ്പാഠം പഠിക്കാന്‍ തന്നിരുന്നില്ല. കഥാപാത്രത്തെ മനസിലാക്കിക്കഴിഞ്ഞാല്‍ പിന്നെ അതായി മാറാനുള്ള സ്ട്രഗിള്‍ തുടങ്ങും. ആ സമയത്ത് അച്ഛന് ചിലപ്പോള്‍ അവതരിപ്പിക്കുന്നതു ശരിയായില്ലെന്നു പറഞ്ഞു വേദനിപ്പിക്കും, ഇറിറ്റേറ്റ് ചെയ്യും വിജയരാഘവന് പറയുന്നു. പക്ഷേ ഒടുവില്‍ കഥാപാത്രത്തിന്റെ ആത്മാവു മനസിലാക്കുന്ന നടനായുള്ള രൂപാന്തരപ്പെടലായിരിക്കും സംഭവിക്കുക. കര്ട്ടന് ഉയര്‍ന്നു കഴിഞ്ഞാല്‍ പിന്നെ ആള്‍ക്കൂട്ടത്തില്‍ തനിയെ എന്ന അവസ്ഥയാണ്. ഒരാള്‍ക്കും സഹായിക്കാന്‍ കഴിയില്ല. എന്‍. എന്‍ പിള്ളയുടെ മകനാണെന്നു പറഞ്ഞിട്ടൊന്നും കാര്യമില്ല, സഹായിക്കാന്‍ ആരുമുണ്ടാവില്ല. കഥാപാത്രത്തെ ഭംഗിയായി അവതരിപ്പിക്കുക എന്നതു നടന്റെ മാത്രം ചുമതലയായി മാറും. അഭിനയത്തിന്റെ കാര്യത്തില്‍ ഏറെ സ്വാധീനിച്ചിട്ടുള്ളതു ചിറ്റയാണെന്നു പറയുന്നു വിജയരാഘവന്, എന്‍. എന്‍ പിള്ളയുടെ സഹോദരിയും നടിയുമായ ജി. ഓമന. എസ്. കൊന്നനാടിന്റെ സുറുമയെഴുതിയ മിഴികളിലെ നായകനായിട്ടായിരുന്നു വിജയരാഘവന്റെ സിനിമാപ്രവേശം. അതിനു മുമ്പു എന്‍. എന്‍ പിള്ളയുടെ നാടകം കാപാലിക സിനിമയായപ്പോള്‍ ഒരു ചെറിയ വേഷവും ചെയ്തിരുന്നു. സുറുമയെഴുതിയ മിഴികള്‍ക്കു ശേഷം ഈ ശബ്ദം ഇന്നത്തെ ശബ്ദം, ആന തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. പിന്നീടു പൂര്‍ണമായും സിനിമയിലേക്കു മാറുന്നതു ജോഷിയുടെ ന്യൂഡല്‍ഹി എന്ന ചിത്രത്തോടെയാണ്. എങ്കിലും നാടകത്തെ ഉപേക്ഷിച്ചില്ല. 1994ല്‍ വിശ്വകേരളകലാസമിതിയുടെ ബാനറില്‍ കണക്ക് ചെമ്പകരാമന്‍ എന്ന നാടകത്തില്‍ തുടങ്ങി നിരവധി രചനകള്‍ വീണ്ടും അരങ്ങിലെത്തിച്ചു. ഒളശ്ശയിലെ ഡയനീഷ്യ എന്ന വീട്ടില്‍ നാടകസ്മരണകളുടെ കര്ട്ടന് വീഴുന്നതേയില്ല. ഇന്നും നാടകത്തെക്കുറിച്ചു സംസാരിക്കുമ്പോള്‍ അരങ്ങുകളില്‍ നിന്നും അരങ്ങുകളിലേക്കു പായുന്ന നാടകസംഘത്തെ പോലെ. അടുത്ത ബെല്ലിനായി കാത്തു നില്‍ക്കാതെ വിജയരാഘവന്റെ അരങ്ങനുഭവങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. യവനിക വീഴുന്നില്ല..</span></div>
അനൂപ് മോഹന്‍http://www.blogger.com/profile/03029853780834965715noreply@blogger.com0tag:blogger.com,1999:blog-4068470200340343843.post-72204435134766962872013-11-01T08:16:00.000-07:002013-11-01T08:16:05.116-07:00ഒരു പഞ്ചസാര കഥ <div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi7VxNteZ5Ipdrlc_-k1NEU93jrnuGD_rHc2SEl7Yn1azZmOAytMEAS-v90dNiJxpyHmg-0cybYUG8reoIr862p0Y7-yaeMsedIvFpqWXo6MEt3FSoBQCnQHsDHFQdFpu_9x5owPO5kPXo/s1600/74825989.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="214" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi7VxNteZ5Ipdrlc_-k1NEU93jrnuGD_rHc2SEl7Yn1azZmOAytMEAS-v90dNiJxpyHmg-0cybYUG8reoIr862p0Y7-yaeMsedIvFpqWXo6MEt3FSoBQCnQHsDHFQdFpu_9x5owPO5kPXo/s320/74825989.jpg" width="320" /></a></div>
<span style="font-family: Meera;"><span class="Apple-style-span" style="font-size: x-large;"><br /></span></span>
<span style="font-family: Meera;"><span class="Apple-style-span" style="font-size: x-large;">ഒരു പാടം കടന്നു വേണമായിരുന്നു സ്കൂളിലേക്ക്
പോകാന്‍. ആ സ്കൂള്‍ യാത്രയുടെ ത്രില്ലും അതു തന്നെയായിരുന്നു. പാടം
എത്തുന്നതിനു മുമ്പ്, ജാതിക്ക തോട്ടവും, ഒരുപാടു തിന്നാല്‍ നാവിലെ തൊലി
പോകുമെന്ന് പറഞ്ഞ് അമ്മ പേടിപ്പിച്ചിരുന്ന ഒരു പഴവും.... സ്ഥിരം
യാത്രയുടെ ആവര്‍ത്തന കാഴ്ചകളും അനുഭവങ്ങളുമായിരുന്നെങ്കിലും ഒരിക്കലും
മടുക്കാത്ത കാര്യങ്ങളായിരുന്നു അവയൊക്കെ. മഴ പെയ്താല്‍ നടവരമ്പ്
മുങ്ങിപ്പോകുന്ന പാടത്തിനു നടുവിലൂടെയുള്ള യാത്ര....<br /> ഇപ്പോള്‍ അതേ സ്കൂളില്‍ തന്നെയാണ് മകന് പഠിക്കുന്നതും. എന്നാല്‍
പാടത്തൂടെയുള്ള യാത്രയും ജാതിക്കയുമൊന്നുമില്ല. രാത്രി ഉറങ്ങാന്‍
കിടക്കുമ്പോള്‍ അച്ഛന്റ് സ്കൂള്‍ കഥകള്‍ കേള്‍ക്കുന്ന പതിവുണ്ട് മകന്.
പട്ടാളത്തില്‍ നിന്നു മടങ്ങിവന്നവന്റെ കഥ പറച്ചില് പോലെ, എത്ര
ആവര്‍ത്തിച്ചാലും അവനു തീരെ പരാതിയില്ല. <br />ഒരിക്കലൊരു കഥ അവനോട് പറഞ്ഞു. അതിങ്ങനെ<br /> ഒരിക്കല്‍ ഒരു വൈകുന്നേരം സ്കൂള്‍ വിട്ടു പതിവു സംഘങ്ങള്‍ക്കൊപ്പം
വരുമ്പോള്‍ വല്ലാത്ത ദാഹം. അടുത്തു കണ്ട വീട്ടില്‍ കയറി. ഒരു അമ്മൂമ്മ
ഇറങ്ങിവന്നു. ഇത്തിരി വെള്ളം തര്വോ എന്നു ചോദിച്ചു. അമ്മൂമ്മ അകത്തേക്കു
പോയി വെള്ളം തന്നു. നല്ല മധുരം. മധുരം ഉണ്ടോ, പഞ്ചാര
ഇട്ടിട്ടുണ്ട്ട്ടോ...അതൊരു സാധ്യതയായിരുന്നു. പിറ്റേദിവസം തൊട്ട് അതേ
സ്ഥലത്ത് എത്തുമ്പോള്‍, എവിടെ നിന്നാണെന്നറിയില്ല, വല്ലാത്ത ദാഹം....ആ
പതിവ് ആവര്‍ത്തിച്ചു. പിന്നെ എപ്പോഴാണു ആ ശീലം നിന്നതെന്ന് ഓര്‍മ്മയില്ല.
കുറച്ചുദിവസങ്ങള്‍ക്കു മുമ്പ് മോനെ സ്കൂളിലാക്കാന്‍ പോയപ്പോള്‍ ആ
അമ്മൂമ്മയെ കണ്ടു. ഓര്‍മ്മയുണ്ടോ എന്ന ചോദ്യങ്ങള്‍ക്കു മുമ്പില്‍ ആ പഴയ
പഞ്ചസാര വെള്ളത്തിന്റെ മധുരം വായിലും മനസിലും ഊറിയെത്തി..<br /></span></span><br />
<span style="font-family: Meera;"><span class="Apple-style-span" style="font-size: x-large;">ഈ കഥ പറഞ്ഞ് അവസാനിക്കുമ്പോള്‍, കുറച്ചു നേരം മിണ്ടാതെയിരുന്നു മകന്. എന്നിട്ടു ചോദിച്ചു...<br />
എവിടെയാ അച്ഛാ ആ വീട്.....<br />
പറഞ്ഞുകൊടുത്തില്ല പഞ്ചസാരയ്ക്കൊക്കെ ഇപ്പോ എന്താ വില </span>
</span></div>
അനൂപ് മോഹന്‍http://www.blogger.com/profile/03029853780834965715noreply@blogger.com0tag:blogger.com,1999:blog-4068470200340343843.post-3304937854359746012013-10-15T08:00:00.000-07:002014-10-01T08:03:54.024-07:00പറയണം അമ്മിണിച്ചേച്ചി മരിച്ചിട്ടില്ലെന്ന്.... <div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhSt5ot9zRi_hFSD0HPjOksc0p2pIBas5j3XOhOh8qc51RSirDsiH8f3du-lKrHrsqR8Y558HJZYkcM1YX0oUcZZqy0ggzRXpAvsQ-9dBf6bOI5LiA_8KQKZvP3WepKP2DmlhKb5ccl-uU/s1600/tv17alactress_jpg_18034e.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><span class="Apple-style-span" style="font-size: x-large;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhSt5ot9zRi_hFSD0HPjOksc0p2pIBas5j3XOhOh8qc51RSirDsiH8f3du-lKrHrsqR8Y558HJZYkcM1YX0oUcZZqy0ggzRXpAvsQ-9dBf6bOI5LiA_8KQKZvP3WepKP2DmlhKb5ccl-uU/s320/tv17alactress_jpg_18034e.jpg" height="320" width="232" /></span></a></div>
<span class="Apple-style-span" style="font-family: vaarthaUni, Verdana, Arial, sans-serif;"><span class="Apple-style-span" style="line-height: 24px;"><span class="Apple-style-span" style="line-height: normal;"><span class="Apple-style-span" style="font-size: x-large;"><br /></span></span></span></span><span class="Apple-style-span" style="font-size: x-large;">
</span><span class="Apple-style-span" style="font-family: vaarthaUni, Verdana, Arial, sans-serif;"><span class="Apple-style-span" style="font-size: x-large;"> മാവേലിക്കരയില്‍ നിശ്ചലമായിക്കിടക്കുന്ന ഒരു മൃതശരീരത്തിന്റെ അവസാനരംഗത്തോടെ ഒരു ജീവിതത്തിന്...നാടകത്തിനു തിരശീല. ഇനി അടുത്ത അരങ്ങില്ല. മേക്കപ്പിന്റെ ഗന്ധം ഘനീഭവിക്കുന്ന നാടകവണ്ടിയില്‍ മറ്റൊരു യാത്രയില്ല. മൂന്നു ബെല്ലുകള്‍ക്കപ്പുറം പിറവിയെടുക്കുന്ന നാടകമെന്ന അടങ്ങാത്ത ആവേശമില്ല. ആരും അറിയാതെ, അരങ്ങറിയാതെ, അഭ്രപാളിയറിയാതെ മാവേലിക്കര അമ്മിണി യാത്.. ചരമപ്പേജില്‍ ഒതുങ്ങിപ്പോയ ഒരു മരണവാര്‍ത്തയില്‍ നിന്നും മാവേലിക്കര അമ്മിണിയെ തലമുറകള്‍ തിരിച്ചറിയണം, അരങ്ങും അഭ്രപാളിയും ഉപേക്ഷിച്ച ശേഷമുള്ള ജീവിതമറിയണം, ഒടുവിലൊരുനാള്‍ എഴുന്നേല്‍ക്കാനാകാത്ത കിടക്കയില്‍ നിന്നും മരണം വിളിച്ചു കൊണ്ടു പോകുന്നു മാവേലിക്കര അമ്മിണി എന്ന നടിയെ. </span></span><br />
<span class="Apple-style-span" style="font-family: vaarthaUni, Verdana, Arial, sans-serif;"><span class="Apple-style-span" style="line-height: 24px;"><span class="Apple-style-span" style="line-height: normal;"><span class="Apple-style-span" style="font-size: x-large;">നിത്യഹരിതനായകന്റെ ആദ്യ അമ്മ. പ്രേംനസീര്‍ ആദ്യമായി വേഷമിട്ട മരുമകള്‍ എന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ അമ്മയായി അഭിനയിച്ചത് അമ്മിണിയായിരുന്നു. പിന്നെ എണ്ണായിരത്തോളം നാടകവേദികള്‍, കാഥിക, നര്‍ത്തകി..... ആറു മാസം മുമ്പു മാവേലിക്കരയിലെ ചെറുകോലിലുള്ള അമ്മിണിയുടെ വീട്ടിലേക്കു പോകുമ്പോള്‍ കൈവശമുണ്ടായിരുന്ന ജീവിതസംഗ്രഹം. എന്നാല്‍ സംഗ്രഹങ്ങളെ നിഗ്രഹിച്ചു കൊണ്ടൊരു ജീവിതം മുന്നില്‍ വിതുമ്പി നില്ക്കുന്നു. ചുളിവു വീണ മുഖത്തെ നീര്‍ച്ചാലുകളില്‍ കണ്ണീരൊഴുകുന്നതു തിരിച്ചറിയാനാകാതെ പതറുകയായിരുന്നു പലപ്പോഴും. ഏകാന്തതയുടെ ഇരുട്ടു വീണ മുറിയില്‍ ഒറ്റയ്ക്കു, കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാനാകാതെ. എണ്ണിയാലൊടുങ്ങാത്ത അരങ്ങുകളില്‍ നിറഞ്ഞുനിന്ന നടിയുടെ ലോകം ജനാലകള്‍ക്കിടയിലൂടെയുള്ള ഇത്തിരിക്കാഴ്ചയില്‍ ഒതുങ്ങിപ്പോയിരിക്കുന്നു. അഭിനയിച്ച നാടകരംഗങ്ങളെ വെല്ലുന്നതായിരുന്നു, അമ്മിണിയുടെ ജീവിതരംഗങ്ങള്‍...</span></span></span></span><br />
<span class="Apple-style-span" style="font-family: vaarthaUni, Verdana, Arial, sans-serif;"><span class="Apple-style-span" style="line-height: 24px;"><span class="Apple-style-span" style="line-height: normal;"><span class="Apple-style-span" style="font-size: x-large;"><br /></span></span></span></span>
<span class="Apple-style-span" style="font-family: vaarthaUni, Verdana, Arial, sans-serif;"><span class="Apple-style-span" style="line-height: 24px;"><span class="Apple-style-span" style="line-height: normal;"><span class="Apple-style-span" style="font-size: x-large;">മറിയാമ്മ, അമ്മിണിയായി </span></span></span></span><br />
<span class="Apple-style-span" style="font-family: vaarthaUni, Verdana, Arial, sans-serif;"><span class="Apple-style-span" style="line-height: 24px;"><span class="Apple-style-span" style="line-height: normal;"><span class="Apple-style-span" style="font-size: x-large;">നസീറിന്റെ അമ്മയായി...</span></span></span></span><br />
<span class="Apple-style-span" style="font-family: vaarthaUni, Verdana, Arial, sans-serif;"><span class="Apple-style-span" style="line-height: 24px;"><span class="Apple-style-span" style="line-height: normal;"><span class="Apple-style-span" style="font-size: x-large;"></span><span class="Apple-style-span" style="font-size: x-large;"><br /></span><span class="Apple-style-span" style="font-size: x-large;">വാലില്‍ പാപ്പിയുടെയും സാറാമ്മയുടെയും മകള്‍, മറിയാമ്മ. പിറവി ക്രൈസ്തവ കുടുംബത്തിലെങ്കിലും തിരുവാതിരയും നാടകവുമൊക്കെയായിരുന്നു താത്പര്യം. അക്കാലത്തു ചെറിയ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നെങ്കിലും ആ വേദിയില്‍ നിറഞ്ഞു നിന്നു. കണ്ടിയൂര്‍ വായനശാലക്കു വേണ്ടി അഭിനയിച്ച ഭാമാവിജയം ആയിരുന്നു ആദ്യനാടകം. പതിനാലു വയസില്‍ അരങ്ങിലെത്തിയതു നാടകനടി എസ്. ആര് പങ്കജത്തിന്റെ പ്രേരണയിലായിരുന്നു. അക്കാലത്തു തന്നെ കഥാപ്രസംഗത്തിലും സജീവമായിരുന്നു. കലാലോകത്തു നിറഞ്ഞപ്പോള്‍ മറിയാമ്മ എന്ന പേരു മാറ്റി, അമ്മിണിയായി, മാവേലിക്കര അമ്മിണിയായി. ഒറ്റനാടകങ്ങളില്‍ അഭിനയിച്ചു തുടങ്ങിയതോടെ പേരും പ്രശസ്തിയുമേറി. ആര്‍ട്ടിസ്റ്റ് പി. ജെ ചെറിയാന്റെ മിശിഹാചരിത്രം നാടകത്തില്‍ കന്യാമറിയമായി അഭിനയിച്ചതോടെ ഒരു നടി കൂടി പിറക്കുന്നു എന്നു മലയാള നാടകലോകം തിരിച്ചറിയുകയായിരുന്നു.<br />നാടകനടിയായി പ്രശസ്തയാവുമ്പോള്‍ കഥാപ്രസംഗം കൈവിട്ടിരുന്നില്ല. അങ്ങനെയൊരിക്കല്‍ കൊടുങ്ങല്ലൂര്‍ പള്ളിയില്‍ കഥാപ്രസംഗം അവതരിപ്പിച്ചു കൊണ്ടിരിക്കുന്നു. കുറച്ചാളുകള്‍ അന്വേഷിച്ചു വന്നതായി അറിഞ്ഞു. സിനിമയില്‍ അഭിനയിക്കാനുള്ള ക്ഷണം. സേലത്താണു സിനിമ, സംവിധാനം ചെയ്യുന്നതൊരു തമിഴനും. ഇന്റര്‍മീഡിയറ്റിനു പഠിക്കുന്ന ഒരു പയ്യനാണു നായകന്. അമ്മിണിക്ക് അവസരം ലഭിച്ചിരിക്കുന്നതു ആ പയ്യന്റെ അമ്മയായി അഭിനയിക്കാനും. എന്നാല്‍ നായകനും നായകന്റെ അമ്മയ്ക്കും ഒരേ പ്രായമായിരുന്നു എന്നതു മറ്റൊരു കാര്യം. ആ ഇന്റര്‍മീഡിയറ്റുകാരന്‍ പിന്നീടു മലയാള സിനിമയുടെ ചരിത്രമായി, നിത്യഹരിതനായകനായി പ്രേംനസീര്‍. മരുമകള്‍ ആയിരുന്നു ആ സിനിമ. അതിനുശേഷം എപ്പോള്‍ കാണുമ്പോഴും അമ്മേ എന്നു വിളിക്കുമായിരുന്നെന്നു അമ്മിണി ഓര്‍ക്കുന്നു, നല്ല മനുഷ്യനായിരുന്നു. രണ്ടു സിനിമകളില്‍ക്കൂടി അമ്മിണി അഭിനയിച്ചു, വിയര്‍പ്പിന്റെ വില, പുതിയ ആകാശം പുതിയ ഭൂമി.</span></span></span></span><br />
<span class="Apple-style-span" style="font-family: vaarthaUni, Verdana, Arial, sans-serif;"><span class="Apple-style-span" style="line-height: 24px;"><span class="Apple-style-span" style="line-height: normal;"><span class="Apple-style-span" style="font-size: x-large;"><br /></span></span></span></span>
<span class="Apple-style-span" style="font-family: vaarthaUni, Verdana, Arial, sans-serif;"><span class="Apple-style-span" style="line-height: 24px;"><span class="Apple-style-span" style="line-height: normal;"><span class="Apple-style-span" style="font-size: x-large;"> </span><span class="Apple-style-span" style="font-size: x-large;">അമ്മിണിച്ചേച്ചി മരിച്ചിട്ടില്ലെന്ന്</span></span></span></span><br />
<span class="Apple-style-span" style="font-family: vaarthaUni, Verdana, Arial, sans-serif;"><span class="Apple-style-span" style="line-height: 24px;"><span class="Apple-style-span" style="line-height: normal;"><span class="Apple-style-span" style="font-size: x-large;"></span><span class="Apple-style-span" style="font-size: x-large;"><br /></span><span class="Apple-style-span" style="font-size: x-large;">ജി. കെ പിള്ളയുടെ നാടകക്കമ്പനി, പി. എ തോമസിന്റെ നാടകസമിതി, നടന് ബഹദൂറിന്റെ നാടകക്കമ്പനി..... പേരില്ലാതെ പ്രശസ്തരുടെ നാടകക്കമ്പനികള്‍ നിറഞ്ഞുനിന്നിരുന്ന കാലത്തും അമ്മിണി തിരക്കുള്ള നടിയായി മാറുകയായിരുന്നു. എത്രയോ നാടകരാവുകള്‍. ബല്ലാത്ത പഹയന്, മാണിക്യകൊട്ടാരം തുടങ്ങിയ ഹിറ്റ് നാടകങ്ങള്‍. ഒടുക്കം എന്‍. എന്‍ പിള്ളയുടെ വിശ്വകേരള കലാസമിതിയിലെത്തി. പ്രേതലോകം നാടകത്തില്‍ തുടക്കം, വൈന്‍ഗ്ലാസ്, കാപാലിക, ഈശ്വരന് അറസ്റ്റില്‍, ക്രോസ്ബെല്‍റ്റ്.... ഇരുപത്തിരണ്ടു വര്‍ഷം വിശ്വകേരള കലാസമിതിയുടെ നാടകത്തിലുണ്ടായിരുന്നു അമ്മിണി.<br />"" ഞാന്‍ അനാഥയാണു മോനേ. അമ്മയില്ല അച്ഛനില്ല. സഹോദരങ്ങളില്ല. ഭര്‍ത്താവും മകളുമില്ല....'' ഇത് അമ്മിണി അഭിനയിച്ച നാടകത്തിലെ സംഭാഷണമല്ല. സ്വന്തം ജീവിതത്തിന്റെ ക്ലൈമാക്സില്‍ എത്തിനില്ക്കുമ്പോള് വിധി അമ്മിണിയുടെ അനുഭവങ്ങളാല്‍ ആവര്‍ത്തിപ്പിക്കുന്ന വാചകം. അരങ്ങിനും അഭ്രപാളിക്കുമിടയില്‍ കൈമോശം വന്നുപോയ ജീവിതം. നടിയായിരിക്കുമ്പോള്‍ത്തന്നെയായിരുന്നു വിവാഹം.എറണാകുളത്തുകാരന് ജോസഫ്. ഗര്‍ഭിണിയായിരിക്കുമ്പോള്‍ അദ്ദേഹം മരണമടഞ്ഞു. പിന്നെ മകളെ വളര്‍ത്താനുള്ള പരിശ്രമങ്ങളായിരുന്നു. അഭിനയം അന്നത്തിനുള്ള മാര്‍ഗമായി, മകളെ വളര്‍ത്തി, പഠിപ്പിച്ചു. ലീലാമ്മ ജോസഫ് എന്നായിരുന്നു മകളുടെ പേര്. ഒടുവില്‍ മകള്‍ക്കു ജോലി കിട്ടി, അമ്മിണിയുടെ അനിയത്തിയുടെ ഒപ്പം രാജസ്ഥാനിലായിരുന്നു ജോലി. ആദ്യശമ്പളം അമ്മയ്ക്ക് അയച്ചു കൊടുത്തു.<br />വിശ്വകേരളകലാസമിതിയിലായിരുന്നു അപ്പോള്‍. കുറെ ദിവസം തുടര്‍ച്ചയായി നാടകം. ആ സമയത്തൊന്നും വീട്ടിലെത്തിയിരുന്നില്ല. ദിവസങ്ങള്‍ക്കു ശേഷം വീട്ടിലെത്തുമ്പോള്‍ ആ ജീവിതത്തിലെ മറ്റൊരു രംഗം കാത്തു നില്ക്കുന്നുണ്ടായിരുന്നു. ഒരു വാര്‍ത്ത, പത്തു ദിവസങ്ങള്‍ക്കു മുമ്പ്, രാജസ്ഥാനില്‍വച്ചു അമ്മിണിയുടെ മകള്‍ മരണമടഞ്ഞു. അന്നു വൈകിട്ടും നാടകമുണ്ടായിരുന്നു. ചങ്ങനാശേരിയിലെ വേദിയില്‍ ക്രോസ്ബെല്‍റ്റ് നാടകത്തിലെ അമ്മുക്കുട്ടിയമ്മയായി വേഷപ്പകര്‍ച്ച. വേദിക്കു മുന്നില്‍ നിരന്നിരിക്കുന്ന കാഴ്ച്ചക്കാരന്റെ കൗതുകത്തിനു മുന്നില്‍ മകളെ നഷ്ടപ്പെട്ട അമ്മ അന്നും നല്ല നടിയായി.<br />അസുഖത്തിന്റെ തളര്‍ച്ച അരങ്ങുകളെ അന്യമാക്കി. ചേട്ടത്തിയുടെ മരുമകള്‍ പൊന്നമ്മയായിരുന്നു അമ്മിണിയുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത്. കുറച്ചുനാള്‍ മുമ്പ് വീണു കാലിലെ അസ്ഥിക്കു പൊട്ടലുണ്ടായതോടെ നടക്കാന്‍ കഴിയാതെയായി. പരസഹായമില്ലാതെ എഴുന്നേറ്റു നില്ക്കാന് പോലും പറ്റാത്ത അവസ്ഥയായിരുന്നു.<br />എണ്ണായിരത്തിലധികം അരങ്ങുകളില്‍ അഭിനയിച്ചിട്ടും അമ്മിണിക്ക് അര്‍ഹിക്കുന്നതൊന്നും ലഭിച്ചിരുന്നില്ല. ഗുരുപൂജാപുരസ്കാരവും അവാര്‍ഡും ഫെല്ലോഷിപ്പുമൊക്കെ വീതിച്ചു നല്കുമ്പോള് ആരും അമ്മിണിയെ ഓര്‍ത്തില്ല. ആഗോളനാടകങ്ങളെ അവതരിച്ചിറക്കുമ്പോഴും ഭൂതകാലനാടക രാവുകളെ അഭിനയം കൊണ്ടു വിസ്മയിപ്പിച്ച നടിയെ സംഗീത നാടക അക്കാഡമി പോലും ഓര്‍ത്തില്ല. ആരോടും പരാതി ഉണ്ടായിരുന്നില്ല, പരിഭവം പറഞ്ഞില്ല.<br />അന്നു തിരികെയിറങ്ങുമ്പോള്‍ ഒരു കാര്യമേ പറഞ്ഞിരുന്നുള്ളൂ, പഴയ നാടകക്കാരെ കാണുകയാണെങ്കില്‍ പറയണം, അമ്മിണിച്ചേച്ചി മരിച്ചിട്ടില്ലെന്ന്. ആ വാചകത്തില്‍ നിറഞ്ഞ പ്രതീക്ഷയുടെയും ആയുസൊടുങ്ങുന്നു - </span></span></span></span><span class="Apple-style-span" style="font-family: Meera;"><span class="Apple-style-span" style="font-size: x-large;">അതുവരെ അഭിനയിപ്പിച്ചു ഫലിപ്പിച്ച ഒരു നാടകസന്ദര്‍ഭത്തോടും
താരതമ്യപ്പെടുത്താന്‍ കഴിയില്ലായിരുന്നു അമ്മിണിചേച്ചിയുടെ അവസാനകാല
ജീവിതസന്ദര്‍ഭങ്ങള്‍. താരതമ്യം പോലും അസാധ്യമാക്കി വിജയിക്കുന്നു, ഇനിയും
നല്ല രചയിതാവിനുള്ള പുരസ്കാരം ലഭിക്കാത്ത വിധി എന്ന നാടകകൃത്ത്</span></span><br />
</div>
അനൂപ് മോഹന്‍http://www.blogger.com/profile/03029853780834965715noreply@blogger.com1tag:blogger.com,1999:blog-4068470200340343843.post-28820234652680229372013-10-13T06:12:00.000-07:002013-10-13T06:12:22.001-07:00അനുഭവങ്ങളേ നന്ദി...<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjRAe0B6RGl01StRcba97WbxjfyCa6lrhrzkENvMqQ11zvKZ1mkvQLnsVxWYeR7vnO_-9onD0PaM1Dsidnlwk0iz8vE4Y1ZWh4Z8IgUWwdLB2wK4ozlMwKBG3JM2pLR2Apefkd3O-zYpAc/s1600/Untitled.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="206" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjRAe0B6RGl01StRcba97WbxjfyCa6lrhrzkENvMqQ11zvKZ1mkvQLnsVxWYeR7vnO_-9onD0PaM1Dsidnlwk0iz8vE4Y1ZWh4Z8IgUWwdLB2wK4ozlMwKBG3JM2pLR2Apefkd3O-zYpAc/s320/Untitled.jpg" width="320" /></a></div>
<span class="Apple-style-span" style="font-family: vaarthaUni, Verdana, Arial, sans-serif;"><span class="Apple-style-span" style="font-size: x-large;"><br /></span></span>
<span class="Apple-style-span" style="font-family: vaarthaUni, Verdana, Arial, sans-serif;"><span class="Apple-style-span" style="font-size: x-large;"><br /></span></span>
<span class="Apple-style-span" style="font-family: vaarthaUni, Verdana, Arial, sans-serif;"><span class="Apple-style-span" style="font-size: x-large;">ദൂരെയെവിടെയോ ഒരു നാടകത്തിന്റെ അനൗണ്‍സ്മെന്റ് മുഴങ്ങുന്നു. വേദിയിലെ എല്ലാ വെളിച്ചവും കെട്ടു, ആകാംക്ഷയുടെ മൂന്നു ബെല്ലുകള്‍ മുഴങ്ങുമ്പോള്‍ വന്നെത്തി നില്ക്കുന്നതു വൈക്കത്തെ ചെമ്മനാത്തുക്കര എന്ന ഗ്രാമത്തില്‍. വൈക്കത്തിന്റെ വീഥികള്‍ കടന്നു ഗ്രാമത്തിന്റെ ഇടവഴികളിലേക്കു തിരിയുമ്പോള്‍ വെറുതെയോര്‍ത്തു, കാലങ്ങള്‍ക്കു മുമ്പ് എത്രയോ വട്ടം വേദികളിലേക്ക്, അരങ്ങിന്റെ രാവുകളിലേക്കു നാടകവണ്ടിയോടിയ വഴികള്‍. അരങ്ങിന്റെ നാലു ചുവരുകളില്‍ വേഷവൈവിധ്യത്തോടെ ജീവിതം ആടിത്തീരാനായുള്ള സഞ്ചാരങ്ങള്‍. എല്ലാ വേഷങ്ങളും അഴിച്ചുവച്ച്, നാടകമെന്ന ഭൂതകാലത്തെ ആവേശമായി അവശേഷിപ്പിച്ച ഒരാളെ കാണാനാണു യാത്ര. നീണ്ട വഴിയിലൂടെ ഒരു വീടിനു മുന്നിലേക്ക്, രംഗസജ്ജീകരണം പൂര്‍ത്തിയായ അരങ്ങു പോലെ, അവിടെയെവിടെയോ ഒരു അരങ്ങും, അവതരിച്ചിറങ്ങാന്‍ ഒരു നടനും കാത്തിരിക്കുന്നതു പോലെ. യവനികയ്ക്കു പിന്നില്‍ ഒരു നാടകജീവിതം കാത്തിരിക്കുന്നു. ജീവിതം തുടങ്ങുകയായി, അനുഗ്രഹിക്കുക, ആശിര്‍വദിക്കുക.....</span></span><br />
<span class="Apple-style-span" style="font-family: vaarthaUni, Verdana, Arial, sans-serif;"><span class="Apple-style-span" style="font-size: x-large;"><br /></span><strong><span class="Apple-style-span" style="font-size: x-large;"><span class="Apple-style-span" style="color: red;">ടി. കെ ജോണ്‍ ഇന്‍.</span>....</span></strong></span><br />
<span class="Apple-style-span" style="font-family: vaarthaUni, Verdana, Arial, sans-serif;"><strong><span class="Apple-style-span" style="font-size: x-large;"><br /></span></strong><span class="Apple-style-span" style="font-size: x-large;">കാണാനെത്തിയ ആള് അകത്തുണ്ടെന്ന അറിയിപ്പ്, അക്ഷരരൂപത്തില്‍ ടി. കെ ജോണ്‍ ഇന്‍ എന്ന രൂപത്തില്‍ തെളിഞ്ഞിരിക്കുന്നു. വേനലിനെ ഇളം തണുപ്പില്‍ തോല്‍പ്പിക്കുന്ന പൂമുഖത്തു കാത്തിരുന്നു. അകത്തേക്കുള്ള വാതിലില്‍ കര്ട്ടന് മാറ്റി, കറുത്ത തൊപ്പിയണിഞ്ഞു പ്രത്യക്ഷപ്പെടുമ്പോള്‍ ഏതോ നാടകത്തിലെ കഥാപാത്രം പോലെ തോന്നിച്ചു. ടി. കെ. ജോണ്‍ മാളവിക. ഒരു കാലത്തു കേരളത്തിലെ നാടകപ്രേമികളെ ഹരം കൊള്ളിച്ചിരുന്ന പേര്. ഒരു പോലെ പ്രശസ്തരായിരുന്ന നാടകസമിതിയും ഉടമയും നടനും സംവിധായകനും. പരീക്ഷണനാടകങ്ങള്‍ എന്ന മുന്‍വിശേഷണങ്ങളില്ലാതെ. നാടകവേദിയിലെ ത്രസിപ്പിക്കുന്ന ഒരുപാടു പരീക്ഷണങ്ങള്‍ക്കു തുടക്കം കുറിച്ച വ്യക്തി. സംസ്ഥാന സര്‍ക്കാരിന്റെ ഇത്തവണത്തെ എസ്. എല്‍ പുരം സദാനന്ദന് പുരസ്കാരം തേടിയെത്തുമ്പോള്‍, അതു നാടകവേദിക്കു നല്കിയ സംഭവാനകളെ മാനിച്ചു സാംസ്കാരിക കേരളം നല്കിയ അംഗീകാരങ്ങളുടെ അനിവാര്യമായ തുടര്‍ച്ച മാത്രം.<br />പ്രായാധിക്യവും ശാരീരിക അസ്വസ്ഥതകളും അസുഖങ്ങളും ശല്യം ചെയ്യുമ്പോഴും നാടകം എന്ന ഓര്‍മയ്ക്കു മുന്നില്‍ സാധ്യമാകും വിധം വാചാലനാകുന്നു അദ്ദേഹം. ഇരുപതാമത്തെ വയസില്‍ അരങ്ങില്‍ അഭിനയം തുടങ്ങുമ്പോള്‍, വൈക്കം തുരുത്തിക്കര വീട്ടില്‍ കുര്യന്റെയും കുട്ടിയമ്മയുടെയും മകന് പാരമ്പര്യമൊന്നും അവകാശപ്പെടാനുണ്ടായിരുന്നില്ല. വടവുകോട് സ്കൂളില്‍ പഠിക്കുന്ന കാലത്തു തന്നെ നാടകത്തില്‍ അഭിനയിച്ചിരുന്നു. സ്കൂളിലെ അധ്യാപകരെല്ലാം കലാകാരന്മാരായതു കൊണ്ടു തന്നെ അതിനുള്ള വഴി തെളിയുകയായിരുന്നു. പക്ഷേ അപ്പോഴും തന്റെ ജീവിത വഴികളില്‍ ഇനിയും ഒരുപാട് അരങ്ങുകള്‍ കാത്തിരിക്കുന്നുവെന്നു തിരിച്ചറിഞ്ഞില്ല അദ്ദേഹം. ഒടുവില്‍ വൈക്കം ചന്ദ്രശേഖരന് നായരുടെ വഴി എന്ന നാടകത്തില്‍ ജയില്‍പ്പുള്ളിയായി അഭിനയിക്കുമ്പോള്‍ ജീവിതം ഇനി നാടകത്തിലായിരിക്കുമെന്നു മനസിലാക്കുകയായിരുന്നു. </span></span><br />
<span class="Apple-style-span" style="font-family: vaarthaUni, Verdana, Arial, sans-serif;"><span class="Apple-style-span" style="font-size: x-large;"><br /></span><strong><span class="Apple-style-span" style="font-size: x-large;"><span class="Apple-style-span" style="color: red;">അഭിനയത്തിന്റെ അള്‍ത്താരയില്‍....</span></span></strong></span><br />
<span class="Apple-style-span" style="font-family: vaarthaUni, Verdana, Arial, sans-serif;"><strong><span class="Apple-style-span" style="font-size: x-large;"></span></strong><span class="Apple-style-span" style="font-size: x-large;"><b><br /></b>അമെച്വര്‍ നാടകങ്ങളിലൂടെയായിരുന്നു തുടക്കം. നാടു മുഴുവന്‍ സഞ്ചരിക്കുന്ന പ്രൊഫഷണല്‍ നാടകവേദിയുടെ സങ്കേതങ്ങളിലേക്ക് എത്തുന്നതിനു മുമ്പു തന്നെ അമെച്വര്‍ വേദിയില്‍ പയറ്റിത്തെളിഞ്ഞു. തകര്‍ന്ന ഹൃദയം, ചെകുത്താനും ചെങ്കോലും, രാവും പകലും തുടങ്ങിയ നാടകങ്ങളില്‍ അഭിനയിച്ചു. മലയാളിയുടെ കലാതാത്പര്യങ്ങളില്‍ നാടകത്തിനു പ്രഥമസ്ഥാനമുണ്ടായിരുന്ന കാലം. അമ്പലപ്പറമ്പുകളിലും ഫൈന്‍ അര്‍ട്സ് ഹാളുകളിലും നാടകം വേരുറച്ചിരുന്ന സമയം. ടി. കെ. ജോണ്‍ നാടകത്തിന്റെ ലോകത്തെത്തുമ്പോള്‍ നാടകത്തിന്റെ പ്രൗഡകാലം തന്നെയായിരുന്നു. അരങ്ങിനെ ആവാഹിച്ച നാടകരംഗത്തെ പ്രഗത്ഭരെ മലയാളി അംഗീകരിക്കാന്‍ മടിക്കാതിരുന്ന കാലത്തായിരുന്നു ഇദ്ദേഹത്തിന്റെ രംഗപ്രവേശം. സഹകരിച്ചതോ അതിപ്രഗത്ഭരോടൊപ്പവും.<br />വൈക്കം ചന്ദ്രശേഖരന് നായരുടെ ഡോക്ടര്‍, എന്‍. എന്‍ പിള്ളയുടെ ആത്മബലി, പൊന്‍കുന്നം വര്‍ക്കിയുടെ അള്‍ത്താര, കെ. ടി മുഹമ്മദിന്റെ കടല്‍പ്പാലം, എസ്. എല്‍ പുരത്തിന്റെ അഗ്നിപുത്രി തുടങ്ങിയ നാടകങ്ങളില്‍ അഭിനയിച്ചു. ധാരാളം വേദികളില്‍ എത്തി. എല്ലാം കേരളം അംഗീകരിച്ച നാടകങ്ങളായിരുന്നു എന്നതാണു പ്രത്യേകത. ഒ. മാധവന്, കാലയ്ക്കല്‍ കുമാരന്, മണവാളന് ജോസഫ്, കെ. പി. ഉമ്മര്‍, കവിയൂര്‍ പൊന്നമ്മ, വിജയകുമാരി തുടങ്ങിയവരുടെ ഒപ്പം ഇക്കാലയളവില്‍ അഭിനയിച്ചു. സ്വന്തമായി ഒരു സമിതി വേണമെന്ന മോഹം മനസില്‍ അപ്പോഴും ഉണ്ടായിരുന്നു. ഒടുവില്‍ പി. കെ. വിക്രമന് നായരില്‍ നിന്നും സംവിധാനം പഠിച്ച ശേഷം ആ സ്വപ്നം സഫലമാകുന്നു. നടനായി അരങ്ങിലെത്തിയ ടി. കെ. ജോണ്‍ ഒരു സമിതിയുടെ ഉടമയാകുന്നു. </span></span><br />
<span class="Apple-style-span" style="font-family: vaarthaUni, Verdana, Arial, sans-serif;"><span class="Apple-style-span" style="font-size: x-large;"><br /></span><strong><span class="Apple-style-span" style="font-size: x-large;"><span class="Apple-style-span" style="color: red;">അവതരണം വൈക്കം മാളവിക...</span></span></strong></span><br />
<span class="Apple-style-span" style="font-family: vaarthaUni, Verdana, Arial, sans-serif;"><strong><span class="Apple-style-span" style="font-size: x-large;"></span></strong><span class="Apple-style-span" style="font-size: x-large;"><b><br /></b>അതൊരു തുടക്കമായിരുന്നു. മലയാളിയുടെ മനസില്‍ ചേക്കേറിയ എണ്ണം പറഞ്ഞ നാടകസമിതിയില്‍ ഒന്നായി വൈക്കം മാളവിക മാറുകയായിരുന്നു, ചുരുങ്ങിയ കാലം കൊണ്ടു തന്നെ. നാടകരംഗത്തെ പ്രമുഖരുടെ രചനയില്‍ നിരവധി നാടകങ്ങള്‍ മാളവികയുടെ ബാനറില്‍ അരങ്ങിലെത്തി. വൈക്കം ചന്ദ്രശേഖരന് നായരുടെ വെളിച്ചമേ നയിച്ചാലും, പി. ജെ. ആന്റണിയുടെ പ്രളയം, പൊന്‍കുന്നം വര്‍ക്കിയുടെ തിരുവാതിര, എ. കെ. ലോഹിതദാസിന്റെ അവസാനം വന്ന അതിഥി.....അങ്ങനെ അനേകം നാടകങ്ങള്‍, എല്ലാ നാടകങ്ങളും സംവിധാനം ചെയ്തതും പ്രധാന വേഷത്തില്‍ അരങ്ങിലെത്തിയതും ജോണ്‍ തന്നെയായിരുന്നു. വൈക്കം മാളവികയുമായി പതിനായിരത്തിലധികം വേദികളില്‍ ജോണ്‍ എത്തി. 1969ലായിരുന്നു വൈക്കം മാളവിക രൂപീകരിക്കുന്നത്. പിന്നീടുള്ള മുപ്പത്താറു വര്‍ഷം സജീവനാടകവേദിയുടെ സ്പന്ദനമായി വൈക്കം മാളവികയും ടി. കെ. ജോണും നിലകൊണ്ടു.<br />നാടകവേദിയില്‍ ഒരുപാടു പരീക്ഷണങ്ങള്‍ നടത്തിയിരുന്നു അദ്ദേഹം. ലൈറ്റിങ്ങിലും രംഗസജ്ജീകരണത്തിലും മാറ്റങ്ങള്‍ കൊണ്ടു വന്നു. വേദിയില്‍ ആദ്യമായി സ്റ്റെയര്‍ കെയ്സ് പ്രത്യക്ഷപ്പെട്ടതൊക്കെ വൈക്കം മാളവികയുടെ നാടകത്തിലായിരുന്നു. ജീവസുറ്റ നാടകത്തിന്റെ പിന്‍ബലത്തില്‍ അരങ്ങിലെത്തിയ അത്ഭുതങ്ങളെ കാണികള്‍ അംഗീകരിച്ചു. </span></span><br />
<span class="Apple-style-span" style="font-family: vaarthaUni, Verdana, Arial, sans-serif;"><span class="Apple-style-span" style="font-size: x-large;"><br /></span><strong><span class="Apple-style-span" style="font-size: x-large;"><span class="Apple-style-span" style="background-color: red;">അനുഭവങ്ങളേ നന്ദി...</span></span></strong></span><br />
<span class="Apple-style-span" style="font-family: vaarthaUni, Verdana, Arial, sans-serif;"><strong><span class="Apple-style-span" style="font-size: x-large;"></span></strong><span class="Apple-style-span" style="font-size: x-large;"><b><br /></b>മാളവികയുടെ ബാനറില്‍ അവസാനം അരങ്ങിലെത്തിയ നാടകം, അനുഭവങ്ങളേ നന്ദി. കാലങ്ങളോളം നീണ്ട നാടകജീവിതത്തിലൂടെ അറിഞ്ഞ അനുഭവങ്ങള്‍ക്കു നന്ദി പറഞ്ഞു കൊണ്ടൊരു അവസാനം. പയറ്റിത്തെളിഞ്ഞ അരങ്ങൊഴിയുമ്പോഴും അഭിനയം ആ രക്തത്തില്‍ തന്നെയുണ്ടായിരുന്നു. നാടകത്തില്‍ നിറഞ്ഞു നില്ക്കുമ്പോള്ത്തന്നെ സിനിമയിലും സാന്നിധ്യമറിയിച്ചു. കന്മദം, വജ്രം, അരയന്നങ്ങളുടെ വീട്, മണിയറ കള്ളന്, ബാലേട്ടന്.... എസ്. എല്‍. പുരം സദാനന്ദന് പുരസ്കാരത്തില്‍ എത്തിനില്‍ക്കുന്ന അംഗീകാരം, അതിനു മുമ്പേ സംഗീത നാടക അക്കാഡമിയുടെ ഫെല്ലോഷിപ്പ്, ഗുരുപൂജാ പുരസ്കാരം, മലയാളി സമാജം അവാര്‍ഡുകള്‍....<br />പഴയ ആളുകളില്‍ ഇപ്പോള്‍ വിജയകുമാരി മാത്രമേ ജീവിച്ചിരിക്കുന്നുള്ളൂ. ചില നാടകപ്രവര്‍ത്തകരൊക്കെ വരാറുണ്ട്. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ഈ പുരസ്കാരമെന്നു പറയുന്നു ജോണ്‍. ഒരുപാടു സന്തോഷം തോന്നി. ഒരു കാലത്തു സഹകരിക്കാന്‍ കഴിഞ്ഞ എസ്. എല്‍ പുരം സദാനന്ദന്റെ പേരില്‍ത്തന്നെയുള്ള പുരസ്കാരം ആകുമ്പോള്‍ ആ സന്തോഷം ഇരട്ടിക്കുന്നു. ഭാര്യ ആലിസും ആറു മക്കളും അടങ്ങുന്നതാണു ജോണിന്റെ കുടുംബം. അസുഖത്തിന്റെ അസ്വസ്ഥതകളുള്ളതു കൊണ്ടു തന്നെ ഇപ്പോള്‍ വിശ്രമജീവിതത്തിന്റെ അരങ്ങില്‍..<br />അരങ്ങില്‍ ഗാംഭീര്യത്തോടെ പ്രത്യക്ഷപ്പെട്ട നടന്റെ അതേ ഭാവങ്ങളോടെത്തന്നെയാണ് ഇദ്ദേഹം ഇപ്പോഴും മുന്നിലിരിക്കുന്നത്. എഴുപത്തഞ്ചാം വയസില്‍ ശരീരത്തെ തളര്‍ത്തുന്ന അസുഖങ്ങളുണ്ടെങ്കിലും, ആ മനസിലിപ്പോഴും നാടകം നിറഞ്ഞുനില്ക്കുന്നു. ചിത്രങ്ങള്‍ പകര്‍ത്തുമ്പോള്‍ ചിരിക്കാന്‍ മടിക്കുന്ന മുഖം, ഒരു പക്ഷേ ആ മുഖത്തു ഭാവങ്ങള്‍ നിറയണമെങ്കില്‍ മൂന്നാമത്തെ ബെല്ല് മുഴങ്ങണമായിരിക്കും.... ജീവിതം വീണ്ടുമൊരു കലാകാരന് ആദരവര്‍പ്പിക്കുന്നു... അനുഭവങ്ങളേ നന്ദി .............</span></span></div>
അനൂപ് മോഹന്‍http://www.blogger.com/profile/03029853780834965715noreply@blogger.com1tag:blogger.com,1999:blog-4068470200340343843.post-81417867117125671712013-10-01T00:00:00.003-07:002014-07-29T00:41:14.967-07:00അനന്തപുരിയെ പ്രണയിക്കുന്നവര്‍ക്ക്<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhd1-kW0WOFa4tgw85PCV2x3AvJyN3rl1rZKOGEkFTOyjniCkmlI8XRO-AHhPCEejXxCcje23vIQKoagsqFl2mstlAhbAZnUHBhJKUzTXjU44aUiVD-qAJywFPdnb00DFy0skrMSmoLyy4/s1600/7448355.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><span class="Apple-style-span" style="font-size: x-large;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhd1-kW0WOFa4tgw85PCV2x3AvJyN3rl1rZKOGEkFTOyjniCkmlI8XRO-AHhPCEejXxCcje23vIQKoagsqFl2mstlAhbAZnUHBhJKUzTXjU44aUiVD-qAJywFPdnb00DFy0skrMSmoLyy4/s320/7448355.jpg" height="240" width="320" /></span></a></div>
<div class="separator" style="clear: both; text-align: center;">
</div>
<span style="-webkit-text-size-adjust: auto; -webkit-text-stroke-width: 0px; color: black; display: inline !important; float: none; font-family: Meera; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: 2; text-align: start; text-indent: 0px; text-transform: none; white-space: normal; widows: 2; word-spacing: 0px;"><span class="Apple-style-span" style="font-size: x-large;"><br /></span></span>
<span style="-webkit-text-size-adjust: auto; -webkit-text-stroke-width: 0px; color: black; display: inline !important; float: none; font-family: Meera; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: 2; text-align: start; text-indent: 0px; text-transform: none; white-space: normal; widows: 2; word-spacing: 0px;"><span class="Apple-style-span" style="font-size: x-large;"><br /></span></span>
<span style="color: white;"><span style="-webkit-text-size-adjust: auto; -webkit-text-stroke-width: 0px; display: inline !important; float: none; font-family: Meera; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: 2; text-align: start; text-indent: 0px; text-transform: none; white-space: normal; widows: 2; word-spacing: 0px;"><span class="Apple-style-span" style="font-size: x-large;">സമര്‍പ്പണം : അനന്തപുരിയെ പ്രണയിക്കുന്നവര്‍ക്ക്</span></span><span class="Apple-style-span" style="font-size: x-large;"><br style="-webkit-text-stroke-width: 0px; font-family: Meera; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: 2; text-align: start; text-indent: 0px; text-transform: none; white-space: normal; widows: 2; word-spacing: 0px;" /></span><span style="-webkit-text-size-adjust: auto; -webkit-text-stroke-width: 0px; display: inline !important; float: none; font-family: Meera; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: 2; text-align: start; text-indent: 0px; text-transform: none; white-space: normal; widows: 2; word-spacing: 0px;"><span class="Apple-style-span" style="font-size: x-large;">കുടപ്പനക്കുന്നില്‍ എന്റെ അച്ഛന്റെ ചേച്ചിയുടെ വീടിനപ്പുറത്തു നിന്നാണ് ദൂരദര്‍ശനെന്ന മഹാത്ഭുതം ടെലിവിഷനില്‍ വിരുന്നെത്തുന്നതെന്ന അറിവ് അത്ഭുതം മാത്രമായിരുന്നില്ല, ഒരു അഹങ്കാരവുമായിരുന്നു എനിക്ക്. കൊച്ചമ്മായിയുടെ വീട്ടില്‍ നിന്നാല്‍ കാണാവുന്ന ദൂരദര്‍ശന്റെ ടവര്‍ലൈറ്റും, കെട്ടിടവുമൊക്കെ എന്റെ അതിഭാവുകത്വം നിറഞ്ഞ കഥയിലെ കഥാപാത്രങ്ങളായി പലവട്ടം കൂട്ടുകാരുടെ മുന്നില്‍ അവതരിപ്പിച്ചിറങ്ങി. എറണാകുളം ജില്ലയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലെ കുട്ടികള്‍ക്ക് ദൂരദര്ശന് പിറക്കുന്ന നാട് ഒരു അത്ഭുതം തന്നെയായിരുന്നു. സത്യത്തില്‍ എനിക്കും. എന്നാല്‍ ഇതൊക്കെ എത്ര കണ്ടതാ എന്ന ഭാവം സ്ഥിരമായി മുഖത്തു നിറച്ചു നിര്‍ത്തി ഞാന്‍, എന്നും. </span></span><span class="Apple-style-span" style="font-size: x-large;"><br style="-webkit-text-stroke-width: 0px; font-family: Meera; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: 2; text-align: start; text-indent: 0px; text-transform: none; white-space: normal; widows: 2; word-spacing: 0px;" /></span><span style="-webkit-text-size-adjust: auto; -webkit-text-stroke-width: 0px; display: inline !important; float: none; font-family: Meera; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: 2; text-align: start; text-indent: 0px; text-transform: none; white-space: normal; widows: 2; word-spacing: 0px;"><span class="Apple-style-span" style="font-size: x-large;">ഇന്നും അനന്തപുരിയിലെ ഈ ചെറിയ ഗ്രാമം ഒരു ആവേശമാണ്. തീവണ്ടിയേയും ആ യാത്രയേയും ഏറെ സ്നേഹിക്കുന്ന ഭൂതകാലം കൈമോശം വന്നു പോയിട്ടില്ലാത്തതിനാല്‍ എന്റെ കുടപ്പനക്കുന്ന് യാത്രകള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു. അപരിചിതരുടെ അനന്തപുരിയിലേക്കുള്ള യാത്രകള്‍ എന്നും തുടര്‍ന്നു കൊണ്ടേയിരുന്നു. അവധിക്കാലത്ത് തിരുവനന്തപുരത്തേക്ക് പോകുന്ന യാത്രയുടെ കൗതുകവും ആവേശവും സുഹൃത്തുക്കള്‍ക്കു മേല്‍, ലഡാക്കില്‍ ജോലി ചെയ്ത പട്ടാളക്കാരന്റെ വെടിയുണ്ടകഥകള്‍ പോലെ പലവട്ടം തുളച്ചിറങ്ങി.</span></span><span class="Apple-style-span" style="font-size: x-large;"><br style="-webkit-text-stroke-width: 0px; font-family: Meera; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: 2; text-align: start; text-indent: 0px; text-transform: none; white-space: normal; widows: 2; word-spacing: 0px;" /></span><span style="-webkit-text-size-adjust: auto; -webkit-text-stroke-width: 0px; display: inline !important; float: none; font-family: Meera; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: 2; text-align: start; text-indent: 0px; text-transform: none; white-space: normal; widows: 2; word-spacing: 0px;"><span class="Apple-style-span" style="font-size: x-large;">ആദ്യം മകനായി, ഭര്‍ത്താവായി, അച്ഛനായി.................ആ നഗരത്തില്‍ പോയവര്‍ഷങ്ങളുടെ കാലത്തിന്റെ കല്പ്പടവുകളില് വന്നിറങ്ങുമ്പോള്‍ എനിക്കും വേഷം പലതായിരുന്നു. കഷ്ടപ്പാടുകളുടെ തയമ്പ് വീണ അച്ഛന്റെ കൈകളില്‍ മുറുകെപിടിച്ച്, ആ മണ്ണിലൂടെ നടന്നു. മാസശമ്പളത്തില്‍ ഒതുങ്ങാത്ത ജീവിതക്കണക്കുകളില്‍ ആ യാത്രയുടെ ചെലവുകള്‍ എങ്ങനെ അച്ഛന് എഴുതിച്ചേര്‍ക്കുമെന്നറിയില്ലായിരുന്ന്ു അന്ന്. പിന്നീട് ജീവിതത്തില്‍ അച്ഛന്റെ, ഭര്‍ത്താവിന്റെ വേഷമണിയുമ്പോള്‍ കാലത്തിന്റെ ആ കണക്കുപുസ്തകം എനിക്കു മുന്നില്‍ നിവര്‍ന്നിരുന്നു, വ്യക്തമായിത്തന്നെ.</span></span><span class="Apple-style-span" style="font-size: x-large;"><br style="-webkit-text-stroke-width: 0px; font-family: Meera; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: 2; text-align: start; text-indent: 0px; text-transform: none; white-space: normal; widows: 2; word-spacing: 0px;" /></span><span style="-webkit-text-size-adjust: auto; -webkit-text-stroke-width: 0px; display: inline !important; float: none; font-family: Meera; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: 2; text-align: start; text-indent: 0px; text-transform: none; white-space: normal; widows: 2; word-spacing: 0px;"><span class="Apple-style-span" style="font-size: x-large;">അമ്മേ, അച്ഛന് എന്നെ ജനലിന്റെ അരികില്‍ ഇരുത്തുന്നില്ല... ഈ വാചകം എന്റെ മകന് അവന്റെ അമ്മയോട് പറഞ്ഞതാണ്. നാലു വയസുകാരന് മകനോട് വഴക്കിട്ട്, ജനലരികില്‍ പാടങ്ങളുടെ കാഴ്ച കണ്ടു നീങ്ങാനുള്ള സ്വാര്‍ത്ഥ ബാല്യകൗതുകം ഇനിയും കൈമോശം വന്നിട്ടില്ല. തമ്പാനൂരിലെ തിരുവനന്തപുരം ഗന്ധം പരിചിതമായാലും, ഓരോ തവണയും വന്നിറങ്ങുമ്പോള്‍ ആവേശമാണ്. പണ്ടൊരു ട്രങ്ക്പ്പെട്ടിയുമായി തിരുവനന്തപുരത്ത് വന്നിറങ്ങിയതും, വേരുറയ്ക്കാത്ത മണ്ണില്‍ ജീവിതത്തിന്റെ വിത്തു പാകിയതും, മക്കളെ വളര്‍ത്തിയതുമൊക്കെ അച്ഛന്റെ സഹോദരിയുടെ വാക്കുകളിലൂടെ എത്രയോ വട്ടം ആവര്‍ത്തിച്ചിരിക്കുന്നു. പിന്നീട് പലവട്ടം ശ്രീപത്മനാഭന്റെ നഗരത്തിലെ അപരിചിത വഴികള്‍ പരിചിതമാക്കി നടന്നു തളര്‍ന്നിരിക്കുന്നു. ന്ല്ല ചായ കിട്ടുന്ന, നല്ല വട കിട്ടുന്ന എത്രയോ ചായക്കടകളുടെ രുചികള്‍ സ്വായത്തമാക്കിയിരിക്കുന്നു. എങ്കിലും ആദ്യമായി ഒരു നഗരത്തില്‍ വന്നിറങ്ങുന്ന ആവേശത്തോടെ ഇന്നും ആ യാത്ര തുടരാന്‍ കഴിയുന്നു. ഒരിക്കലും മടുക്കാതെ</span></span><span class="Apple-style-span" style="font-size: x-large;"><br style="-webkit-text-stroke-width: 0px; font-family: Meera; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: 2; text-align: start; text-indent: 0px; text-transform: none; white-space: normal; widows: 2; word-spacing: 0px;" /></span><span style="-webkit-text-size-adjust: auto; -webkit-text-stroke-width: 0px; display: inline !important; float: none; font-family: Meera; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: 2; text-align: start; text-indent: 0px; text-transform: none; white-space: normal; widows: 2; word-spacing: 0px;"><span class="Apple-style-span" style="font-size: x-large;">ഇന്നും, ഒരു തിരുവനന്തപുരം യാത്രയുടെ തലേന്ന്, കലാലയത്തില്‍ നിന്നും വിനോദയാത്ര പോകുന്നതിന്റെ തലേന്നത്തെ എക്സൈറ്റ്മെന്റാണ്. മുപ്പതാം വയസിലും ആ യാത്രാവേശം അനുഭവിക്കാന്‍ കഴിയുന്നു........................സമര്‍പ്പിക്കുന്നു അനന്തപുരിയെ അഗാധമായി പ്രണയിക്കുന്നവര്‍ക്ക്....</span></span></span></div>
അനൂപ് മോഹന്‍http://www.blogger.com/profile/03029853780834965715noreply@blogger.com1tag:blogger.com,1999:blog-4068470200340343843.post-55469503092664766522013-09-05T08:00:00.001-07:002013-09-05T08:00:36.042-07:00 സ്മരണകളുടെ ജീവിതപുസ്തകത്തില്‍ നിന്ന്<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiqhBt5j-gGaWwjoGKvyV1woYYx88GbA92ttIUZqlcq1lJO5wUeN9snZh5SHAhdCVqpArKZMBBj9KGsFPst_tOxyhpHtNkpCmRMTidPJoTTGI908Rj7J94Oa4yT-cfA-N8m5Etp7Fa412Q/s1600/06092013364.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><span class="Apple-style-span" style="font-size: x-large;"><img border="0" height="240" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiqhBt5j-gGaWwjoGKvyV1woYYx88GbA92ttIUZqlcq1lJO5wUeN9snZh5SHAhdCVqpArKZMBBj9KGsFPst_tOxyhpHtNkpCmRMTidPJoTTGI908Rj7J94Oa4yT-cfA-N8m5Etp7Fa412Q/s320/06092013364.jpg" width="320" /></span></a></div>
<span style="font-family: Meera; font-size: medium;"><span class="Apple-style-span" style="font-size: x-large;"><br /><br />
ഒരിക്കലൊന്നു പോയി കാണണം എന്ന ഒരിക്കലും നടക്കാത്ത വാചകം മാത്രം
ശേഷിക്കുന്നു. പിന്നീടൊരിക്കലും കാണാനാകാതെ ഹക്കീം ഇക്ക പോവുന്നു.
സിനിമാനടന് ഹക്കീം അന്തരിച്ചെന്ന വാചകത്തിന്റെ നിര്‍വികാരതയിലേക്ക്
തളയ്ക്കാന്‍ കഴിയാത്ത വിയോഗം. നഗരം നവവത്സരത്തിന്റെ നൈമിഷിക ലഹരിയുടെ
മണിക്കൂറുകളിലൂടെ കടന്നു പോകുന്ന ഒരു സായാഹ്നത്തിലായിരുന്നു അദ്ദേഹത്തെ
ആദ്യമായി പരിചയപ്പെട്ടത്. കായലിനക്കരെ യാത്രയാകാന്‍ കാത്തുകിടക്കുന്ന
നൗകയുടെ പശ്ചാത്തലത്തില്‍ വിരിയുന്ന വര്‍ണ്ണപ്പൂത്തിരികള്‍. സുഭാഷ്
പാര്‍ക്കിന്റെ ജനസഞ്ചയത്തിനിടയില്‍ സിനിമകളില്‍ പരിചിതമായ മുഖം.
പരിചയപ്പെട്ടു. പരിചയം സൗഹൃദമായി വളരുമ്പോഴേക്കും ജീവിതത്തിന്റെ നഷ്ടങ്ങളും
യാദൃച്ഛികതകളും അത്ഭുതങ്ങളുമൊക്കെ വിവരിച്ച ആ ജീവിതകഥ ഞങ്ങളെ
അത്ഭുതപ്പെടുത്തിക്കൊണ്ടിരുന്നു.<br />
പിന്നെ സ്വാമിപ്പടിയിലെ വാടകവീട്ടില്‍, ഉച്ചയൂണിന്റെ ഒത്തൊരുമയ്ക്കുശേഷം
അദ്ദേഹത്തിന്റെ ഭാര്യ ദേവിച്ചേച്ചിയുടെ ഗസല്‍, ഒരു പിടി അവലുമായി.....കാല്
നോക്കി ഫലം പറയാമെന്ന അപൂര്‍വ പ്രവചനസാധ്യതയുടെ അത്ഭുതങ്ങളിലേക്കും ഹക്കീം
ഇക്ക ഞങ്ങളെ കൊണ്ടു പോയി. എന്റെ ഗുരുനാഥന് എന്ന ആദരവോടെ സംവിധായകന്
ജയരാജിനൊപ്പം ചേര്‍ന്ന കഥകള്‍.... അങ്ങനെയങ്ങനെ ഒരു പത്രപ്രവര്‍ത്തകനെ
പ്രലോഭിപ്പിക്കുംവിധം ആ ജീവിതം തുടിച്ചു നിന്നു. ഇടയ്ക്ക് ഫോണ്‍
കോളുകളിലൂടെ, വഴിയില്‍ എവിടെയെങ്കിലും കാണുമ്പോള്‍ പിന്നീടൊരിക്കല്‍
എല്ലാവരെയും കൂട്ടി വീട്ടിലെത്താമെന്ന നടക്കാത്ത ഉറപ്പിന്റെ
കരുത്തില്‍......<br />
പിന്നീട് കാലത്തിന്റെ കലണ്ടറുകള്‍ മറിഞ്ഞപ്പോള്‍
ജീവിതപ്രാരാബ്ധങ്ങള്‍ക്കിടയില്‍, തിരക്കുകള്‍ക്കിടയില്‍
ഇടയ്ക്കെപ്പോഴെങ്കിലും ഓര്‍ക്കുന്ന വ്യക്തിയായി മാറി. മംഗളത്തില്‍
ശ്യാമിനൊപ്പം ചേരുന്ന സായാഹ്നങ്ങളില്‍ ഇക്കയുടെ വീട്ടില്‍ പോയതും
പരിചയപ്പെട്ടതുമൊക്കെ കടന്നു വന്നു. <br />
എന്നാല്‍ ഒടുവില്‍ ഹക്കീം ഇക്കയെ കണ്ടത് ഒരിക്കലും മറക്കാനാകാത്ത ഓര്‍മ്മയായി നില്ക്കുന്നു.<br />
പതിവുപോലെ പാസഞ്ചര്‍ നോര്‍ത്ത് റെയ്ല്‍വേ സ്റ്റേഷന്റെ
പ്ലാറ്റ്ഫോമിലേക്ക് എത്തുന്നു. പ്ലാറ്റ്ഫോമിലെ ഇരിപ്പിടത്തില്‍ ഇക്കയും
ചേച്ചിയും ഇരിക്കുന്നതു തീവണ്ടി നിര്‍ത്തുന്നതിനു മുമ്പേ കണ്ടിരുന്നു.
അടുത്തേക്ക് ചെന്നു. നേരെ മുമ്പില്‍ നിന്ന് ഇക്കയോട് ചോദിച്ചു,
മനസിലായോ...?<br />
ആ കണ്ണുകള്‍ എന്റെ മുഖത്ത് ഒരു അപരിചിതനെ തിരിച്ചറിയുമ്പോള്‍
വിശ്വസിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. അസുഖങ്ങളുടെ ആഴങ്ങളിലെവിടെയോ ആ
നവവത്സരപരിചയത്തിന്റെ വര്‍ഷം ഒടുങ്ങിയിരിക്കുന്നു. സ്മരണകളുടെ
ജീവിതപുസ്തകത്തില്‍ നിന്നും എന്റെ പേരു മറഞ്ഞിരിക്കുന്നു. ഒന്നും
മിണ്ടാതെ, തിരിച്ചറിയാതെ ഒരു നിമിഷം അദ്ദേഹത്തിനു മുന്നില്‍ നിന്നു.
വാക്കുകളില്‍ വിവരിക്കാന്‍ കഴിയാത്ത അനുഭവങ്ങളിലൂടെ കടന്നു പോയതിനാലാകാം,
വിദൂരതയിലേക്ക് നിറഞ്ഞ കണ്ണുകള്‍ പായിച്ച് ദേവിച്ചേച്ചിയും ഇരുന്നു.
ഓഫിസിലേക്ക് നടക്കുമ്പോള്‍ പരിചിതനായ ഒരു അപരിചിതന്റെ മുഖഭാവങ്ങള്‍
വല്ലാതെ വേദനിപ്പിക്കുന്നുണ്ടായിരുന്നു.. പിന്നീടൊരിക്കല്‍
ഇക്കയെക്കുറിച്ച് ഒരു സുഹൃത്ത് വഴി സംവിധായകന് ജയരാജിനോട്
അന്വേഷിച്ചിരുന്നു. സുഖമായിരിക്കുന്നു, ഇപ്പോഴും വിളിക്കാറുണ്ട് എന്ന
സമാധാനത്തിലേക്ക് എത്തിച്ചു. പിന്നെ നിത്യജീവിതത്തിന്റെ തിരക്കില്‍ മറഞ്ഞു
പോകുന്ന രൂപമായി ഇക്കയും. <br />
ഇന്ന് ഉച്ചയ്ക്ക് ഹക്കീം ഇക്ക മരിച്ചുവെന്ന വാര്‍ത്തയുമായി ശ്യാമിന്റെ
ഫോണ്‍ എത്തുന്നതു വരെ സുഖമായിരിക്കുന്ന ഇക്കയുടെ മുഖമായിരുന്നു മനസില്‍. ആ
മുഖം തന്നെയായിരിക്കും ഇനിയും മനസില്‍. കാരണം മരിച്ചു കിടക്കുന്ന ഒരാളുടെ
മുഖം, അത് ഇക്കയ്ക്ക് ഒട്ടും ചേരില്ല. നിര്‍ത്തട്ടേ, താടിയുടെ
മീശയുടെയും മുടിയുടെയുമൊക്കെ ആധിക്യത്തിലും മറഞ്ഞു പോകാത്ത ആ
ചിരിയുണ്ടല്ലോ, ഇക്ക അതൊരിക്കലും മറക്കില്ല. </span>
</span></div>
അനൂപ് മോഹന്‍http://www.blogger.com/profile/03029853780834965715noreply@blogger.com2tag:blogger.com,1999:blog-4068470200340343843.post-82855178467257305332013-08-26T20:01:00.001-07:002013-08-26T20:01:30.266-07:00ശേഖരനോവിച്ച് വൈദ്യരോസ്ക്കിയും മറ്റു ചിലരും <div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjwbVctqKuPZpPSpdt7Xgit1iZcF5xigRDJfI4C3XDBHhNB5P3xXI5KOGKi5Ahd9anVcX4CRek_JDk4r70dXMS3HxLbenimg4sO_bNOPFhYckFkYeZzGtjf6aLENFCciH-EeUPXm8tul0U/s1600/29032013849.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="240" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjwbVctqKuPZpPSpdt7Xgit1iZcF5xigRDJfI4C3XDBHhNB5P3xXI5KOGKi5Ahd9anVcX4CRek_JDk4r70dXMS3HxLbenimg4sO_bNOPFhYckFkYeZzGtjf6aLENFCciH-EeUPXm8tul0U/s320/29032013849.jpg" width="320" /></a></div>
<br />
<span style="font-family: Meera;"><span class="Apple-style-span" style="font-size: x-large;"><br /></span></span>
<span style="font-family: Meera;"><span class="Apple-style-span" style="font-size: x-large;">കുറുന്തോട്ടിക്കഷായത്തിന്റെ കൂട്ട് പറഞ്ഞു കൊടുക്കുമ്പോള്‍ ശേഖരന്
വൈദ്യര് റഷ്യയെക്കുറിച്ചു പറഞ്ഞു കൊണ്ടിരുന്നു. വാതപ്പനിയുമായ വന്നവനെ
ബോള്‍ഷെവിക് നേതാവ് വ്ളാഡിമിര്‍ ലെനിന്റെ വിപ്ലവച്ചൂടിന്റെ
കഥയറിയിപ്പിച്ചു കുളിരു കോരിപ്പിച്ചു വൈദ്യര്. എന്തു പറഞ്ഞു തുടങ്ങിയാലും
അവസാനിക്കുന്നതു റഷ്യയിലായിരിക്കും. ചിലപ്പോള്‍ തുടങ്ങുന്നതു തന്നെ
റഷ്യയില്‍ നിന്നു തന്നെ. മരുന്നു മണം മാറാത്ത വൈദ്യശാലയുടെ ഇടനാഴിയില്‍
റഷ്യന്‍ വോഡ്കയുടെ മണമാണെന്നു സ്വയം വിശ്വസിച്ചു വൈദ്യര്. അങ്ങനെ ശേഖരന്
വൈദ്യന്റെ റഷ്യന്‍ പ്രണയം നാട്ടാരറിഞ്ഞപ്പോള്‍ സഹൃദയരായ ആ നാട്ടുകാര്‍
അദ്ദേഹത്തിനൊരു ഇരട്ടപ്പേരിട്ടു.... ശേഖരനോവിച്ച് വൈദ്യരോസ്ക്കി. <br /><br />
ഇതു പറഞ്ഞുകേട്ട കഥ. വൈദ്യനും വൈദ്യന്റെ റഷ്യന്‍ പ്രേമം തിരിച്ചറിഞ്ഞ
തലമുറയും നാടിന്റെ കളമൊഴിഞ്ഞു കഴിഞ്ഞു. വായ്മൊഴിയായി പകര്‍ന്നു
കിട്ടിയതാണ് ഈ കളിപ്പേരുകഥ. എങ്കിലും കളിപ്പേരിടലിന്റെ അപാരഭാവ തുളുമ്പിയ
നാമം നല്കിയവന് ഇന്നും അജ്ഞാതന്‍. കളിപ്പേര്, വട്ടപ്പേര്, മറുപ്പേര്
എന്നിങ്ങനെ നിക്ക്നെയിമിന്റെ മലയാള പരിഭാഷയ്ക്കു വൈവിധ്യമേറെ. പക്ഷേ
വട്ടപ്പേരിടുന്നതില്‍ മലയാളിയോളം ഭാവനയും കഴിവുമുള്ള ജീവിവര്‍ഗം ഈ
ദുനിയാവില് വേറെ ഉണ്ടാകുമെന്നു തോന്നുന്നില്ല. അതുകൊണ്ടു തന്നെ
ഇക്കാലമത്രയും കേട്ടറിഞ്ഞും വിളിച്ചും തഴമ്പിച്ച, സ്വന്തം പേരു മറന്നു
പോകുന്ന വിധത്തില്‍ മറുപേര് ആധിപത്യം സ്ഥാപിച്ച ഒരുപാടു പേരുണ്ടാകും.
ഓര്‍മ്മയില്‍ തെളിയുന്ന ചില വട്ടപ്പേരുകളിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്താം.<br /><br />
അധ്യാപകര്‍ക്കു നല്കുന്ന പേരുകളില്‍ ഗുരുസ്മരണയുടെ കടപ്പാടില്ലാതെ
ചിലപ്പോള്‍ അശ്ലീലത്തിന്റെ അംശമുണ്ടാകും. അതുപിന്നെ പ്രായത്തിന്റെ കുസൃതി
എന്ന് ആശ്വസിക്കാം. കോമണ്‍വെല്‍ത്ത് രാജ്യങ്ങളെക്കുറിച്ച് എപ്പോഴും
പറയുന്ന ടീച്ചര്‍ക്ക് സ്കൂളിലെ ഒരു തലമുറ നല്കിയ പേരും കോമണ്‍
വെല്‍ത്ത് എന്നായിരുന്നു. പക്ഷേ കാലമേറെക്കഴിഞ്ഞു, ആ തലമുറ സ്കൂള്‍
ഒഴിഞ്ഞു. പുതിയ വിദ്യാര്‍ഥികള്‍ എത്തിയപ്പോള്‍ കോമണ്‍ വെല്‍ത്തിനു
പേരുമാറ്റം സംഭവിച്ചു. കോണോന്‍ ബെല്‍റ്റായി മാറി. അതിന്റെ
പരിണാമസാദ്ധ്യതകള്‍ പരിശോധിച്ചിട്ടു കാര്യമില്ല. പേരു
പറഞ്ഞുകൊടുക്കുമ്പോള്‍ എവിടെയോ സംഭവിച്ച പിഴവായിരിക്കാം. എന്തായാലും
അത്തരമൊരു ബെല്‍റ്റിന്റെ നിര്‍മ്മാണസാധ്യത തെളിയിക്കുകയായിരുന്നു ആ പേര്. <br /><br />
അനന്തപുരിയില്‍ ഒരു അധ്യാപകന്റെ മറുപേര് അമ്മാവന് എന്നായിരുന്നു.
കുട്ടികള്‍ ഒളിച്ചിരുന്ന് അമ്മാവന് എന്നു വിളിക്കുമ്പോള്‍, അദ്ദേഹം
ചോദിക്കും. അമ്മാവനാണോ അച്ഛനാണോ എന്നു വീട്ടില്‍ ചെന്നു ചോദിക്കടാ എന്ന്.
ബറോഡയില്‍ പോയി ഡ്രോയിങ് പഠിച്ച അധ്യാപകന്റെ പേര് ബറോഡ എന്നു തന്നെയായി.
പിന്നെ കുറെ സ്ഥിരം പേരുകള്‍, നിത്യഗര്‍ഭിണി, പോസ്റ്റ്,....അങ്ങനെയങ്ങനെ<br /><br />
കോളേജിലേക്കു വരുന്ന വഴിയില്‍ പശു കുത്താന്‍ വന്ന പെണ്‍കുട്ടിക്ക്
പിന്നീട് പശു എന്നായി പേര്. സ്വഭാവത്തിന്റെ പ്രത്യേകത കൊണ്ട് കോഴി എന്നു
പേരുണ്ടായിരുന്നു കോളേജ് കുമാരന്മാര് ധാരാളം. റീലീസ് ദിവസം തന്നെ
ഷക്കീല പടത്തിനു പോകുന്ന പയ്യനു പതിവ്രത എന്നു പേര്. ഏതു വാചകം
തുടങ്ങിയാലും വാസ്തവം പറഞ്ഞാല്‍ എന്നാരംഭിക്കുന്നയാളുടെ പേരിനു മുന്നിലും ആ
വാക്കു ചേര്‍ന്നു നിന്നു. ചിലപ്പോള്‍ പേരു മറന്നു പോകുന്ന തരത്തില്‍
കളിപ്പേരിന്റെ ജനസ്വാധീനം വര്‍ദ്ധിക്കും. സ്കൂളില്‍ പഠിക്കുമ്പോള്‍ മാള
എന്നു പേരുണ്ടായിരുന്ന സഹപാഠിയെ കാലങ്ങള്‍ക്കു ശേഷം കാണുമ്പോള്‍ എന്തു പേരു
വിളിക്കുമെന്ന ആശങ്ക അനുഭവിച്ചവര്‍ ധാരാളം.<br /><br /><br />
തലമുറകളായി കളിപ്പേരുകള്‍ കൈമോശം വരാത സൂക്ഷിക്കുന്ന കുടുംബക്കാര്
ധാരാളമുണ്ട് ചില നാടുകളില്‍. കൊക്ക്, കൂട്ടുപ്പായസം, മന്ത്രി, ആലപ്പി,
അറുപതിരുപത്, വടി, മൊസൈക്ക്....അങ്ങനെ പലതും. രസകരമായ ഒരു കളിപ്പേരിന്റെ
കഥ കൂടി പറയാതെ അവസാനിപ്പിക്കാന്‍ വയ്യ....<br /><br />
വട്ടപ്പേര് ജയിംസ്ക്കോമറിയന്‍<br /><br />
പേരിനു പിന്നിലെ കഥയിങ്ങനെ.<br /><br />
ആലുവ, ദേശം, ചൊവ്വര, ശ്രീമൂലനഗരം, കാഞ്ഞൂര്‍, കാലടി റൂട്ടില്‍ ഒാടുന്ന
ബസിന്റെ പേരാണ് ജയിംസ്കോ. പ്രസ്തുത കഥാപാത്രം എന്നൊക്കെ ആ ബസില്‍
കയറിയിട്ടുണ്ടോ, അന്നൊക്കെ ആ ബസ് മറിഞ്ഞ് അപടകമുണ്ടായിട്ടുണ്ട്.
പിന്നീട് അദ്ദേഹം കയറാന്‍ വരുമ്പോള്‍ പൊന്നുചേട്ടാ, വേറെ ബസ് പുറകില്‍
വരുന്നുണ്ട് അതില്‍ കയറിക്കോ എന്നു കിളി പറയുന്ന അവസ്ഥവരെയെത്തി
കാര്യങ്ങള്‍. അനന്തരം അദ്ദേഹം ജയിംസ്കോ മറിയന്‍ എന്ന പേരില്‍ അറിയപ്പെട്ട.
പിന്നീട് ആ ബസ ആ റൂട്ടില്‍ ഓടാതെയായി. പകരം മറ്റൊരു ബസ് ഓടിത്തുടങ്ങി.
ഒരിക്കല്‍ ഒരു ബസ് അപകടം. ചുണ്ടിലൊരു മുറിവുമായി പഴയ ജയിംസ്കോമറിയാന്‍.
ബസിന്റെ പേര് ആന്മേരി. പക്ഷേ ആദ്യത്തെ പേരു പുതുക്കിയില്ല നാട്ടകാര്‍.
ഇപ്പോഴും ജയിംസ്കോമറിയന്‍ എന്ന പേരു തുടരുന്നു. </span>
</span></div>
അനൂപ് മോഹന്‍http://www.blogger.com/profile/03029853780834965715noreply@blogger.com4tag:blogger.com,1999:blog-4068470200340343843.post-14078249815226893032013-08-10T18:49:00.002-07:002013-08-10T18:49:37.430-07:00അനന്തനെത്തേടി തിരുവട്ടാറില്‍ <div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhsxyIJ7MzvhnEzaF29xT5LydbQwHyhWRTYCYNOtgKH1DDOtag55pEceDGiZTHKe6t_j3QbKjg3RiEn9Uk9wmtmXEhP3TKE0VJmbxFF9o9oBaHoL91UWnfOuerWsozFIf3FNaF7P2ARZVM/s1600/98979.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="229" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhsxyIJ7MzvhnEzaF29xT5LydbQwHyhWRTYCYNOtgKH1DDOtag55pEceDGiZTHKe6t_j3QbKjg3RiEn9Uk9wmtmXEhP3TKE0VJmbxFF9o9oBaHoL91UWnfOuerWsozFIf3FNaF7P2ARZVM/s320/98979.jpg" width="320" /></a></div>
<span class="Apple-style-span" style="font-family: Verdana;"><span class="Apple-style-span" style="font-size: x-large;"><br /></span></span>
<span class="Apple-style-span" style="font-family: Verdana;"><span class="Apple-style-span" style="font-size: x-large;"><br /></span></span>
<span class="Apple-style-span" style="font-family: Verdana;"><span class="Apple-style-span" style="font-size: x-large;">അനന്തപുരിയുടെ അതിര്‍ത്തി കടന്നെത്തുന്നത് അയല്‍ സംസ്ഥാനത്തേക്കല്ല, "അന്യ'സംസ്ഥാന ത്തേക്കാണെന്ന ബോധം കൂടുതലുള്ള കാലം. കന്യാകുമാരി ജില്ലയിലേക്ക് അതിര്‍ത്തി കടന്നുള്ള യാത്ര ഒരു ക്ഷേത്രത്തിലേക്കാണ്, തിരുവട്ടാര്‍ ആദികേശവപ്പെരുമാള്‍ ക്ഷേത്രത്തിലേക്ക്. തിരുവനന്തപുരം ശീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മൂല സ്ഥാനം. ഭാഷാടിസ്ഥാനത്തില്‍ അതിര്‍ത്തി തിരിക്കുമ്പോള്‍ മല യാളിക്ക് അന്യമായിപ്പോയ തീര്‍ഥാടനകേന്ദ്രം. ഇവിടെ നിധിശേഖരങ്ങളില്ല, കാവല്‍ നില്ക്കാന് ആയുധധാരികളില്ല. ഇത്രയും പ്രധാനപ്പെട്ട വിശ്വാസകേന്ദ്രത്തില്‍ ഉണ്ടാകേണ്ട സൗകര്യങ്ങളൊന്നുമില്ല. തീര്‍ഥാടകന്റെ മനസോടെ ഈ ഗ്രാമത്തിന്റെ വിശ്വാസ കുടീരത്തിലെത്തുന്നവര്‍ക്കു മുമ്പില്‍ തുറക്കുന്നതു നിഗൂഢതയുടെ നിലവറകള്‍... അവഗണന എന്ന തേഞ്ഞ പദപ്രയോഗത്തിന്റെ തീവ്രമായ അവസ്ഥ. എന്തേ ഈ ക്ഷേത്രം ഇങ്ങനെയായി...?<br />തിരുവട്ടാര്‍ ക്ഷേത്രത്തിനു പറയാനുള്ളതു മലയാളനാടിന്റെ ചരിത്രം. ക്ഷേത്രം സ്ഥിതി ചെയ്യുന്നതു തമിഴ്നാടിന്റെ മണ്ണിലും...! ആദികേശവപ്പെരുമാള്‍ ക്ഷേത്രം തേടിയെത്തുന്നവര്‍ക്കു വഴികാണിക്കാന്‍ ബോര്‍ഡുകളില്ല. തമിഴ്നാടിന്റെ സ്വന്തം എന്ന് അവകാശപ്പെടുന്ന ഒന്നു രണ്ടു കുറിപ്പുകളുണ്ട്. അതിലാകട്ടെ, അക്ഷരത്തെറ്റിന്റെ ഘോഷയാത്ര.<br />ചുവപ്പിലും വെളുപ്പിലും അഴുക്കു പടര്‍ന്ന ഒരു മതിലിനടുത്താണിപ്പോള്‍. ഇതിനകത്തൊരു ക്ഷേത്രമുണ്ടെന്ന് ഏറെ നേരത്തെ അന്വേഷണത്തിനൊടുവില്‍ തിരിച്ചറിയുന്നു. ഇനിയങ്ങോട്ട് ക്ഷേത്രത്തിന്റെ നടവഴികളിലൂടെ, ഗ്രാമത്തിന്റെ തെരുവുകളിലൂടെ, പുഴക്കടവിലൂടെ... ചരിത്രത്തിലൂടെയും ഐതിഹ്യത്തിലൂടെയും നടക്കാനും വഴികാട്ടാനും നാട്ടുകാരന് ഋഷികുമാറുണ്ട്. ഓരോ വാക്കിലും വലിയ നൊമ്പരത്തിന്റെ ഗദ്ഗദം. അവഗണിക്കപ്പെട്ട ഒരു പുരാതന ചൈതന്യത്തിന്റെ തേങ്ങല്‍ കേള്‍ക്കുന്നപോലെ... പകുതിപറഞ്ഞും പറയാതെയും ഋഷികുമാറിനൊപ്പം നടന്നു, തിരുവട്ടാറിന്റെ തെരുവുകളിലൂടെ...</span><strong><span class="Apple-style-span" style="font-size: x-large;">കാലഗണനയ്ക്കപ്പുറത്ത്...</span></strong><span class="Apple-style-span" style="font-size: x-large;"><br />ഒരു വലിയ ചരിത്രത്തിന്റെ മതില്‍ക്കെട്ടിനരികിലാണെന്ന തോന്നല്‍ മാറിയിരിക്കുന്നു. കന്യാകുമാരിയിലേക്കു പോകുന്ന വഴിയുടെ സമീപത്തായിട്ടും ആളുകള്‍ നന്നേ കുറവ്. ഇവിടെയൊരു ക്ഷേത്രമുണ്ടെന്നറിയാന്‍ പോലും മാര്‍ഗങ്ങളില്ല. അറിഞ്ഞെത്തുന്നവര്‍ക്കും അറിയാതെ എത്തിപ്പെടുന്നവര്‍ക്കും അത്ഭുതമായി ശേഷിക്കുന്നു, തിരുവട്ടാര്‍ ആദികേശവ പ്പെരുമാള്‍ ക്ഷേത്രം. പരാമര്‍ശങ്ങളുടെ തെളിവുകളേയുള്ളൂ ഈ ക്ഷേത്രത്തിന്റെ ഉത്ഭവം പറയാന്‍. എ.ഡി. എട്ടാം ശതകത്തില്‍ ജീവിച്ചിരുന്ന നമ്മാള്വാര് രചിച്ച ആറാം തിരുവായ്മൊഴിയില് ക്ഷേത്രത്തെക്കുറിച്ചു പരാമര്‍ശമുണ്ട്. അതുകൊണ്ടു തന്നെ അതിനു മുമ്പും പ്രൗഢിയോടെ തിരുവട്ടാര്‍ ക്ഷേത്രമുണ്ടായിരുന്നു എന്നു കരുതാം. അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ കുളച്ചല്‍ യുദ്ധത്തിനു പോകുമ്പോള്‍പണവും പട്ടും ഉടവാളും ആദികേശവപ്പെരുമാള്‍ ക്ഷേത്ര നടയില്‍ വച്ചു പ്രാര്‍ഥിച്ചിരുന്നെ ന്നു ചരിത്രം.<br />മുപ്പതടിയോളം ഉയരമുള്ള കോട്ടമതിലിനരികില്‍ നിന്നു പുഴയ്ക്കരയിലേക്ക്. കടവിലേ ക്കു പോകുന്ന വഴിയില്‍ ഒരു ബംഗ്ലാവ്. പണ്ട് ആറാട്ടിനു രാജാവിന്റെ പ്രതിനിധി എത്തുമ്പോള്‍ താമസിക്കുന്ന സ്ഥലമായിരുന്നു. അതും നാശത്തിന്റെ വക്കിലാണിപ്പോള്‍. വലിയ കല്ലുകള്‍കൊണ്ടു നിര്‍മിച്ച തീര്‍ഥ മണ്ഡപം കടന്നാല്‍ പുഴയിലേക്കുള്ള കല്‍പ്പടവുകള്‍. പടവുകളില്‍ പലതിലും ഏതോ ലിപിയില്‍ എന്തൊക്കെയോ എഴുതിവച്ചിരിക്കുന്നു. ഒരുപക്ഷേ, കൃത്യമായി പരിശോധിച്ചിരുന്നെങ്കില്‍ തിരിച്ചറിയാന്‍ കഴിയുന്ന, ചരിത്രത്തിന്റെ ഉള്ളറകളിലേക്ക് അക്ഷരങ്ങളിലൂടെ കൂട്ടിക്കൊണ്ടു പോകാന്‍ കഴിയുന്ന സൂചനകളായിരിക്കാം ഈ കുറിപ്പുകള്‍. ""അല്‍പ്പദൂരം നടന്നാല്‍ പാറയോടു കൂടി ഒഴുകുന്ന പുഴ കാണാം, അവിടെ ഭഗവാന്റെ കാല്‍പ്പാദം ഇപ്പോഴുമുണ്ട്. പുഴ പാറയോടു കൂടി ഒഴുകിയതിനും, പിന്നീട് പാറയില്ലാതെ ഒഴുകിയതിനും ഒരു ഐതിഹ്യമുണ്ട്'' ഋഷികുമാറിന്റെ വാക്കുകള്‍ തിരുവട്ടാറിന്റെ ചരിത്ര കഥകളിലേക്കുള്ള താക്കോലാവുകയാണ്. പാറയോടു കൂടി പുഴ ഒഴുകിയ വഴിയിലേക്കു മറ്റൊരു വഴിയിലൂടെ പോകണം. പുഴയരികിലെ വഴികള്‍ കൈയേറ്റക്കാരുടെ ഭൂമിയായി മാറിയിരിക്കുന്നു..</span><strong><span class="Apple-style-span" style="font-size: x-large;">ഇരട്ടത്തെരുവും കടന്ന്...</span></strong><span class="Apple-style-span" style="font-size: x-large;"><br /><br />അഗ്രഹാരത്തെരുവിലൂടെയാണു നടക്കുന്നത്. വീടുകള്‍ക്കു മുന്നില്‍ അരിമാവില്‍ വരച്ച കോലങ്ങള്‍. അപരിചിതരെ കണ്ടപ്പോള്‍ നാട്ടുകാര്‍ക്ക് ആകാംക്ഷ... ഇരട്ടത്തെരുവ് എന്നാണു സ്ഥലത്തിന്റെ പേര്. തമിഴ്ബ്രാഹ്മണ കുടുംബങ്ങളാണ് താമസക്കാര്‍. ഇവി ടെ നിന്നാല്‍ പുഴ കാണാം. പക്ഷേ, നേരത്തേ കണ്ട പുഴയുടെ പ്രകൃതമല്ല. പാറക്കെട്ടുകള്‍ക്കിടയിലൂടെയാണ് ഇവി ടെ നീരൊഴുക്ക്. ഇത്ര പെട്ടെന്നു പുഴയെങ്ങനെ മാറി..? അതിനുമുണ്ടൊരു ഐതിഹ്യം.<br />കേശവനും കേശന് എന്ന അസുരനും തമ്മില്‍ യുദ്ധമുണ്ടായി. തെക്ക് ഭാഗത്തു ശിരസും വടക്കു ഭാഗത്തു കാലുകളും വരത്തക്കവിധത്തില്‍ കേശനെ അനന്തന് വരിഞ്ഞുകെട്ടി. അനന്തന്റെ പുറത്തു കേശവന് ശയനം ചെയ്തു കേശനെ കീഴടക്കി. അങ്ങനെ ആദികേശവനായി തിരുവട്ടാറിലെ പ്രതിഷ്ഠയായി. അക്കാലത്ത് ചെമ്പകവനം എന്നായിരുന്നു തിരുവട്ടാറിന്റെ നാമം. കേശന്റെ ദുരന്തം സഹോദരിയായ കേശി അറിഞ്ഞു. പ്രതികാരം വീട്ടാന്‍ കേശി പുറപ്പെട്ടു, കൂടെ തോഴിയായ കോതയും. അലറിവിളിക്കുന്ന പുഴയുടെ രൂപത്തിലാണ് ചെമ്പകവനത്തിലേക്ക് കേശിയെത്തിയത്. ഈ വരവ് നേരത്തേ ഭഗവാന് മനസിലാക്കി. ആര്‍ത്തലച്ച നദിയുടെ രൂപത്തില്‍ മഹാപ്രവാഹമാ യി വരുന്ന കേശിയെ നേരിടാന്‍ കേശവന് ഒരു ബ്രാഹ്മണവടുവിന്റെ രൂപം പൂണ്ടു. ആ വടു നില കൊണ്ടിടത്ത് ഇപ്പോഴും ഭഗവാന്റെ തൃപ്പാദങ്ങള്‍ ദൃശ്യം. വൃക്ഷങ്ങളും പാറക്കെട്ടുകളും ഇളക്കിമറിച്ചെത്തിയ നദി ബ്രാഹ്ണവടുവിനു മുന്നില്‍ നിലച്ചു. വഴി ചോദിച്ചപ്പോള്‍ ബ്രാഹ്മണവടു തന്റെ ചൂരല്‍ ചുഴറ്റി വഴി കാണിച്ചു. ജലപ്രളയം നിലച്ചു. പുഴ ശാന്തമായി ഒഴുകി...<br />മുന്നോട്ടൊഴുകിയ നദി തൃപ്പാദത്ത് കടവില്‍ മൂവാറ്റുമുഖത്തെത്തുന്നു. അവിടെ തോഴിയാ യ കോതയുമായി ചേരുന്നു. പുഴയുടെ ഒഴുക്കിന്റെ ഭാവം കണ്ടാല്‍ ഐതിഹ്യത്തോടു ചേര്‍ന്നു നില്‍ക്കുന്നുവെന്ന് ഇപ്പോഴും തോന്നും. പാറകള്‍ നിറഞ്ഞിടത്തെ രൗദ്രഭാവവും പിന്നീടങ്ങോട്ട് ശാന്തഭാവവും. പിന്നെ ഇപ്പോള്‍ മനുഷ്യന്റെ കൈയേറ്റത്തില്‍ രൂപം നഷ്ടപ്പെട്ട് പറളി, കോത എന്നീ പേരുകളില്‍ നദിയുടെ പ്രയാണം തുടരുന്നു. പുണ്യനദി വലയം ചെയ്യുന്ന സ്ഥലമായതു കൊണ്ടാണു തിരുവട്ടാര്‍ എന്നറിയപ്പെടുന്നത്.</span><strong><span class="Apple-style-span" style="font-size: x-large;">ശ്രീകോവില്‍ നട തുറന്നു...</span></strong><span class="Apple-style-span" style="font-size: x-large;"><br /><br />മതില്ക്കെട്ടുകള്ക്കു നടുവില്‍ പടിക്കെട്ടുകളിലൂടെ നടയിലേക്ക്. വലിയ വാതില്‍ കടന്നാല്‍ ആദ്യം ശീവേലിപ്പുരയുടെ നടവഴികള്‍. തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മാതൃകയിലുള്ള നിര്‍മാണങ്ങള്‍. ചുറ്റമ്പലത്തിലും നടപ്പാതകളിലും നിര്‍മാണവൈദഗ്ധ്യം പ്രകടം. 224 കല്മണ്ഡപങ്ങള്, ചിത്രപ്പണികള്‍. ദാരുശില്‍പ്പങ്ങള്‍ കഥ പറയുന്ന മുഖമണ്ഡപം. ശീവേലിപ്പുരയിലൂടെ വലം വയ്ക്കുമ്പോള്‍ വഴിപാട് രസീതുകള്‍ക്കായുള്ള വിളി.<br />മൂലം തിരുനാള്‍ മഹാരാജാവ് കൊല്ലവര്‍ഷം 1071ല്‍ പുതുക്കിപ്പണിത കൊടിമരം ഉയര്‍ന്നു നില്ക്കുന്നു. ഒറ്റക്കല്ലില്‍ നിര്‍മിച്ച വലിയ കല്‍മണ്ഡപം. ശേഷം, ആദികേശവ ദര്‍ശനം. ഇത്രയും നേരം കേട്ടറിഞ്ഞ രൂപത്തിനു മുന്നില്‍ നേര്‍ത്ത ഇരുട്ടില്‍ നിന്ന് ആദികേശവ സ്മരണയില്‍ ഒരു നിമിഷം... ഇരുപത്തിരണ്ട ടി നീളത്തില്‍ അനന്തശയനം. തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തിലേതിലും നീളമുണ്ടെന്ന് നാട്ടുകാരുടെ അവകാശം. ഭക്തജനത്തിരക്കില്ല. ആവശ്യത്തിനു സൗകര്യങ്ങളില്ല. ആരും തിരിഞ്ഞു നോക്കാനില്ല....</span><strong><span class="Apple-style-span" style="font-size: x-large;">തിരുഹള്ളാപൂജയുടെ കഥ</span></strong><span class="Apple-style-span" style="font-size: x-large;"><br />ഓരോ കാലത്തും ക്ഷേത്രത്തിനോടു ചേര്‍ന്ന് ഒരുപാട് ഐതിഹ്യങ്ങളും കഥകളുമുണ്ടാ യി. ഇത്ര വൈവിധ്യം അവകാശപ്പെടാന്‍ മറ്റൊരു ക്ഷേത്രത്തിനും കഴിഞ്ഞെന്നും വരില്ല. അത്തരത്തിലൊരു കഥയാണ് ഇന്നും തുടരുന്ന തിരുഹള്ളാപൂജയുടേത്.<br />ദക്ഷിണേന്ത്യ ഭരിച്ചിരുന്ന ആര്‍ക്കാട്ട് നവാബ് വേണാടിലെ ക്ഷേത്രങ്ങള്‍ ആക്രമി ച്ചു. തിരുവട്ടാര്‍ ക്ഷേത്രവും കൊള്ളയടിച്ചു. അര്‍ച്ചനാബിംബങ്ങള്‍ തട്ടിയെടുത്തു. ശിഷ്ടകാലം, സ്വസ്ഥജീവിതമുണ്ടായില്ല നവാബിന്. രോഗങ്ങള്‍, വ്യാധികള്‍... ബിംബം സ്വയം ചലിച്ചു... വിഗ്രഹത്തില്‍ തുളയുണ്ടാക്കി സിംഹാസ നത്തില്‍ ബന്ധിച്ചെങ്കിലും പ്രശ്നങ്ങള്‍ തുടര്‍ ന്നു. ദോഷം മനസിലാക്കിയ നവാബ് പ്രായശ്ചിത്തം ചെയ്തു. തങ്കത്തില്‍ നിര്‍മിച്ച തൊപ്പി, തട്ടം എന്നിവ ക്ഷേത്ര നടയില്‍ അര്‍പ്പിച്ചു. തിരുഹള്ളാ മണ്ഡപം എന്നൊരു മണ്ഡപം നിര്‍മിച്ചു. ഇപ്പോഴും ആ മണ്ഡപത്തില്‍ വിശേഷാല്‍ പൂജകള്‍ നടത്താറുണ്ട്. തിരുഹള്ളാപൂജാ എന്നാണിത് അറിയപ്പെടുന്നത്. ഉരുട്ടു ചെണ്ട പോലുള്ള അപൂര്‍വമായ പലതും ഇപ്പോഴുമുണ്ട് ക്ഷേത്രത്തില്‍.<br />ഇനിയും കഥകളും വിശ്വാസങ്ങളും അനവ ധി. ക്ഷേത്രത്തിനോടു ചേര്‍ന്ന് ആ ചൈതന്യ ത്തെ മനസില്‍ ആവാഹിച്ചു കഴിയുന്ന ഒരുപാടു പേരുണ്ട് ഋഷികുമാറിനെപ്പോലെ. തിരുവട്ടാര്‍ ക്ഷേത്രമഹാത്മ്യം രേഖപ്പെടുത്തിയ കെ.വി. രാമചന്ദ്രന് നായര്‍ സാറിനെപ്പോലെ ഒരുപാടു പേര്. തിരുവട്ടാര്‍ ആദികേശവപ്പെരുമാള്‍ ക്ഷേത്രത്തിന് ചൈതന്യം തിരികെ ലഭിക്കണമെന്നു തീവ്രമായി ആഗ്രഹിക്കുന്നവര്‍. തങ്ങളുടെ നാടിന്റെ ദേവന് പ്രൗഢിയോടെ വാഴണമെന്നു മനസില്‍ കൊതിക്കുന്നവര്‍. ക്ഷേത്ര മാഹാത്മ്യത്തിന്റെ കഥകള്‍ പറഞ്ഞു തരുമ്പോള്‍ ആ വാക്കുകളില്‍ അതിന്റെ ആവേശമുണ്ട്, അടങ്ങാത്ത ആഗ്രഹമുണ്ട്. ഇടയ്ക്കൊക്കെ ആ വേദനയില്‍ കണ്ണു നിറയുന്നു.<br />തമിഴ്നാടിന്റെ മണ്ണില്‍ നിന്ന് അറിഞ്ഞതു കേരളത്തിന്റെ ചരിത്രം...! തിരുവട്ടാര്‍ ആദികേശവപ്പെരുമാള്‍ ക്ഷേത്രം കേരളത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ ആയിരുന്നെങ്കില്‍ ഇപ്പോഴത്തെ അനാഥത്വം, അവഗണന സംഭവിക്കുമായിരുന്നോ...? അങ്ങനെയൊരു ചിന്തയ്ക്ക് ഇനി പ്രസക്തിയില്ലെന്നു തിരിച്ചറിഞ്ഞുകൊണ്ട് ഐതിഹ്യത്തിന്റെ നടവഴികളിലൂടെ മടക്കം. ഇപ്പോഴും തെരുവുകളില്‍ നിന്ന് അത്ഭുതത്തിന്റെ കണ്ണുകള്‍ മറഞ്ഞിട്ടില്ല. ഇതൊ രു ദേശാടനമാണ്, ചരിത്രത്തിന്റെ ദേശാടനം. അതിരു തിരിക്കലുകളില്‍ അന്യമായിപ്പോയ സ്വന്തം നാടിന്റെ അറിയാത്ത ചരിത്രത്തിലേക്കു കാലം തെറ്റിയുള്ള ദേശാടനം....</span></span></div>
അനൂപ് മോഹന്‍http://www.blogger.com/profile/03029853780834965715noreply@blogger.com0tag:blogger.com,1999:blog-4068470200340343843.post-27022798410062977232013-07-14T02:34:00.001-07:002013-07-14T02:36:02.754-07:00 സൈറ്റ് ഓപ്പറേഷന് സ്റ്റാര്‍ട്ടഡ്......... സ്റ്റാര്‍ട്ട് ഇമ്മീഡിയറ്റ്ലി...<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgA0O61HlyTnu5OqN80-dR9lNPWHKIsMnyMbv-g4bcOQTzYPunuV3cr9h1ueWVMzw2IbCdhJIYzuSlg37M2hfS1FF_98GG8ycgLrJevnsyuko9ItgY8-SDaBYiN1ZEI_9n8o59semOGCj0/s1600/post-man-tattamangalam-pala.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="240" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgA0O61HlyTnu5OqN80-dR9lNPWHKIsMnyMbv-g4bcOQTzYPunuV3cr9h1ueWVMzw2IbCdhJIYzuSlg37M2hfS1FF_98GG8ycgLrJevnsyuko9ItgY8-SDaBYiN1ZEI_9n8o59semOGCj0/s320/post-man-tattamangalam-pala.jpg" width="320" /></a></div>
<span style="font-family: Meera; font-size: medium;"><br /></span>
<span style="font-family: Meera; font-size: medium;"><br /></span>
<span style="font-family: Meera; font-size: medium;"> <span class="Apple-style-span" style="font-size: x-large;">സൈറ്റ് ഓപ്പറേഷന് സ്റ്റാര്‍ട്ടഡ്. സ്റ്റാര്‍ട്ട് ഇമ്മീഡിയറ്റ്ലി...<br /> മുഖത്ത് ആവശ്യത്തില്‍ കൂടുതല്‍ ആശങ്കയുമായി പാപ്പച്ചന് പോസ്റ്റ്മാന്
പടികടന്നു വരുന്നതു കണ്ടപ്പോള്‍ത്തന്നെ ആ അമ്മയുടെ നെഞ്ചിലൊരു വെള്ളിടി
വെട്ടി. ടെലഗ്രാമിന്റെ വെള്ളപേപ്പര്‍ നിരത്തി ആംഗലേയത്തില്‍ ഇതു
വായിച്ചതോടെ ആ അമ്മയുടെ ആശങ്കയേറി. വരികളില്‍ ഓപ്പറേഷന് എന്നൊരു വാക്കു
കണ്ടത്തോടെ നെഞ്ചിടിപ്പിനു തായമ്പകയുടെ താളം. എന്നാല്‍ പൂര്‍ണമായും അര്‍ഥം
മനസിലാകുന്നതുമില്ല. എന്താ പറ്റിയതെന്ന് പോസ്റ്റ്മാനോടു തന്നെ
ചോദിച്ചു. ഒരുപാടു സ്ഥലങ്ങളില്‍ കത്തു കൊടുക്കാനുണ്ടെന്നും, അര്‍ഥം
പറയാന്‍ സമയമില്ലെന്നും പറഞ്ഞ് പോസ്റ്റ്മാന് തന്റെ അറിവുകേടിനു മീതേ
തിരക്കിന്റെ പുതപ്പിട്ടു. പക്ഷേ ഒരുകാര്യം പറയാം, സംഭവം പ്രശ്നമാണ്.
ആര്‍ക്കോ ഓപ്പറേഷനാണ്, ഒന്നും പറയാന്‍ പറ്റില്ല.</span></span><br />
<span style="font-family: Meera; font-size: medium;"></span><br />
<span style="font-family: Meera; font-size: medium;"></span><br />
<span style="font-family: Meera; font-size: medium;"><div style="text-align: left;">
<span class="Apple-style-span" style="font-size: x-large;">ആന്ധ്രയില്‍ നിന്നാണ് ടെലഗ്രാം വന്നിരിക്കുന്നത്. അമ്മയുടെ ഒരേയൊരു മകളും
കുടുംബവും അവിടെയാണ്. വെള്ളക്കടലാസില്‍ വെള്ളിടിയുടെ അക്ഷരരൂപങ്ങളുമായി
എന്തു ചെയ്യണമെന്നറിയാതെ അമ്മ നിന്നു. അപ്പോഴേക്കും സംഭവമറിഞ്ഞ്
അയല്‍ക്കാര്‍ കൂടി. ഉച്ചകഴിഞ്ഞു കമ്പനിയില്‍ ജോലിക്കു പോകാന്‍ ഒരുങ്ങിയ
അയല്ക്കാരന് ദേവസിക്കുട്ടി ലീവെടുത്തു. അയല്‍വക്കത്ത് ഒരു ആവശ്യം
ഉണ്ടാകുമ്പോള്‍ ഇല്ലാതിരിക്കുന്നത് ശരിയല്ലല്ലോ. ടെലഗ്രാമിലെ
അവസാനവാക്കിന്റെ അര്‍ഥം പെട്ടെന്ന് എന്നാണെന്നാരോ മുറിഅറിവു
പങ്കുവച്ചപ്പോള്‍ സാധ്യതകളുടെ ഭൂപടം നിരത്തി ചിലര്‍. പെട്ടെന്ന്
ഓപ്പറേഷന് എന്നൊക്കെ പറയുമ്പോള്‍.....എന്തായിരിക്കും അസുഖം. അതും
ആര്‍ക്കായിരിക്കും. നാട്ടിലെ അറിയപ്പെടുന്ന അറിവുകാരിയുടെ പേര്
നിര്‍ദ്ദേശിച്ചത് അയല്‍ക്കാരില്‍ ആരോ ആയിരുന്നു. അങ്ങനെ കൈയില്‍ ടെലഗ്രാം
കടലാസും കണ്ണീരും കൂട്ടവുമായി ജാഥ പോലെ അറിവുകാരി റോസിയുടെ വീട്ടിലേക്ക്.
ഇന്ദിരാ ഗാന്ധി മരിച്ചപ്പോഴും ഇത്തരത്തിലൊരു ജാഥ ഉണ്ടായിരുന്നെന്ന്
കടവരാന്തയിലിരുന്ന് കൊച്ചാപ്പുട്ടി ചേട്ടന് പറഞ്ഞു. റോസിയുടെ മരുമകള്‍
വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ എല്ലാ അഭ്യാസവും കഴിഞ്ഞതാണെന്നും,
ഇംഗ്ലീഷൊക്കെ മലയാളത്തിലും നന്നായി പറയുമെന്നും ആരോ പറഞ്ഞു. പോരാത്തതിന്
മൂന്നു മാസം അവര്‍ വാടകയ്ക്ക് താമസിച്ചത് ഇംഗ്ലിഷ് മീഡിയം സ്കൂളിന്റെ
അടുത്തും. </span></div>
<span class="Apple-style-span" style="font-size: x-large;"><br />
ടെലഗ്രാം നീട്ടി. മരുമകള്‍ മടിയൊന്നും കൂടാതെ കണ്ണോടിച്ചു. തന്റെ അറിവിനെ
ഒരു ഉള്‍നാടന്‍ ഗ്രാമം അംഗീകരിച്ചതിന്റെ അഹങ്കാരവുമുണ്ടായിരുന്നു ആ
കണ്ണുകളില്‍. റോസിയും അഭിമാനപുളകിതയായിരുന്നു, ഇങ്ങനെയാരു മരുമകളെ
തന്നതിന് കാഞ്ഞൂര്‍ പുണ്യാളനു വീണ്ടും വീണ്ടും നന്ദി പറഞ്ഞു. രണ്ടുമൂന്നു
പ്രാവശ്യം വായിച്ചതിനു ശേഷം മരുമകള്‍ ആംഗലേയത്തിന്റെ അര്‍ഥങ്ങളിലേക്ക്
കടന്നു.<br />
ആന്ധ്രയിലെ മകളുടെ ഭര്‍ത്താവാണ് ടെലഗ്രാം അയച്ചിരിക്കുന്നത്. സംഭവം
ഓപ്പറേഷന് തന്നെ. സൈറ്റ് എന്ന് എഴുതിയിരിക്കുന്നതു കൊണ്ടു കണ്ണിനാണ്
ഓപ്പറേഷന്. ചിലപ്പോ തിമിരത്തിന്റെ ആയിരിക്കുമെന്നൊരു കൂട്ടിച്ചേര്‍ക്കല്‍
കൂടി പരിഭാഷക നല്കി. ആശങ്കകള്‍ക്കും ഉത്്കണ്ഠയ്ക്കും വിരാമം. പിന്നെ
വൈകിയില്ല. അന്നു വൈകീട്ടത്തെ തീവണ്ടിക്കു തന്നെ അമ്മ ആന്ധ്രയിലേക്ക്
വണ്ടി കയറി. <br />
ആ അമ്മയ്ക്കു വന്ന ടെലഗ്രാമായിരുന്നു നാട്ടിലെ അന്നത്തെ സായാഹ്ന
ചര്‍ച്ചാവിഷയം. ഇമ്മീഡിയറ്റ്ലി എന്നാല്‍ പെട്ടെന്ന് എന്നാണ് അര്‍ഥമെന്നു
പറഞ്ഞ ഭാസിയെ, വൈകീട്ട് ശ്രീധരന് തല്ലി. തിമിരത്തിന്റെ ഇംഗ്ലീഷ്
വാക്കാണ് ഇമ്മീഡിയറ്റ്ലി എന്നായിരുന്നു ശ്രീധരന്റെ കണ്ടുപിടുത്തം.
പൈപ്പിന്റെ ചുവട്ടിലെ സംസാരവും മറ്റൊന്നായിരുന്നില്ല. തിമിരത്തിന്റെ
ഓപ്പറേഷന് കഴിഞ്ഞാല്‍ കുറെനാള്‍ കറുത്ത കണ്ണടവയ്ക്കണമെന്നും, അങ്ങനെയൊരു
ഓപ്പറേഷനില്‍ പിഴവു പറ്റിയപ്പോഴാണ് എംജിആര്‍ സ്ഥിരമായി കറുത്തകണ്ണട
വച്ചുതുടങ്ങിയതെന്നും പറഞ്ഞ് യശോദ വെള്ളവുമെടുത്ത് വീട്ടിലേക്ക് പോയി.
അമ്മയുടെ മരുമകന് കറുത്ത കണ്ണടവച്ചു നടക്കുന്നതു ഭാവനയില്‍ കണ്ടു യശോദയുടെ
മകന് ദിവാകരന്. അതൊന്നു കാണണമെന്നും ആ കുഞ്ഞുമനസ് മോഹിച്ചു<br /><br />
ഒരു മാസത്തിനു ശേഷം...<br />
ടെലഗ്രാമിന്റെ ആഘാതത്തില്‍ ആന്ധ്രയ്ക്കു വണ്ടികയറിയ അമ്മ തിരികെ വന്നതു
മകളുടെ കുടുംബവുമൊത്തായിരുന്നു. മരുമകന് കണ്ണടവച്ചിരുന്നില്ല. കണ്ണില്‍
ഓപ്പറേഷന്റെ പാടുകളില്ലെന്ന് ബസിറങ്ങിയപ്പോള്‍ത്തന്നെ പലരും
തിരിച്ചറിഞ്ഞിരുന്നു. <br />
ഗുജറാത്തിലെ വര്‍ക്ക് സൈറ്റിലെ ജോലി ആരംഭിച്ചുവെന്നും, ഉടന്‍തന്നെ
അങ്ങോട്ട് പോകേണ്ടതിനാല്‍ ഒറ്റയ്ക്കാകുന്ന ഭാര്യയ്ക്കും മക്കള്‍ക്കും
കൂട്ടിനായി അമ്മയെ വിളിക്കുമ്പോള്‍ ഇങ്ങനെയൊരു ട്വിസ്റ്റ് മരുമകനും
പ്രതീക്ഷിച്ചിരുന്നില്ല.<br />
കാര്യങ്ങള്‍ അറിഞ്ഞപ്പോള്‍, പ്രത്യേകിച്ചും ഇമ്മീഡിയറ്റ്ലിയുടെ അര്‍ഥം
പെട്ടെന്ന് എന്നാണെന്ന് അറിഞ്ഞപ്പോള്‍, ഭാസി അന്നുതന്നെ ശ്രീധരനെ
തിരിച്ചുതല്ലി. <br />
എന്നാലും കുറച്ചുനാളത്തേക്ക് റോസിയുടെ മരുമകള്‍ തന്നെയായിരുന്നു നാട്ടിലെ
ആസ്ഥാന അറിവുകാരി....അക്ഷരം വ്യക്തമാകാത്തതു കൊണ്ടാണ് അങ്ങനെയൊരു
അര്‍ഥവ്യത്യാസം സംഭവിച്ചതെന്നും. ഓപ്പറേഷന് എന്ന വാക്കിന്റെ മറ്റൊരു
അര്‍ഥം പഠിപ്പിച്ച ദിവസം, കാലില്‍ വളംകടി ആയതിനാല്‍ ക്ലാസില്‍
പോയിരുന്നില്ലെന്നും മരുമകള്‍ പലരോടും വിശദീകരിച്ചു എന്നൊരു
അങ്ങാടിപ്പാട്ടുണ്ടായിരുന്നു പിന്നീട് നാട്ടില്‍. പക്ഷേ ഒരാള്‍ മാത്രം
നിരാശനായിരുന്നു. ആ അമ്മയുടെ മരുമകനെ കറുത്ത കണ്ണടവച്ചു കാണാത്ത
നിരാശയുമായി ദിവാകരന്.... <br /><br />
ഇന്നു രാത്രിയോടെ ആശയവിനിമയ ആശങ്കകളുടെ തീവ്രതയേറ്റിയ ടെലഗ്രാം
ഇല്ലാതാകുന്നു. പക്ഷേ ഒരിക്കലും മായാതെ മറയാതെ, ടെലഗ്രാമിന്റെ
വെള്ളക്കടലാസില്‍ പിറന്ന ഇത്തരം കഥകള്‍ ശേഷിക്കുന്നു. </span><br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
</span></div>
അനൂപ് മോഹന്‍http://www.blogger.com/profile/03029853780834965715noreply@blogger.com1tag:blogger.com,1999:blog-4068470200340343843.post-49992349356844180852013-06-30T08:27:00.002-07:002013-06-30T08:27:47.691-07:00ഈ അക്ഷരങ്ങളുടെ മഷിയൊഴുകി വരുന്നതു മനസില്‍ നിന്നാണ്...<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi9bdxOfsD9Q6xweK6jVUiBjc3v5Xk_p0-NaX7HcpDHuxbvn-985-mVfd9EyriUquE7yoPYgZBmrgj_RZJFFmBT7sqMYTuKaYNTsjZ45-S-lcKJSqJo324l7hwLWqlIca179f5mo-M5Yb0/s960/150146_2883294176584_896934671_n.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="240" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi9bdxOfsD9Q6xweK6jVUiBjc3v5Xk_p0-NaX7HcpDHuxbvn-985-mVfd9EyriUquE7yoPYgZBmrgj_RZJFFmBT7sqMYTuKaYNTsjZ45-S-lcKJSqJo324l7hwLWqlIca179f5mo-M5Yb0/s320/150146_2883294176584_896934671_n.jpg" width="320" /></a></div>
<br />
<span style="font-family: Meera; font-size: medium;"><span class="Apple-style-span" style="font-size: x-large;"><br /></span></span>
<span style="font-family: Meera; font-size: medium;"><span class="Apple-style-span" style="font-size: x-large;">സ്മരണയുടെ ചുമരിലൊന്നു കോറിവരച്ചു കൊണ്ടായിരുന്നു ആ ഫോണ്‍കോള്‍. <br />
'' ടാ.. നമ്മടെ റിനൈസന്‍സിന് പത്തു വയസായിട്ടോ..''<br />
ഒരുമിക്കാന്‍ ഓരോ കാരണങ്ങള്‍ കണ്ടെത്തിയിരുന്ന പകലുകളും
രാത്രികളുമായിരുന്നു പെട്ടെന്നോര്‍മ്മ വന്നത്. കൂട്ടായ്മയുടെ കാലങ്ങള്‍,
പിറ്റേദിവസം കാണാന്‍ വേണ്ടിമാത്രം പിരിഞ്ഞിരുന്ന സായാഹ്നങ്ങള്‍.... അങ്ങനെ
റിനൈസന്‍സ് സമ്മാനിച്ച നിമിഷങ്ങളില്‍ ഏറെ വൈകാരികമായ ധാരാളം
കാര്യങ്ങളുണ്ട്. പക്ഷേ ഈ കുറിപ്പ് പറയുന്നത് ജീവിതക്കഥയില്‍
ഏഴുതിച്ചേര്‍ക്കാന്‍ ഏറെ വൈകിയ ഒരു കഥാപാത്രത്തെക്കുറിച്ചാണ്, ഒരു
അധ്യാപകനെക്കുറിച്ചാണ്. ഗുരു, അധ്യാപകന് എന്ന വാക്കുകളുടെ അര്‍ഥവും
വ്യാപ്തിയും ഇത്രത്തോളം ആഴത്തില്‍ മനസിലാക്കിയ മറ്റൊരാളുണ്ടാകില്ല,
പ്രാവര്‍ത്തികമാക്കിയവര്‍ ചുരുക്കമായിരിക്കും. പ്രത്യേകിച്ചും
അഞ്ചക്കത്തിനപ്പുറം കടക്കുന്ന ശമ്പളത്തില്‍ കൊരുത്ത് അധ്യാപകന് എന്ന മുഖം
മൂടിയണിയുന്നവര്‍ ധാരാളമുള്ള ഇക്കാലത്ത്. പാകമാകാത്ത ആശയങ്ങളുടെയും
മോഹങ്ങളുടെയുമൊക്കെ ഭാരവുമായിട്ടാണ് കാലടി ശ്രീശങ്കരാ കോളേജില്‍
ബിരുദാനന്തരബിരുദ പഠനത്തിനു ചേരുന്നത്. ബിരുദാനന്തരം എന്തു
സംഭവിക്കുമെന്നറിയാത്ത കാലത്ത് അതിനപ്പുറം ഒരു ബിരുദം നേടുക എന്നതൊരു
അതിമോഹമായി തോന്നിയിരുന്ന കാലം. പിന്നെ സെമസ്റ്റര്‍, പ്രോജക്റ്റ്,
ഇന്റേണല്‍ മാര്‍ക്ക്.....ഇത്യാദി പതിവു ഭീഷണികളും. </span></span><br />
<span class="Apple-style-span" style="font-family: Meera; font-size: x-large;">നീ പേടിക്കണ്ടടാ, നിനക്ക പറ്റിയൊരാള് ഇവിടേണ്ട്, എന്നു പറഞ്ഞതൊരു
ചാലക്കുടിക്കാരന്‍ ചങ്ങായി. നേരെ പോയതൊരു 1855 യൂനോ കാറിന്റെ അടുത്തേക്ക്.
കഥാപാത്രത്തെ പരിചയപ്പെടുത്തി. ഇംഗ്ലിഷ് ഡിപ്പാര്‍ട്ട്മെന്റിലെ
അധ്യാപകനാണ്. പരിചയപ്പെടല്‍ മലയാളത്തില്‍ ആയപ്പോള്‍ത്തന്നെ ഒരു ആശ്വാസം
തോന്നി. പിന്നെ കുറെനാളത്തേക്ക് കണ്ടതേയില്ല. അദ്ദേഹം ക്ലാസില്‍
എത്തിയപ്പോള്‍ ഞാനുണ്ടായിരുന്നില്ല. ഞാനെത്തിയ ചുരുക്കം ചില ക്ലാസുകള്‍
അദ്ദേഹത്തിന്റെ ആയിരുന്നുമില്ല. പിന്നീട് ക്ലാസില്‍വച്ചു
കണ്ടുമുട്ടിയപ്പോള്‍, പോയ ദിവസങ്ങളിലെ അസാന്നിധ്യത്തെക്കുറിച്ചദ്ദേഹം
ചോദിച്ചു. ഞാനെന്തോ നുണയും പറഞ്ഞു. ഇംഗ്ലീഷ് ബിരുദാനന്തര ബിരുദം എന്നാല്‍
ഷേക്സ്പിയറിന്റെ പടം വരച്ച് ഭാഗങ്ങള്‍ അടയാളപ്പെടുത്തലല്ല എന്ന്
അതിനോടകം തിരിച്ചറിഞ്ഞിരുന്നു. കെട്ടു നിറച്ച് ഇറങ്ങിക്കഴിഞ്ഞു,
ശബരിമലയില്‍ എത്തണമെങ്കില്‍ കരിമല കയറിയേ പറ്റൂ എന്ന അവസ്ഥയിലായി. അങ്ങനെ
ആംഗലേയ പഠനത്തിന്റെ കരിമല കയറിക്കൊണ്ടിരിക്കുമ്പോഴായിരുന്നു തൃശൂരിലെ
സിനിമാപ്പൂരത്തിനു കൊടി കയറുന്നത്. </span><br />
<span style="font-family: Meera; font-size: medium;"><span class="Apple-style-span" style="font-size: x-large;">
പഠനത്തിന്റെ ഭാഗമായുള്ള ഫിലിം സ്റ്റഡീസിന്റെ ചുമതല ഇദ്ദേഹത്തിനായതു കൊണ്ടു
തന്നെ, ഫിലിം ഫെസ്റ്റിവലിനു ക്ലാസിലെ പതിനെട്ടു പേരെയും കൊണ്ടു പോകാം എന്ന
നിര്‍ദ്ദേശം വച്ചു. ഓണക്കാലത്തു തന്നെയാണ് തൃശൂരിലെ സിനിമാക്കാലം.
എല്ലാവരും വരാം എന്നു സമ്മതിച്ചെങ്കിലും, അവധി എത്തിയതോടെ ഫെസ്റ്റിവലിനു
പോകാന്‍ സന്നദ്ധനായതു ഞാന്‍ മാത്രമായി. <br />
'' ആരുമില്ലെങ്കില്‍പ്പിന്നെ നീ വരണ്ട ''<br />
'' ഞാന്‍ വരണുണ്ട് ''<br />
'' അതുകൊണ്ടല്ല, നീ ഒറ്റയ്ക്കാകും, <br />
ഈ കോളേജീന്ന് കൂടെ വരുന്ന്ത ബിഎയ്ക്കു പഠിക്കുന്ന പിള്ളേരാണ്, <br />
അപ്പോ ആരും കൂട്ടില്ലാതെയാകും നിനക്ക് ''<br />
പക്ഷേ തൃശൂരും സിനിമയുമൊക്കെ മനസില്‍ കയറിയതു കൊണ്ടുതന്നെ പിന്തിരിഞ്ഞില്ല.
പി്ന്നീട് തോന്നിയിട്ടുണ്ട്, ആ സിനിമയും സിനിമാക്കാലവുമൊക്കെ
ഇല്ലായിരുന്നെങ്കില്‍ സൗഹൃദങ്ങള്‍ അത്ര തീവ്രമാകുമായിരുന്നില്ല. ഏഴും ദിവസം
അദ്ദേഹത്തിന്റെ വീട്ടിലായിരുന്നു താമസം. മൂപ്പെത്താത്ത ആശയങ്ങളെയും
ആഗ്രഹങ്ങളെയുമൊക്കെ ഉത്തരത്തിന്റെ സുരക്ഷിതത്വത്തില്‍ കൊണ്ടു ചെന്നെത്തിച്ച
രാത്രികള്‍, പാട്ടുകള്‍, അബദ്ധങ്ങള്‍, ആ വീടിനു മുന്നില്‍ ഞങ്ങളിട്ട
പൂക്കളങ്ങള്‍.........ഒടുവില്‍ അവസാനദിവസം തിരികെ വീട്ടിലേക്കു
പോരുമ്പോള്‍, തൊണ്ടയിലൊരു മുഴയായി വേദന തങ്ങി നിന്നിരുന്നു. </span></span><br />
<span class="Apple-style-span" style="font-family: Meera; font-size: x-large;">പഠനം കഴിഞ്ഞു. ജീവിതം തുടങ്ങി. </span><br />
<span style="font-family: Meera; font-size: medium;"><span class="Apple-style-span" style="font-size: x-large;">
ഒരിക്കല്‍ അദ്ദേഹത്തിന്റെ അച്ഛനു സുഖമില്ലാതെ ആശുപത്രിയില്‍
കിടക്കുമ്പോള്‍, തിരുവനന്തപുരത്തെ ആശുപത്രിയുടെ പുറത്തുനിന്ന് കുറെനേരം
സംസാരിച്ചു. അച്ഛനെ കണ്ടു മടങ്ങുമ്പോള്‍ ചോദിച്ചു, നമ്മള്
എവിടെയൊക്കെവച്ചാ കണ്ടുമുട്ടുന്നത്, അല്ലേ ?. <br />
പിന്നീടാ ആ അച്ഛന് ജീവിതമൊഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മുഖം കാണാന്‍
പോയില്ല. ഒരു സന്ദേശം അയച്ചു, ഒന്നും പറയാനില്ല. അങ്ങനെയൊര അവസ്ഥയില്‍
കാണാന്‍ തോന്നുന്നുമില്ല...<br />
താങ്ക്് യൂ... അതായിരുന്നു അദ്ദേഹത്തിന്റെ മറുപടി. <br />
പിന്നെ ഞ്ങ്ങളുടെയൊരു കൂടപ്പിറപ്പ്, അദ്ദേഹത്തിന്റെ ശിഷ്യന് ജീവിതവേഷം
അഴിച്ചുവച്ച്, ഒരു വിഷുദിനത്തില്‍ മടങ്ങിയപ്പോള്‍, റോഡരികിലെ
മാഞ്ചുവട്ടില്‍ കരഞ്ഞു തളര്‍ന്ന അദ്ദേഹത്തിനരികില്‍ ആശ്വസിപ്പിക്കാനാകാതെ
നില്‍ക്കേണ്ടി വന്നിട്ടുണ്ട്. </span></span><br />
<span style="font-family: Meera; font-size: medium;"><span class="Apple-style-span" style="font-size: x-large;">ജീവിതം നമുക്ക് ചിലരെ സമ്മാനിക്കും, ചിലര്‍ നമുക്ക് ജീവിതം
സമ്മാനിക്കും.... നിര്‍ണായകമായ പല ഘട്ടങ്ങളിലും പലപ്പോഴും അദ്ദേഹം പകര്‍ന്ന
വാക്കുകള്‍ ആ രണ്ടാമത്തെ വരിയോടാണ്, അതിന്റെ ആഴത്തിലുള്ള
അര്‍ഥത്തിനോടാണ് കൂടുതല്‍ ചേര്‍ന്നു നില്ക്കുക. <br />
ഇന്നും ഏതു പാതിരാത്രിയിലും വിളിക്കാന്‍ അങ്ങനെയൊരു സാന്നിധ്യം ഉണ്ടെന്നതു
വല്ലാത്ത ആശ്വാസമാണ്. ഒന്നും പറയാതെ വെറുതെ സംസാരിച്ചു വയ്ക്കാന്‍.
അദ്ദേഹമറിയാതെ പകരുന്ന ആശ്വാസം നേടാന്‍. അതങ്ങനെ തുടരുകയാണ്. ഇപ്പോഴും
ഞങ്ങള്‍ കണ്ടുമുട്ടുന്നു, വീണ്ടും വീണ്ടും കാണാന്‍ മാത്രമായി പിരിയുന്നു.<br />
ജീവിതപ്രാരാബ്ധങ്ങളുടെ ഭാരം തൂങ്ങിയ മുഖത്തിനു പുറത്ത് മൂടിയിട്ടാലും
പറയാതെ അതു തിരിച്ചറിയുന്ന സാന്നിധ്യം. അകല്‍ച്ച നിറയുന്ന സാര്‍ എന്ന
പതിവുസംബോധന പലപ്പോഴും പുറത്തു വരുമ്പോള്‍ മനസില്‍ ഒരു മൂത്തചേട്ടനു
തുല്യമായ സ്ഥാനം കൊടുത്തിരുന്നു അദ്ദേഹത്തിന്. <br />
എഴുതാന്‍ ഇനിയും ഏറെയുണ്ട്. എങ്കിലും നിര്‍ത്തുന്നു. ഏറെ വ്യക്തിപരമായ
കുറിപ്പാണിത്. അദ്ദേഹത്തിന്റെ സാന്നിധ്യം ജീവിതത്തില്‍
അനുഭവഭേദ്യമായവര്‍ക്കും അതങ്ങനെ തോന്നാം. കാരണം ഈ കുറിപ്പിലെ
കഥാപാത്രത്തിനു ആരോടെങ്കിലും സാദൃശ്യം തോന്നിയാല്‍, അതു തികച്ചും
യാദൃച്ഛികമല്ല. ഈ അക്ഷരങ്ങളുടെ മഷിയൊഴുകി വരുന്നതു മനസില്‍ നിന്നാണ്...<br /><br /><br /><br /><br /><br /><br /><br /><br /></span>
</span></div>
അനൂപ് മോഹന്‍http://www.blogger.com/profile/03029853780834965715noreply@blogger.com3tag:blogger.com,1999:blog-4068470200340343843.post-66579487215910007022013-06-22T23:28:00.001-07:002013-06-22T23:28:27.365-07:00ജീവിതപ്പാളത്തിലെ അജ്ഞാതദേഹം<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjP2b6Ubvi4id4OUenbex18UG_-F0cs8L8oh1vPIaJHaKyJhlcSE8zd0ZwCKCSt7WVxlaJRKg-SJU3TKz5-wMx3opyzqBMaWRFwUvpyJxf7XpV5PzRhhyDJ33Klq9DsViLNWoqBeIXSkhU/s1600/13032013734.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="240" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjP2b6Ubvi4id4OUenbex18UG_-F0cs8L8oh1vPIaJHaKyJhlcSE8zd0ZwCKCSt7WVxlaJRKg-SJU3TKz5-wMx3opyzqBMaWRFwUvpyJxf7XpV5PzRhhyDJ33Klq9DsViLNWoqBeIXSkhU/s320/13032013734.jpg" width="320" /></a></div>
<span style="font-family: Meera; font-size: medium;">
<br />
ജീവിതത്തിന്റെ ഇടവഴി തിരിഞ്ഞു മുമ്പില്‍ വന്നുപെടുന്നവര്‍ ആരൊക്കയെന്നു
ഊഹിക്കാന്‍ പോലും കഴിയില്ല. പ്രത്യേകിച്ചും തീവണ്ടിയാത്രകളില്‍.
അപരിചിതരായി വന്നു പരിചിതത്വത്തിന്റെ ഊഷ്മളതകള്‍ സമ്മാനിച്ചു
മടങ്ങുന്നവര്‍ എത്രയോ പേര്. ഒരിക്കല്‍ മഴയൊഴിഞ്ഞ മഴക്കാലദിവസത്തില്‍
ആളൊഴിഞ്ഞ കംപാര്‍ട്ട്മെന്റില്‍ അപരിചിതനായി വന്നയാള്‍. <br />
ഇന്നത്തെ കേരളയുടെ ഭാഗ്യം നീട്ടിയപ്പോള്‍ ആദ്യം വേണ്ടെന്നു പറഞ്ഞു. അടുത്ത
ഭാഗ്യവാനെ കണ്ടെത്താന്‍ മടങ്ങുമെന്നു കരുതിയെങ്കിലും അയാള്‍
ശൂന്യമായിക്കിടന്ന സീറ്റിലേക്കിരുന്നു. എവിടെപ്പോകുന്നു എന്ന ചോദ്യം
അയാളെറിഞ്ഞപ്പോള്‍ ലോട്ടറി വാങ്ങിപ്പിക്കാനുള്ള ശ്രമത്തിന്റെ ആദ്യപടി എന്നേ
കരുതിയുള്ളൂ. മറുപടി പറഞ്ഞു, ഒരു മരണം, ആ വീട് വരെ പോകണം..മരണങ്ങള്‍ക്കു
പോകണം. വിയോഗമാണ്. അസാന്നിധ്യം സംഭവിക്കുമ്പോള്‍ നമ്മുടെ സാന്നിധ്യം
പകരുന്ന ആശ്വാസത്തെക്കുറിച്ചൊന്നും പറയാന്‍ അയാള്‍ക്കറിയില്ല. എങ്കിലും
അതാവര്‍ത്തിച്ചു. വിവാഹത്തിനു പോയില്ലെങ്കിലും കുഴപ്പമില്ല, മരണത്തിനു
പോകണം. പിന്നെ പരിചയത്തിന്റെ നൂലിഴകളില്‍ പിടിച്ചൊരു ജീവിതകഥയുടെ
മുറ്റത്തേക്കിറങ്ങുകയായിരുന്നു.<br />
രവി. ഓര്‍മ്മയില്‍ അദ്ദേഹത്തിന് ആ പേരാണ്. <br />
ഇരുമ്പുപാളങ്ങള്‍ക്കു മുമ്പില്‍, ജീവിതത്തിന്റെ ഭാരങ്ങള്‍ പാഞ്ഞുവരുന്ന
തീവണ്ടിക്കു മുന്നില്‍ ഒടുക്കിയവരുടെ മൃതദേഹങ്ങള്‍ മാറ്റലായിരുന്നു
രവിച്ചേട്ടന്റെ ജോലി. മൂക്കറ്റം മദ്യപിച്ച്, അബോധാവസ്ഥയുടെയും
ബോധത്തിന്റെയും അതിര്‍വരമ്പുകളില്‍ നിന്ന് അജ്ഞാതരായ, വികൃതമായ
ശവശരീരങ്ങള്‍ നീക്കിയയാള്‍. ഒരുകാലത്ത് എറണാകുളം മുതല്‍ ഷൊര്‍ണ്ണൂര്‍
വരെയുള്ള പ്രദേശത്ത് തീവണ്ടി തട്ടിയുള്ള മരണം സംഭവിക്കുമ്പോള്‍, അന്വേഷണം
അവസാനിക്കുന്നതു രവിച്ചേട്ടനിലായിരുന്നു. ചീഞ്ഞളിഞ്ഞ, തിരിച്ചറിയാനാകാത്ത
നിര്‍ജ്ജീവശരീരങ്ങളുടെ അന്ത്യയാത്രയ്ക്ക് ഇദ്ദേഹം വേണമായിരുന്നു.
മരണമെടുത്ത ദേഹത്തെ അന്വേഷിച്ചുവരുന്നവര്‍ ഉണ്ടാകും, ആരുമില്ലാത്തവരെ
പാളങ്ങള്‍ക്കരികില്‍ത്തന്നെ കുഴിവെട്ടി മൂടും. <br />
മൃതശരീരങ്ങളുടെ പോക്കറ്റിലെ അവസാന തുട്ടും എടുത്തുതരാന്‍ ആവസ്യപ്പെടുന്ന
പൊലീസുകാര്‍, പിറവം ഭാഗത്തു മരണപ്പെട്ട ഒരു വൃദ്ധയുടെ ചെവിയിലെ കമ്മല്‍
ഊരാന്‍ ആവശ്യപ്പെട്ടയാള്‍...............അങ്ങനെ ഇനിയും ജീവിതം
ശേഷിക്കുന്നവരുടെ ആര്‍ത്തിമൂത്ത എത്രയെത്ര പരാക്രമങ്ങള്‍. </span><br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh6A1szCtAgGaKxI7U1CLAQqSRfTi4DJbIKT4BMkRnhTFWOGtaO00AijEhFpL2PcGJy0WmjvK3lIxFL7uB4mkxqUBwt9gfm3ObXjsLCzqe32Z2C8deOHmL-0bn5odav0tvDVlc-9wPAZ70/s1600/13032013735.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="240" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh6A1szCtAgGaKxI7U1CLAQqSRfTi4DJbIKT4BMkRnhTFWOGtaO00AijEhFpL2PcGJy0WmjvK3lIxFL7uB4mkxqUBwt9gfm3ObXjsLCzqe32Z2C8deOHmL-0bn5odav0tvDVlc-9wPAZ70/s320/13032013735.jpg" width="320" /></a></div>
<span style="font-family: Meera; font-size: medium;"> മരണത്തിന്റെ
ദുര്‍ഗന്ധം മടുത്തു തുടങ്ങിയപ്പോള്‍ രവിച്ചേട്ടന് ജോലി
ഉപേക്ഷിക്കുകയായിരുന്നു. പക്ഷേ ചിലപ്പോഴൊക്കെ അന്വേഷണങ്ങള്‍ വന്നു.
പാളങ്ങള്‍ക്കരികില്‍ അജ്ഞാതരായ മൃതദേഹങ്ങള്‍ രവിച്ചേട്ടനെ കാത്തുകിടുന്നു,
പരിവഭവങ്ങളില്ലാതെ..<br />
ആ അനുഭവങ്ങള്‍ക്ക് മദ്യത്തിന്റെ നേര്‍ത്ത ഗന്ധമുണ്ടായിരുന്നു. വയലാര്‍
എത്തി. എറണാകുളത്തേക്ക് പോകുന്ന തീവണ്ടി പിടിക്കാന്‍ ഇവിടെ ഇറങ്ങണം.
വെറുതെ വാതില്‍ക്കലേക്ക് ചെന്നു. സ്വന്തം ജീവിതകഥ പറഞ്ഞ്, അനുഭവങ്ങള്‍
പകര്‍ന്ന് മടങ്ങുമ്പോള്‍ വെറുതെ ഫോണ്‍നമ്പര്‍ ചോദിച്ചു, ഫോണില്ലെന്നു
മറുപടി. എവിടെക്കാണും എന്നു ചോദിച്ചു, എന്തിനിനി കാണണം എന്നു മറുചോദ്യം.
ഒടുവില്‍ വയലാര്‍ റെയ്ല്‍വേ സ്റ്റേഷന്റെ പ്ലാറ്റ്ഫോമിലേക്കിറങ്ങി കൈവീശി
കാണിച്ചു മടങ്ങി. പിന്നീടൊരിക്കലും കാണാന്‍ സാധ്യതയില്ലാത്തയാളുടെ ചിത്രം
പകര്‍ത്തി, ഒരിക്കല്‍ക്കൂടി. അപ്പോഴേക്കും പാളങ്ങളില്‍ക്കൂടി
പാഞ്ഞുതുടങ്ങിയിരുന്നു. ജീവിതത്തീവണ്ടിയിലെ വെറുമൊരു യാ്ത്രക്കാരന്
മാത്രമായി ഞാനും<br />
<br />
</span></div>
അനൂപ് മോഹന്‍http://www.blogger.com/profile/03029853780834965715noreply@blogger.com3tag:blogger.com,1999:blog-4068470200340343843.post-55411300488469402152012-03-18T22:44:00.000-07:002012-03-18T22:44:24.982-07:00ശ്രീകാര്യത്തെ സര്‍പ്പസുന്ദരന്‍<div dir="ltr" style="text-align: left;" trbidi="on"><br />
<br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgolL62dDWcCU2sdbLeFEOhWlJEY7JtiMYGFzUqYApD1ubjayKt2DxtPghW2Jrpg-cdUQOfmbXC2q0P-EeBOKwqT2oMifB47IaW1DLXOf3QKjtmUoih3vxQm45dT2CRsGbTh2RHHfCijXE/s1600/DSC_4855.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img aea="true" border="0" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgolL62dDWcCU2sdbLeFEOhWlJEY7JtiMYGFzUqYApD1ubjayKt2DxtPghW2Jrpg-cdUQOfmbXC2q0P-EeBOKwqT2oMifB47IaW1DLXOf3QKjtmUoih3vxQm45dT2CRsGbTh2RHHfCijXE/s400/DSC_4855.jpg" width="267" /></a></div><div class="separator" style="clear: both; text-align: center;"></div><span style="font-size: x-large;">മേശയ്ക്കു താഴെയുള്ള ട്രങ്ക് പെട്ടിയിലേക്കു നോക്കി. ഇടയ്ക്കു പെട്ടി അനങ്ങുന്നുണ്ടോ എന്നൊരു സംശയം. താഴിട്ടു പൂട്ടിയിട്ടുണ്ട്. പേടിക്കണ്ടെന്നു മനസിനെ പറഞ്ഞു സമാധാനിപ്പിക്കാന്‍ നോക്കി. അപ്പോള്‍ പുറകില്‍ വള്ളിപ്പടര്‍പ്പിലൊരു അനക്കം. പാഞ്ഞു പോയതൊരു അരണ തന്നെയായിരുന്നില്ലേ. തിരുവനന്തപുരത്തെ ശ്രീകാര്യത്ത് ഒരു വീട്ടിലിരിക്കുമ്പോള്‍ ഇങ്ങനെ പലവിധ ആശങ്കകളായിരുന്നു മനസില്‍. വീടിനു മുന്നിലായി ലവ്ബേര്‍ഡ്സിന്റെ കൂടിനു മുകളില്‍ പ്ലാസ്റ്റിക് കുപ്പികളിലായി എന്തിന്റെയോ മുട്ടകള്‍ സൂക്ഷിച്ചിരിക്കുന്നു. ഇനി ഇതൊരു പക്ഷേ പാമ്പിന്റെ മുട്ടകളായിരിക്കുമോ.?<br />
<br />
വീടിന്റെ മുന്നിലേക്കിരുന്നോളൂ, ഞാന്‍ ഇപ്പോഴെത്താം എന്ന ഫോണ്‍കോളിനു ശേഷമുള്ള കാത്തിരിപ്പു നീളുന്നതിനിടയില്‍, അനവസരത്തില്‍ ചില ചൊല്ലുകളും ഓര്മയിലേക്കെത്തി. <br />
<br />
ഇടിവെട്ടിയവനെ പാമ്പു കടിച്ചു<br />
<br />
പാലു കൊടുത്ത കൈയ്ക്കു കൊത്തി...<br />
<br />
വേലിയേലിരുന്ന പാമ്പിനെ..... ആക്റ്റിവയുടെ ശബ്ദത്തില്‍ പഴഞ്ചൊല്ലുകല്‍ ഇഴഞ്ഞകന്നു. കഥയിലെ നാഗനായകന്റെ ഇന്‍ട്രൊഡക്ഷന്‍ സീന്‍ എങ്ങനെയായിരിക്കും എന്നറിയാന്‍ തിരിഞ്ഞു നോക്കി. പുറകിലൊരു കറുത്ത ബാഗും തൂക്കി, വൈകിയതിന്റെ വേഗതയോടെയുള്ള എന്‍ട്രി. മുന്നിലെ കസേരയിലിരുന്നു, ആമുഖസംസാരത്തിന്റെ ആദ്യഡയലോഗിനു മുമ്പേ കഥാനായകന്റെ ഫോണ്‍ ബെല്ലടിച്ചു. ആ സംഭാഷണമിങ്ങനെ...<br />
<br />
"" ഹലോ, എന്തു കളറാണ്.<br />
<br />
ചാണകപ്പച്ചയോ, ഇടയ്ക്കു നാവു പുറത്തിടുന്നുണ്ടോ. പേടിക്കണ്ട, ചേരയാണ്. ആ വാതിലു തുറന്നിട്ടാല്‍ കുറച്ചു കഴിയുമ്പോ പൊയ്ക്കോളും. ഇല്ലെങ്കില്‍ എന്നെ വിളിച്ചോളൂ '' <br />
<br />
<strong>പാമ്പുകളുടെ രക്ഷകന്</strong><br />
<br />
സര്‍പ്പസുന്ദരി എന്നാണല്ലോ വ്യാപകമായ പ്രയോഗം. എന്നാല്‍ ഇതാ സര്‍പ്പങ്ങളുടെ സുന്ദരനായ സുഹൃത്ത്...ശ്രീകാര്യത്തെ സര്‍പ്പസുന്ദരന്‍...വാവ സുരേഷ്. നിഗൂഢതയും ഉദ്വേഗവും അതിലേറെ ഭയവും മനസിലേക്കു ഇഴഞ്ഞെത്തിക്കുന്ന പാമ്പുകളുടെ തോഴന്. നാഗങ്ങളുടെ രക്ഷകനാകുക എന്നതു ജീവിതനിയോഗം പോലെ നെഞ്ചേറ്റിയ മുപ്പത്തെട്ടുകാരന്. വീടിന്റെ ഉള്ളിലേക്കും സ്വസ്ഥജീവിതത്തിന്റെ സങ്കേതങ്ങളിലേക്കും അറിയാതെ ഇഴഞ്ഞെത്തുന്ന പാമ്പുകളെ പുറത്തിറക്കിയും, അവയുടെ ജീവന് സംരക്ഷിച്ചും ആ ജീവിവര്‍ഗത്തെ കാക്കുന്നയാള്‍. സുരേഷിനോടു സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ പലപ്പോഴും സംസാരം മുറിച്ചു കൊണ്ടു ഫോണ്‍ കോളുകള്‍. പാമ്പിനെ കണ്ട പലയിടങ്ങളിലും നിന്ന് കോളുകള്‍ സുരേഷിനെത്തേടി എത്തിക്കൊണ്ടേയിരിക്കുന്നു. ഈ നാട്ടില്‍ ഇത്രയധികം പാമ്പുകള്‍ ഉണ്ടോ എന്നു തോന്നിപ്പിക്കും വിധം. സുരേഷിന്റെ പാമ്പനുഭവങ്ങള്‍ വര്ണിക്കുമ്പോള് കൗതുകവും ആകാംക്ഷയുമൊക്കെ തോന്നും, അതിലേറെ ഭയവും. എങ്കിലും വളരെ നിസാരമായി തന്റെ ഓരോ ഓപ്പറേഷനെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും വിശ്വാസങ്ങളെക്കുറിച്ചും പറഞ്ഞു കൊണ്ടേയിരുന്നു. പലപ്പോഴും പകര്‍ത്തിയെടുക്കാന്‍ മറക്കുന്നവിധത്തില്‍ ആ അനുഭവങ്ങള്‍ പകരുന്ന ആകാംക്ഷ അതിതീവ്രമാകുന്നു. </span><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj4FZqnHGINbc6xnly6gYmyXIs9hfQOlJGJ9k5-v8WvC_xY9rpkpbymIPNOYtKpQI58qYjNYWewfiJNVZ3mGETO3qSdNrXB96kIZZ_4loLEP8s2Ad6VeoJ0XiXoku3Y7b3vBRdnuZM9tV0/s1600/DSC_4831.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img aea="true" border="0" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj4FZqnHGINbc6xnly6gYmyXIs9hfQOlJGJ9k5-v8WvC_xY9rpkpbymIPNOYtKpQI58qYjNYWewfiJNVZ3mGETO3qSdNrXB96kIZZ_4loLEP8s2Ad6VeoJ0XiXoku3Y7b3vBRdnuZM9tV0/s400/DSC_4831.jpg" width="267" /></a></div><span style="font-size: x-large;"><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div><br />
<strong>ഓപ്പറേഷന് കിങ് കോബ്ര</strong><br />
<br />
"" ഇന്നലെ കോന്നിയിലായിരുന്നു. '' സുരേഷ് ഡയറി തുറന്നു. രക്ഷപെടുത്താന്‍ പോകുന്ന ഓരോ വീടും സ്ഥലവുമൊക്കെ എഴുതിവയ്ക്കും. ഡയറി മാത്രമല്ല, ഒരു ഡിജിറ്റല്‍ ക്യാമറയും കൈവശമുണ്ട്. പാമ്പുകളെ രക്ഷപെടുത്തുന്നതിന്റെ ചിത്രങ്ങള്‍ അതില്‍ പകര്‍ത്തിയിരിക്കുന്നു. ഡയറിയിലേക്കു കണ്ണോടിച്ചിട്ടു സുരേഷ് തുടര്‍ന്നു. തുലാപ്പിള്ളിയിലെ ഒരു ജോസഫിന്റെ വീട്ടിലാണ് ഇന്നലെ പോയത്. നിസാരക്കാരനല്ലായിരുന്നു പാമ്പ്. രാജവെമ്പാല, കിങ് കോബ്ര. ഒരു കൊത്തു കിട്ടിയാല്‍ നാലോ അഞ്ചോ മിനിറ്റ് മതി മരണം സംഭവിക്കാന്‍. ആന അരമണിക്കൂറിനുള്ളില്‍ തീരുമെന്നു സുരേഷിന്റെ സാക്ഷ്യം. ഒറ്റക്കൊത്തില്‍ ഇഞ്ചെക്റ്റ് ചെയ്യുന്നതു മുപ്പതു മില്ലിഗ്രാം വിഷമാണ്. ആ വിഷത്തിന്റെ തീവ്രത അത്രയേറെ. <br />
<br />
അവിടെ ചെല്ലുമ്പോള്‍ ഒരു വലിയ മരത്തിനു മുകളിലാണു രാജവെമ്പാല. ആളു കൂടിയിട്ടുണ്ട്. പാമ്പ് താഴേക്കു വീഴാന്‍ പാടില്ല. പതുക്കെ കമ്പൊക്കെ ഉപയോഗിച്ചു മരത്തിനു മുകളില്‍ നിന്നു താഴേക്കു കൊണ്ടു വന്നു. പിന്നെ പതിവുപോലെ വാലില്‍ പിടിച്ചു. നാഗങ്ങളുടെ രാജാവിനെ മനുഷ്യരിലെ ഒരു സാധാരണക്കാരന് നിസാരമായി കീഴടക്കി. പിന്നെ ശിഷ്ടജീവിതത്തിനായി ഉള്‍വനങ്ങളുടെ സ്വസ്ഥതയിലേക്ക് തുറന്നുവിട്ടു. വീണ്ടുമൊരു ഫോണ്‍ കോള്‍. തിരുവനന്തപുരത്തിന്റെ ഉള്‍നാട്ടിലെ ഏതോ കരിങ്കല്‍ക്കെട്ടിനിടയിലാണു പാമ്പ് കയറിയിരിക്കുന്ന്. ലക്ഷണങ്ങളൊക്കെ ചോദിച്ചു മനസിലാക്കി, സ്ഥലവും മനസിലാക്കിയശേഷം ഫോണ്‍ വച്ചു. കലുങ്കിലും കരിങ്കല്‍ക്കെട്ടിലുമൊക്കെ കയറിയിരിക്കുന്ന പാമ്പിനെ പിടിച്ചതു പുലിവാലായിട്ടുണ്ടെന്നു സുരേഷ്. പലപ്പോഴും ജനങ്ങള്‍ ആവേശംപൂണ്ടു കലുങ്ക് പൊളിച്ചു പാമ്പിനെ പുറത്തെടുക്കാന്‍ പറയും. മതിലും മറ്റുമൊക്കെ പൊളിച്ചതിനു കേസാവുകകയും ചെയ്യും. അതുകൊണ്ടു തന്നെ വളരെ സൂക്ഷിച്ചു മാത്രമേ ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാറുള്ളൂ. <br />
<br />
<strong>വിരിയാന്‍ വൈകിയ പാമ്പിന് മുട്ടകള്‍</strong><br />
<br />
വിശാലമായ പറമ്പിലൊക്കെ കാണുന്ന പാമ്പിനെ പിടിക്കാന്‍ ബുദ്ധിമുട്ടാണ്. വീട്ടില്‍ കയറിയ പാമ്പിനെ എളുപ്പം പിടിക്കാം. മൂവ്മെന്റ്സ് നോക്കി ചിലതിനെ പിന്തുടരാന് കഴിയും. ആദ്യം കാണുന്ന മാളത്തിലായിരിക്കും മിക്കവാറും കയറിയിരിക്കുക. മാളം പൊളിച്ചാല്‍ അവിടെ ഉണ്ടാകും. സുരേഷ് പറയുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളാണു സുരേഷിന്റെ പ്രധാന പ്രവര്‍ത്തനമേഖല. ഒരു ദിവസം പത്തിനും പതിനഞ്ചിനും ഇടയില്‍ കോളുകള്‍ ഉണ്ടാകാറുണ്ടെന്നു പറയുന്നു സുരേഷ്. കൂടുതലും സന്ധ്യ കഴിഞ്ഞായിരിക്കും. പലരും ജോലിയൊക്കെ കഴിഞ്ഞു വീട്ടിലെത്തുമ്പോഴായിരിക്കും ഈ അപ്രതീക്ഷിത അതിഥി എത്തിയ വിവരം അറിയുന്നത്. <br />
<br />
സുരേഷിന്റെ വീടിനു മുന്നിലെ കൂട്ടില്‍ നിന്നും വീണ്ടും ലവ് ബേഡ്സിന്റെ ശബ്ദം. കൂടിനു മുകളില്‍ വച്ചിരിക്കുന്ന മുട്ടകള്‍ വീണ്ടും സംശയം ജനിപ്പിക്കുന്നു. ഈ കുപ്പിയില്‍ ഇരിക്കുന്നതൊക്കെ... ചോദ്യം മുഴുമിപ്പിക്കാന്‍ സമ്മതിച്ചില്ല. എല്ലാം പാമ്പിന്റെ മുട്ടകള്‍, 444 എണ്ണം ഉണ്ട്. കുപ്പിയില്‍ പ്ലാവിലയും മറ്റുമിട്ടാണു സൂക്ഷിച്ചിരിക്കുന്നത്. ഇവ ഇടയ്ക്കു മാറ്റിക്കൊടുക്കണം. സാധാരണയിടങ്ങളിലാകുമ്പോള്‍ നാല്പ്പത്തഞ്ചു ദിവസം കൊണ്ടു മുട്ട വിരിയും. കുപ്പിയില്‍ സുക്ഷിച്ചിരിക്കുന്നതു കൊണ്ടു അറുപതു ദിവസമൊക്കെ എടുക്കും. <br />
<br />
<strong>ബാല്യം പാമ്പുമയം</strong><br />
<br />
ശ്രീകാര്യം ചെറുവയ്ക്കല്‍ തേരുവിള വീട്ടില്‍ ബാഹുലേയന്റേയും കൃഷ്ണമ്മയുടേയും നാലു മക്കളില്‍ മൂന്നാമന് ചെറുപ്പത്തില്‍ത്തന്നെ പാമ്പുകളുമായി ചങ്ങാത്തം കൂടി. വീടിനു സമീപത്തെ മരച്ചീനി ഗവേഷണ കേന്ദ്രത്തിന്റെ പരിസരങ്ങളില്‍ സമൃദ്ധമായി കുറ്റിക്കാടുകളുണ്ടായിരുന്നു, അതുകൊണ്ടു തന്നെ പാമ്പും. അവയുടെ ഒപ്പം കളിച്ചു തന്നെയായിരുന്ന ബാല്യം. മൂര്‍ഖന്റെ കുഞ്ഞിനെ കുപ്പിയിലാക്കിത്തുടങ്ങിയ വിനോദം. പിന്നീട് ഒരുപാടു പേരുടെ ജീവന് രക്ഷിക്കുന്നതിലും, പാമ്പുകളുടെ ജീവന് സുരക്ഷിതമാക്കുന്നതിലും ചെന്നെത്തുകയായിരുന്നു. നാഗങ്ങളുടെ തോഴാനായുള്ള ജീവിതം തുടങ്ങിയിട്ടു ഇരുപത്താറു വര്‍ഷം പിന്നിടുന്നു. ഒരു ദിവസം പോലും വിശ്രമമില്ല. എല്ലാ ദിവസം എവിടെ നിന്നെങ്കിലുമൊക്കെ സുരേഷിനെത്തേടി കോളുകള്‍ എത്തും. <br />
<br />
<strong>ഇരുപത്തൊമ്പതിനായിരം പാമ്പുകള്‍ </strong><strong>ഇരുനൂറ്റമ്പത്തഞ്ചു കടികള്‍</strong><br />
<br />
ഇരുപത്താറു വര്‍ഷത്തിനിടെ സുരേഷ് പിടിച്ചതു ഇരുപത്തൊമ്പതിനായിരത്തിലധികം പാമ്പുകളെ. ഇതില്‍ മൂന്നരവര്‍ഷത്തിനിടെ പതിനേഴു രാജവെമ്പാലകളെ പിടിച്ചു. ഒരു പക്ഷേ, കുറഞ്ഞ കാലയളവിനുള്ളില്‍ ഇത്രയും കോബ്രകളെ പിടിക്കുന്നതൊരു റെക്കോഡായിരിക്കും. 2011ല്‍ മാത്രം മൂവായിരത്തിലധികം പാമ്പുകള്‍ സുരേഷിന്റെ കൈകളിലായി. ഈ വര്‍ഷം ഇതുവരെ 464 പാമ്പുകളും. വേണമെങ്കില്‍ മറ്റൊരു റെക്കോഡ് കൂടി സുരേഷിന്റെ പേരില്‍ എഴുതിച്ചേര്‍ക്കാം. ഇതുവരെ 255 പ്രാവശ്യം പാമ്പിന്റെ കടിയേറ്റിട്ടുണ്ട്. അതിഗുരുതരമായി ആശുപത്രിയില്‍ കിടന്നിട്ടുണ്ട്. പലപ്പോഴും പാമ്പിനെ പിടിച്ച് ചാക്കിനകത്താക്കിയശേഷം ജനങ്ങളെ കാണിക്കാന്‍ വീണ്ടും പുറത്തെടുക്കുമ്പോഴാണ് കടികിട്ടുക. അപകടമാണെന്ന് അറിയാമെങ്കിലും പലപ്പോഴും നാട്ടുകാര്‍ സമ്മതിക്കില്ല, വീണ്ടും കാണിക്കാന്‍ ആവശ്യപ്പെടും. അന്യന്റെ ജീവന് നഷ്ടപ്പെട്ടും കൗതുകം ആസ്വദിക്കാനുള്ള മോഹം അത്രയ്ക്കു തീവ്രമെന്നു ചുരുക്കം. <br />
<br />
എന്നാല്‍ എല്ലാത്തവണയും പാമ്പിന്റെ കടിയേറ്റാല്‍ ആശുപത്രിയില്‍ പോകാറില്ലെന്നു സുരേഷ് പറയുന്നു. ഇപ്പോള്‍ ശരീരത്തില്‍ത്തന്നെ ആ വിഷത്തിനുള്ള പ്രതിരോധശേഷി വളര്‍ന്നു വന്നു തുടങ്ങിയിരിക്കുന്നു. എവിടെ നിന്നെങ്കിലും വിളി വന്ന് അവിടേക്കു പോകുമ്പോള്‍ത്തന്നെ ചിലപ്പോള്‍ മനസു പറയാറുണ്ട്, ഇന്ന് അപകടം പറ്റുമെന്ന്. പാമ്പിന്റെ കടിയേറ്റ പലതവണയും ഇത്തരം തോന്നലുണ്ടായിട്ടുണ്ട്. <br />
<br />
<strong>പാമ്പിനു പകയില്ല</strong><br />
<br />
പാമ്പ് പക കാത്തുസൂക്ഷിക്കുന്ന ജീവിയാണ് എന്നതടക്കം ഒരുപാട് കഥകള്‍. പാമ്പിന് ഓര്‍മശക്തയില്ല. കുറച്ചെങ്കിലും ഓര്മ വയ്ക്കുന്നതു പെരുമ്പാമ്പും കിങ് കോബ്രയുമാണെന്നു സുരേഷിന്റെ അനുഭവം. ബാക്കിയെല്ലാം കഥകളാണ്. ഒരിക്കലും ഇണങ്ങാത്ത ജീവിയാണ് പാമ്പ്. പാമ്പാട്ടികള്‍ കാണിക്കുന്നതു വിഷഗ്രന്ഥി റിമൂവ് ചെയ്ത പാമ്പുകളെയാണ്. അതുകൊണ്ടു കടിയേറ്റാലും ഒന്നും സംഭവിക്കില്ല. <br />
<br />
മൂര്‍ഖനും ചേരയും ഇണചേരുമെന്നതു ഏറെ വേരോട്ടമുള്ള മറ്റൊരു കഥ. പക്ഷേ അങ്ങനെ ഒരിക്കലും സംഭവിക്കില്ലെന്നു സുരേഷ് പറയുന്നു. മറ്റുള്ള പാമ്പുകളെ ഭക്ഷണമാക്കുന്ന പാമ്പാണു മൂര്‍ഖന്‍. അതിനുള്ള ശ്രമം ഇണചേരലായി തെറ്റിദ്ധരിക്കപ്പെട്ടതായിരിക്കും. അണലി വാ തുറന്നാല്‍ മരച്ചീനിക്കെട്ടിന്റെ മണമാണെന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. പണ്ടുകാലങ്ങളില്‍ സന്ധ്യയായാല്‍ പെണ്‍കുട്ടികള്‍ പുറത്തിറങ്ങാതിരിക്കാന്‍ ഏതോ ഒരു അമ്മ എയ്തു വിട്ട കഥയാകാം. സത്യത്തില്‍ അതു കേരളത്തില്‍ ഏറെ കണ്ടുവരുന്ന പാടത്താളിയുടെ മണമാണെന്നു സാക്ഷ്യപ്പെടുത്തുന്നു സുരേഷ്. <br />
<br />
കേരളത്തില്‍ എണ്‍പതിനം പാമ്പുകളുണ്ടെന്നാണ് സുരേഷിന്റ കണക്ക്. സാധാരണ നാട്ടില്‍ കാണുന്നവയില്‍ മൂന്നു പാമ്പുകള്‍ക്കേ വിഷമുള്ളൂ. അണലി (വൈപ്പര്‍ ), മൂര്‍ഖന്‍ ( കോബ്ര), ശംഖുവരയന്‍ അഥവാ വെള്ളിക്കെട്ടന്. ഇപ്പോള്‍ സുരേഷിന്റെ സംരക്ഷണത്തില്‍ ഇരുനൂറിലധികം പാമ്പുകളുണ്ട്. അവയെ പിന്നീട് ഉള്‍വനങ്ങളില്‍ വിടും. ഇവയ്ക്കു എലിയെയാണു ഭക്ഷണമായി നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം 740 പാമ്പുകള്‍ക്കാണു വനത്തില്‍ സ്വൈരവിഹാരത്തിനായി വഴി തുറന്നു കൊടുത്തത്. <br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhsovYsouAjJrWZ8ZNZIwWrL10npabt_lR-JLg0vWSnGyX3BfFmjwsKCAjBmFO6DuS3ITiJC3D8A4PhHPrHR_VId1RAqgVMOiYkfYqqd64HTGt4tdXmF9bzoUrC1ppCR_TK2U4S0C9CviI/s1600/DSC_4922.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img aea="true" border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhsovYsouAjJrWZ8ZNZIwWrL10npabt_lR-JLg0vWSnGyX3BfFmjwsKCAjBmFO6DuS3ITiJC3D8A4PhHPrHR_VId1RAqgVMOiYkfYqqd64HTGt4tdXmF9bzoUrC1ppCR_TK2U4S0C9CviI/s320/DSC_4922.jpg" width="209" /></a></div><br />
<br />
നാഗങ്ങളെക്കുറിച്ചു സുരേഷിനുള്ളതു ഒരു പുസ്തകവും പകര്‍ന്നു കൊടുത്ത അറിവല്ല. ഇവിടെ പത്തി വിടര്‍ത്തിയാടുന്നതു അനുഭവങ്ങള്‍ തന്നെ. എത്രയോ മനുഷ്യജീവനുകള്‍ രക്ഷിച്ചു. എത്രയോ പാമ്പങ്ങളെ ഉള്‍വനങ്ങളുടെ സുരക്ഷിതത്വത്തിലേക്കു വിട്ടു. ഒരുപാടു പേര് സഹായം തേടിയെത്തുന്നു. 9387974441 അതാണു സുരേഷിന്റെ നമ്പര്‍.<br />
<br />
പറഞ്ഞു തീര്‍ന്നില്ല അതാ ഫോണ്‍ വീണ്ടും ശബ്ദിക്കുന്നു. കാടിന്റെ സ്വൈരസ്ഥലം നഷ്ടമായ ഏതോ ഒരു പാമ്പ് വീണ്ടും വീടുകളുടെ സുരക്ഷിതത്വത്തിലേക്കു ഇഴഞ്ഞെത്തിയിരിക്കുന്നു. ഈ സേവനത്തിന് ഒരിക്കല്‍പ്പോലും കണക്കുപറഞ്ഞു കാശു മേടിച്ചിട്ടില്ല. തരുന്നതു മേടിക്കും. തന്നില്ലെങ്കില്‍ പരാതിയുമില്ല. സുരേഷ് പുറപ്പെടുകയായി. പുറകില്‍ കറുത്ത ബാഗ് തൂക്കിക്കഴിഞ്ഞു. സ്വന്തം ജീവന് പണയം വച്ചുള്ള സേവനത്തിന്റെ ലഹരിയിലേക്കുള്ള അടുത്ത യാത്ര തുടരുന്നു. സുരേഷിന്റെ വരവും കാത്ത് മറ്റൊരാള്‍ ഒളിത്താവളത്തിന്റെ കരിയിലക്കൂട്ടങ്ങള്‍ക്കുള്ളിലേക്ക് ഇഴഞ്ഞു കയറുകയാവും ഇപ്പോള്‍... <br />
</span></div>അനൂപ് മോഹന്‍http://www.blogger.com/profile/03029853780834965715noreply@blogger.com5tag:blogger.com,1999:blog-4068470200340343843.post-7000384079679302372012-03-11T22:46:00.000-07:002012-03-11T22:46:52.240-07:00അതേ റൂട്ട്, അതേ തോമസേട്ടന്...<div dir="ltr" style="text-align: left;" trbidi="on"><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhhqqyb8LSozWKnEaOGMlG6Ie3iSXMz3x4UtQNEQxInotuxneLpfZB3qvtGw0VKYpGFauZhoZjxH1U8qMGPNkig8zNuYBJo40vQfIPWeOg1Mj349CTPhZ7VCwuaFnAiop5JH7ElJeJml-g/s1600/DSC_8080.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="258" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhhqqyb8LSozWKnEaOGMlG6Ie3iSXMz3x4UtQNEQxInotuxneLpfZB3qvtGw0VKYpGFauZhoZjxH1U8qMGPNkig8zNuYBJo40vQfIPWeOg1Mj349CTPhZ7VCwuaFnAiop5JH7ElJeJml-g/s400/DSC_8080.jpg" width="400" yda="true" /></a></div><br />
<div class="separator" style="clear: both; text-align: center;"></div><span style="font-size: large;"><strong>ദേ നമ്മടെ തോമസേട്ടന്...<br />
</strong>എറണാകുളം ജില്ലയിലെ തിരുവൈരാണിക്കുളത്തു നിന്നാരംഭം. കാഞ്ഞൂര്‍ കാലടി വഴി അങ്കമാലിയിലൂടെ മൂക്കന്നൂരും പൂതംകുറ്റിയും പിന്നിട്ടു മുന്നൂര്‍പ്പിള്ളിയില്‍. ഒരു ബസിന്റെ യാത്രാവഴിയിലെ സൗഹൃദസ്റ്റോപ്പുകളില്‍ കയറിയിറങ്ങുന്നവര്‍ ധാരാളം. അവരില്‍ പലര്‍ക്കും തോമസേട്ടനെ അറിയാം. പലരും പലവട്ടം ആവര്‍ത്തിച്ചിട്ടുമുണ്ടാകും, ദേ നമ്മടെ തോമസേട്ടന്. ഔദ്യോഗിക പേരിന്റെ വിശദീകരണങ്ങളിലേക്കു ഡബിള്‍ ബെല്ലടിച്ചാല്‍ കക്ഷി മറ്റൂര്‍ പറക്കാടന്‍ പത്രോസ്-ഏല്യ ദമ്പതികളുടെ മകന് തോമസാണ്. പറക്കാടന്‍ തോമസ് എങ്ങനെ ഒരു പ്രദേശത്തിന്റെ തോമസേട്ടനായി എന്ന കഥ ഒരു ബസ് സര്‍വീസില്‍ നിന്നു തുടങ്ങുന്നു. തിരുവൈരാണിക്കുളത്തു നിന്നും കാലടി അങ്കമാലി വഴി മുന്നൂര്‍പ്പിള്ളിയിലേക്കു സര്‍വീസ് നടത്തുന്ന ബ്രദേഴ്സ് ബസിന്റെ ഡ്രൈവറാണു തോമസ്. ഒരേ റൂട്ടില്‍ ഇരുപത്തഞ്ചു വര്‍ഷമായി ബസോടിക്കുന്ന ഡ്രൈവര്‍. ബസിന്റെ ഉടമകള്‍ നിരവധി തവണ മാറിയിട്ടും ആ റൂട്ടിലെ ബസിന്റെ വളയം കൈവിടാത്ത ഡ്രൈവര്‍. ആ മേഖലയിലെ ഏറ്റവും നല്ല ഡ്രൈവറിനുള്ള പുരസ്കാരം നേടിയ വ്യക്തി. ബ്രദേഴ്സിലെ തോമസേട്ടനുള്ളതു വര്‍ഷക്കണക്കിന്റെ പരിചയം മാത്രമല്ല അദ്ദേഹം നാട്ടുകാരുടേയും യാത്രക്കാരുടേയും പ്രിയങ്കരന്‍ കൂടിയാണ്. മരണപ്പാച്ചിലിന്റേയും മത്സരഓട്ടത്തിന്റേയും കഥകള്‍ ചീറിപ്പായുന്ന നിരത്തുകളില്‍ നന്മയുടെ വളയം പിടിക്കുന്നയാളാണ് തോമസേട്ടന്.<br />
<br />
കഥാപ്രസംഗത്തിന്റെ ഭാഷയില്‍പ്പറഞ്ഞാല്‍ ഈ കഥ തുടങ്ങുന്നതു കാലടിയില്‍. <br />
</span><span style="font-size: large;"><strong>കാലടി ബസ് സ്റ്റാന്‍ഡ്.<br />
<br />
സമയം ഉച്ചയ്ക്കു പന്ത്രണ്ടേ കാല്.</strong><br />
<br />
അങ്കമാലി ഭാഗത്തു നിന്നു സ്റ്റാന്‍ഡിലേക്കെത്തി, ബ്രദേഴ്സ് ബസ്. സാരഥിയുടെ സീറ്റില്‍ തോമസ്. ഒരു യാത്രയുടെ പതിവ് ഇടവേളയില്‍ ഒരേ റൂട്ടില്‍ ഇരുപത്തഞ്ചു വര്‍ഷത്തോളം ബസ് ഓടിച്ചതിന്റെ അനുഭവങ്ങളിലേക്കു ഫസ്റ്റ് ഗിയറിട്ടു. ഇത്രയും നാള് ഒരേ റൂട്ടില്‍...... ആദ്യചോദ്യം അഴിച്ചപ്പോള്‍ത്തന്നെ തോമസിന്റെ ഉത്തരം കേള്‍ക്കാന്‍ ചുറ്റും കൂടി, ബസിലെ മറ്റു പണിക്കാരായ റോബിനും ബാബുവും പോളിയും വര്‍ഗീസും. സ്ഥിരം റൂട്ടിലെ കുഴിയും വളവും കയറ്റിറക്കങ്ങളും മനഃപാഠമാക്കിയ ഡ്രൈവറിനു പക്ഷേ, പതിവില്ലാത്ത അനുഭവസഞ്ചാരങ്ങളുടെ റോഡില്‍ വാക്കുകളിലൂടെ എളുപ്പത്തില്‍ മുന്നോട്ടു പോകാനാകുന്നില്ല. ഇടയ്ക്കിടിച്ചു നിന്നും, ചിരിയില്‍ തടഞ്ഞും അതങ്ങനെ ഇഴഞ്ഞു മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു. <br />
<br />
ആയിരത്തിത്തൊള്ളായിരത്തി എണ്‍പത്തി മൂന്നിലാണ് ലൈസന്‍സ് എടുത്തത്. വലിയ വണ്ടിയുടെ വളയം പിടിക്കാന്‍ പിന്നെയും വൈകി. ആദ്യം എറണാകുളം - ഫോര്‍ട്ട് കൊച്ചി റൂട്ടിലായിരുന്നു. പിന്നീട് ആലുവ റൂട്ടിലെ മറ്റൊരു ബസില്‍. അതിനുശേഷമാണ് ആത്മബന്ധം പോലെ വേരുറച്ചു പോയ റൂട്ടിലെ ഡോര്‍ തുറന്നു ഡ്രൈവര്‍ സീറ്റിലേക്കു തോമസ് കയറുന്നത്. പിന്നീട് ഇതേവരെ സാരഥിയുടെ സീറ്റില്‍ നിന്നിറങ്ങേണ്ടി വന്നിട്ടില്ല. ഇതിനോടകം നാലോളം ഉടമകള്‍ മാറി. എങ്കിലും ദൂരെ നിന്നു ബ്രദേഴ്സ് കാണുമ്പോള്‍ മിക്കവര്‍ക്കുമറിയാം, അതിന്റെ മുമ്പില്‍ ചിരിച്ചു കൊണ്ട് തോമസേട്ടന് ഉണ്ടാകുമെന്ന്. ഒന്നോ രണ്ടോ ദിവസത്തേക്കു ലീവിന് ഇറങ്ങുമ്പോള്‍ മാത്രമേ ആ കാഴ്ചയ്ക്കു മാറ്റം വന്നിട്ടുള്ളൂ ഇന്നേവരെ. </span><br />
<br />
<br />
</div>അനൂപ് മോഹന്‍http://www.blogger.com/profile/03029853780834965715noreply@blogger.com1tag:blogger.com,1999:blog-4068470200340343843.post-65768122956354608742012-03-01T20:15:00.000-08:002012-03-01T20:15:05.612-08:00സൈക്കിളീന്നു വീണ അമ്മിപ്പിള്ള<div dir="ltr" style="text-align: left;" trbidi="on"><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg8rT9LthA3_lBcTnaN94hT5QMO0RlP02gOUi7qZa-AXl1n6zL7SKDKiQm__h9Ig19Rc8IIlCjO-0u0uJaeO2vWOzV8PdqR2ridnllGrE0rp-v0TEtW-rLmhL0qbnPa_cYDCa-EtKc4r1A/s1600/cycle.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="250" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg8rT9LthA3_lBcTnaN94hT5QMO0RlP02gOUi7qZa-AXl1n6zL7SKDKiQm__h9Ig19Rc8IIlCjO-0u0uJaeO2vWOzV8PdqR2ridnllGrE0rp-v0TEtW-rLmhL0qbnPa_cYDCa-EtKc4r1A/s320/cycle.jpg" uda="true" width="320" /></a></div><br />
<br />
<span style="font-size: large;">അറിയോ, ഞാന്‍ പഴയ അമാനുള്ളയാണ്. ഒന്നു നിര്‍ത്തിയിട്ട് അവന് പതുക്കെ പറഞ്ഞു, പഴയ ആ അമ്മിപ്പിള്ള....</span><br />
<span style="font-size: large;">ഓര്‍മയിലൊരു അവധിക്കാലം. പ്രത്യേകിച്ചു പണിയൊന്നുമില്ല. വീടനടുത്ത് അനാഥമായിക്കിടക്കുന്ന ഒരു ഒഴിഞ്ഞ വീടിന്റെ തിണ്ണയില്‍ കിടക്കുന്നു, ഇന്ന് എന്തൊപ്പിക്കണം എന്നാലോചിച്ച് സമാനമനസ്ക്കരും, സമാനഅവസ്ഥയില്‍ കഴിയുന്നവരുമായ സുഹൃത്തുക്കളും. പെട്ടെന്നൊരു ശബ്ദം. ഉറപ്പിച്ചു ഇന്നും ആരോ വീണിരിക്കുന്നു. ആ വീടിനു മുന്നിലൊരു അപകടവളവാണ്, പ്രത്യേകിച്ചു സൈക്കിള്‍ യാത്രികര്‍ക്ക്. ചരലില്‍ തെന്നിയോ, ബാലന്‍സ് കിട്ടാതെയോ സൈക്കിളിന്റെ ബര്‍മുഡ ട്രയാംഗിളായി മാറി സ്ഥലം.</span><br />
<span style="font-size: large;">ഞങ്ങള്‍ ഓടിച്ചെന്നു. വീണിതല്ലോ കിടക്കുന്ന ധരണിയില്‍ സൈക്കിളും ഒരുത്തനും. പിടിച്ചെഴുന്നേല്‍പ്പിച്ചു. ബീറ്റ്റൂട്ട് ചെത്തിയ പോലെ കൈയിലും കാലിലുമൊക്കെ തൊലി പോയിട്ടുണ്ട്. ഷൂസും തൊപ്പിയും നല്ല അത്തറിന്റെ മണവുമൊക്കെയുള്ള ഒരുത്തന്. </span><br />
<span style="font-size: large;">എന്താ പേര്..</span><br />
<span style="font-size: large;">അബാസ് അമാനുള്ള ഹബീബുള്ള ടിപ്പു ഖാന്</span><br />
<span style="font-size: large;">ഞങ്ങള്‍ ഞെട്ടി</span><br />
<span style="font-size: large;">വീട്ടില്‍ അമ്മിപ്പിള്ള എന്നാ വിളിക്കുന്നത്...</span><br />
<span style="font-size: large;">കഷ്ടം തോന്നി. നല്ല ഘടല്‍ക്കോചനായ പേരുണ്ടായിട്ടും വീട്ടില്‍ അമ്മിപ്പിള്ള എന്നു വിളിക്കുന്നു...കഷ്ടം...</span><br />
<span style="font-size: large;">മുറിവില്‍ മരുന്നുവച്ചു കെട്ടാന്‍ കമ്യൂണിസ്റ്റ് പച്ച പറിക്കാന്‍ പോകുമ്പോഴായിരുന്നു ദിലീപ് ആ ഐഡിയ പറഞ്ഞത്. </span><br />
<span style="font-size: large;">നമുക്ക് ഇവനെ വീട്ടില്‍ കൊണ്ടുച്ചെന്നാക്കിയാലോ...</span><br />
<span style="font-size: large;">എന്തിന്, ഞാന്‍ ചോദിച്ചു. കുറച്ചു കഴിയുമ്പോ അവന് തനിയെ സൈക്കിള്‍ ചവിട്ടി പോയിക്കോളും. വെറുതെ രണ്ടരക്കിലോമീറ്റര്‍ പൊരിവെയിലത്ത് സൈക്കിള്‍ ചവിട്ടുന്നത് എന്തിനാ....</span><br />
<span style="font-size: large;">ദിലീപ് അവന്റെ ആശയങ്ങളുടെ ഭൂപടം നിവര്‍ത്തി വച്ചു...</span><br />
<span style="font-size: large;">സൈക്കിളില്‍ നിന്നു വീണ അമ്മിപ്പിളളയെ വീട്ടിലേക്കു നമ്മള് കൊണ്ടു പോകുന്നു. അവിടെ ചെല്ലുമ്പോള്‍ അപകടത്തില്‍പ്പെട്ട മകനെ രക്ഷിച്ചതിനുള്ള പ്രത്യുപകാരം അവന്റെ വീട്ടുകാര്‍ കാണിക്കാതിരിക്കുമോ...</span><br />
<span style="font-size: large;">മനസില്‍ ലഡ്ഡു പൊട്ടി</span><br />
<span style="font-size: large;">ദിലീപ് തുടര്‍ന്നു...മുസ്ലിംകളാണ്. അവരുടെ വീട്ടില്‍ എപ്പോഴും പത്തിരിയും കോഴിക്കറിയും കാണും. നമ്മള് ചെല്ലുന്നു. കാര്യങ്ങള്‍ അവതരിപ്പിക്കുന്നു. അമ്മിപ്പിള്ള ചത്തു പോകേണ്ടതായിരുന്നു. പക്ഷേ ഞങ്ങള്‍ പെട്ടെന്നു വന്നതു കൊണ്ട് ഒന്നും സംഭവിച്ചില്ല. ഒറ്റയ്ക്കു വിടാന്‍ മനസു വരാത്തതു കൊണ്ട് എല്ലാവരും കൂടി പോരുകയായിരുന്നു. ഇറങാന്‍ സമയത്ത് അവന്റെ ഉമ്മ പറയും. ഇത്രയും ദൂരം സൈക്കിള്‍ ചവിട്ടി വന്നതല്ലേ, എന്തെങ്കിലും കഴിച്ചിട്ടു പോകാം...</span><br />
<br />
<span style="font-size: large;">ആ ഒരു ഡയലോഗിനു വേണ്ടിയല്ലേ ഞങ്ങള്‍ കാത്തു നിന്നതെന്ന ഭാവം കാണിക്കാതെ അകത്തേക്ക്,....</span><br />
<span style="font-size: large;">പതുക്കെ ഞങ്ങള്‍ ഓരോരുത്തരായി ഈ ആശയം ഷെയര്‍ ചെയ്തു. അവന്റെ വീട്ടിലേക്കു പോകുമ്പോള്‍ അമ്മിപ്പിള്ളയെ സൈക്കിളിലിരുത്തി ലോഡ് ചവിട്ടുന്നതു ദിനുവായിരിക്കും. ഞങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും മൂത്തവന്. ഞാനും ദിലീപും ഷൈജുവും എസ്കോരട്ട് പോലെ കൂടെ ഉണ്ടാവും. </span><br />
<span style="font-size: large;">വാ അമ്മിപ്പിള്ളേ കയറ്....ദിനു ക്ഷണിച്ചു</span><br />
<span style="font-size: large;">എന്തിന്...</span><br />
<span style="font-size: large;">വീട്ടില്‍ കൊണ്ടാക്കാം...</span><br />
<span style="font-size: large;">വേണ്ട, ഞാന്‍ ഒറ്റയ്ക്കു പൊക്കോളാം...</span><br />
<span style="font-size: large;">ഞങ്ങളു വിടുമോ. യാത്ര ആരംഭിച്ചു. </span><br />
<span style="font-size: large;">പോകുന്ന വഴിയില്‍ പരസ്പരം സഹായിക്കുന്നതിന്റെ അത്യാവശ്യത്തെക്കുറിച്ചും. കുറച്ചുനാള്‍ മുമ്പ് ഇത്തരത്തില്‍ സൈക്കിളില്‍ നിന്നു വീണവനെ അവന്റെ വീട്ടില്‍ എത്തിച്ചപ്പോള്‍ കാശു തന്നതും ഞങ്ങള്‍ മേടിച്ചില്ലെന്നുമൊക്കെ പറയണമെന്നു നേരത്തെ ദിനുവിനെ പറഞ്ഞു ചട്ടം കെട്ടിയിരുന്നു. </span><br />
<span style="font-size: large;">അന്നു വെയിലിനു ശക്തി കൂടുതലായിരുന്നു. എന്നാലുമെന്താ. കോഴിക്കറിക്കും പത്തിരിക്കും അതിലും കൂടുതല്‍ ചൂട് കാണില്ലേ. ഇടയ്ക്കു യാത്രയ്ക്കൊരു ബ്രേക്ക് എടുത്തപ്പോ ദിനു അടക്കം പറഞ്ഞു, മുടിഞ്ഞവന് അമ്മിപ്പിള്ള തന്നെയാ, ഒടുക്കത്തെ വെയ്റ്റ്. ഇനിയിപ്പോ പൈസ തരുകയാണെങ്കില്‍, അയ്യോ അതൊന്നും വേണ്ട എന്ന് ഒറ്റപ്രാവശ്യം പറഞ്ഞാല്‍ മതിയെന്നു തീരുമാനിച്ചു.</span><br />
<span style="font-size: large;">ഒരു വലിയ വീടിന്റെ മുന്നില്‍ സൈക്കിള്‍ നിന്നു.</span><br />
<span style="font-size: large;">അമ്മിപ്പിള്ള ഇറങ്ങി. അവന്റെ സൈക്കിള്‍ വാങ്ങി ഗേറ്റ് തുറന്ന്, ഇല്ലിപ്പട്ടല്‍ അതിരിട്ട വഴിയിലൂടെ അകത്തേക്ക് പോകാന്‍ ഭാവിച്ചു. ഞങ്ങളും വരാം, നിന്നെ വീട്ടില്‍ എല്‍പ്പിച്ചിട്ടേ പോകുന്നുള്ളൂ. വേണ്ട, ഞാന്‍ പൊയ്ക്കോളാം എന്നൊക്കെ നൂറു പ്രാവശ്യം അമ്മിപ്പിള്ള ഞങ്ങളോടു പറഞ്ഞു...</span><br />
<span style="font-size: large;">ഇല്ല, സമ്മതിക്കില്ല.....</span><br />
<span style="font-size: large;">ഒടുവില്‍ സൈക്കിള്‍ വീടിന്റെ വരാന്തയില്‍ ചാരിവച്ച് അമ്മിപ്പിള്ള അകത്തേക്ക്. ഞങ്ങള്‍ അവന്റെ ഉമ്മ അകത്തേക്കു വിളിക്കുന്നതും കാത്ത് പുറത്തു നില്‍ക്കുകയാണ്. അകത്ത് എന്തൊക്കെയോ ചോദ്യവും പറച്ചിലും..</span><br />
<span style="font-size: large;">അവന്റെ ഉമ്മ പുറത്തേക്കു വന്നു. സത്യത്തില്‍ അവനെ വീട്ടില്‍ കൊണ്ടു ചെന്നാക്കണം എന്ന ആശയം ആദ്യം പറഞ്ഞതു ഞാനായിരുന്നു എന്ന മട്ടില്‍ ഓരോരുത്തരായി മുന്നോട്ട് നീങ്ങി നിന്നു. സൈക്കിളില്‍ നിന്നു വീണതിന്റെ കഥ പറയാനായി മുന്നോട്ടു വരുമ്പോള്‍..... ആ ക്ലൈമാക്സ് സംഭവിച്ചു. </span><br />
<span style="font-size: large;">അവന്റെ ഉമ്മ ഒരു ആട്ട്്.....</span><br />
<span style="font-size: large;">പ്ഫാ...പെഴച്ച കുറെ എണ്ണങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. ന്റെ മോനെ ചീത്തയാക്കാന്‍. ഇറങ്ങിപ്പോടാ ഹറാം പെറന്നോന്മാരേ...</span><br />
<span style="font-size: large;">ഇല്ലിപ്പട്ടലിന്റെ ഇടയില്‍ക്കൂടി ഓടി സൈക്കിളിന്റെ അരികിലെത്തുമ്പോള്‍ വയറു നിറഞ്ഞിരുന്നു. പത്തിരിയും കോഴിക്കറിയുമില്ലാതെ. തിരികെ മടങ്ങുമ്പോള്‍ ആരും മിണ്ടിയില്ല. വീണ്ടും അനാഥമായ വീടിന്റെ തിണ്ണയില്‍ ആരോടും ഒന്നും പറയാതെ ഞങ്ങളിരുന്നു. പെ്ട്ടെന്നു വീണ്ടുമൊരു അപകടശബ്ദം. ആരും അനങ്ങിയില്ല...</span><br />
<span style="font-size: large;">ആരായാലും അവിടെക്കിടന്നു മരിക്കട്ടേ..... അങ്ങനെ പറഞ്ഞതു ആരായിരുന്നുവെന്ന് ഓര്‍മയില്ല. </span><br />
</div>അനൂപ് മോഹന്‍http://www.blogger.com/profile/03029853780834965715noreply@blogger.com2tag:blogger.com,1999:blog-4068470200340343843.post-89752167380987753122011-12-30T01:07:00.000-08:002011-12-30T01:07:12.104-08:00സമരഭൂമികള്‍ കടന്ന്<div dir="ltr" style="text-align: left;" trbidi="on"><div class="separator" style="clear: both; text-align: center;"><a href="http://4.bp.blogspot.com/-NRzN7VAcUVU/Tv18VM81uhI/AAAAAAAAAOo/Aful_10Qwho/s1600/DSC_5876.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" rea="true" src="http://4.bp.blogspot.com/-NRzN7VAcUVU/Tv18VM81uhI/AAAAAAAAAOo/Aful_10Qwho/s1600/DSC_5876.JPG" /></a></div><br />
<span style="font-size: x-large;">മധ്യകേരളത്തില്‍ നിന്നു മലബാര്‍ എക്സ്പ്രസില്‍ ആരംഭിച്ച യാത്രയുടെ രാവുണര്‍ന്നതു മലബാറിന്റെ മണ്ണില്‍. യാത്ര കാഞ്ഞങ്ങാട്ടേക്കാണ്. കോലത്തിരിയുടെ പ്രതിനിധി കാഞ്ഞന്റ നാട്, വടക്കന്‍ പാട്ടിലെ കാഞ്ഞിരം കാട്ടപ്പന്റെ ഭൂമി. ഐതിഹ്യത്തിന്റെ പേരറിവുകളിലേക്കു ആഴ്ന്നിറങ്ങിയാല്‍ നാടിന്റെ നാമത്തോടു സാദൃശ്യം നല്കാവുന്ന എത്രയോ വിശദീകരണങ്ങള്‍.. ഇക്കുറി നാടിന്റെ ചരിത്രം തേടിയല്ല. ആ നാടിന്റെ ചരിത്രത്തെ തിരുത്തിയെഴുതിയ ഒരാളെ കാണാന്‍. കാലങ്ങള്‍ക്കു മുമ്പു കാഞ്ഞങ്ങാടു നിന്നു കര്‍ഷക സമരങ്ങളിലേക്കും ദേശീയ പ്രസ്ഥാനത്തിലേക്കും സാമൂഹ്യപ്രവര്‍ത്തനങ്ങളിലേക്കും നടന്നയാള്‍. ഒരു ജന്മി ത്തറവാടിന്റെ പൂമുഖത്തിരുന്നു ആജ്ഞാപിക്കാനുള്ള പാരമ്പര്യപ്പെരുമ ഉണ്ടായിരുന്നിട്ടും സാധാരണക്കാരന്റെ സമരമുഖങ്ങളില്‍ സജീവമായിരുന്നയാള്‍, കെ. മാധവന്. സ്വാതന്ത്ര്യസമരം, കര്‍ഷകസമരം, ഗുരുവായൂര്‍ സത്യഗ്രഹം, ഉപ്പുസത്യഗ്രഹം... ചരിത്രത്തിന്റെ ഗതി മാറ്റിയ, കാലഘട്ടങ്ങളെ സമരവീര്യത്തില്‍ രേഖപ്പെടുത്തിയ പ്രക്ഷോഭങ്ങളിലെ സജീവസാന്നിധ്യം.<br />
<br />
സമരത്തിന്റേയും വിജയത്തിന്റേയും പിളര്‍പ്പിന്റേയും ആശയസംഘര്‍ഷങ്ങളുടേയും കാലഘട്ടത്തിന്റെ സാക്ഷിയെ ത്തേടിയുള്ള യാത്ര കാഞ്ഞങ്ങാട്ടെ നെല്ലിക്കാടുള്ള വീടിനു മുന്നില്‍ അവസാനിക്കുന്നു. ചെറിയ കാത്തിരിപ്പിനൊടുവില്‍ തൊണ്ണൂറ്റേഴു വയസിന്റെ അവശതയില്ലാതെ അദ്ദേഹം മുന്നില്‍. ഒന്നു കാതോര്‍ത്തു, കര്‍ഷകസംഘത്തിന്റെ തേക്കുപാട്ടിന്റെ ഈരടികള്‍, ജാഥയില്‍ മുദ്രാവാക്യങ്ങള്‍ ഇരമ്പിയാര്‍ക്കുന്നു, ലാത്തിയുടേയും ബൂട്ട്സിന്റേയും മുന്നില്‍ തളരാത്ത സമരവീര്യശബ്ദങ്ങള്‍, ഇരുട്ടില്‍ ഒളിസങ്കേതങ്ങളുടെ മറവു തേടിയുളള നിശബ്ദയാത്രകള്‍.. ഇവിടെ ഒരു തൊണ്ണൂറ്റേഴുകാരന്റെ അനുഭവങ്ങള്‍ക്കൊപ്പം നടക്കുകയല്ല, കാലത്തെ തിരിച്ചറിയുകയാണ്. വാക്കുകളില്‍ വിവരിക്കാനാവില്ല സമരവീര്യങ്ങളുടെ അനുഭവങ്ങളെ...എങ്കിലും ആ വഴിയിലൂടെ ഈ കൈപിടിച്ച് അല്‍പ്പം നടക്കാം...<br />
<br />
<strong>ഏച്ചിക്കാനത്തെ കുട്ടി ആനപ്പുറത്ത്</strong><br />
<br />
നന്നേ ചെറുപ്പത്തില്‍ത്തന്നെ ഖദര്‍ ധരിക്കണമെന്നു മോഹമുണ്ടായിരുന്നു എച്ചിക്കാനത്തു തറവാട്ടിലെ എ.സി. രാമന് നായരുടേയും കൊഴുമ്മല്‍ ഉണ്ണാങ്ങാമയുടേയും മകന്. പക്ഷേ അച്ഛന് സമ്മതിക്കുന്നില്ല. അച്ഛന്റെ ബന്ധുഎ. സി. കണ്ണന്‍നായര്‍ എന്ന കണ്ണേട്ടന്റെ വീട്ടില്‍ വന്നു പോകുന്ന നേതാക്കളായിരുന്നു ഖദര്‍ ധരിക്കാനുള്ള പ്രചോദനം. ഒടുവില്‍ കണ്ണേട്ടന് വാങ്ങിക്കൊടുത്ത ഖദര്‍ വസ്ത്രത്തില്‍ നിന്നു രാഷ്ട്രീയത്തിലേക്കുള്ള ദൂരം വളരെ കുറവായിരുന്നു. ഗാന്ധിജിയുടെ ഷഷ്ടിപൂര്‍ത്തി ആഘോഷം. മാധവനന്നു പതിനാലു വയസ്. ഗാന്ധിജിയുടെ ഫോട്ടൊ ആനപ്പുറത്തേറ്റിയൊരു ഘോഷയാത്രയായിരുന്നു സംഘടിപ്പിച്ചിരുന്നത്. പക്ഷേ സമയമായപ്പോള്‍ ചിത്രം പിടിച്ച് ആനപ്പുറത്തേറാന്‍ ആളില്ല. കണ്ണേട്ടനൊപ്പം ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ പോയ മാധവനാണു നറുക്ക് വീണത്, അന്നു ഖദര്‍ ധരിച്ചിട്ടുമുണ്ടായിരുന്നു. ഏച്ചിക്കാനം തറവാട്ടിലെ കുട്ടി ആനപ്പുറത്തു കയറുകയോ എന്ന ആശങ്ക പലര്‍ക്കുമുണ്ടായി. പക്ഷേ ഏഴാനകളുള്ള തറവാട്ടിലെ കുട്ടി ആശങ്കപ്പെട്ടില്ല. മഹാത്മാഗാന്ധിയുടെ ചിത്രവുമേന്തി ആനപ്പുറത്തേറി, ആ മനസില്‍ ആവേശവുമേറി. നെഞ്ചോടു ചേര്‍ത്ത് അടുക്കിപ്പിടിച്ച ഒരു ചിത്രത്തിന്റെ ആവേശത്തില്‍ ഒരു രാഷ്ട്രീയജീവിതം ആലവട്ടവും വെഞ്ചാമരവും വീശി ഉണരുകയായിരുന്നു.</span><br />
<br />
<div class="separator" style="clear: both; text-align: center;"><a href="http://2.bp.blogspot.com/-XDFcXMHahMA/Tv1879nHxgI/AAAAAAAAAO0/2cAIpzs9XOk/s1600/DSC_5898.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="400" rea="true" src="http://2.bp.blogspot.com/-XDFcXMHahMA/Tv1879nHxgI/AAAAAAAAAO0/2cAIpzs9XOk/s400/DSC_5898.JPG" width="265" /></a></div><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div><span style="font-size: x-large;"> <br />
<br />
<strong>പതിനഞ്ചുകാരന് ഉപ്പു സത്യാഗ്രഹത്തിന്</strong><br />
<br />
സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ ഉപ്പു കൊണ്ടു തോല്പ്പിക്കാമെന്നു പഠിപ്പിച്ച ഗാന്ധിജിക്കൊപ്പം മാധവനുമുണ്ടായിരുന്നു. പയ്യന്നൂരിലെ ഉപ്പു സത്യഗ്രഹത്തില്‍. കോഴിക്കോട്ട് നിന്ന് പയ്യന്നൂരിലേക്ക് പോയത്, കെ. കേളപ്പന്റെ നേതൃത്വത്തില്‍. സത്യഗ്രഹികള്‍ ക്യാമ്പ് ചെയ്തിരുന്നയിടത്തു വച്ചാണ് ആദ്യമായി പി. കൃഷ്ണപ്പിള്ളയെ കാണുന്നതെന്നു മാധവന് ഓര്‍ക്കുന്നു. പതിനഞ്ചു വയസുകാരനെ പിന്തിരിപ്പിക്കാന് നോക്കി കേളപ്പന്. എന്നാല്‍ ആ മനസുറച്ചു തന്നെയായിരുന്നു. ഒരു പവന് സ്വര്‍ണമോതിരം ഊരി സമരഫണ്ടിലേക്കു നല്‍കുകയും ചെയ്തു. <br />
<br />
1930 ഏപ്രില്‍ ഇരുപത്തൊന്നിന് പയ്യന്നൂരിലെ ഒളവറ പുഴയിലെ ഉളിയത്ത് കടവിലെത്തി. കന്നത്ത പൊലീസ് സന്നാഹം. വെള്ളം കുറുക്കി ഉപ്പെടുത്തു. ആ ജനസമൂഹത്തില്‍ ഞാനുമുണ്ടായിരുന്നു, അഭിമാനത്തോടെ. എന്നാല്‍ പയ്യന്നൂരെ അവസ്ഥയായിരുന്നില്ല കോഴിക്കോട്ട്. കേളപ്പന്റെ നേതൃത്വം, അച്ചുതക്കുറുപ്പും കേരളീയനുമൊക്കെയുണ്ട്. പൊലീസ് പിരിഞ്ഞുപോകാന്‍ ആജ്ഞാപിച്ചു, ആരും ചെവിക്കൊണ്ടില്ല. അതിഭീകരമായ ലാത്തിച്ചാര്‍ജ് തുടങ്ങി. ആരുടേയും സമരവീര്യം ചോര്‍ന്നില്ല, ലാത്തിക്കു മുന്നില്‍ തളര്‍ന്നില്ല. ഭാരത് മാതാ കീ ജയ്, ഗാന്ധിജി കീ ജയ്....വേദനയില്‍ കുതിര്‍ന്ന, ചോരപുരണ്ട ഉപ്പില്‍ നിന്ന് പുതിയൊരു പോരാട്ട വീര്യം നെഞ്ചിലേറ്റുകയായിരുന്നു ഒരു പതിനഞ്ചു വയസുകാരന്.<br />
<br />
1930ല്‍ കല്ലായി മദ്യഷാപ്പ് പിക്കറ്റ് ചെയ്യുമ്പോള്‍ ആദ്യമായി അറസ്റ്റിലായി. ജയില്‍ജീവിതം തുടങ്ങുകയായി പതിനഞ്ചാം വയസില്‍. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍. അതൊരു അനുഭവം തന്നെയായിരുന്നു. കേരളീയന്, വി.പി കൃഷ്ണന് നായര്‍, കോണ്‍ഗ്രസ് നേതാവ് ടി. പ്രകാശം, എകെജി.....സഹതടവുകാരായി അവരൊക്കെ ഉണ്ടായിരുന്നു. 1931 ജനുവരിയില്‍ ജയില്‍മോചിതനായി. </span><br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="http://3.bp.blogspot.com/-58Q1GmOwYE8/Tv1-m__YNmI/AAAAAAAAAPY/kCRMdXup4uc/s1600/DSC_5915.JPG" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" height="400" rea="true" src="http://3.bp.blogspot.com/-58Q1GmOwYE8/Tv1-m__YNmI/AAAAAAAAAPY/kCRMdXup4uc/s400/DSC_5915.JPG" width="263" /></a></td></tr>
<tr><td class="tr-caption" style="text-align: center;"></td></tr>
</tbody></table> <span style="font-size: x-large;"> </span><span style="font-size: x-large;">ഇടയ്ക്കൊക്കെ ഓര്‍മകള്‍ ഇടറുന്നു. വാക്കുകള്‍ മുറിയുന്നു. അനുഭവങ്ങള്‍ പറഞ്ഞു വരുമ്പോള്‍ മനസില്‍ ഓടിയെത്തുന്നുണ്ടാവാം പഴയ സഖാക്കള്‍...സൗഹൃദങ്ങളുടെ നിമിഷങ്ങള്‍...പക്ഷേ, ചരിത്രത്തിന് ഇടവേളകള്‍ ഇല്ല എന്നു നന്നായി അറിയാവുന്ന മാധവന് വീണ്ടും പറഞ്ഞു തുടങ്ങി. മുപ്പത്തൊന്നു ജനുവരിയില്‍ ഞാന്‍ ജയിലില്‍ നിന്നു വന്നു എന്നു പറഞ്ഞല്ലോ. അധികം വൈകാതെ മറ്റൊരു സമരത്തിനു കേളികൊട്ടുയര്‍ന്നു. കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തെ മാറ്റി മറിച്ച സമരം, ഗുരുവായൂരില്‍...<br />
<br />
<strong>ഗുരുവായൂരമ്പല നടയില്‍</strong><br />
<br />
1931 നവംബര്‍ 1. അന്നായിരുന്നു ഗുരുവായൂര്‍ സത്യഗ്രഹത്തിന്റെ ആരംഭം. അവര്‍ണരുടെ അവകാശത്തിനു വേണ്ടിയുള്ള പോരാട്ടത്തിനു തുടക്കം. പണ്ഡിതകവിയും സ്വാതന്ത്ര്യസമരനേതാവുമായിരുന്ന ടി. സുബ്രഹ്മണ്യതിരുമുമ്പിന്റെ നേതൃത്വത്തില്‍ ഞാനും ഗുരുവായൂരിലെത്തി. ദിവസവും രണ്ടു നേരം സമരത്തില്‍ പങ്കാളിയായി. വാകച്ചാര്‍ത്തു മുതല്‍ രാത്രി ഏറെ വൈകും വരെ സമരം. പിന്നീട് ആല്‍ത്തറയ്ക്കല്‍ പൊതുയോഗം. പക്ഷേ സമരം തീരുമാനമില്ലാതെ നീണ്ടു പോയിക്കൊണ്ടിരുന്നു. എകെജിയേയും പി. കൃഷ്ണപ്പിള്ളയേയും ക്ഷേത്ര കാവല്ക്കാര് മര്‍ദിക്കുന്നതടക്കമുള്ള സംഭവങ്ങളുണ്ടായി. <br />
<br />
ഗാന്ധി - ഇര്വിന് സന്ധി സംഭാഷണം പരാജയപ്പെട്ട കാലമായിരുന്നു അത്. നാട്ടില്‍ സമരം രൂക്ഷമാവുന്നു. തിരികെപ്പോയി നാട്ടിലെ സമരത്തില്‍ സജീവമാകണമെന്നായി ആഗ്രഹം. കേളപ്പന്റെ സമ്മതത്തോടെ നാട്ടിലേക്ക്. പിന്നീടുണ്ടായ ചില സംഭവവികാസങ്ങളോടെ നിയമലംഘന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിച്ചു. അക്കാലത്തു ഹിന്ദിയില്‍ ബിരുദം നേടണമെന്ന മോഹം കലശലായി. ഹോസ്ദുര്‍ഗില്‍ ഹിന്ദി പഠിച്ച്, രാഷ്ട്രഭാഷ പാസായി. അതിനുശേഷം എറണാകുളം ഹിന്ദി കോളെജില്‍ എത്തി വിശാരദ് കോഴ്സ് ചെയ്തിരുന്നു. <br />
<br />
<strong>മാറ്റത്തിന്റെ ചെങ്കടല്‍</strong><br />
<br />
അധിനിവേശ ശക്തിക്കെതിരെയുള്ള പോരാട്ടം തണുത്ത കാലമായിരുന്നു അത്. 1934 കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപം കൊണ്ടു. ഉപ്പു സത്യഗ്രഹം കാര്യമായി വിജയിക്കാതിരുന്നതിന്റെ കാരണം വിലയിരുത്തപ്പെട്ടു. കൃഷിക്കാരേയും തൊഴിലാളികളേയും സംഘടിപ്പിക്കാനും തീരുമാനമായി. 1935ല്‍ കേരള കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ഒന്നാം സമ്മേളനം കണ്ണൂരില്‍ നടക്കുമ്പോഴാണ് ആദ്യമായി ഇഎംഎസിനെ കണ്ടത്. സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ കര്‍ഷകസംഘം സജീവമാകുകയായിരുന്നു. കോണ്‍ഗ്രസില്‍ രണ്ട് ആശയക്കാര്‍ വളര്‍ന്നു വരികയായിരുന്നു അക്കാലത്ത്, ഇടതു പക്ഷവും വലതുപക്ഷവും. ലോകമഹായുദ്ധം ആരംഭിച്ചപ്പോള്‍ ഇന്ത്യ ബ്രിട്ടനൊപ്പമായിരുന്നു. അതില്‍ പ്രതിഷേധിച്ചു ഗാന്ധിജി സത്യഗ്രഹം ആരംഭിച്ചു. പക്ഷെ ബഹുജനപ്രക്ഷോഭം വേണമെന്നായിരുന്നു പലരുടേയും ആവശ്യം. അക്രമസമരത്തിലേക്കു മാറുമെന്നു കരുതി ഗാന്ധിജി സമ്മതിച്ചതുമില്ല. അതോടെ കേരളത്തില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി പുതിയ രൂപം കൈക്കൊള്ളുകയായിരുന്നു, കമ്യൂണിസ്റ്റ് പാര്‍ട്ടിയായി രൂപാന്തരം പ്രാപിച്ചു. 1939ല്‍ ഡിസംബറില്‍ രഹസ്യമായി കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യയോഗം ചേര്‍ന്നു. കമ്യൂണിസ്റ്റായിരിക്കുമ്പോള്‍ത്തന്നെ കോണ്‍ഗ്രസിന്റെ ഭാരവാഹികളുമായിരുന്നു അക്കാലത്ത് മാധവനടക്കമുള്ള പലരും. പാര്‍ട്ടിയുടെ രഹസ്യപ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയായി. <br />
</span><span style="font-size: x-large;"><strong>കുളകുന്ത ശിവറാവു എന്ന ശിഷ്യന്<br />
</strong>നീലേശ്വരത്ത് ഒരു ഹിന്ദി ക്ലാസ് തുടങ്ങാന്‍ നിര്‍ദ്ദേശം വന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രഹസ്യസംഘടന ആ ഭാഗത്ത് ആരംഭിക്കുകയായിരുന്നു ലക്ഷ്യം. രാജാസ് ഹൈസ്കൂളിലും വായനശാലയിലുമായി ക്ലാസുകള്‍ തുടങ്ങി. പാര്‍ട്ടിസെല്ലും സമാന്തരമായി തുടങ്ങാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. അക്കാലത്തു മാധവനൊരു ശിഷ്യനുണ്ടായിരുന്നു, കുളകുന്ത ശിവറാവു. തികഞ്ഞ ഗാന്ധിയന്‍. സാമ്പത്തികമായി പിന്നാക്കമായിരുന്നതിനാല്‍ ഒരു മാസത്തെ ഫീസ് ശിവറാവുവിന്റെ കൈയില്‍ നിന്നു വാങ്ങിയില്ല. ഫീസ് വാങ്ങാത്തതിനാല്‍ ക്ലാസില്‍ വരാന്‍ ശിവറാവുവും കൂട്ടാക്കിയില്ല. ഒടുവില്‍ താന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകനാണെന്നു ശിവറാവുവിനോടു വെളിപ്പെടുത്തേണ്ടി വന്നു. ഗാന്ധിയനായ ശിവറാവുവിന് അതംഗീകരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും, പിന്നീടു കയ്യൂരിലുണ്ടായ സംഭവത്തില്‍ ശിവറാവുവിന്റെ ആശയവഴി തിരിഞ്ഞു, കമ്യൂണിസത്തോടൊപ്പമായി. ഒരു നിയോഗം കൂടി ശിവറാവുവിനുണ്ടായിരുന്നു. കയ്യൂര്‍ സംഭവത്തെ അദ്ദേഹം ഒരു നോവലിലൂടെ രേഖപ്പെടുത്തി. ചിരസ്മരണ. അതെ, ചിരസ്മരണ എഴുതിയ നിരഞ്ജനയുടെ യഥാര്‍ഥ പേരാണു കുളകുന്ത ശിവറാവു !!കയ്യൂര്‍ സംഭവത്തിനു ശേഷം മാധവനും ദീര്‍ഘനാള്‍ ഒളിവിലായിരുന്നു. അപ്പോഴും അതിനുശേഷവും പ്രവര്‍ത്തനങ്ങളും സാധാരണക്കാര്‍ക്കു വേണ്ടിയുള്ള സമരങ്ങളും തുടര്‍ന്നു കൊണ്ടേയിരുന്നു. പിന്നെയും ആ രാഷ്ട്രീയ ജീവിതത്തില്‍ കൊടുങ്കാറ്റുകളും പെയ്തൊഴിയലുകളും ഉണ്ടായി. എങ്കിലും സമരഭൂവില്‍ അടിയുറച്ചു നിന്ന, പതറാതെ മുന്നേറിയ ആ പോരാളി ഒരിക്കലും തളര്‍ന്നില്ല. പോരാട്ടം തുടരുക തന്നെ ചെയ്തു. <br />
</span><span style="font-size: x-large;"><strong>അനുഭവങ്ങള്‍ ഇരമ്പുന്നു ഇപ്പോഴും<br />
</strong>1953 മാര്‍ച്ച് നാലിന് കോടോം കുടുംബാംഗമായ മീനാക്ഷിയെ വിവാഹം ചെയ്തു. നാലുമക്കള്‍- ഇന്ദിര, സേതുമാധവന്, ആശാലത, അജയകു മാര്‍. കുടുംബ ജീവിതം പൊതുപ്രവര്‍ത്തനത്തിനു വിരാമമിട്ടില്ല, അതു ജീവിതത്തിന്റെഭാഗമായിരുന്നു. രാഷ്ട്രീയ ജീവിതത്തിന്റെ എല്ലാ വിശദാംശങ്ങളും ഉള്‍ക്കൊള്ളിച്ചു കൊണ്ട്, കെ. മാധവന് ഒരു ആത്മകഥയുമെഴുതി, ഒരു ഗാന്ധിയന്‍ കമ്യൂണിസ്റ്റിന്റെ ഓര്‍മകള്‍. ഈ ഗാന്ധിയന്‍ കമ്യൂണിസ്റ്റിന്റെ ജീവിതം രേഖപ്പെടുത്തുമ്പോള്‍ പൂര്‍ണമാക്കുക എന്ന വ്യാമോഹം ഒരിക്കലും സാധ്യമല്ലെന്നു തിരിച്ചറിഞ്ഞു തന്നെ ഈ അഭിമുഖക്കുറിപ്പ് അവസാനിപ്പിക്കാം. അത്രയേറെ അനുഭവങ്ങളുണ്ട്, ഇദ്ദേഹം കടന്നു വന്ന പോരാട്ടവീഥികളില്‍. <br />
<br />
ഇപ്പോള്‍ കാഞ്ഞങ്ങാട്ടെ വീട്ടില്‍ സ്വസ്ഥജീവിതം. വാര്‍ധക്യത്തിന്റെ പറയത്തക്ക അവശതകളില്ല. സ്വന്തം കാര്യങ്ങള്‍ സ്വയം ചെയ്യാനുള്ള ആര്‍ജവം ഇപ്പോഴുമുണ്ട്.<br />
<br />
ഒരു കാലത്തെ തിരിച്ചറിഞ്ഞ സംതൃപ്തിയോടെ തിരിച്ചിറങ്ങുന്നു. ഇത്രനേരം സംവദിച്ചതു ചരിത്രത്തോട്. പിന്നീടൊരിക്കല്‍ രേഖപ്പെടുത്താമെന്ന മോഹത്തോടെ സംഭവബഹുലമാക്കിയ ജീവിതമല്ല, അനിവാര്യമായ മാറ്റത്തെ സ്വപ്നം കണ്ട്, പ്രക്ഷുബ്ധമായ കാലത്തിന്റെ മുനമ്പിലായിരുന്നു കെ. മാധവന് എന്ന മഹാരഥന്റെ രണാങ്കണം. വ്യക്തിപരമായ നഷ്ടങ്ങള്‍ തോല്‍വിയല്ലെന്നു തിരിച്ചറിഞ്ഞുള്ള പോരാട്ടങ്ങള്‍. തിരികെ നടക്കുമ്പോള്‍ മനസിലൊരു കര്‍ഷകജാഥ ഇരമ്പിയാര്‍ക്കുന്നുണ്ടോ, അതോ ഉപ്പ് സത്യഗ്രഹസേനാനികളുടെ ജാഥയോ...കയ്യൂരിന്റേയും മൊറാഴയുടേയും പയ്യന്നൂരിന്റേയും കാഞ്ഞങ്ങാടിന്റേയും സമരഭൂമികള്‍ കടന്ന്....അനുഭവങ്ങളുടെ ചെങ്കടല്‍ തിരയടിച്ചുകൊണ്ടേയിരുന്നു. </span></div>അനൂപ് മോഹന്‍http://www.blogger.com/profile/03029853780834965715noreply@blogger.com1